പ്രളയശേഷം സർക്കാർ രാഷ്ട്രീയ തോണി തുഴയാൻ പോയപ്പോൾ അങ്കമാലിയിലും പറവൂരിലും ജനകീയ എംഎൽഎമാർ ഏറ്റെടുത്ത നിശബ്ദ വിപ്ലവം ശ്രദ്ധ നേടുന്നു; പുനർജ്ജനി പറവൂർ മന്ത്രവുമായി ബ്രിട്ടനിൽ എത്തിയ വി ഡി സതീശൻ എംഎൽഎക്ക് ലഭിച്ചത് വലിയ സ്വീകരണം; റോജി എം ജോണിന്റെ സഹായ വാഗ്ദാനങ്ങൾക്ക് സ്വീകരണം നൽകി അമേരിക്കൻ-ഓസ്ട്രേലിയൻ മലയാളികളും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പ്രളയ ദുരിതാശ്വാസത്തിനു പണം കണ്ടെത്താൻ മന്ത്രിമാർ വിദേശത്തു പോയേ തീരൂ എന്ന് കരുതുന്ന പിണറായി സർക്കാരിന് നേരായ വഴികാട്ടാൻ രണ്ടു പ്രതിപക്ഷ എംഎൽഎമാർ രംഗത്ത്. അങ്കമാലി എംഎൽഎ റോജി എം ജോൺ വീട് നഷ്ടമായവരെ കണ്ടെത്തി ആറു വീടുകളുടെ നിർമ്മാണം തുടങ്ങിക്കഴിഞ്ഞു. പറവൂർ എംഎൽഎയായ കോൺഗ്രസിന്റെ യുവ നേതാവ് കൂടിയായ വി ഡി സതീശൻ പുനർജ്ജനി പറവൂർ എന്ന പേരിൽ മണ്ഡലത്തിലെ പ്രളയ ബാധിതർക്ക് പുനരധിവാസത്തിന് മുൻഗണന നൽകുമ്പോൾ ഒരു കൈ സഹായവുമായി ഒരു പറ്റം ആളുകൾ യുകെയിൽ നിന്നും ഒപ്പമുണ്ട്.
ഒരു സർക്കാർ വിചാരിച്ചിട്ട് നടക്കാത്ത കാര്യമാണ് ഇപ്പോൾ രണ്ടു എംഎൽഎമാർ ഏറ്റെടുത്തു നടത്തുന്നത് എന്നതാണ് ഏറെ ശ്രദ്ധ നേടുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കിൽ തന്നെ 30000 കോടി രൂപ ആവശ്യം ആണെന്നിരിക്കെ കേരളത്തിന് ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞത് വെറും 3000 കോടിയിൽ താഴെ ആണെന്നതിനാൽ പ്രളയബാധ നേരിട്ട നാടുകൾ ദുരിതത്തിൽ തന്നെ തുടരുമെന്ന് ഉറപ്പായി. ഇനിയും കൂടുതൽ പണം എത്തുക എന്നത് സ്വപ്നത്തിൽ പോലും ഇല്ലാത്ത കാര്യമാണ്. സാലറി ചലഞ്ചിൽ നിന്നും പ്രവാസി സഹായത്തിൽ നിന്നും സർക്കാരിന് ലഭിച്ച തിരിച്ചടികൾ അപ്രതീക്ഷിതമാണ്.
പ്രളയ കാലത്തെ ജനങ്ങളുടെ ഒരുമ നഷ്ടപ്പെടുത്തും വിധം സർക്കാർ തന്നെ രാഷ്ട്രീയ വിവാദങ്ങൾക്കു നേതൃത്വം നൽകാൻ മുന്നിൽ നിന്നതോടെ പ്രളയ ബാധിതരാണ് വീണ്ടും നിലയില്ലാക്കയത്തിൽ പെട്ടിരിക്കുന്നത്. ആദ്യം കേന്ദ്ര സർക്കാരിന്റെ സഹായത്തിന്റെ പേരിലും പിന്നീട് മന്ത്രിമാരുടെ വിദേശ സന്ദർശനത്തിന്റെ പേരിലും ഒടുവിൽ ശബരിമലയുടെ പേരിലും രാഷ്ട്രീയ വിവാദങ്ങൾ പശ്ചിമഘട്ടം പിന്നിട്ടു കേരളത്തിൽ ദിവസവും പെയ്തിറങ്ങുമ്പോൾ ദുരിതാശ്വാസം തങ്ങളുടെ ബാധ്യതയാണെന്ന് പോലും മറന്നാണ് സർക്കാർ പെരുമാറുന്നത് എന്ന ആക്ഷേപവും ശക്തമാണ്.
മന്ത്രിമാർ വിദേശത്തു പോയില്ലെങ്കിൽ പോലും പണം സമാഹരിക്കാൻ ഒരു പ്രയാസവും ഇല്ലെന്നാണ് റോജി ജോണും വി ഡി സതീശനും തെളിയിക്കുന്നത്. റോജി ജോണിന്റെ പ്രവർത്തനങ്ങൾക്കു അമേരിക്ക, ഓസ്ട്രേലിയ, ഗൾഫ് എന്നിവിടങ്ങളിലെ പ്രവാസികളും അങ്കമാലി സ്വദേശികളായവരും ഏതാനും വൈദികരും ഫെഡറൽ ബാങ്കും സഹായവുമായി കൂടെ ഉള്ളപ്പോൾ സതീശന് സഹായം ഒരുക്കിയതിൽ ഏതാനും ചാരിറ്റി സംഘടനകളും പ്രവാസികളും ഒക്കെയാണ്. ഇതിന്റെ ഭാഗമായി നടന്ന ചാരിറ്റി ഇവന്റിൽ പങ്കെടുക്കാൻ ആണ് വി ഡി സതീശൻ കഴിഞ്ഞ ദിവസം യുകെയിൽ എത്തിയതും ആവശ്യത്തിന് സഹായം സംഘടിപ്പിച്ചു മടങ്ങിയതും.
കേന്ദ്ര സർക്കാരുമായുള്ള ഉടക്കിൽ മന്ത്രിമാരുടെ സന്ദർശനം മുടങ്ങിയെങ്കിലും ഗൾഫിൽ എത്താൻ കഴിഞ്ഞ മുഖ്യമന്ത്രിക്ക് എത്ര കിട്ടി എന്നത് സർക്കാർ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. പ്രളയ ദുരിതശ്വാസം കണ്ടെത്താൻ പോയ മുഖ്യമന്ത്രി ഡി പി വേൾഡ് ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തി സമയം കളഞ്ഞപ്പോൾ ഗൾഫ് മലയാളി സമൂഹം എത്ര നൽകി എന്ന വെളിപ്പെടുത്തൽ ഉണ്ടായിട്ടില്ല എന്നതും കൗതുകമാണ്. ഇതിനൊപ്പം സാലറി ചലഞ്ചിൽ ഹൈക്കോടതി ശക്തമായ ഭാഷയിൽ സർക്കാരിനെ വിമർശിച്ചതും ശ്രദ്ധ നേടുന്നു. ഇതോടെ എവിടെയൊക്കെയോ സർക്കാരിന് തെറ്റുകൾ സംഭവിക്കുന്നു എന്നും ദുരിതാശ്വാസം ഏകോപിപ്പിക്കുന്നതിൽ സർക്കാരിന് അൽമാർത്ഥതയില്ല എന്ന വിമർശനവുമാണ് ഇപ്പോൾ ഉയരുന്നത്. ആവശ്യക്കാരന് ഏതു വഴിയും തന്റെ ലക്ഷ്യത്തിലേക്കു ഉപയോഗിക്കാമെന്ന് തെളിയിക്കുകയാണ് യുകെയിൽ എത്തിയ വി ഡി സതീശൻ . ഒരു നയതന്ത്ര പരിരക്ഷയും കാത്തുനിൽക്കാതെയാണ് അദ്ദേഹം സഹായം തേടി എത്തിയതും നൂറുകണക്കിനാളുകൾ പങ്കെടുത്ത ചാരിറ്റി ഇവന്റിൽ പങ്കെടുത്തു മടങ്ങിയതും.
വി ഡി സതീശന്റെ സുഹൃത്തുക്കൾ കൂടി ആയ മലയാളികൾ ചേർന്നാണ് ഇന്ത്യൻ വംശജരെ കൂടി പങ്കെടുപ്പിച്ച ചടങ്ങിൽ ഒരു മേശക്കു ചുറ്റും ഇരിക്കുന്നവർ വിചാരിച്ചാൽ പോലും അഞ്ചു കുടുംബങ്ങളെ രക്ഷപ്പെടുത്താൻ കഴിയും എന്നാണ് അദ്ദേഹം അറിയിച്ചത്. ഒരു മേശ പങ്കിടാൻ എത്തിയവർ അഞ്ഞൂറ് പൗണ്ട് നൽകിയാൽ അഞ്ചു കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ നൽകാൻ കഴിയും എന്ന് അദ്ദേഹം വ്യക്തമാക്കിയപ്പോൾ സദസ്സ് കയ്യടികളോടെയാണ് ആ വാക്കുകൾ ഏറ്റെടുത്തത്. വലിയ കാര്യങ്ങൾ പറയാതെ, വാചക മേളകൾ നടത്താതെ, വാർത്ത പ്രചാരണം നൽകാതെ സതീശനും റോജി ജോണും ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധിച്ച പ്രവാസി സമൂഹം സഹായവുമായി ഇരുവരെയും നേരിട്ട് സമീപിക്കുകയായിരുന്നു. കൂടുതലായും പ്രളയം നേരിട്ട ജനത്തിന് ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള അവസരമാണ് സതീശൻ ഒരുക്കുന്നത്. ഒരു ലക്ഷത്തോളം നോട്ടു പുസ്തകങ്ങൾ മണ്ഡലത്തിൽ വിതരണം ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു.
യുകെയിൽ നിന്നും ലഭിച്ച സഹായ വാഗ്ദാനങ്ങൾ ഏതൊക്കെ വിധത്തിലാകും ദുരിത ബാധിതർക്ക് ആശ്വാസമായി മാറുകയെന്നു സതീശൻ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ അർഹരായവരെ കണ്ടെത്തി സഹായം എത്തിക്കുമെന്നും സഹായം നൽകിയവർക്ക് എപ്പോൾ വേണമെങ്കിലും പരിശോധിക്കാൻ കഴിയും വിധം സുതാര്യമായാകും പദ്ധതി നടപ്പിലാക്കുക എന്നും അദ്ദേഹം വക്തമാക്കി. ബ്രിട്ടീഷ് രാജ്ഞിയുടെ പരിപാടികളുടെ ചുമതല ഉണ്ടായിരുന്ന ഡോ പോൾ സഭാപതി, ടെൽഫോർഡ് മേയർ രാജ് മേത്ത, വെസ്റ്റ് മിഡ്ലാന്റ്സ് വൈസ് ലോർഡ് ലെഫ്റ്റനന്റ് ഡോ ബെവേർലി ലിൻഡ്സെയ്, ഇന്ത്യൻ കോൺസൽ ഹാപ്പി ഗുപ്ത, ക്രോയ്ഡോൺ മുൻ മേയർ മഞ്ജു ശാഹുൽ ഹമീദ് എന്നിവർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു. തന്റെ സന്ദർശനത്തിന് രാഷ്ട്രീയ മുഖം ഉണ്ടാകാതിരിക്കാൻ ഒഐസിസി പരിപാടികൾ പോലും വേണ്ടെന്നു വച്ചാണ് സതീശൻ യുകെയിൽ നിന്നും മടങ്ങിയത്.
ഓഗസ്റ്റിൽ ഉണ്ടായ മഹാപ്രളയത്തിൽ പറവൂരിൽ 60000 പേരെയെങ്കിലും നേരിട്ട് ബാധിച്ചതായാണ് കണക്കാക്കുന്നത്. മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളെയും പറവൂർ മുനിസിപ്പാലിറ്റിയുടെ 40 ശതമാനം പ്രദേശവും പ്രളയ ജലത്തിന്റെ ദുരിതകാഴ്ചകളാണ് അന്ന് സമ്മാനിച്ചത്. മണ്ഡലത്തിലെ കൈത്തറി പ്രദേശമായ ചേന്ദമംഗലം ഏറെക്കുറെ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. ഇവിടെയൊക്കെ രക്ഷാദൂതുമായി എംഎൽഎയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഇക്കാര്യം നേരിട്ടറിഞ്ഞ ലീഡ്സ് യൂണിവേഴ്സിറ്റി ടെക്സ്റ്റൈൽ ടെക്നോളജി വിദഗ്ധ പ്രൊഫ് ഗീത ഉപാധ്യായ താൻ ഏറ്റവും വേഗത്തിൽ ചേന്ദമംഗലം സന്ദർശിക്കും എന്നും സതീശനെ അറിയിച്ചിട്ടുണ്ട്. അമീർ അഹമ്മദ് (മണപ്പാട് ഫൗണ്ടേഷൻ) തുംഗ സുങ്ക (ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ) എന്നിവരും എംഎൽഎയോടൊപ്പം യുകെയിൽ എത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍