ജോലി ലഭിച്ച സന്തോഷം പങ്കിടാൻ മുറിയിലെത്തിയ സുഹൃത്ത് കണ്ടത് മരിച്ചു കിടക്കുന്ന വിചിനെ; മരണ സാഹചര്യം ഒരുക്കിയ തെളിവുകൾ ശേഖരിച്ചു പൊലീസ്; സുഹൃത്തിന്റെ മൊഴിയും പൊലീസിൽ; രക്തദാഹികളായി മാറുകയാണോ യുകെയിലെ നഴ്സിങ് ഏജൻസികൾ? വിദ്യാർത്ഥിയെ മോശക്കാരനാക്കാൻ ഗൂഢനീക്കം

മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ബ്രിട്ടണിലെ വിചിന്റെ മരണത്തിൽ ദുരൂഹതകൾ ഏറെ. കെയർ ഹോമിൽ സ്ഥിരം ജോലി ലഭിച്ച സന്തോഷം പങ്കിടാനാണ് ഇന്നലെ വൈകുന്നേരത്തോടെ വിചിന് വർഗീസിന്റെ ആത്മാർത്ഥ സുഹൃത്ത് മുറിയിൽ എത്തുന്നത്. ഫോണിൽ വിളിച്ചപ്പോൾ ഉത്തരം ഇല്ലാതെ വന്നെങ്കിലും തിരക്കിൽ ആയിരിക്കും എന്നാണ് പ്രിയ സുഹൃത്ത് ഓർത്തതും. എന്നാൽ മുറിയിലേക്ക് നോക്കിയപ്പോൾ അനക്കം ഇല്ലാതെ നിലയിൽ കണ്ടെത്തിയ വിചിന് വെറുതെ പറ്റിക്കാൻ നടത്തുന്ന അഭിനയം ആയിരിക്കും എന്നാണ് കരുതിയതും. എങ്കിലും തൊട്ടു താഴെയുള്ള കടയിലെ തമിഴ് വംശജനായ വ്യക്തിയെ കൂടി കൂട്ടിനു വിളിച്ച് അകത്തു നിന്നും പൂട്ടിയിട്ടില്ലായിരുന്ന കതക് തുറന്നു മുറിയിൽ കടന്നതോടെയാണ് വിചിൻ തന്റെ ജീവിതം അവസാനിപ്പിച്ച് എന്ന ഞെട്ടിക്കുന്ന വിവരം സുഹൃത്തിനു മനസിലാകുന്നത്.
വിചിൻ കടന്നു പോയത് കടുത്ത മാനസിക സമ്മർദ്ദത്തിൽ, ആരുമുണ്ടായില്ല സഹായത്തിന്
തുടർന്ന് മറ്റു വിദ്യാർത്ഥികളെയും പരിചയക്കാരായ ഏതാനും മലയാളികളെയും രാത്രിയോടെ വിവരം അറിയിക്കുക ആയിരുന്നു. ബ്രിട്ടീഷ് മലയാളിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് വെള്ളിയാഴ്ച രാത്രി വൈകി സംഭവ സ്ഥലത്തേക്ക് ലിവർപൂൾ, ബിർക്കിൻഹെഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൂടുതലായി മലയാളികൾ എത്തിയത്. വിചിനെ കുറിച്ചുള്ള വിവരങ്ങൾ സുഹൃത്തിന് അറിയാമായിരുന്നതിനാൽ ആളെ കണ്ടെത്തുക എന്നത് പ്രയാസമായിരുന്നില്ല. ബാഹ്യ ഇടപെടലിൽ വിചിൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്നാണ് സുഹൃത്തുക്കൾ പൊലീസിന് നൽകിയിരിക്കുന്ന വിവരം. മരണത്തിലേക്ക് വിചിൻ തള്ളിയിടപ്പെടുക ആയിരുന്നു എന്ന വികാരം ശക്തമായി ഇപ്പോൾ ലിവർപൂൾ മലയാളികൾക്കിടയിൽ പ്രചരിക്കുന്നുമുണ്ട്.
ചെസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ വിചിൻ ജോലി ചെയ്യാനുള്ള സൗകര്യം നിമിത്തമാണ് ബിർക്കിൻഹെഡിൽ താമസമാക്കിയത്. കെയർ ഏജൻസിയിൽ കെയർ അസിസ്റ്റന്റായി ജോലി ലഭിച്ചതിനെ തുടർന്ന് ഇവിടെ താമസിച്ചു കെയർ ഹോമിൽ ജോലി ചെയ്യുക ആയിരുന്നു. ഇതിനിടയിൽ വിചിൻ ജോലിക്കെത്തിയ കെയർ ഹോം യുവാവിന് സ്ഥിരമായി ജോലി ഓഫർ ചെയ്യുക ആയിരുന്നു. ഇതിനായി വിചിൻ പണമൊന്നും ചെലവാക്കേണ്ടി വന്നില്ല എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം.
അതേസമയം വിചിന്റെ മരണം നടന്നു മിനിട്ടുകൾക്കകം ആ യുവാവിനെ മോശക്കാരനാക്കി ചിത്രീകരിക്കുന്ന സംഭാഷണങ്ങളാണ് പുറത്തു വന്നത്. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് വാസ്തവമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എന്ന ചോദ്യത്തിൽ യഥാർത്ഥ വസ്തുതകൾ പുറത്തു വരരുതെന്ന് ആരെക്കെയോ ആഗ്രഹിച്ചിരുന്നു എന്നാണ് കണ്ടെത്താനാകുന്നത്. ഇന്നലെയും വിദ്യാർത്ഥിയുടെ മരണത്തിൽ ആ യുവാവിനെ പേരിൽ കുറ്റം കണ്ടുപിടിക്കാനായുള്ള ചില ശ്രമങ്ങൾ നടന്നത് ചിലരെങ്കിലും പരസ്യമായി ചോദ്യം ചെയ്യാൻ തയ്യാറായതോടെയാണ് ഗൂഢ പ്രചാരകർ കളം വിട്ടിരിക്കുന്നത്. മാധ്യമ വാർത്തകളിൽ പോലും വിദ്യാർത്ഥിയെ മോശക്കാരനാക്കണം എന്ന മട്ടിൽ കാര്യങ്ങൾ പുറത്തു വരുവാൻ തെറ്റായ വിവരവും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.
ഇത് ആദ്യ സംഭവമല്ല, ചതിക്കപ്പെട്ടിരിക്കുന്നത് നൂറു കണക്കിന് മലയാളി വിദ്യാർത്ഥികൾ
സാധാരണ ഇത്തരം സന്ദർഭങ്ങളിൽ വെറും ഇടനിലക്കാരായി നിൽക്കുന്ന കെയർ ഏജൻസികൾ ലക്ഷക്കണക്കിന് രൂപയാണ് വിദ്യാർത്ഥി വിസക്കാരിൽ നിന്നും കൈക്കൂലി എന്ന മട്ടിൽ തന്നെ ഈടാക്കുന്നത്. സമാനമായ സംഭവങ്ങൾ ഈസ്റ്റ് ഹാം, സ്റ്റോക് ഓൺ ട്രെന്റ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഏജൻസികൾ ചെയ്തത് ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. എന്നാൽ ഇത്തരം വാർത്തകളോട് സൗമ്യമായി മൗനം പാലിച്ചു പ്രാദേശിക മലയാളി സംഘടനകളും കൂട്ടായ്മകളും മറ്റും സ്പോൺസർഷിപ് എന്ന പേരിൽ കിട്ടുന്ന നക്കാപ്പിച്ച വാങ്ങിക്കാൻ വരി നിൽക്കുന്നതാണ് മാധ്യമ വാർത്തകളെ വെല്ലുവിളിച്ചും നിസഹായരായ വിദ്യാർത്ഥി വിസക്കാരുടെ ചോര കുടിക്കാൻ വ്യാജ റിക്രൂട്മെന്റുകാരെയും നഴ്സിങ് ഏജൻസികളെയും പ്രേരിപ്പിക്കുന്നത്.
ഒരു വിദ്യാർത്ഥിക്ക് ആഴ്ചയിൽ രണ്ടു ദിവസത്തിൽ കൂടുതൽ ജോലി ചെയ്യാനാകില്ലെന്ന് അറിയുന്ന ഏജൻസി തന്നെയാണ് ആഴ്ചയിൽ ആറു ദിവസം ജോലി നൽകുന്നത്. ഒടുവിൽ കൂലി ചോദിക്കുമ്പോൾ നീ എവിടെപ്പോയി പരാതിപ്പെടും എന്നാണ് ഇപ്പോൾ വിവാദത്തിലായ ലിവർപൂളിലെ ഏജൻസിയെ പോലുള്ള നിഷ്ടൂരന്മാർ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം വരെ ഇത്തരം ഏജൻസികളുടെ വാഴ്ത്തുപാട്ടുകാർ ആയിരുന്ന പ്രാദേശിക നേതാക്കൾ ഇന്നലെ ഒറ്റ ദിവസം കൊണ്ട് മലക്കം മറിഞ്ഞു ഇപ്പോൾ ഏജന്സിക്കാരന് എതിരെ പേര് പറയാതെ കാടടച്ചു വെടിവയ്ക്കും മട്ടിൽ വാട്സാപ്പ് ഗ്രൂപുകളിൽ ശബ്ദിക്കാൻ തുടങ്ങിയതും കൗതുകമാണ്, അതും ഒരു യുവാവിന്റെ ജീവൻ ഇല്ലാതായപ്പോൾ മാത്രം. ആരെ ബോധിപ്പിക്കാനാണ് ഈ ഉണ്ടയില്ലാ വെടിവയ്ക്കാൽ എന്നാണ് വാട്സാപ്പ് പ്രതികരണക്കാരോട് വിചിന്റെ ആത്മാവിന് വേണ്ടി ഇപ്പോൾ ചോദിക്കാൻ ബാക്കിയാവുന്ന ഏക കാര്യം.
വിചിനെ പോലെ അനേകം മലയാളി വിദ്യാർത്ഥി വിസക്കാരെ പറ്റിക്കുന്ന കാശു കൊണ്ട് പരസ്യം നൽകി സംഘടനകളെ വിലയ്ക്കെടുക്കുന്ന തന്ത്രം റിക്രൂയ്റ്റിങ്, ഏജൻസി നടത്തിപ്പുകാർ വിജയകരമായി ആഘോഷിക്കുമ്പോൾ നൂറോ ഇരുന്നൂറോ പൗണ്ടിന് വേണ്ടി ഒരു സമൂഹത്തെ ഒന്നാകെ വഞ്ചിക്കുകയാണ് ഇത്തരം പരസ്യങ്ങളുടെ പിന്നാലെ പോകുന്ന മലയാളി സംഘടനകൾ. വാസ്തവത്തിൽ വിചിന്റെ മരണത്തിനു കഴിഞ്ഞ കുറെ കാലമായി നടക്കുന്ന നെറികേടുകളോട് മൗനം പാലിച്ച ഓരോ യുകെ മലയാളിയും ഉത്തരവാദിയാണ്. ഓരോരുത്തരുടെയും കൈകളിൽ വിചിന്റെ രക്തം പുരണ്ടിരിക്കുകയാണ്.
വിദ്യാർത്ഥി വിസക്കാരുടെ നിസഹായത മുതലെടുക്കുന്ന നീരാളികൾക്ക് സമൂഹത്തിൽ പട്ടും പൊന്നാടയും
വിദ്യാർത്ഥി വിസയിൽ ജോലി ചെയ്യുന്നവർക്ക് കൃത്യമായി വേതനം കൊടുക്കാറില്ലെന്നും മറ്റു ഏജൻസികൾ ചെയ്യും പോലെ തന്നെ കയ്യിൽ കാശു കൊടുക്കുന്നു എന്ന കാരണത്താൽ മിനിമം കൂലിയിലും വളരെ താഴ്ത്തിയാണ് നൽകുന്നത് എന്നും ഇതിനകം പരാതികൾ ഉയർന്നു കഴിഞ്ഞു. അധിക മണിക്കൂർ ജോലി ചെയ്തു എന്ന കാരണത്താൽ വിദ്യാർത്ഥികളിൽ ആരും തന്നെ പരാതിയുമായി മുന്നോട്ടു പോകില്ല എന്നതാണ് പലപ്പോഴും ഏജൻസി നടത്തിപ്പുകാർക്ക് ധൈര്യമായി മാറിയത്.
അധിക മണിക്കൂർ ജോലി ചെയ്തതിനു യൂണിവേഴ്സിറ്റിയിൽ അടക്കം പരാതിയെത്തും. വേറെ എവിടെയും ജോലി ചെയ്യിക്കാൻ അനുവദിക്കില്ല. യൂണിവേഴ്സിറ്റിയിലും ഹോം ഓഫിസിലും പരാതിപ്പെടും എന്നുമൊക്കെ പൊതുവിൽ നഴ്സിങ് ഏജൻസിക്കാർ ഭീഷണിയുടെ ശബ്ദത്തിൽ വിദ്യാർത്ഥികളോട് പറയുക. ഇത്തരം സാഹചര്യങ്ങൾ നേരിടാത്ത വിദ്യാർത്ഥികൾ അപൂർവമാണ്. ജീവിക്കാൻ മറ്റു വഴികൾ ഇല്ലാതാകുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ അധിക മണിക്കൂർ ജോലി ചെയ്യാൻ തയ്യാറാകുന്നതും.
- TODAY
- LAST WEEK
- LAST MONTH
- ലോകത്തേറ്റവും സബ്സ്ക്രൈബേഴ് ഉള്ള യൂ ട്യുബ് ചാനൽ ഉടമ; വരുമാനത്തിലും ലോക റിക്കോർഡ്; കിട്ടുന്നതിൽ കൂടുതലും സബ്സ്ക്രൈബേഴ്സിനു വീതിച്ചു നൽകും; 1000 പേർക്ക് കാഴ്ച്ച തിരിച്ചു കൊടുത്തു; മിക്കവർക്കും സഹായം നൽകി കൈയടി നേടുമ്പോൾ
- മഞ്ഞുകട്ട വാരിയെടുത്ത് കൈകൾ പിന്നിൽകെട്ടി പതുക്കെ പ്രിയങ്കയുടെ അടുത്തെത്തി തലയിൽ ഇട്ട് ഓടി രാഹുൽ; സഹപ്രവർത്തകരുടെ സഹായത്തോടെ രാഹുലിനെ പിടിച്ചു നിർത്തി പ്രതികാരം ചെയ്ത് പ്രിയങ്കയും; രണ്ടുപേരെയും നോക്കി ചിരിച്ച കെസിക്ക് പണി കൊടുത്തത് സഹോദരങ്ങൾ ഒരുമിച്ച്; ഭാരത് ജോഡോ യാത്ര സമാപനത്തിലെ വൈറൽ വീഡിയോ
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- കാഞ്ഞങ്ങാട് ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; നാലുപേർക്ക് പരുക്ക്; അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്
- എസ്ഐയുടെ വീട്ടിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മകളുടെ സഹപാഠിയായ യുവാവിനെ; ഇന്നലെ രാത്രി 10ന് സൂരജ് വീട്ടിലെത്തിയതിൽ വാക്കുതർക്കമുണ്ടായി; തർക്കത്തിനു ശേഷം വീട്ടുകാർ സൂരജിനെ തിരിച്ചയച്ചു; പുലർച്ചെ കാണുന്നത് ഷെഡ്ഡിൽ തൂങ്ങി നിൽക്കുന്ന മൃതദേഹം; അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- സൂപ്പർ ബൈക്കുകൾക്കും സുന്ദരി മോഡലുകൾക്കും ഒപ്പം ഇൻസ്റ്റാ റീലിലെ താരം; ദ ഗ്രേ ഹോണ്ട് ഇൻസ്റ്റാ പേജിൽ ഫോളോവേഴ്സായി മുപ്പതിനായിരത്തോളം പേരും; റീൽസിൽ നിറഞ്ഞത് ബൈക്ക് അഭ്യാസ പ്രകടനങ്ങളും അതിവേഗതയും; റേസിങ് നടന്നിട്ടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് പറയുമ്പോഴും അരവിന്ദന്റെ ജീവനെടുത്തത് റീൽസിൽ വീഡിയോ ഇടാനായുള്ള ബൈക്കിലെ ചീറിപ്പായൽ തന്നെ
- 'അയ്യേ... കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ തന്നെ എഴുതിയത് മായ്ച് കളഞ്ഞത് മോശമായിപ്പോയി': ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ആർഎസ്എസിന് എതിരെ വിവാദ പോസ്റ്റിട്ട പി പി ചിത്തരഞ്ജൻ എം എൽ എ പരാമർശം എഡിറ്റ് ചെയ്ത് മുങ്ങി; പിന്മാറ്റം ആരോപണത്തിന് തെളിവ് നൽകാൻ സന്ദീപ് വചസ്പതി വെല്ലുവിളിച്ചതോടെ
- കോഴിക്കോട്ടെ പാർട്ടിക്കു ശേഷം മൂന്നു സുഹൃത്തുക്കൾക്കൊപ്പം കാറിൽ നിലമ്പൂരിലേക്കു മടങ്ങുന്നതിടെ മരണം; അത്യാഹിതം അറിഞ്ഞിട്ടും സുഹൃത്തുക്കൾ കാറോടിച്ചു പോയി; ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകാതെ എത്തിച്ചത് എടവണ്ണയിലെ ക്ലിനിക്കിൽ; ചാരിറ്റി പ്രവർത്തകൻ ഡോ.പി.സി.ഷാനവാസിന്റെ ദുരൂഹ മരണത്തിൽ ഹൈക്കോടതി ഇടപെടൽ
- മറ്റൊരാളുമായി അടുപ്പത്തിലായ രത്നവല്ലി ദാമ്പത്യജീവിതം തുടരാൻ താൽപര്യമില്ലെന്ന് മഹേഷിനെ അറിയിച്ചു; കാലടിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു ജാതിതോട്ടത്തിൽവച്ച് കഴുത്തു ഞെരിച്ച് ഭാര്യയെ കൊന്നു; ശേഷം വൈകൃതവും; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത് പൈശാചിക കൊലപാതക വിവരങ്ങൾ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്