മലയാളി നഴ്സുമാർക്കും ടീച്ചർമാർക്കും ടെക്കികൾക്കുമായി വാതിൽ തുറന്നു ബ്രിട്ടൻ; സ്വാശ്രയ എൻജിനീയറിങ് വിഷയങ്ങളിൽ പിഎച്ച്ഡി ഉള്ളവർക്കും ജോലി കിട്ടാൻ എളുപ്പമായി; ആശ്രിത വിസയിൽ പോകുന്നവർക്കും ജോലി കണ്ടെത്താം; യൂറോപ്യൻ യൂണിയനിൽ നിന്നും വെളിയിൽ ചാടിയ ബ്രിട്ടൻ പുതിയ വിസ നിയമം പ്രഖ്യാപിച്ചതോടെ കോളടിച്ചത് ഇന്ത്യക്കാർക്ക്; ഓസ്ട്രേലിയൻ മോഡൽ പോയിന്റ് ബേസ്ഡ് സിസ്റ്റത്തിൽ ഇംഗ്ലീഷ് ഭാഷയ്ക്കും ഷോർട്ടേജ് ഒക്കുപ്പേഷനും സയൻസ് ഡോക്ടറേറ്റിനും പ്രത്യേകം ഇളവുകൾ

മറുനാടൻ ഡെസ്ക്
ലണ്ടൻ: ബ്രിട്ടൻ പോലൊരു യൂറോപ്യൻ രാജ്യത്ത് സ്വപ്ന ശമ്പളത്തിൽ മികച്ചൊരു ജോലി സ്വപ്നം കാണുന്നവരുടെ കൂട്ടത്തിൽ മലയാളികൾ ധാരാളമുണ്ട്. ബ്രിട്ടനിലേക്ക് പോകാനുള്ള വഴിതേടുന്നവർക്ക് ഇനി ബ്രിട്ടന്റെ പുതിയ വിസ മാനദണ്ഡങ്ങൾ വന്നതോടെ കാര്യങ്ങൾ ഇനി എളുപ്പമായി മാറും. ബ്രെക്സിറ്റ് സംഭവിച്ചതോടെയാണ് ബ്രിട്ടിൻ പുതിയ വിസ പോളിസി പ്രഖ്യാപിച്ചത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമായരുന്നപ്പോൾ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ യൂറോപ്യൻ യൂണിയന്റെ ഭാഗമായതോടെ ആ അവസരങ്ങൾ എല്ലാം ജോലി തേടി കൂട്ടത്തോടെ യുകെയിലിേക്ക് എത്തി. ഇതോടെ കഴിവുള്ള മലയാളികൾ അടക്കമുള്ളവർക്ക് ജോലി കിട്ടാത്ത സാഹചര്യം ഉണ്ടായി. പൊളീഷുകാരും ചെക്ക് റിപ്പബ്ലിക്കുകാരും ലാത്വിയക്കാരും മലയാളി ഡിപ്പെന്റന്റ് വിസക്കാരുടെ മുഴുവൻ തൊഴിലും കവർന്നെടുത്തതിന്റെ ഷോക്കിൽ മലയാളികളിൽ പലരും ഓസ്ട്രേലിയയ്ക്ക് കുടിയേറി. ഓസ്ട്രേലിയയിൽ പോയിന്റ് ബേസ്ഡ് സിസ്റ്റത്തിൽ ജോലി കിട്ടാൻ എളുപ്പമായിരുന്നു എന്നതായിരുന്നു ഈ കുടിയേറ്റത്തിന് കാരണം. എന്തായാലും ജോലി തേടി ഓസ്ട്രേലിയയിലേക്ക് പോകാതെ യുകെയിൽ മികച്ച ശമ്പളത്തിൽ ജോലി ചെയ്യാൻ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് അവസരം ഒരുങ്ങുന്നതാണ് ഇപ്പോഴത്തെ പുതിയ ഇമിഗ്രേഷൻ നിയമം.
കഴിഞ്ഞ ദിവസം ബ്രിട്ടണിലെ ഇന്ത്യൻ വംശജയായ ഹോം സെക്രട്ടറി പ്രീതി പട്ടേൽ പുറത്തു വിട്ട പുതിയ ഇമിഗ്രേഷൻ നിയമം അനുസരിച്ച് ഇത്തരക്കാർക്കാർക്കും ഇനി യുകെയിലേക്ക് വരാൻ കഴിയില്ല. യുകെയിൽ ജോലി ചെയ്യാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർക്കും മലയാളികൾക്കും ഒരേ നിയമം. അവരുടെ മാനദണ്ഡങ്ങൾ കർശനമാക്കുമ്പോൾ നമ്മുടേത് ഇളവ് ചെയ്തു തന്നിരിക്കുന്നു. അങ്ങനെ ബ്രക്സിറ്റിനെ കൊണ്ടു നേട്ടം ഉണ്ടാവുന്നത് ഇന്ത്യക്കാർക്കാവുകയാണ്.
പുതിയ മാനദണ്ഡം അനുസരിച്ചു നഴ്സുമാരും ടെക്കികളും ടീച്ചർമാരും അടങ്ങുന്ന മലയാളികൾക്കു മുൻപത്തേക്കാൾ എളുപ്പത്തിൽ യുകെയിൽ എത്താം. മാത്രമല്ല, ഇവരുടെ ഒക്കെ ആശ്രിതർക്കും ഇവിടെത്തി തടസ്സങ്ങൾ ഇല്ലാതെ ജോലി ചെയ്യാം. എന്നാൽ പൊളീഷുകാർക്കും ഇംഗ്ലീഷ് അറിയാത്തതിനാലും നഴ്സിങ് അടക്കമുള്ള പ്രൊഫഷണലുകൾ കുറവായതിനാലും ഇതു വെല്ലുവിളിയാകും. കുറഞ്ഞ കൂലിക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് തൊഴിലാളികളെ കൊണ്ടു വരുന്ന അനാരോഗ്യ പ്രവണതയ്ക്ക് അന്ത്യം കുറിക്കുന്നതാണ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ ഇന്നലെ ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നതും ബ്രക്സിറ്റിനെ തുടർന്ന് നടപ്പിലാക്കാനിരിക്കുന്നതുമായ യുകെയിലെ പുതിയ കുടിയേറ്റ നിയമങ്ങൾ.
ഇതു പ്രകാരം യുകെയിൽ ജോലി തേടുന്ന യൂറോപ്യന്മാർക്ക് സാധുതയുള്ള ജോബ് ഓഫറും ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവുമുണ്ടായിരിക്കണം. ചുരുങ്ങിയത് 25,600 പൗണ്ടെങ്കിലും ശമ്പളമുള്ള ജോലിയുള്ളവരെ മാത്രമേ ഇവിടേക്ക് കുടിയേറാൻ സമ്മതിക്കുകയുള്ളൂ. ആളുകളെ ലഭിക്കാൻ വളരെ പ്രയാസമുള്ള നഴ്സിങ് പോലുള്ള ജോലിക്കായെത്തുന്നവർക്ക് ഇളവ് അനുവദിക്കും. യുകെ 1973ൽ യൂറോപ്യൻ യൂണിയന്റെ കോമൺ മാർക്കറ്റിൽ അംഗമായതിന് ശേഷം നടത്തുന്ന ഏറ്റവും വലിയ ബോർഡർ നിയമമാറ്റങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ കുടിയേറ്റ വ്യവസ്ഥ ഓസ്ട്രേലിയൻ ശൈലിയിലുള്ള പോയിന്റ് അധിഷ്ഠിത വ്യവസ്ഥയാണ്. ഇത് പ്രകാരം കുറഞ്ഞ ശമ്പളം ലഭിക്കുന്നവർക്ക് യുകെയിലേക്ക് കുടിയേറാൻ സാധിക്കുകയില്ല.
ബ്രിട്ടനിൽ ജോലി ചെയ്യാൻ വേണ്ടത് 70 പോയിന്റുകൾ
യൂറോപ്യന്മാർക്ക് യുകെയിൽ വർക്ക് വിസ ലഭിക്കുന്നതിനുള്ള സാധ്യത ലോകത്തിലെ മറ്റിടങ്ങളിലുള്ളവർക്ക് സമാനമായിത്തീർക്കുന്ന സിസ്റ്റമാണിത്. പുതിയ നിയമങ്ങൾ അനുസരിച്ച് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ചുരുങ്ങിയത് 70 പോയിന്റുകളെങ്കിലും നേടിയാൽ മാത്രമേ ബ്രിട്ടനിൽ ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ. ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവ്, തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പോയിന്റുകൾ നിശ്ചയിക്കുന്നത്. എ ലെവൽ ഡിഗ്രി അഭികാമ്യമെന്നാണ് പുതിയ നിയമം പറയുന്നത്. സയന്റിസ്റ്റുമാരെ പോലുള്ള ഉയർന്ന കഴിവുകളുള്ള കുടിയേറ്റക്കാർക്ക് യുകെയിലേക്ക് വരുന്നതിന് ജോബ് ഓഫറില്ലെങ്കിലും പ്രശ്നമില്ല. മാത്രമല്ല, ഇവർക്ക് 70 പോയിന്റുകളിലേക്ക് എത്താൻ വെയ്റ്റേജ് ലഭിക്കുകയും ചെയ്യും.
ലോകത്തിലെ ഏറ്റവും കഴിവുറ്റവരെയും മികച്ചവരെയും യുകെയിലേക്ക് എത്തിക്കുന്നതിന് ഇവിടുത്തെ ഇമിഗ്രേഷൻ വ്യവസ്ഥയിൽ കാര്യമായ അഴിച്ച് പണി സർക്കാർ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഏറ്റവും കഴിവുറ്റവർക്ക് ഇവിടേക്ക് കുടിയേറുന്നതിന് നിരവധി ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കുറഞ്ഞ കഴിവുകളുള്ള കുടിയേറ്റക്കാർക്ക് ജനറൽ വിസകൾ അനുവദിക്കുന്നതായിരിക്കില്ല. 2016ലെ യൂറോപ്യൻ യൂണിയൻ റഫറണ്ടം, 2019ലെ പൊതുതെരഞ്ഞെടുപ്പ് എന്നിവയിലെ ജനവികാരത്തിന് അനുസരിച്ചാണ് ഇപ്പോൾ പുതിയ കുടിയേറ്റ നിയമങ്ങളുണ്ടാക്കിയിരിക്കുന്നതെന്നാണ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ വിശദീകരിച്ചിരിക്കുന്നത്. അതായത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും യുകെയിലേക്കുള്ള ലോ സ്കിൽഡ് ഇമിഗ്രേഷൻ ഓരോ വർഷവും വർധിച്ച് വരുന്നതിനാൽ അത് വെട്ടിക്കുറയ്ക്കണമെന്ന് ജനം നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെന്നും പുതിയ പോയിന്റ് അധിഷ്ഠിത കുടിയേറ്റ വ്യവസ്ഥയിലൂടെ അത് സാധ്യമാകുമെന്നും പ്രീതി പട്ടേൽ ഉറപ്പേകുന്നു.
യുകെയുടെ അതിർത്തികളുടെ നിയന്ത്രണം തിരിച്ച് പിടിക്കുന്നതിനുള്ള ചരിത്രപ്രാധാന്യമേറിയ ബ്ലൂപ്രിന്റാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നതെന്നും പ്രീതി വിശദീകരിക്കുന്നു. ഒരു തലമുറയ്ക്കിടയിലെ ഏറ്റവും വിപ്ലവകരമായ ഇമിഗ്രേഷൻ നിയമ പരിഷ്കാരങ്ങളാണിതെന്നും ഇതിനായി പൊതുജനം നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും അവർ എടുത്ത് കാട്ടുന്നു. പുതിയ നിയമങ്ങൾ പ്രാവർത്തികമാകുന്നതിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കൊണ്ടു വന്ന് നിയമിക്കുന്നത് യുകെയിലെ തൊഴിലുടമകൾ അവസാനിപ്പിക്കണമെന്നാണ് ഹോം ഓഫീസ് ഒഫീഷ്യലുകൾ മുന്നറിയിപ്പേകുന്നത്.
ഇതിന് പകരമായി ബ്രിട്ടനിലെ 1.3 മില്യൺ വരുന്ന തൊഴിൽ രഹിതരിൽ നിന്നും ജോലിക്ക് ആളെയെടുക്കാൻ യുകെയിലെ തൊഴിലുടമകളെ പ്രേരിപ്പിക്കുന്ന നിയമങ്ങളാണിവ. അല്ലെങ്കിൽ നിലവിലുള്ള തൊഴിലാളികളെ നിലനിർത്തുന്നതിന് പുതിയ നിയമത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ഉയർന്ന ശമ്പളം നൽകേണ്ടി വരും. എന്നാൽ പുതിയ പരിഷ്കാരത്തിനെതിരെ യുകെയിലെ നിരവധി ഇന്റസ്ട്രി ലീഡർമാരാണ് കടുത്ത പ്രതിഷേധവും മുന്നറിയിപ്പുകളുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള റിക്രട്ടിങ് നിബന്ധനകൾ കെയർ സിസ്റ്റം പോലുള്ള മേഖലകളിൽ കടുത്ത ദുരന്തമുണ്ടാക്കുമെന്നാണ് അവർ മുന്നറിയിപ്പേകുന്നത്. ഇതിന് പുറമെ കാർഷിക മേഖല, ബിൽഡർമാർ, ഹോസ്പിറ്റാലിറ്റി മേഖല തുടങ്ങിയവയിലെ റിക്രൂട്ടിംഗിലും ഈ നിയമങ്ങൾ പ്രതിസന്ധികളുണ്ടാക്കുമെന്ന് അവർ ആശങ്കപ്പെടുന്നുണ്ട്. യുകെ ബിസിനസ് ലോകം ഈ ആശങ്ക രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
പുതിയ നിയമങ്ങൾ എന്താണ്? എന്നാണ് പ്രാബല്യത്തിൽ വരുന്നത്?
പുതിയ നീക്കമനുസരിച്ച് ന്യൂ ഇയർ ഈവിന് യുകെയിലുണ്ടാവുന്ന ഏത് യൂറോപ്യൻ പൗരന്മാർക്കും ഇവിടെ നിലവിലെ നിയമങ്ങൾ പ്രകാരം ജോലി ചെയ്യാനും ജീവിക്കാനും അവകാശമുണ്ടായിരിക്കും. അടുത്ത ജനുവരി മുതലാണിവ നിലവിൽ വരുന്നത്. പുതിയ നിയമങ്ങൾ പ്രകാരം യൂറോപ്യൻ യൂണിയൻകാർക്ക് വിസയില്ലാതെ യുകെയിൽ പരമാവധി ആറ് മാസങ്ങൾ മാത്രമേ നിലനിൽക്കാനാവുകയുള്ളൂ. വരുമാനവുമായി ബന്ധപ്പെട്ട ബെനഫിറ്റുകൾ ക്ലെയിം ചെയ്യുന്നതിൽ നിന്നും യൂറോപ്യന്മാർ അടക്കമുള്ള എല്ലാ പുതിയ കുടിയേറ്റക്കാരെയും വിലക്കുന്നതായിരിക്കും.
യൂറോപ്യൻ ട്രാവലർമാർക്ക് നിലവിലെ യുകെ ആൻഡ് ഇയു ഇ ഗേറ്റുകൾ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഉപയോഗിക്കാം. എന്നാൽ ഇത് കർക്കശമായ റിവ്യൂവിന്റെ കീഴിൽ മാത്രമേ ഉപയോഗിക്കാനാവൂ.യൂറോപ്യൻ യൂണിയനിൽ നിന്നടക്കമുള്ള എല്ലാ കുടിയേറ്റക്കാരും ഇവിടെ ജോലി ചെയ്യാൻ വരുന്നവരാണെങ്കിൽ വർഷത്തിൽ 400 പൗണ്ട് ഹെൽത്ത് സർചാർജ് നിർബന്ധമായും നൽകണം. ക്രിമിനൽ പശ്ചാത്തലമുള്ള യൂറോപ്യന്മാരെ ഇവിടേക്ക് പ്രവേശിപ്പിക്കില്ല. സുരക്ഷിതമല്ലാത്ത യൂറോപ്യൻ യൂണിയൻ ഐഡന്റിറ്റി കാർഡുകൾ ഉപയോഗിക്കുന്നത് വിലക്കും.
പുതിയ പോയിന്റ് സിസ്റ്റം
പുതിയ പോയിന്റ് സിസ്റ്റം അനുസരിച്ച് യുകെയിലേക്ക് ജോലിക്കെത്തുന്ന വിദേശികൾക്ക് പരമാവധി 70 പോയിന്റുകളാണ് ലഭിക്കുക. ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവിന് 10 പോയിന്റാണ് ലഭിക്കുക. തൊഴിലുടമ അംഗീകരിച്ച ജോബ് ഓഫറിന് 20 പോയിന്റുകളും ലഭിക്കും. 23,040 പൗണ്ടിനും 25,599 പൗണ്ടിനും ഇടയിൽ ശമ്പളമുള്ളവർക്ക് 10 പോയിന്റുകളും 25,600 പൗണ്ടിന് മേൽ ശമ്പളമുള്ളവർക്ക് 20പോയിന്റുകളും ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിലുള്ളവർക്കും ശരിയായി സ്കിൽ ലെവലുകളുള്ള ജോലികൾക്കായെത്തുന്നവർക്കും 20 പോയിന്റുകളും ലഭിക്കും.
ഇത് കൂടാതെ പിഎച്ച്ഡി ഉണ്ടെങ്കിൽ അതും എളുപ്പത്തിൽ 70 പോയിന്റിലേക്ക് എത്താനുള്ള വഴിയാകും. ഏതെങ്കിലും വിഷയത്തിൽ പിഎച്ച്ഡിയോടു കൂടി അപേക്ഷിക്കുന്നവർക്ക് പത്തും പോയിന്റ് ലഭിക്കും. എന്നാൽ സയൻസ്, ടെക്നോളജി, മാത്തമാറ്റിക്സ്, എൻജിനീയറിങ് എന്നിവയിൽ പിഎച്ച്ഡിയോട് കൂടി അപേക്ഷിക്കുന്നവർക്ക് 20 പോയിന്റുകളും ലഭിക്കും.
പുതിയ നിയമം വരുമ്പോൾ ഏറ്റവും വലിയ പ്രത്യേകത യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്കും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കും തുല്യ പരിഗണന ലഭിക്കും എന്നതാണ്. ഇതുവരെ മാനദണ്ഡങ്ങൾ ഇല്ലാതെ ബ്രിട്ടനിലെത്തി പോളിഷുകാരും മറ്റും ജോലി ചെയ്തിരുന്ന അവസ്ഥ മാറിയതോടെ ഇന്ത്യയിലെ പഠന മികവുമായി എത്തുന്നവർക്കും എളുപ്പത്തിൽ ഗുണകരമായി മാറുകയും ചെയ്യും. ഇതനുസരിച്ച് 2004 നു ശേഷം യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടനിൽ കുടിയേറിയവരിൽ 70% പേരും പുതിയ നിബന്ധനകൾ അനുസരിച്ച് വീസയ്ക്ക് യോഗ്യരല്ലാതാവും. ഓരോ വർഷവും അനുവദിക്കുന്ന വീസയുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. പ്രത്യേക മേഖലകളിൽ നിപുണരായ ഇന്ത്യക്കാരായ അപേക്ഷകർക്ക് ഇത് ഏറെ ഗുണകരമാകും.
അടുത്തകാലത്തായി യൂറോപ്യൻ യൂണിയനിൽ നിന്നും യുകെയിൽ ജോലിക്കുന്നവർ കൂടുതലായി ജോലി ചെയ്തിരുന്നത് ലോ സ്കിൽഡ് ഫാക്ടറി - കൺട്രസ്ക്ഷൻ മേഖലയിൽ ആയിരുന്നു. 21 ശതമാനം പേർ ഇത്തരം സ്കിൽ ആവശ്യമില്ലാത്ത ജോലി ചെയ്തു വരികയായിരുന്നു. ഫാക്ടറ് ഓപ്പറേറ്റേഴ്സ് എന്ന നിലയിൽ ജോലി ചെയ്തത് 17 ശതമാനം ആളുകളാണ്. മികച്ച തൊഴിൽ വൈദഗ്ധ്യം ആവശ്യമുള്ള മേഖലയിൽ പോളിഷുകാരും മറ്റും കുറവായിരുന്നു. എന്നാൽ, ഈ രംഗത്തേക്ക് എത്തുന്നവർ കൂടുതലും മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരായിരുന്നു. പുതിയ നിയമ പരിഷ്ക്കാരത്തോടെ എല്ലാ മേഖലകളിലും ഇന്ത്യക്കാർ അടക്കമുള്ളവർക്ക് ഗുണം ചെയ്യും.
Stories you may Like
- ഞങ്ങളെ എന്തിന് പിരിച്ചുവിട്ടു; ചോദ്യവുമായി നഴ്സുമാർ
- മുംബൈയിൽ അഞ്ച് മലയാളി നഴ്സുമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
- രാജ്യത്തെ നഴ്സിങ് രംഗത്ത് അടിമുടി പൊളിച്ചെഴുത്തുമായി മോദി സർക്കാർ
- നഴ്സുമാരും ജീവനക്കാരും ഭയപ്പാടിൽ കർണാടക മുഖ്യമന്ത്രിക്കും കേന്ദ്രത്തിനും പരാതി
- ഇനിയും ഭാഷകൾ പഠിക്കണോ ? മുരളി തുമ്മാരുകുടി എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
- റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
- ക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതിന്; സഹോദരി വാശി പിടിച്ചതു കൊണ്ടാണ് വിവരം പറഞ്ഞതെന്ന് മർദ്ദനമേറ്റ 17കാരൻ മറുനാടനോട്; സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം; കരുതികൂട്ടി കൊണ്ടുപോയി മർദ്ദിച്ചത് ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ വെച്ച്
- പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ നിന്നും കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും; ചട്ടങ്ങൾ ലംഘിച്ചും നേരിട്ടു വിദേശനിക്ഷേപം സ്വീകരിച്ചു; 12 രാജ്യങ്ങളിൽ വിവിധ കമ്പനികളും ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളും; പോൾ ദിനകറിന് 5000 കോടിയുടെ സ്വത്തുണ്ടെന്ന നിഗമനത്തിൽ ആദായ നികുതി വകുപ്പ്
- യുട്യൂബ് നോക്കി കെണിയൊരുക്കി; പതിനഞ്ചാം ദിവസം പുള്ളിപ്പുലി അകപ്പെട്ടു; തൊലിയുരിച്ച് നഖവുമെടുത്തതോടെ ഇറച്ചി സൂപ്പർ ടേസ്റ്റെന്ന് വിനോദ്; അഞ്ചായി വീതം വച്ചു പാകം ചെയ്ത് ഭക്ഷണമാക്കി; കറിവച്ച് കഴിച്ചവർ ഇനി അഴിയെണ്ണും; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ വനംവകുപ്പ്
- സ്വന്തം ക്ലബ്ബുകളിൽ ഗോൾഫ് കളിച്ചും കള്ളുകുടിച്ചും പ്രസിഡണ്ടല്ലാത്ത ട്രംപ് സമയം പോക്കുന്നു; ട്രംപ് കുടുംബത്തിലെ കൂടുതൽ ദുരൂഹ കഥകൾ പുറത്തേക്ക്; ട്രംപിസ്റ്റുകളായ അമേരിക്കൻ ചാനലുകൾ അടച്ചുപൂട്ടി ബൈഡൻ
- 'വ്യക്തിപരമായ ഈ ബാധ്യത എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം പരിഹരിക്കേണ്ടതാണ്'; കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും ഒരു സാമ്പത്തിക സമാഹരണവും നടത്തരുത്'; അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് സി ആർ മഹേഷ്
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്