യുകെ മലയാളി ശാസ്ത്രജ്ഞൻ ഡോ ജയകൃഷ്ണൻ ചന്ദ്രപ്പന് അപൂർവ നേട്ടം; റോൾസ് റോയ്സും ബിഎംഡബ്ലിയുവും അടക്കം വമ്പന്മാർ ആശ്രയിക്കുന്ന ഗവേഷണ സ്ഥാപനത്തിന് ഇനി ഈ ചേർത്തലക്കാരന്റെ മേൽനോട്ടം; സ്ഥാപനത്തിലെ ഏക ഇന്ത്യക്കാരൻ; മുംബൈ ഐഐടി യിൽ നിന്നും സിംഗപ്പൂർ വഴി ലീഡ്സ് യൂണിവേഴ്സിറ്റിയിൽ എത്തിയ പ്രതിഭയ്ക്ക് അംഗീകാരം വിദേശ മണ്ണിൽ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇന്ത്യൻ തലച്ചോറുകൾ വിദേശ രാജ്യങ്ങൾ വിലയ്ക്ക് വാങ്ങുന്നു എന്നത് പുതിയ കാര്യമല്ല, പതിറ്റാണ്ടുകളായി സംഭവിക്കുന്ന കാര്യമാണിത്. ഈ നിരയിൽ ഏറ്റവും ഒടുവിലായി കേൾക്കുന്ന വാർത്തയാണ് ചേർത്തലക്കാരൻ ജയകൃഷ്ണന് ബ്രിട്ടീഷ് സർക്കാർ നൽകുന്ന അംഗീകാരം. വ്യവസായ സ്ഥാപനങ്ങൾക്കു കൈത്താങ്ങാകാൻ ഗവേഷകരെയും വ്യവസായ സ്ഥാപങ്ങളെയും കൂട്ടിയിണക്കി പത്തു വർഷം മുൻപ് ആരംഭിച്ച സംരംഭങ്ങളിൽ ഒന്നിന്റെ ചുമതലയാണ് ബ്രിട്ടീഷ് സർക്കാർ ഈ മലയാളിയെ ഏൽപ്പിച്ചിരിക്കുന്നത്. ഒരർത്ഥത്തിൽ ജയകൃഷ്ണന്റെ നേട്ടം ഇന്ത്യയുടെ കോട്ടമായി മാറുകയാണ്. കാരണം ഒന്നര പതിറ്റാണ്ട് മുൻപ് മുംബൈ ഐ ഐ ടിയിൽ ഗവേഷകനായി ജോലി ചെയ്യുമ്പോൾ ജപ്പാനിൽ തുടർ ഗവേഷണം നടത്താൻ ലഭിച്ച അപൂർവ അംഗീകാരം നിസാര കാര്യങ്ങൾ പറഞ്ഞു മുടക്കി മനസ് മടുപ്പിച്ചതോടെയാണ് ഇലക്ട്രോണിക്സ് രംഗത്ത് അത്ഭുതങ്ങൾ കാട്ടുന്ന ഈ യുവശാസ്ത്രജ്ഞൻ നാട് വിട്ടു പ്രവാസിയാകാൻ തീരുമാനിക്കുന്നത്.
മുംബൈയിൽ നിന്നും സിംഗപ്പൂരിലെ അമേരിക്കൻ കമ്പനിയിൽ എത്തിയ ജയകൃഷ്ണൻ തന്റെ ഗവേഷണം തുടരാൻ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ എത്തിയതോടെ അദ്ദേഹത്തിന്റെ കരിയർ ഗ്രാഫും കുതിച്ചുയരുക ആയിരുന്നു. ഒടുവിലിപ്പോൾ ഗവേഷകരുടെയും വ്യവസായ സ്ഥാപനങ്ങളുടെയും മധ്യവർത്തിയായി പ്രവർത്തിക്കുന്ന സി എസ് എ ക്യാറ്റപുലറ്റ് എന്ന സ്ഥാപനത്തിൽ അഡ്വാൻസ്ഡ് പാക്കേജിങ് തലവനായി മാറിയിരിക്കുകയാണ് ബ്രിസ്റ്റോൾ നിവാസിയായ ഈ മലയാളി. ഈ ചുമതലയിൽ അദ്ദേഹം എത്തുമ്പോൾ സ്ഥാപനത്തിലെ ഏക ഇന്ത്യക്കാരൻ കൂടിയാണെന്ന വിവരം കൂടി പുറത്തെത്തുകയാണ്. ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്നവർ അടക്കം 75 ജീവനക്കാരുടെ ടീമിനെ നയിച്ച് സ്ഥാപനത്തിന് ബിസിനസ് കണ്ടെത്തുന്നത് അടക്കമുള്ള നിർണായക ചുമതലകൾ ആണ് ബ്രിട്ടീഷ് സർക്കാർ ഈ മലയാളിയെ ഏൽപ്പിച്ചിരിക്കുന്നത്.
റോൾസ് റോയ്സും ബിഎംഡബ്ലിയുവും അടക്കം വമ്പന്മാർ ആശ്രയിക്കുന്ന സ്ഥാപനം
പുത്തൻ ഐ ഫോണും ഇലക്ട്രോണിക് കാറും ഉപയോഗിക്കുമ്പോൾ സാധാരണക്കാർ കരുതുക ഏതെങ്കിലും ബ്രാൻഡ് പണം മുടക്കി വികസിപ്പിച്ച സാങ്കേതിക വിദ്യ ആണെന്നാകും. എന്നാൽ അനേകം ഇലട്രോണിക് സെമി കണ്ടറ്ററുകൾ ഉപയോഗിക്കുന്ന ആധുനിക മെഷീനുകളുടെ പ്രവർത്തനം അനേക വർഷങ്ങളുടെ ഗവേഷണ ഫലമായി രൂപം കൊള്ളുന്നവയാണ്. ഇത്തരം ഗവേഷങ്ങൾ പലതും നടക്കുക സർക്കാർ സ്ഥാപനങ്ങളിലും ആയിരിക്കും. സാങ്കേതിക വിദ്യ വികസനത്തിൽ എന്നും പണം മുടക്കാൻ തയാറാകുന്ന ബ്രിട്ടന്റെ നൂതന ആശയമാണ് കാട്യാപുലറ്റ് സെന്ററുകൾ. വൻകിട, ചെറുകിട വ്യവസായങ്ങൾക്കു ആവശ്യമായ ഗവേഷണം പരുവപ്പെടുത്തുക എന്നതാണ് ഇത്തരം സെന്ററുകളുടെ ജോലി. ഉദാഹരണമായി ഐ ഫോൺ അമിതമായി ചൂടാകുന്നതും ഇലക്ട്രിക് കാറുകൾ അതിവേഗം ബാറ്ററി തീരുന്നതും പ്രധാന ന്യൂനതയായി വിപണി ചൂണ്ടിക്കാട്ടുമ്പോൾ പരിഹാരം കണ്ടെത്താൻ ഉള്ള ജോലിയാണ് യുകെയിലെ കാട്യാപുലറ്റ് സെന്ററുകൾ ഏറ്റെടുക്കുന്നത്. അതായതു ഒരു കണ്ടെത്തലിനെ ഭംഗിയായി പായ്ക്ക് ചെയ്തു ഉപകരണത്തിൽ ഫിറ്റ് ചെയ്യുക. അതുകൊണ്ടുകൂടിയാണ് ഈ സെന്ററുകളെ അഡ്വാൻസ്ഡ് പാക്കേജിങ് യൂണിറ്റുകൾ എന്ന് വിളിക്കുന്നതും. ബ്രിട്ടന്റെ നവീന ആശയമായ കാട്യാപുലറ്റ് സെന്ററുകൾ മികച്ച നേട്ടങ്ങളാണ് കണ്ടെത്തികൊണ്ടരിക്കുന്നത്. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ചലനാത്മകം ആക്കുന്നതിൽ കാട്യാപുലറ്റ് സെന്ററുകൾ പോലെയുള്ള സ്ഥാപനങ്ങൾ വഹിക്കുന്ന റോളും ഏറെ വലുതാണ്.
ഐഐടി മടുപ്പിച്ചപ്പോൾ വിളി വന്നത് സിംഗപ്പൂരിലെ അമേരിക്കൻ കമ്പനിയിൽ നിന്നും
വാർത്താവിനിമയ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ രംഗത്ത് ഏഴു വർഷം മുംബൈ ഐഐടിയിൽ ജോലി ചെയ്തിരുന്ന ജയകൃഷ്ണൻ അക്കാലത്തൊന്നും നാട് വിടുന്നത് ആലോചിച്ചിട്ട് പോലുമില്ല. സ്വന്തം നാട്ടിൽ ജോലി ചെയ്യുന്നതിൽ അഭിമാനം മാത്രമായിരുന്നു. എന്നാൽ ഇത്തരം ഗവേഷണങ്ങൾക്കു അധികം പണം മുടക്കാൻ ഇന്നും ഇന്ത്യ തയാറല്ലാത്തതിനാൽ അക്കാലത്തെ പരിമിത സാഹചര്യങ്ങളിൽ മികച്ച ഒരു സ്കോളർഷിപ് അവസരം ജപ്പാനിൽ നിന്നും വന്നപ്പോൾ ജയകൃഷ്ണൻ കൈകൊടുക്കാൻ തയ്യാറായി. എന്നാൽ ജയകൃഷ്ണൻ ഐഐടി യിൽ ചെയ്തിരുന്ന ജോലി പകരം ഏറ്റെടുക്കാൻ ആളുണ്ടായിരുന്നില്ല. അതോടെ ജയകൃഷ്ണന് സർക്കാരിൽ നിന്നും എൻ ഓ സി ലഭിക്കുന്നത് തടയപ്പെട്ടു. തന്റെ കരിയർ അവിടെ ഒരുങ്ങുന്നതായി അദ്ദേഹത്തിന് സാവകാശം ബോധ്യപ്പെടുക ആയിരുന്നു. ഒരു യുവ ശാസ്ത്രജ്ഞന്റെ മനസ് മടുപ്പിക്കാൻ ആവശ്യത്തിൽ ഏറെയായിരുന്നു ആ സ്കോളർഷിപ്പ് തടയൽ.
എന്നാൽ ഒട്ടും വൈകാതെ ജയകൃഷ്ണന്റെ വഴിയിൽ അടുത്ത അവസരം വന്നെത്തുക ആയിരുന്നു. അമേരിക്കൻ ഉടമസ്ഥയിൽ ഉള്ള ലോകത്തെ രണ്ടാമത്തെ വലിയ ചിപ്പ് നിർമ്മാണ കമ്പനിയിൽ ഉയർന്ന ഉദ്യോഗത്തിൽ അദ്ദേഹം നിയമിക്കപ്പെട്ടു. അക്കാലത്തു മാൾട്ട, ജർമനി, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഈ സമയത്താണ് വീണ്ടും ഡോക്ട്രറേറ്റ് എന്ന മോഹം സജീവം ആകുന്നത്. അങ്ങനെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ ഒപ്റ്റിക്കൽ സിഗ്നൽ ബൂസ്റ്റിങ് അടിസ്ഥാനമാക്കി ഗവേഷണം ഏറ്റെടുത്തത്. സാധാരണ മൂന്നോ നാലോ വർഷം എടുത്തേക്കാവുന്ന ഗവേഷണം രണ്ടു വർഷം കൊണ്ട് പൂർത്തിയാകാനായി. 20 മീറ്റർ ഉള്ള ഒരു ഫൈബർ കേബിൾ സ്റ്റോറിങ് രണ്ടു സെന്റിമീറ്റർ വലിപ്പത്തിലേക്കു ചുരുക്കിയെടുത്താണ് ജയകൃഷ്ണൻ നേട്ടം കൊയ്തത്. ഇലക്ട്രോണിക് ഉപകരണങ്ങൾ ചെറുതായിക്കൊണ്ടിരിക്കുന്ന കാലത്തു ഈ കണ്ടെത്തലിന്റെ പ്രാധാന്യം ഏറെയാണ്. ഇപ്പോൾ ലീഡ്സിൽ ഉള്ള ഒരു സ്റ്റാർട്ട് അപ് സ്ഥാപനം ഈ കണ്ടെത്തൽ ഒരു ഡിവൈസ് ആയി വിപണിയിൽ എത്തിക്കാൻ ഉള്ള ഒരുക്കത്തിലുമാണ്. ഈ കണ്ടെത്തലിനു റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി അവാർഡ് നൽകി ആദരിക്കുകയും ചെയ്തു. മാത്രമല്ല ശാസ്ത്ര വിഷയങ്ങളിലെ ആധികാരിക പ്രസിദ്ധീകരണമായ നേച്ചർ മാഗസിൻ വലിയ പ്രാദാന്യത്തോടെയാണ് ജയകൃഷ്ണന്റെ നേട്ടം ഉൾപ്പെടുന്ന ഈ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത്.
വീണ്ടും അംഗീകാരമായി രണ്ടു കോടി രൂപയുടെ ഫെല്ലോഷിപ്പ്
ജയകൃഷ്ണന്റെ സമയം കൂടുതൽ തെളിയുക ആയിരുന്നു എന്നും പറയാം. ഏകദേശം രണ്ടു കോടി രൂപയോളം മൂല്യമുള്ള മേരി ക്യൂറി ഫെല്ലോഷിപ്പ് ആണ് ഇദ്ദേഹത്തെ തേടി എത്തിയത്. ഈ സമയത്തു സീനിയർ പ്രൊഫസർ വാങ്ങുന്ന ശമ്പളത്തേക്കാൾ ആനുകൂല്യം ജയകൃഷ്ണനെ തേടി എത്തുകയായിരുന്നു. തുടർന്ന് സെന്റർ ഫോർ പ്രോസസിങ് ഇന്നൊവേഷൻ എന്ന സിപിഐയിൽ നിയമനം. ഹെൽത്ത് കെയർ ഫോട്ടോണിക്സിൽ ടെക്നോളജി മാനേജർ ആയി പ്രവർത്തിച്ച ശേഷമാണു പ്രിൻസിപ്പൽ എൻജിനീയറായി ക്യാറ്റപ്പുൽറ്റിൽ എത്തുന്നത്. കഴിഞ്ഞ വർഷം ഈ സർക്കാർ ഏജൻസിയിൽ നിയമിതനായ ജയകൃഷ്ണൻ കേവലം ഒരു വർഷം കൊണ്ടാണ് ആരും കൊതിക്കും വിധം സ്ഥാപന മേധാവിയുടെ റോളിലേക്ക് ഉയരുന്നത്. ഇദ്ദേഹത്തിന്റെ ഗവേഷണ നേട്ടങ്ങളെ അടിസ്ഥാനമാക്കി അഞ്ചു മില്യൺ പൗണ്ട് മൂല്യമുള്ള പ്രോജക്ട് ഫണ്ടിങ്ങും ഉണ്ടായിട്ടുണ്ട്. ഇത്രയൊക്കെ നേട്ടങ്ങൾ ചുരുങ്ങിയ സമയത്തിൽ ഗവേഷണ രംഗത്ത് സ്വന്തമാക്കിയ മലയാളികൾ നന്നേ വിരളം ആയിരിക്കും. ഇപ്പോൾ ക്യാറ്റപുലറ്റിൽ പുതിയ ഇടപാടുകാരെ കണ്ടെത്തുന്നത് മുതൽ ഡിവൈസുകൾ നിർമ്മിക്കുന്നതും ടീമിനെ നയിക്കുന്നതും ഒക്കെ ഈ ചേർത്തല തണ്ണീർമുക്കംക്കാരന്റെ റോൾ ആയി മാറുകയാണ്.
ഐടി രംഗത്തെ അതികായന്മാരായ ഐബിഎമ്മിന്റെ ബ്രിസ്റ്റോൾ യൂണിറ്റിൽ ഡെവലൊപ്മെന്റ് മാനേജരായി ജോലി ചെയ്യുന്ന കീർത്തി ജയകൃഷ്ണനാണ് പത്നി. ഗ്ലോസ്റ്റർ ഗ്രാമർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ശ്രീറാമും മൂന്നാം ക്ലാസ് വിദ്യാർത്ഥി സ്വരാജുമാണ് മക്കൾ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്