കോവിഡ് ബാധിച്ച് ബ്രിട്ടനിൽ ഒരു മലയാളി കൂടി മരിച്ചു; വിടവാങ്ങിയത് 53 കാരനായ ഡർബിയിലെ മലയാളി; കൂത്താട്ടുകുളം സ്വദേശി സിബി മാണിയെ ആശുപ്രത്രിയിൽപ്രവേശിപ്പിച്ചത് ശനിയാഴ്ച്ച; രോഗം ബാധിച്ച ലണ്ടൻ മലയാളി ആശുപത്രിയിൽ തന്നെ; യുകെയിൽ അനേകം മലയാളികൾക്ക് കോവിഡ് ബാധയെന്ന് റിപ്പോർട്ടും ആശങ്കപ്പെടുത്തുന്നു; റാംഫോർഡ് ആശുപത്രിയിലെ ഡോക്ടറടക്കം ഇതിനോടകം മരിച്ചത് 17 എൻഎച്ച്എസ് ജീവനക്കാർ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഡെർബിലെ ആശുപത്രി വെന്റിലേറ്ററിൽ കഴിയുകയായിരുന്ന മലയാളിയാണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശിയായ സിബി മാണിയാണ് അൽപ നേരം മുമ്പ് മരണത്തിനു കീഴടങ്ങിയത്. 53 വയസായിരുന്നു സിബിയുടെ പ്രായം. കൊവിഡ് 19 ബാധയെ തുടർന്ന് ശനിയാഴ്ചയാണ് സിബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഇന്ന്ലെ ഹാർട്ട് അറ്റാക്ക് ഉണ്ടായാതായും വിവരം ലഭിച്ചിരുന്നു. ഭാര്യ അനുവും രണ്ട് മക്കളും വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണ്. 13ഉം അഞ്ചും വയസുള്ള രണ്ട് ആൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്. അതേസമയം, ലണ്ടനിലെ ആശുപത്രിയിൽ ഒരു ലണ്ടൻ മലയാളിയും കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലാണ്. മൂന്നു ദിവസം മുൻപാണ് ലണ്ടനിലെ മലയാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.
യുകെയിലെ മലയാളികളുടെയും കൊറോണാ രോഗികളെ ചികിത്സിക്കുന്ന നഴ്സുമാരുടെയും ഡോക്ടർമാരുടെയും കെയറർമാരുടെയും എല്ലാം അവസ്ഥ അതി ഭയങ്കരമായ രീതിയിൽ മോശമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അനേകം മലയാളി നഴ്സുമാരും ഡോക്ടർമാരും ഇപ്പോൾ കൊവിഡ് 19 സ്ഥിരീകരിച്ചു വീട്ടിൽ ഇരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചാലും ആർക്കും ചികിത്സ കിട്ടുന്നില്ല എന്നതു ഭയങ്കരമായ അവസ്ഥയാണ്. മലയാളികൾ അടങ്ങിയ കുടിയേറ്റക്കാരായ എൻഎച്ച്എസ് ജീവനക്കാരെ കൊവിഡ് രോഗികളെ ചികിത്സിക്കാൻ തള്ളിവിടുന്നു എന്ന ആക്ഷേപവും ശക്തമാണ്. നിലവിൽ 15 ഓളം മലയാളികൾ വെന്റിലേറ്ററിൽ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഇത്തരത്തിൽ കോവിഡ് ബാധിതരായും രോഗ ലക്ഷണങ്ങളുമായും നിരവധി മലയാളികൾ യുകെയിൽ ഉണ്ട്.
അതേസമയം, യുകെയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്നതും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുമായ മലയാളികളുടെ ജീവൻ വച്ച് കളിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ എന്നാണ് പൊതുവെ മലയാളി സമൂഹത്തിൽ നിന്നും ഉയരുന്ന പൊതു വികാരം. മലയാളികൾ അടങ്ങിയ കുടിയേറ്റക്കാരായ എൻഎച്ച്എസ് ജീവനക്കാരെ കൊവിഡ് രോഗികളെ ചികിത്സിക്കാൻ തള്ളിവിടുമ്പോൾ നൽകുന്നത് മാസ്കും ഗ്ലൗസുകളും മാത്രമാണെന്നാണ് ആക്ഷേപം. ഇതിനെതിരെ പ്രതികരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലുമാണ് മലയാളി നഴ്സുമാർ. മലയാളി നഴ്സുമാരെ ചൂഷണം ചെയ്യുന്ന നിരവധി ഉദാഹരണങ്ങളാണ് ഓരോ ആശുപത്രിയിൽ നിന്നും പുറത്തു വരുന്നത്.
കോവിഡ് രോഗികൾ അല്ലാത്തവരെ നോക്കുന്നവർക്കും മാസ്ക് നൽകാനോ പി പി ഇ നൽകാനോ മാനേജർമാർ തയ്യാറാകുന്നില്ല. ഷോർട്ടേജ് എന്നതാണ് ഇതിനുള്ള കാരണമായി പറയുന്നത്. ഇതിനോട് പ്രതികരിക്കൻ മലയാളി നഴ്സുമാർ അധൈര്യപ്പെടുകയാണ്. ന്യൂകാസിലിൽ ഇങ്ങനെ ചോദ്യം ചെയ്ത മലയാളി നഴ്സിനെ കോവിഡ് രോഗികളുടെ ഇടയിലേക്ക് തട്ടിയാണ് മാനേജർ പ്രതികാരം തീർത്തതെന്നും വിവരം ലഭിക്കുന്നു. ഡെർബി ഹോസ്പിറ്റലിൽ പിപിഇ നൽകാതിരുന്നതിനെ തുടർന്ന് ജോലി ചെയ്യാൻ തയ്യാറാകാത്ത മെയിൽ നഴ്സിനെ വിരട്ടാൻ നോക്കിയ മാനേജരെ ധിക്കരിച്ച് ആ യുവാവ് ജോലി സ്ഥലത്തു നിന്നും ബോയ്കോട്ട് നടത്തി. മാനേജർമാരെ പേടിച്ചു മിഡിൽസെക്സ് ഹോസ്പിറ്റലിൽ മലയാളി നഴ്സുമാരുടെ കൂട്ട അവധിയാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടയിൽ ചില മലയാളികൾ എങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ബ്രിട്ടന് അനുകൂല മനോഭാവവുമായി പ്രവർത്തിക്കുന്നുണ്ട്.
ആർസിഎന്നിനെയോ എൻഎംസിയെയോ നേരിട്ട് പരാതി അറിയിക്കുവാനാണ് മലയാളികൾ ശ്രമിക്കുന്നത്. അതിന് ഏറ്റവും വേഗത്തിൽ ഓൺ ലൈൻ പെറ്റീഷനോ മറ്റോ ആരംഭിക്കുവാനുള്ള ആലോചനയും യുകെ മലയാളികൾക്കിടയിൽ സജീവമാണ്. ഇന്നു പുലർച്ചെ ഒരു മണിയോടെ റോംഫോർഡ് ക്വീൻസ് ഹോസ്പിറ്റലിൽ ഒരു ഡോക്ടർ കൂടി മരണത്തിനു കീഴടങ്ങി. കഴിഞ്ഞ 15 ദിവസമായി കൊറോണാ വൈറസിനോട് പോരാടിയ ശേഷമാണ് ഡോക്ടർ അബ്ദുൽ മബൂദ് ചൗധരിക്കു മരണത്തിനു കീഴടങ്ങേണ്ടി വന്നത്. 53 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. യുകെയിൽ ജോലി ചെയ്യുന്ന എല്ലാ എൻഎച്ച്എസ് ജോലിക്കാർക്കും പിപിഇ കിറ്റുകൾ ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് അദ്ദേഹം ഏതാണ്ട് മൂന്നാഴ്ച മുമ്പ് അദ്ദേഹം ബോറിസ് ജോൺസണിന് കത്തയച്ചിരുന്നു. ഈസ്റ്റ് ലണ്ടനിൽ യൂറോളജിസ്റ്റായി ജോലി ചെയ്തിരുന്ന അദ്ദേഹം ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നു. അടുത്തിടെയാണ് അദ്ദേഹം 25-ാം വിവാഹ വാർഷികം ആഘോഷിച്ചത്.
കൊവിഡ് 19 ബാധിച്ചു മരിച്ച എൻഎച്ച്എസ് ജീവനക്കാർ ഇവർ
യുകെയിൽ ഇക്കഴിഞ്ഞ ദിവസങ്ങൾക്കിടെ കോവിഡ്-19 ബാധിച്ച് നിരവധി ഡോക്ടർമാരും നഴ്സുമാരും മറ്റ് ഹെൽത്ത് കെയർ വർക്കർമാരുമാണ് മരിച്ചിരിക്കുന്നത്. 17 എൻഎച്ച്എസ് ജീവനക്കാരാണ് ഇതുവരെ കൊവിഡ് 19 ബാധിതരായി മരണത്തിനു കീഴടങ്ങിയത്. എയിൻട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പേഷ്യന്റ് ഡിസ്ചാർജ് ഓഫീസറായ 54 കാരി ബാർബറ മൂറും ന്യൂകാസിലിലെ റോയൽ വിക്ടോറിയ ഇർഫേർമറിയിലെ ചൈൽഡ് കാൻസർ നഴ്സായ 29 കാരി റെബേക്ക മാക്കുമാണ് എൻഎച്ച്എസ് ജീവനക്കാരിലെ അവസാന കൊവിഡ് ഇരകൾ.
സിംഗപ്പൂരിൽ നിന്നും യുകെയിലെത്തി കഴിഞ്ഞ 44 വർഷങ്ങളായി എൻഎച്ച്എസിൽ സ്തുത്യർഹമായ സേവനം നടത്തിയ നഴ്സ് കൊറോണക്ക് കീഴടങ്ങിയ ആലീസ് കിറ്റ് ടാക് ഓൻഗിനും ശ്രീലങ്കയിൽ നിന്നും യുകെയിലെത്തി ദീർഘകാലമായി എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഡോക്ടറായ ആന്റൻ സെബാസ്റ്റ്യൻ പിള്ളയും കഴിഞ്ഞ ദിവസമാണ് കൊറോണ ബാധിച്ച് മരിച്ചത്. കൊറോണ അധികരിച്ചതിനെ തുടർന്ന് കിങ്സ്റ്റൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് നാല് ദിവസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം മരിച്ചത്. രോഗം വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു ആലീസ് മരിച്ചത്. കോവിഡ്-19 ബാധിച്ചതിനെ തുടർന്ന് ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
കാർഡിഫിലെ ലോകപ്രശസ്തനായ ഹൃദ്രോഗ വിഗദ്ധനായ ഇന്ത്യൻ ഡോക്ടർ ജിതേന്ദ്ര റാത്തോഡ് (58) കഴിഞ്ഞ ദിവസമാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ലിവർ പൂളിൽ ഒരു നഴ്സും എസെക്സിൽ ഒരു മിഡൈ്വഫും ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു കൊറോണ ബാധിച്ച് മരിച്ചിരുന്നത്. റോയൽ ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ച് വെള്ളിയാഴ്ച കൊറോണ ബാധിച്ച് മരിച്ച നഴ്സായ ഗ്ലാനിസ്റ്റർ എന്ന 68 കാരി എയിൻട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ദീർഘകാലമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്ത് വരുകയായിരുന്നു. എസെക്സിലെ ഹാർലോയിലെ ദി പ്രിൻസസ് അലക്സാണ്ട്ര ഹോസ്പിറ്റലിലെ മിഡ് വൈഫായ ലിൻസെ കവൻട്രി (54) കൊറോണ ബാധിച്ച് മരിച്ചത് വ്യാഴാഴ്ചയായിരുന്നു. ഇതിന് പുറമെ വെള്ളിയാഴ്ച വാട്ട്ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ കൊറോണ രോഗികളെ അടുത്ത് പരിചരിച്ചിരുന്ന 23 കാരനായ ഫിലിപ്പിനോ നഴ്സായ ജോൺ അലഗോസ് കോവിഡ്-19 ബാധിച്ച് മരിച്ചിരുന്നു.
കൂടാതെ വെസ്റ്റ് മിഡ്ലാൻഡ്സിലെ വാൽസാൽ മാനറിലെ 36കാരിയായ അരീമ നസ്രീൻ വെള്ളിയാഴ്ചയും കെന്റിലെ മാർഗററ്റിലെ ക്യൂൻ മദർ ഹോസ്പിറ്റലിൽ 38 കാരി എയ്മീ ഓ റൗർകെ വ്യാഴാഴ്ചയും കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇതിന് പുറമെ കൊറോണ പിടിപെട്ട് എൻഎച്ച്എസിലെ രണ്ട് ഹെൽത്ത് കെയർ അസിസ്റ്റന്റുമാരും മരിച്ചതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ്ലണ്ടനിൽ ജോലി ചെയ്തിരുന്ന 57കാരനായ തോമസ് ഹാർവി, നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെൽത്ത് കെയർ അസിസ്റ്റന്റായ ട്രാസി ബ്രെന്നാൻ എന്നിവരാണ് വൈറസ് ബാധിച്ച് മരിച്ച ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ.
നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെൽത്ത് കെയർവർക്കറായ ഗ്ലെൻ കോർബിൻ കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ചിരുന്നു. പാർക്ക് റോയൽ സെന്റർ ഫോർ മെന്റൽ ഹെൽത്തിൽ 1995 മുതൽ ജോലി ചെയ്ത് വരുകയും റിട്ടയർ ചെയ്യുകയും ചെയ്ത കോർബിൻ കൊറോണയുടെ സാഹചര്യത്തിൽ വീണ്ടും സേവനത്തിനായി എൻഎച്ച്എസിലേക്ക് തിരിച്ചെത്തുകയും കൊറോണ ബാധിച്ച് മരിക്കുകയുമായിരുന്നു. മാർച്ച് 31ന് വിറ്റിങ്ടൺ ഹോസ്പിറ്റലിലെ ഡോ. അൽഫ സാഡു കൊറോണ ബാധിച്ച് മരിച്ചിരുന്നു. നൈജീരിയക്കാരനായ ഇദ്ദേഹം 40 വർഷങ്ങളായി എൻഎച്ച്എസിന് വേണ്ടി ലണ്ടനിലുടനീളമുള്ള ഹോസ്പിറ്റലുകളിൽ ജോലി ചെയ്ത് വരവെയാണ് കൊറോണ പിടിപെട്ട് മരിച്ചത്.
മാർച്ച് 28ന് ലെസ്റ്ററിലെ ഗ്ലെൻഫീൽഡ് ഹോസ്പിറ്റലിലെ ഇഎൻടി സ്പെഷ്യലിസ്റ്റായ ഡോ. അംഗദ് എൽ ഹവ്റാനി കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഈസ്റ്റ് സസെക്സിലെ ഈസ്റ്റ് ബോൺ ഡിസ്ട്രിക്ട് ജനറൽ ഹോസ്പിറ്റലിൽ ഫാർമസിസ്റ്റായ പൂജ ശർമ(33)മാർച്ച് 26ന് കൊറോണ ബാധിച്ച് മരിച്ചിരുന്നു.മാർച്ച് 25ന് സൗത്തൻഡ് ഹോസിപിറ്റലിൽ വച്ച് ഫാമിലി ജിപിയായ ഡോ. ഹബീബ് സൈദി എന്ന 76 കാരൻ മരിച്ചതും കോവിഡ്-19 ബാധിച്ചാണ്. ഹെർഫോർഡ് കൗണ്ടി ഹോസ്പിറ്റലിലെ എ ആൻഡ് ഇയിൽ ജോലി ചെയ്തിരുന്ന ഡോ. ടയാർ വെസ്റ്റ് മിഡിൽസെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ച് കൊറോണ ബാധിച്ച് മരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്