വീണ്ടും ലോക്ഡോൺ വന്നതോടെ ജീവിതം കീഴ്മേൽ മറിഞ്ഞു; ജനിതക മാറ്റം വന്ന കോവിഡ് യുകെയിൽ നിന്നും യാത്ര ചെയ്തവർ വഴി കേരളത്തിൽ സ്ഥിരീകരിച്ചതോടെ പറന്നിറങ്ങിയാൽ കല്ലേറും പ്രതീക്ഷിക്കാം; നാട്ടിലേക്കും പോകാൻ വയ്യാതെ ചെകുത്താനും കടലിനും നടുക്ക് പെട്ട അവസ്ഥയിൽ യുകെ മലയാളികൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: രാജ്യം വീണ്ടും ലോക്ഡോണിൽ വീണതോടെ ജീവിതം കീഴ്മേൽ മറിഞ്ഞ അനുഭവവുമായി ബ്രിട്ടീഷ് ജനത . കഴിഞ്ഞ മാർച്ച് മുതൽ ഘട്ടം ഘട്ടം ആയി മാസങ്ങളോളം അനുഭവിച്ച ദുരിതങ്ങൾ ഒരിക്കൽ കൂടി ബ്രിട്ടനെ തേടിയെത്തുന്നത് കോവിഡ് പ്രതിരോധം അമ്പേ കൈവിട്ട സാഹചര്യത്തിലാണ് .
കോവിഡ് പോസിറ്റീവ് രോഗികൾ ലക്ഷക്കണക്കിന് എന്ന നിലയിലേക്ക് മാറിയതോടെ വേറെ ഒരു വഴിയും രാജ്യത്തിന് മുന്നിൽ ഇല്ലെന്നു വക്തമാക്കിയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്നലെ രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ ലോക്ഡോൺ പ്രഖ്യാപിച്ചത് . ആദ്യ ലോക്ഡോൺ കാലത്തേതു പോലെ സ്കൂളും കോളേജിലും ഒന്നും പോകാൻ കഴിയാതെ കുട്ടികൾ വീട്ടിലിരിക്കണം . സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം തുടരേണ്ടി വരും . ക്രിസ്മസ് അവധികഴിഞ്ഞു ഇന്ന് മിക്കയിടത്തും സ്കൂളുകൾ വീണ്ടും തുറക്കാനിരിക്കെയാണ് ഫെബ്രുവരി പാതി വരെ രാജ്യം തന്നെ അടച്ചിടാൻ തീരുമാനമായിരിക്കുന്നത് . ആദ്യലോക്ഡോൺ കാലത്തേ എല്ലാ നിയന്ത്രണങ്ങളും അതേപടി ഇത്തവണയും പിന്തുടരാൻ തന്നെയാണ് സർക്കാർ തീരുമാനം .
അടുത്തിടെ പുറത്തുവന്ന സാമ്പത്തിക ഏജൻസികളുടെ റിപ്പോർട്ടിലും ലോകത്തു ഒരിടവും ഇനി സമ്പൂർണ ലോകഃഡൗണിലേക്കു പോകാൻ ധൈര്യപ്പെടില്ലെന്നു വക്തമാക്കിയ സാഹചര്യത്തിലും ബ്രിട്ടൻ എന്തുകൊണ്ട് ലോക്ഡോൺ പ്രഖ്യാപിച്ചു എന്ന് സാമാന്യ ബുദ്ധിയിൽ തന്നെ ബോധ്യപ്പെടുന്ന കാര്യമാണ് . ഇംഗ്ലണ്ടിലെ ആശുപത്രികൾ പൊതുവെ പൂർണമായും കോവിഡ് രോഗികളാൽ നിറഞ്ഞു കഴിഞ്ഞു . പുതിയ രോഗികളെ എടുക്കാൻ കഴിയാത്ത വിധം ആശുപത്രികൾ വീർപ്പു മുട്ടുകയാണ് . പലയിടത്തും രോഗികളുമായി ഒഴിവുള്ള ആശുപത്രികൾ തേടി ആംബുലൻസുകൾ പരക്കം പായുന്നു . ഇക്കഴിഞ്ഞ മാർച്ച് അവസാന വരവും ഏപ്രിൽ ആദ്യ വരങ്ങളിലും യുകെ ജനത കണ്ട ഭീതിതമായ ദിനങ്ങളാണ് മടങ്ങി വന്നിരിക്കുന്നത് . പ്രത്യേകിച്ചും ലണ്ടൻ പ്രദേശത്തു ലക്ഷണം പോലും കാണിക്കാത്ത രൂപമാറ്റം വന്ന വൈറസിന്റെ ആധിപത്യം വക്തമായതിനാൽ കഴിവതും പ്രായമായവരെ മരണത്തിൽ നിന്നും രക്ഷിക്കാൻ ഉള്ള നെട്ടോട്ടമാണ് ഇപ്പോൾ ബ്രിട്ടൻ നടത്തുന്നത് .
അതിനിടെ യുകെയിൽ ലോക്ഡോണും നാട്ടിലെക്കു ഭാഗിക യാത്ര തടസവും ആയതോടെ ബ്രിട്ടനിലെ മലയാളി സമൂഹം ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയിലാണ് . ഡിസംബർ മൂന്നാം വാരം വരെ കൊച്ചിയിലേക്ക് നേരിട്ട് പറക്കാൻ ഭാഗ്യം കിട്ടിയിരുന്ന യുകെ മലയാളികൾക്ക് രണ്ടാം വ്യാപനത്തിന്റെ ആശങ്കയിൽ ഇന്ത്യ വിമാന നിയന്ത്രണം ഏർപ്പെടുത്തിയതാണ് കനത്ത തിരിച്ചടി ആയി മാറുകയാണ് . ഈ വിമാനത്തിന്റെ മടങ്ങി വരവിനായി യുകെ മലയാളി സമൂഹം ഒറ്റക്കെട്ടായി പരിശ്രമിക്കുക ആണെങ്കിലും ലഭ്യമായ വിവരങ്ങൾ അത്ര ആശാവഹമല്ല . മാത്രമല്ല നിരോധനത്തിന് മുൻപുള്ള അവസാന വിമാനങ്ങളിൽ എത്തിയവരിൽ ആറുപേരിൽ നിന്നും ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയതോടെ ഇനിയെത്തുന്ന യുകെ മലയാളികളോട് നാട്ടിലെ മലയാളി സമൂഹം എങ്ങനെ പെരുമാറും എന്നും പറയാനാകില്ല .കോഴിക്കോട് , ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നും ഉള്ള രണ്ടു വീതം ആളുകൾക്കും കോട്ടയം കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുമുള്ള ഓരോ യുകെ മലയാളിക്കുമാണ് രൂപമാറ്റം വന്ന കോവിഡ് കണ്ടെത്തിയിരിക്കുന്നത് .
ഒട്ടേറെ പേരുടെ കാര്യത്തിൽ സംശയം ഉണ്ടെന്നു ഊഹാപോഹം പരന്നതിനെ തുടർന്ന് ഇന്നലെ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം പത്രസമ്മേളനം വിളിച്ചു സ്ഥിരീകരിച്ചത് . ഇതോടെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലെ കാളിയാറിൽ പിതാവിന്റെ സംസ്ക്കാരത്തിൽ പങ്കെടുക്കാൻ എത്തി നാട്ടുകാരുടെ ഊരുവിലക്ക് നേരിടേണ്ടി വന്ന സ്റ്റോക് ഓൺ ട്രെന്റിന് അടുത്തുള്ള ക്രൂവിലെ മലയാളി കുടുംബത്തിന്റെ അനുഭവം ഒട്ടേറെ പേരെയാണ് ഇനിയുള്ള നാളുകളിൽ കാത്തിരിക്കുന്നത് എന്നും വക്തമാണ് . ഇപ്പോൾ തന്നെ ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനം വീണ്ടും ആരംഭിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തുന്ന വർത്തമാനങ്ങളാണ് കേരളത്തിലെ പല കോണുകളിൽ നിന്നും ലഭ്യമാകുന്നത് .
ഔദ്യോഗികമായി കേരള സർക്കാർ നിർത്തലാക്കിയ വിമാനത്തിന്റെ കാര്യത്തിൽ സമ്മർദവുമായി കേന്ദ്രത്തെ സമീപിക്കാത്തതും സംശയത്തിന് ഇടനല്കുന്നുണ്ട് .രോഗമുള്ള നാട്ടിൽ നിന്നും ആരും മടങ്ങിയെത്തേണ്ട എന്ന മനോഭാവമാണോ ഈ നിസ്സംഗതക്കു പിന്നിൽ എന്ന സംശയവും ഉയരുകയാണ് . കാരണം ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട യുകെയിൽ നിന്നുള്ളവർക്ക് ലഭിച്ച മറുപടി വിമാനത്തിന്റെ കാര്യത്തിൽ കേരളം എന്ത് ചെയ്യാനാണ് , കേന്ദ്ര സർക്കാർ അല്ലെ തീരുമാനം എടുക്കേണ്ടത് എന്നാണ് . എന്നാൽ യുകെ മലയാളികളുടെ ആശങ്ക കേന്ദ്രത്തെ എഴുതി അറിയിക്കാൻ ഉള്ള സാമാന്യ വിവേകം കേരള സർക്കാർ കാട്ടേണ്ടതല്ലേ എന്ന ചോദ്യത്തോടെ അക്കാര്യം സർക്കാകർ പരിഗണനയിൽ ഉണ്ടെന്ന ഒഴുക്കൻ മറുപടിയാണ് തിരികെ ലഭിക്കുന്നത് . യുകെയിലെ പൊതുപ്രവർത്തകരിൽ പലരും ഇക്കാര്യത്തിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം , മലയാളിയും വിദേശകാര്യ സഹ മന്ത്രിയായ വി മുരളീധരൻ , മുഖ്യമന്ത്രിയുടെ ഓഫിസ് , നോർക്ക തുടങ്ങി ലഭ്യമായ എല്ലാ വാതിലിലും മുട്ടുകയാണ് . പക്ഷെ ആശക്കു വഴി തെളിക്കുന്ന ഒരു മറുപടിയും ആരും നൽകുന്നില്ല .
ഇതോടെ അടുത്ത കാലത്തൊന്നും ഇനി നാട്ടിലേക്കുള്ള യാത്ര സ്വപ്നം കാണേണ്ട എന്ന നിലയിലേക്ക് മാറുകയാണ് യുകെ മലയാളികളുടെ ജീവിത സാഹചര്യം .രൂപമാറ്റം വന്ന കോവിഡിനെ കുറിച്ച് നിറം പിടിപ്പിച്ച കഥകൾ കേരളത്തിൽ പരന്നത് പോലെ ഇപ്പോൾ രണ്ടാം ലോക്ഡോൺ പ്രഖ്യാപന വർത്തയ്ക്കും കേരളത്തിൽ മറ്റൊരു രീതിയിൽ കൂടി പ്രചാരം ലഭിക്കും എന്ന് ഏറെക്കുറെ ഉറപ്പാണ് . ഇതോടെ വരും ദിവസങ്ങളിൽ കേരളത്തിൽ യുകെയിൽ നിന്നും ആരെത്തിയാലും നാട്ടുകാരുടെയും മറ്റും സമീപനം ഒട്ടും ഉദാരപ്പൂർവം ആയിരിക്കില്ലെന്നും ഉറപ്പിക്കാം .
രണ്ടാം ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ വീണ്ടും ഇന്ത്യയിലേക്ക് പറക്കാൻ തയാറാകുന്ന എയർ ഇന്ത്യ വിമാനങ്ങൾ വീണ്ടും നിരോധന പട്ടികയിൽ ഉൾപ്പെടുമോ എന്ന കാര്യത്തിലും ഇപ്പോൾ ആശങ്ക ബാക്കിയാണ് .
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍