ആദ്യ വിമാനം എത്തുമ്പോൾ തന്നെ കേരളത്തിലേക്ക് പറക്കാൻ നോട്ടീസ് ലഭിച്ചത് ജാഗ്വാർ ലാൻഡ് റോവറിലെ 150 മലയാളികൾക്ക്; കോവിഡ് കാർ, ഐടി, വിപണിയെ തകർക്കുമ്പോൾ കൂടുതൽ പുതു തലമുറ മലയാളികൾ ബ്രിട്ടനോട് വിട പറയേണ്ടി വരും; കാറും വീടും വിൽക്കാൻ നെട്ടോട്ടം; വാടക കുതിച്ചുയരുമ്പോൾ പിടിച്ചു നിൽക്കാൻ കഴിയുക ആരോഗ്യ മേഖലയിൽ ജോലി ചെയ്യാൻ എത്തിയവർക്ക് മാത്രം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: വ്യോമപാത തുറന്നാൽ ആദ്യ വിമാനം എത്തുന്നതും നോക്കിയിരിക്കുന്നത് 150 ലേറെ മലയാളി കുടുംബങ്ങൾ. നാട്ടിൽ എത്തി മാതാപിതാക്കൾ ഉൾപ്പെടെയുള്ള ബന്ധുക്കളെ കാണാൻ ഉള്ള അതിയായ ആഗ്രഹം കൊണ്ട് മാത്രമല്ല, യുകെയിൽ തുടരാൻ കഴിയാതെ ജോലി നഷ്ടമായതുകൊണ്ട് കൂടിയാണ് ഈ കാത്തിരിപ്പ്. കോവിഡ് തകർത്തെറിഞ്ഞ കാർ വിപണിയിലെ ആദ്യ ഞെട്ടിക്കുന്ന വാർത്തയാണ് യുകെ മലയാളികളെ തേടിയെത്തുന്നത്. ആയിരത്തിലേറെ മലയാളികൾ ജോലി ചെയ്യുന്നതായി കരുതപ്പെടുന്ന കവൻട്രിയിലെയും പരിസര പ്രദേശങ്ങളിലെയും ജാഗ്വാർ ലാൻഡ് റോവർ കമ്പനി ജീവനക്കാരായ മലയാളികൾക്കാണ് എത്രയും വേഗത്തിൽ കേരളത്തിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനത്തും ഉള്ള അവരുടെ ആദ്യ ജോലിയിടങ്ങളിൽ തന്നെ റിപ്പോർട്ട് ചെയ്യാൻ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
കോവിഡ് നിയന്ത്രണം മൂലം ഉൽപ്പാദന ഇടിവ് നേരിടുന്ന ജെഎൽആർ കൂടുതൽ കടുത്ത നടപടികൾ ആരംഭിക്കും എന്നതിന്റെ സൂചന കൂടിയാണിത്. കോവിഡ് തകർക്കുന്ന കാർ വിപണിയിലെ മഞ്ഞുമലയുടെ മുനപ്പ് മാത്രമാണ് മലയാളികളായ യുവ പ്രൊഫഷണലുകൾക്ക് ലഭിച്ചിരിക്കുന്ന ട്രാൻസ്ഫാർ നോട്ടീസ്. ശരാശരി 50000 പൗണ്ട് എങ്കിലും വാർഷിക ശമ്പളം നേടിയിരുന്നവർക്കാണ് ഇപ്പോൾ നാട്ടിലേക്കു മടങ്ങേണ്ടി വരുന്നതും.
രാജ്യത്തെ കാർ നിർമ്മാണത്തിൽ വെറും 200 കാറുകൾ പോലും മൊത്തമായി ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്ന ഞെട്ടിക്കുന്ന യാഥാർഥ്യമാണ് പുറത്തു വരുന്നത്. ലോക്ഡൗൺ സമയത്തു കാർ കമ്പനികളോട് വെന്റിലേറ്റർ നിർമ്മിക്കാൻ ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ടത് ലോക മാധ്യമങ്ങളുടെ തലക്കെട്ടിൽ ഇടം പിടിച്ചപ്പോൾ കാർ വ്യവസായത്തിന്റെ കാൽച്ചുവട്ടിലെ മണ്ണാണ് ഒലിച്ചുപോയത്. ബ്രിട്ടീഷ് ധന വ്യവസ്ഥയുടെ നട്ടെല്ലായ വീട് വിപണിയും കാർ വിപണിയും ഒന്നിച്ചു നിലനിൽപ്പിനുള്ള ഭീഷണി നേരിടുന്നതോടെ രണ്ടാം ലോക മഹായുദ്ധ ശേഷം ഉണ്ടായ പ്രതിസന്ധിയേക്കാൾ ഭയാനകമായ പ്രതികരണം സമ്പദ് മേഖലയിൽ എത്തും എന്നാണ് നിരീക്ഷണം.
കാർ വിപണിയിൽ തകർച്ച 99.7 ശതമാനം എത്തിക്കഴിഞ്ഞു എന്നാണ് വിപണി റിപ്പോർട്ടുകൾ നൽകുന്ന സൂചന. കഴിഞ്ഞ വർഷം ഏപ്രിലിൽ 71000 കാറുകൾ വിപണിയിൽ ഇറക്കിയ ബ്രിട്ടനിലെ കാർ വിപണിയിൽ കഴിഞ്ഞ മാസം പുറത്തു വന്നത് വെറും 197 കാറുകൾ. അതും ലോക്ഡൗൺ ആരംഭിക്കും മുൻപ് അവസാന വട്ട മിനുക്കുപണികൾ പൂർത്തിയാക്കിയവ. പാതിയിലധികം കാർ കമ്പനികൾ വീണ്ടും തുറന്നെങ്കിലും കോവിഡ് തകർച്ചയുടെ ആഘാതം മനസിലാക്കാൻ രണ്ടോ മൂന്നോ മാസം കൂടി കാത്തിരിക്കേണ്ടി വരും.
വർഷങ്ങളായി യുകെയിൽ ജോലി ചെയ്യുന്നവരാണ് ഇവരിൽ പലരും. ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുകയും കയറ്റുമതി വിപണി ഉൾപ്പെടെ വ്യാപാര മേഖല ഉണർവ്വു നേടാൻ കൂടുതൽ സമയം എടുക്കുകയും ചെയുന്ന സാഹചര്യത്തിൽ കൂടുതൽ പേരെ കമ്പനി മടക്കി വിളിക്കാനും സാധ്യതയുണ്ട്. ഇതോടെ വീടും കാറും ഒക്കെ സ്വന്തമായുള്ളവർ എങ്ങനെയും അവ വിറ്റൊഴിയാനുള്ള തത്രപ്പാടിലാണ്.
വീട് വിപണി താൽക്കാലികമായി വാങ്ങലും വിൽപ്പനയും അനുവദിച്ചതോടെ വീടുകൾ വിൽക്കാമെന്ന പ്രതീക്ഷയാണ് നാട്ടിലേക്കു മടങ്ങാൻ നിർബന്ധിതർ ആയവർ പറയുന്നത്. കാർ വിൽപനക്കും ഇവർ മലയാളികളെ തന്നെ ആശ്രയിക്കുകയാണ്. ഓട്ടോ ട്രേഡർ അടക്കമുള്ള വിൽപന സൈറ്റുകളിൽ എല്ലാം കടുത്ത മാന്ദ്യം അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ വിപണി വിലയുടെ 25 ശതമാനം വരെ നഷ്ടം സഹിച്ചാണ് അത്യാവശ്യക്കാർ കാർ വിൽപ്പന നടത്തുന്നത്.
വ്യോമഗതാഗതം ആരംഭിച്ചാൽ നാട്ടിലേക്കു മടങ്ങുന്നത് വൈകിയാൽ വാടക അടക്കം ഉള്ള കാര്യങ്ങളിലും ഇവർ പ്രതിസന്ധി നേരിടേണ്ടി വരും. കഴിഞ്ഞ ഒരു വർഷമായി കുത്തനെ ഉയർന്ന വീട്ടു വാടക കോവിഡ് എത്തിയതോടെ അന്തം വിട്ട ഉയർച്ചയിലാണ്. മൂന്നു ബെഡ്റൂം വീടുകൾ കവൻട്രി പോലെയുള്ള മധ്യവർഗ നഗരങ്ങളിൽ പോലും ആയിരം പൗണ്ട് മാസ വാടകയിലേക്ക് നീങ്ങുകയാണ്. ഇത് ലണ്ടൻ നഗര പ്രാന്തങ്ങളിൽ എത്തുമ്പോൾ 1800 മുതൽ ഉള്ള നിരക്കായും മാറുന്നു. കാർ വിപണിക്കു പുറമെ റോൾസ് റോയ്സ്, എയർ ബസ്, ടാറ്റ കൺസൾട്ടൻസി, ടാറ്റ സ്റ്റീൽ, മൾട്ടി നാഷണൽ ഐടി കമ്പനികൾ എന്നിവയിൽ ഒക്കെ ജോലി ചെയുന്ന യുവ പ്രൊഫഷണലുകളും ജോലി നഷ്ട ഭീതി നേരിടുന്നുണ്ട്.
ഇവരെക്കൂടാതെ ഷിപ്പിങ് മേഖലയിൽ ജോലി ചെയ്തിരുന്ന യുകെയിൽ ഉള്ള മലയാളികളിൽ പലർക്കും മെയ് മാസം യുകെയിൽ ജോലി ഇല്ല എന്ന അറിയിപ്പ് ലഭിച്ചതോടെ രണ്ടാഴ്ച മുൻപ് എത്തിയ എയർ ഇന്ത്യ വിമാനത്തിൽ ഇവരൊക്കെ കേരളത്തിൽ എത്തിക്കഴിഞ്ഞു. ഇവരിൽ മിക്കവർക്കും ഇനി ഗൾഫ് രാജ്യങ്ങളിൽ ആയിരിക്കും ജോലിയെന്ന അറിയിപ്പും ലഭിച്ചിട്ടുണ്ട്. ഇതോടെ യുകെയിൽ സ്ഥിര താമസം ആക്കുക എന്ന ഇവരുടെ ഒക്കെ മോഹങ്ങൾ കൂടിയാണ് കോവിഡ് തകർത്തെറിയുന്നത്.
ഇതോടെ എൻഎച്ച്എസ് ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മാത്രമായി തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന ലോകമാണ് കോവിഡിന് ശേഷം യുകെയിൽ കാണേണ്ടി വരുന്നത്. ഇൻട്രാ കമ്പനി ട്രാൻസ്ഫറുകൾ എന്ന പേരിൽ എത്തുന്ന യുവ പ്രൊഫഷണലുകൾക്ക് ഇനിയുള്ള കാലം യുകെ ജീവിതം കിട്ടാക്കനി ആകും എന്ന സൂചനകളും ലഭ്യമാണ്. ഏറ്റവും കുറവ് മനുഷ്യ വിഭവ ശേഷി ഉപയോഗിച്ച് കോവിഡിന് ശേഷം പിടിച്ചു നിൽക്കാൻ ഉള്ള ശ്രമമാണ് ബഹുരാഷ്ട്ര കുത്തക കമ്പനികൾ നടപ്പാക്കാൻ ശ്രമിക്കുന്നത്.
എന്നാൽ എൻഎച്ച്എസിൽ കൂടുതൽ നഴ്സുമാരുടെയും ഡോക്ടർമാരുടെയും സേവനം ആവശ്യമായതിനാൽ ഇത്തരം തൊഴിൽ തേടി എത്തുന്നവരുടെ എണ്ണം വർധിക്കും എന്നും ഉറപ്പാണ്. കഴിഞ്ഞ ഏതാനും വർഷമായി പതിനായിരത്തിലധികം നഴ്സുമാർ തന്നെ കേരളത്തിൽ നിന്നും എത്തിക്കഴിഞ്ഞിട്ടുണ്ട്. കുടിയേറ്റ നിയമത്തിൽ വരുത്തിയ ഇളവുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏതാനും വർഷം കൂടി തുടരാൻ ബ്രിട്ടീഷ് സർക്കാർ നിർബന്ധിതർ ആകും എന്നതുമാണ് ആരോഗ്യ മേഖലയിലെ തൊഴിലിൽ മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർ സുരക്ഷിതരാകാൻ കാരണമായി മാറുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍