വിദ്യാർത്ഥികൾ ഊരാക്കുടുക്കിൽ; കോഴ്‌സുകളിൽ കൂട്ടത്തോൽവി; ക്ലാസിൽ നൂറു ശതമാനം ഹാജർ; സെമസ്റ്റർ പരീക്ഷകളിലും വിജയം; അവസാനം ഡെസേർട്ടേഷനിൽ പൊട്ടി; നാട്ടിലേക്കു മടക്കം കടലാസ് വിലയില്ലാത്ത പോസ്റ്റ് ഗ്രാജേഷൻ ഡിപ്ലോമയുമായി: ബാംഗോർ, ആൾസ്ടർ, ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റികളിൽ നൂറു കണക്കിന് മലയാളി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: മികച്ച പഠനവും ജോലിയും. സാധിച്ചാൽ സന്തോഷ പൂർണമായ ഭാവി ജീവിതവും. യുകെയിലേക്കു വിമാനം കയറുന്ന ഓരോ മലയാളി വിദ്യാർത്ഥിയുടെയും മനസിൽ വിമാനം ടേക്ക് ഓഫ് ചെയ്യും മുൻപേ തന്നെ ഈ ആഗ്രഹങ്ങളും ഏറ്റവും ഉയർത്തിലെത്തിയിരിക്കും. യുകെയിലെ യാഥാർത്ഥ്യം എന്തെന്ന് അന്ധൻ ആനയെ കണ്ടത് പോലെയുള്ള ചിന്തയുമായാണ് ഭൂരിഭാഗം പേരും വിമാനമിറങ്ങുന്നതും. ആദ്യ ആഴ്ചകളിലെ അമ്പരപ്പ് പിന്നിട്ടാൽ അടയ്ക്കാൻ ബാക്കിയായ യൂണിവേഴ്‌സിറ്റി ഫീസും മാസം തോറും അടയ്‌ക്കേണ്ട വമ്പൻ വീട്ടുവാടകയും ഭക്ഷണ ചിലവും ഒക്കെയോർത്തു പഠിക്കാൻ വന്നതാന്നെന്ന കാര്യം പോലും മറന്നു പോകുന്ന അവസ്ഥയിലേക്ക് എത്തപ്പെടുകയാണ് നല്ല പങ്കു വിദ്യാർത്ഥികളും.
യുകെയിൽ എത്തിപ്പെട്ടാൽ പിന്നെ സകലതും ഈസി ആണെന്ന് കോളേജുകൾ വന്നു ക്യാൻവാസ് ചെയ്തു പോയ സ്റ്റുഡന്റ് വിസ ഏജൻസിക്കാർ പറഞ്ഞ യുകെയെവിടെ, തങ്ങൾ നേരിൽ കാണുന്ന യുകെയെവിടെ എന്ന ചിന്തയിലേക്ക് ആദ്യ ആഴ്ചകളിൽ തന്നെ ഓരോ വിദ്യാർത്ഥിയും എത്തിച്ചേരുകയാണ്. മുഴുവൻ കോഴ്സ് ഫീസും കേരളത്തിൽ നിന്നും അടച്ച ശേഷം എത്തുന്നവർ പോലും ജീവിത ചെലവിനും വാടക നൽകാനും കഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഒരു സെമസ്റ്റർ ഫീസ് മാത്രം അടച്ചെത്തുന്ന വിദ്യാർത്ഥികളുടെ കാര്യം ആർക്കും ഊഹിക്കാം. ശരാശരി 20000 പൗണ്ട് ഫീസ് വരുന്ന കോഴ്‌സുകളിൽ 4000 പൗണ്ടിന്റെ ആദ്യ ഗഡു അടച്ച ശേഷം അവശേഷിക്കുന്ന 16000 പൗണ്ടിന് എവിടെ പോകും എന്ന ചിന്തയിൽ ഊണും ഉറക്കവും നഷ്ടപ്പെടുന്നവരാണ് വിദ്യാർത്ഥി വിസയിൽ എത്തുന്നതിൽ നല്ല ശതമാനവും. ഇതിനിടയിൽ പഠിത്തം കാലിടറിയാൽ അവരെ എങ്ങനെ കുറ്റം പറയാനാകും?
മിടുക്കർ പാസാകും, ജോലിയും ലഭിക്കും, ഒപ്പം സമൂഹത്തിൽ അംഗീകാരവും
വിദ്യാർത്ഥി വിസയിൽ എത്തുന്നവരെ കുറിച്ച് മോശമായി വാർത്ത ചെയ്യുകയാണ് ബ്രിട്ടീഷ് മലയാളിയുടെ പതിവെന്ന ആക്ഷേപം സ്ഥിരമായി വാർത്ത മുറിയിൽ എത്തുന്നതാണ്. എന്നാൽ മോശം കാര്യങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുമ്പോൾ മാധ്യമ വാർത്ത ആകുക സ്വാഭാവികമാണ്. എന്നാൽ മിടുക്കരായി പഠിക്കാൻ എത്തി കോഴ്‌സുകൾ മികച്ച സ്‌കോറിൽ പാസായി കാമ്പസ് സെലക്ഷൻ ലഭിച്ചു യുകെയിൽ തന്നെ ജോലിയും ജീവിതം ആരംഭിച്ച അനേകായിരം വിദ്യാർത്ഥികൾ ഇപ്പോൾ യുകെ മലയാളികൾക്കിടയിലുണ്ട്.
കേംബ്രിഡ്ജിൽ പഠിക്കാൻ എത്തിയ ഡോ. നികിത ഹരി ഇത്തരത്തിൽ ശ്രദ്ധ നേടി ഒടുവിൽ അതേ കാമ്പസിൽ അദ്ധ്യാപികയായി മാറിയതോടെ ബ്രിട്ടീഷ് മലയാളി ന്യൂസ് മേക്കർ പുരസ്‌കാരത്തിൽ പോലും എത്തിയ വിദ്യാർത്ഥിനിയാണ്. എഡിൻബറോയിലെ ഡോ. ശ്യാമിനെ പോലുള്ള ഗവേഷകർ ഒരിക്കൽ മലയാളി വിദ്യാർത്ഥി എന്ന ലേബലിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ലോക കേരള സഭ അംഗമായ അഡ്വ. ദിലീപും കൗൺസിലറായ ബൈജു തിട്ടാലയും കൗൺസിലറും എൻഎച്ച്എസ് മാനേജരുമായ ഷെറിൻ തമ്പിയുമൊക്കെ ഒരു കാലത്തെ വിദ്യാർത്ഥികൾ തന്നെ ആയിരുന്നു. നീണ്ട കാലത്തേ വിദ്യാർത്ഥി ജീവിതത്തിന്റെ അസ്ഥിരതയ്ക്ക് ശേഷം ഒടുവിൽ ബിബിസിയിൽ ടെക്നോളജിസ്റ്റായി അടുത്തിടെ ജോലി നേടിയ ദീപ അഖിലും മലയാളി വിദ്യാർത്ഥികൾക്ക് മുന്നിലെത്തുന്ന ഏറ്റവും വലിയ മോട്ടിവേഷനായി വിലയിരുത്തപ്പെടുകയാണ്.
ആദിവാസി മേഖലയിൽ നിന്നും എത്തി മികച്ച വിജയം സ്വന്തമാക്കി നാട്ടിലേക്കു പറന്ന ബിനേഷ് ബാലൻ, മൈക്കേൽ, വരുൺ എന്നിവരൊക്കെ ഇത്തരത്തിൽ എന്നും നെഞ്ചോട് ചേർത്ത് വയ്ക്കാനാകുന്ന പേരുകളാണ്. ഇവരൊക്കെ പഠിക്കാൻ വരുകയും പഠിച്ചു മിടുക്കരാകുകയും ചെയ്തു എന്നതാണ് പ്രത്യേകത. ഭാഗ്യത്തിന്റെ തോളിലേറിയല്ല ഇവരാരും വിജയങ്ങൾ കൊയ്തെടുത്തതും അക്കാദമിക് പരീക്ഷകൾ മികച്ച നിലയിൽ പാസായതും. ഇത്തരത്തിൽ പേരെടുത്തു പറയാനാകുന്ന പ്രശസ്തരുടെ എണ്ണം നൂറു കണക്കിനുണ്ട്. ഓരോ വർഷവും എത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളിൽ വളരെ ചുരുക്കം പേർക്കേ ഇത്തരത്തിൽ ഉയർന്നു പറക്കാനാകൂ എന്നതാണ് യുകെ സ്റ്റഡി എന്ന മോഹത്തിന്റെ ബാക്കി പത്രം.
തോൽവി സ്വാഭാവികം, നാട്ടിൽ പറയാൻ വംശീയത കാരണവും
പഠന സമയത്ത് അധിക മണിക്കൂർ ജോലി ചെയ്തു ശ്രദ്ധ പോകരുത് എന്ന് യുകെയിൽ എത്തുന്ന ഓരോ മലയാളി വിദ്യാർത്ഥിയോടും യുകെ മലയാളികൾ തുടർച്ചയായി നൽകുന്ന ഉപദേശമാണ്. എന്നാൽ ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്താൽ ചെലവിനുള്ള കാശു പോലും കിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി ഓൺ ലൈൻ പരാതിയുമായി 30 മണിക്കൂർ ജോലി ചെയ്യാൻ അനുവദിക്കണമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ഇതിനിടയിൽ എപ്പോൾ ക്ലാസിൽ പോകും, പോസ്റ്റ് ഗ്രാജുവേഷൻ കോഴ്‌സുകളിലും ഗ്രാജുവേഷൻ കോഴ്‌സുകളിലും ലഭിക്കുന്ന വർക്കുകൾ എപ്പോൾ സബ്മിറ്റ് ചെയ്യാനാകും എന്ന ചോദ്യത്തിന് ഒക്കെ കാശു കൊടുത്തു ചെയ്യിപ്പിക്കാൻ മാർഗമുണ്ട് എന്നാണ് യൂണിവേഴ്‌സിറ്റിയിൽ കാല് കുത്തുന്ന നിമിഷം മുതൽ ഓരോ വിദ്യാർത്ഥിയും കേൾക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് യുകെയിൽ എത്തി കോഴ്സ് പൂർത്തിയാക്കാൻ പോലും പറ്റാതെ പോയ ചില മിടുക്കന്മാർ അടക്കമുള്ള ''പഴയ വിദ്യാർത്ഥികൾ'' ചേർന്ന് രൂപം നൽകിയ ഒന്നിലേറെ കമ്പനികളാണ് ഇപ്പോൾ 400 മുതൽ 1000 പൗണ്ട് വരെ ഫീസ് വാങ്ങി കോഴ്സ് വർക്കുകൾ വിദ്യാർത്ഥികൾക്ക് ചെയ്തു കൊടുക്കുന്നത്. ഇത്തരം വർക്കുകളിൽ ഒരേ ഫോർമാറ്റ് സ്വാഭാവികമായതിൽ തീർച്ചയായും കോപ്പിയടി എന്നറിയപ്പെടുന്ന പ്ലാഗാരിസത്തിനു പിടിക്കപ്പെടുകയും ചെയ്യും.
സാധാരണ നിലയിൽ പിടിക്കപ്പെട്ടാൽ കോഴ്സ് തുടരാൻ പോലും അനുവദിക്കാത്ത നിലപാടാണ് പല യൂണിവേഴ്സിറ്റികളും സ്വീകരിക്കുക. കോഴ്സ് പൂർത്തിയാകാത്തവർക്കു പോസ്റ്റ് സ്റ്റഡി വിസ ലഭിക്കാതാകുകയും കടലാസ്സ് വിലയില്ലാത്ത സമാശ്വാസമായി കിട്ടുന്ന പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമ എന്ന സർട്ടിഫിക്കറ്റുമായി നാട്ടിലേക്കു വിമാനം കയറേണ്ടി വരുകയാണ് പതിവ്. ലക്ഷക്കണക്കിന് രൂപ ഒന്നോ രണ്ടോ വർഷം കൊണ്ട് പൊടിച്ചു കളയുന്നവർ നാട്ടിൽ എത്തി സായിപ്പ് വംശീയത മൂലം തോൽപ്പിച്ചെന്നു കള്ളം പറയുകയും ചെയ്യും. നാട്ടിലേക്കു പോകാൻ സാധിക്കാത്തവർ രാപ്പകൽ ജോലി ചെയ്തു 5000 മുതൽ 8000 വരെ പൗണ്ട് മുടക്കി ശേഷ ജീവിതം ഏതെങ്കിലും കെയർ ഹോമിൽ തളച്ചിടാൻ നിര്ബന്ധിതർ ആകുകയും ചെയ്യും.
മിക്കവാറും യൂണിവേഴ്‌സിറ്റികളിൽ കൂട്ടത്തോൽവി
പുതിയ ഇൻ ടേക്കിൽ വിദ്യാർത്ഥികൾ എത്തുമ്പോളാണ് മുൻ വർഷങ്ങളിൽ അഡ്‌മിഷൻ എടുത്തവരെ കുറിച്ചുള്ള കൂട്ടത്തോൽവിയെ കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നത്. ഇത്തരത്തിൽ ആദ്യ കൂട്ടത്തോൽവി ഈ വര്ഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണ്. പ്ലാഗരിസം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ 200 ഓളം വിദ്യാർത്ഥികളുടെ ഭാവിയാണ് ഇരുളിലായത്. ഈസ്റ്റ് ഹാം കേന്ദ്രമാക്കിയുള്ള വിദ്യാർത്ഥി നെറ്റ്‌വർക്ക് തന്നെയാണ് ഈ വിദ്യാർത്ഥികളെയും വലയിലാക്കിയത്.
ഒടുവിൽ ഒരു അധിക മൊഡ്യൂൾ പഠിക്കാൻ നൽകി സ്വന്തമായി ചെയ്ത ഡെസേർട്ടിഷൻ സമർപ്പിക്കാൻ സാവകാശവും സൗജന്യവും നൽകിയാണ് യൂണിവേഴ്‌സിറ്റി ഈ മലയാളി വിദ്യാർത്ഥികളോട് കരുണ കാട്ടിയത്. സാധാരണ നിലയിൽ കോഴ്സ് തുടരാൻ അനുവദിക്കേണ്ട കാര്യം പോലുമില്ലാത്ത കുറ്റമാണ് വിദ്യാർത്ഥിക്കൂട്ടം ചെയ്തത്. ഇക്കൂട്ടത്തിൽ പെട്ട വിദ്യാർത്ഥികളിൽ മിക്കവരും സാധാരണ കോഴ്‌സുകൾ ചെയ്യാൻ എത്തിയവരാണ്. എന്നാൽ കോഴ്‌സിനിടയ്ക്ക് ശ്രദ്ധ പാർട്ട് ടൈം ജോലിയിലേക്കും അധിക സമയ ജോലിയിലേക്കുമായപ്പോൾ പഠനം ഉഴപ്പി എന്നതാണ് വാസ്തവം.
അയർലണ്ടിലെ അൾസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ നിന്നും പിഎച്ച്ഡി വിദ്യാർത്ഥികൾ കൂട്ടത്തോൽവി നേരിട്ട് എന്നാണ് സുലഭ ജയലാൽ (യഥാർത്ഥ പേരല്ല) എന്ന മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പരിഭവവുമായി എത്തിയത്. യൂണിവേഴ്‌സിറ്റിയുടെ പേര് പറയാതെ ഇട്ട കുറിപ്പിൽ അനേകം യുകെ മലയാളികൾ അത്തരം വംശീയത ഒന്നും ഒരു യുകെ യൂണിവേഴ്‌സിറ്റിയിലും സംഭവിക്കില്ല, മാത്രമല്ല കംപ്യുട്ടർ സോഫ്ട്വെയറിൽ പരീക്ഷ ജോലികൾ പൂർത്തിയാകുമ്പോൾ മലയാളി വിദ്യാർത്ഥികളോട് മാത്രം എങ്ങനെ വംശീയത ആരോപണം ഉണ്ടാകും എന്ന ചോദ്യത്തിനും സുലഭക്ക് മറുപടിയില്ല.
തന്നോട് വിദ്യാർത്ഥികൾ പരാതിപ്പെട്ടതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വിഷയം എത്തിച്ചത് എന്നാണ് സുലഭ പ്രതികരിച്ചത്. എന്നാൽ യൂണിവേഴ്‌സിറ്റി കംപ്ലയിന്റ് അഥോറിറ്റിക്കും സ്ഥലം എംപിക്കും പരാതി നൽകാനുള്ള വിവരങ്ങൾ പോസ്റ്റിൽ മറുപടി ആയി ലഭിച്ചതോടെ പരാതിക്കൊന്നും പോകുന്നില്ല, വിദ്യാർത്ഥികൾക്ക് പേടിയാണ് എന്നൊക്കെ തുടർ ന്യായങ്ങളും എത്തി. സ്വന്തം ഭാഗം ശരിയാണെങ്കിൽ യുകെയിൽ പരാതിപ്പെടാൻ ആർക്കും അവകാശം ഉണ്ടെന്നതാണ് സുലഭയെ മറുപടിയിട്ട പലരും ഓർമ്മിപ്പിച്ചത്.
ഡെസേർട്ടിഷൻ സ്വന്തമായി തയ്യാറാക്കിയാൽ മാത്രം വിജയിക്കുമോ?
ഏറ്റവും ഒടുവിൽ കൂട്ടത്തോൽവി വാർത്ത വരുന്നത് ബാങ്കോർ യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണ്. നൂറു ശതമാനം ഹാജർ, സെമസ്റ്ററുകളിൽ മികച്ച വിജയം, ഒടുവിൽ സ്വന്തമായി ചെയ്ത ഡെസേർട്ടേഷനിൽ പൊട്ടി. അതോടെ പ്ലഗ്രിസം അല്ലല്ലോ എന്ന വാദവും. ഇത് തോൽപ്പിച്ചത് അല്ലെങ്കിൽ മറ്റെന്ത് എന്നാണ് ഇപ്പോൾ ചോദ്യം. എന്നാൽ സ്വന്തമായി ഡെസേർട്ടിഷൻ തയ്യാറാക്കി എന്നതുകൊണ്ട് മാത്രം ഒരു വിദ്യാർത്ഥിയും കോഴ്സ് പാസാകുന്നില്ല എന്നതാണ് ഓരോ വിദ്യാർത്ഥിയും ബാംഗോർ അനുഭവത്തിൽ പഠിക്കേണ്ടത്.
ഡെസേർട്ടഷനിൽ വേർഡ് കൗണ്ട് മാത്രം നോക്കി വല്ലതുമൊക്കെ എഴുതി പിടിപ്പിച്ചാലും ആരും ജയിക്കില്ല. ഡെസേർട്ടഷൻ സമർപ്പിക്കും മുൻപ് കോഴ്സ് ഡയറക്ടർ, കോഴ്സ് പ്രൊഫസർ എന്നിവരുമൊക്കെയായി കൂടിയാലോചനക്ക് ആവശ്യത്തിന് സമയം അനുവദിക്കാറുണ്ട്. ഇത്തരം ചർച്ചകളിൽ ഓരോ പ്രൊഫസറും വിദ്യാർത്ഥികളോട് കൃത്യമായി അത് പാസാകുമോ ഇല്ലയോ എന്ന് വിവരിക്കാറുമുണ്ട്.
എന്നാൽ ഇതിനൊന്നും സമയം കണ്ടെത്താനാകാതെ അവസാന നിമിഷം മികച്ച ആത്മവിശ്വാസത്തോടെ സ്വന്തം തയ്യാറാക്കിയ ഡെസേർട്ടിഷൻ സബ്മിറ്റ് ചെയ്താൽ തോൽവിക്ക് നല്ല സാധ്യത നിലനിൽക്കുന്നു എന്നതാണ് യുകെയിൽ പഠിക്കുന്നവരും പഠിക്കാൻ എത്തുന്നവരും തിരിച്ചറിയേണ്ടത്. തോൽക്കാൻ സാധ്യതയുള്ള ഡെസേർട്ടേഷനും കോഴ്സ് വർക്കും മികച്ചതാക്കാൻ മിക്ക പ്രൊഫസർമാരും സമയം കണ്ടെത്താറുണ്ട്, സഹായിക്കാറുണ്ട് എന്നതാണ് മികച്ച നിലയിൽ കോഴ്‌സുകൾ പാസായവർ പങ്കിടുന്ന അനുഭവം.
മാത്രമല്ല കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ഫീഡ് ബാക്കിൽ എവിടെയാണ് സ്‌കോർ പോയത്. എവിടെയാണ് വീഴ്ച പറ്റിയത് എന്നതൊക്കെ കൃത്യമായി ഓരോ യൂണിവേഴ്‌സിറ്റിയും വിശദീകരിക്കാറുമുണ്ട്. ഇതിനിടയിൽ എവിടെയാണ് വംശീയത ആരോപിക്കാൻ സ്‌കോപ് കണ്ടെത്തുക? ചുരുക്കത്തിൽ പഠിക്കാൻ എത്തുന്നവർ പഠിക്കാനും കോഴ്‌സിനോടും യൂണിവേഴ്സിറ്റിയോടും ആത്മാർത്ഥത കാണിക്കാൻ തയ്യാറായാൽ ഇത്തരം പരിഭവങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ഇട നൽകാതെ യുകെയിൽ തന്നെ മികച്ച ഭാവി ജീവിതം കണ്ടെത്താനാകും എന്നതാണ് യുകെയിൽ ഇത്തരത്തിൽ ജീവിതം കണ്ടെത്തിയവരുടെ അനുഭവം വെളിപ്പെടുത്തുന്ന നേർസാക്ഷ്യവും.
Stories you may Like
- ഷൈമ അമ്മാൾ എത്തുന്നത് ബാരിസ്റ്റർക്കു തുല്യമായ പദവിയിൽ
- വിദേശ സ്വപ്നം മലയാളിയുടെ മുന്നിൽ നഷ്ടക്കച്ചവടമായി മാറുന്നു
- കാലിക്കറ്റ് ക്യാമ്പസിൽ എസ്എഫ്ഐ ആക്രമണം തുടർക്കഥ, കായികതാരങ്ങൾ ഭീതിയിൽ
- യുകെയിലേക്ക് ആളെക്കടത്തുന്ന ചാകര കൊയ്യാനിറങ്ങിയ ഒരു റിക്രൂട്ട് ഏജൻസിക്ക് കൂടി പൂട്ടുവീണു
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും
- TODAY
- LAST WEEK
- LAST MONTH
- പട്ടത്തെ ഓഫീസിൽ നിന്ന് നിന്നെ താഴെ ഇറക്കും; അതിനിപ്പോ നിന്റെ ഓശാരമൊന്നും വേണ്ട; വെറുതെ പൂട്ടുമെന്നല്ല പറഞ്ഞത്; മറുനാടനെ 'പൂട്ടിക്കും'എന്നാണ് പറഞ്ഞത്; രണ്ടു കൽപ്പിച്ച് പിവി അൻവർ; ഏകദേശം ഒരു ഡേറ്റ് കൂടി പറയാമോ അൻവറിക്ക? എന്ന് മറുനാടൻ എഡിറ്റർ; നിലമ്പൂർ പ്രതികാരം ചർച്ചകളിൽ
- വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവൾ; എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സന്തോഷം കെട്ടടങ്ങിയില്ല; കിണറ്റിന്റെ കയറൂരി കുളിമുറിയിൽ കെട്ടിത്തൂങ്ങിയത് അർജുന്റെ ശല്യം കാരണം തന്നെ! ചിറയൻകീഴിലെ പത്താം ക്ലാസുകാരിയുടെ മരണത്തിൽ 28 കാരനെതിരെ പോക്സോ കേസ്
- മുംബൈയിൽ ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് സർക്കാർ നിർമ്മിച്ച റോഡ് കണ്ടോ; കൈകൾ കൊണ്ട് റോഡ് ഉയർത്തിക്കാണിച്ച് നാട്ടുകാർ: വൈറൽ വീഡിയോ കാണാം
- ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റലിൽ സ്പോട്ട് അഡ്മിഷനിൽ എംബിബിഎസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കബളിപ്പിച്ച് വാങ്ങി; ട്രസ്റ്റ് ആംഗമായതു കൊണ്ട് തന്നെ പഞ്ചായത്ത് പ്രസിഡന്റിനെ വിശ്വസിച്ചു; പറ്റിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ കേസ്; അഴിക്കുള്ളിലായത് ബിഷപ്പ് കെപി യോഹന്നാന്റെ സഹോദരൻ; കടപ്പിലാരിൽ കുടുംബാഗം കുടുങ്ങിയത് ഇങ്ങനെ
- മുപ്പതു വർഷത്തെ ഭിക്ഷാടനത്തിലൂടെ സുകുമാരൻ സമ്പാദിച്ചത് 2.15 ലക്ഷത്തോളം രൂപ; പണച്ചാക്ക് നഷ്ടമായതോടെ ശാരീരിക അസ്വസ്ഥത മൂലം ഭിക്ഷാടകനെ വൃദ്ധസദനത്തിലാക്കി; മോഷ്ടാവ് ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ; ഒരു മാസത്തിന് ശേഷം അറസ്റ്റ് ചെയ്ത് കരുനാഗപ്പള്ളി പൊലീസ്
- പൊലീസുകാരനെ കൊന്ന ആട് ആന്റണിക്ക് ചികിൽസയ്ക്ക് അർഹതയില്ല; വലതു കണ്ണിന്റെ ശസ്ത്രക്രിയാ ദിവസം പാറാവ് നിൽക്കാൻ വിസ്സമ്മതിച്ച പൊലീസ്! മോഷണവും വിവാഹവുമായി കുപ്രസിദ്ധി നേടിയ ക്രിമിനലിന് കാഴ്ച നഷ്ടമാകുന്നു; പൊലീസിനെ കുറ്റം പറഞ്ഞ് ആട് ആന്റണി; ആടിന്റെ 'പരോൾ ലംഘനം' ചർച്ചകളിൽ
- 'അതു ഞാനല്ലെങ്കിൽ മറ്റൊരാൾ ചെയ്യും'! ദേശീയ അന്വേഷണ ഏജൻസിയോട് എലത്തൂരിലെ പ്രതി പറഞ്ഞത് എക്സിക്യൂട്ടീവ് തീവണ്ടി കത്തുമെന്ന് തന്നെ; കണ്ണൂരിലെ 'അഗ്നി'യ്ക്ക് പിന്നിൽ തീവ്രവാദ ശക്തികൾ; കണ്ണൂരിൽ അറസ്റ്റിലായ 'ഭിക്ഷക്കാരനേയും' എൻഐഎ ചോദ്യം ചെയ്യും; കണ്ണൂരിലെ അട്ടിമറിക്ക് പിന്നിൽ റെയ്ഡുകളോടുള്ള പ്രതികാരമോ?
- പോപ്പുലർ ഫ്രണ്ടുകാരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ അക്രമിക്കാൻ നീക്കം നടത്തിയ സംഘത്തിന് മലപ്പുറത്തു നിന്നും ഫണ്ടു പോയി; പണം നൽകിയ രണ്ടു പേരെ ചോദ്യം ചെയ്യും; പാറ്റ്നയിലെ മൊഴിയെടുപ്പിന് ശേഷം പ്രതിയാക്കിയേക്കും; മലയാളികൾ അടക്കം ബീഹാറിൽ ആയുധ പരിശീലനത്തിനെത്തിയെന്നും കണ്ടെത്തൽ; എൻഐഎ പിടിമുറുക്കുമ്പോൾ
- ജോർദ്ദാൻ കിരീടാവകാശി സൗദി പെൺകുട്ടിയെ മിന്നു കെട്ടിയപ്പോൾ അമ്മാനിലേക്ക് ഒഴുകിയെത്തിയത് ലോകം എമ്പാടുമുള്ള രാജകുടുംബാംഗങ്ങൾ; തിളങ്ങിയവരിൽ മുൻപിൽ കിരീടാവകാശി വില്യമും ഭാര്യയും; ഒരു രാജ വിവാഹത്തിന്റെ കഥ
- എണീറ്റ് നിൽക്കാൻ കെൽപില്ലാത്ത ബൈഡൻ എന്തിനാണ് വീണ്ടും മത്സരിക്കുന്നത്? ഇന്നലെയും സ്റ്റേജിൽ ഉരുണ്ടു വീണു പാവം; അമേരിക്കൻ പ്രസിഡന്റിന്റെ വീഴ്ച്ച പതിവാകുന്നു; തന്നെ എണീട്ട് മാനം രക്ഷിക്കേണ്ടതിനാൽ സഹായികൾക്കും മടി
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- ഹോസ്റ്റൽ മുറിയിൽ ദീപികയെ ലോഹിത പീഡിപ്പിച്ചു രസിച്ചപ്പോൾ അടുത്ത റൂമിലെ വിദ്യാർത്ഥികളും അധികൃതരും അറിയാത്തത് ദുരൂഹം; വമ്പൻ ഗ്യാങ്ങുമായി കോളേജിൽ വിലസി; ദീപികയെ കണ്ടത് അടിമയെപ്പോലെ; കുറ്റം കണ്ടുപിടിച്ചു മർദ്ദനം; വെള്ളായണി കാർഷിക കോളേജിലെ ക്രൂരതകൾ ഞെട്ടിപ്പിക്കുന്നത്
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ മൃതദേഹവും വേണ്ടെന്ന നിലപാടിൽ ഭാര്യ; ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം നാല് വർഷമായി ഒപ്പം ജീവിക്കുന്ന സഫിയയ്ക്ക് വിട്ടുനൽകി കുടുംബം; ധാരണാപത്രത്തിൽ ഒപ്പു വെച്ചു ജയകുമാറിന്റെ അമ്മയും ഭാര്യയും; പ്രവാസിയുടെ മൃതദേഹം കൊച്ചിയിലെ പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കും
- ഉച്ചക്കഞ്ഞി കഴിച്ച വിദ്യാർത്ഥികൾ ഛർദിച്ചു ബോധംകെട്ടു; പരിശോധനയിൽ കണ്ടെത്തിയത് ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ; നൂറോളം കുട്ടികൾ ആശുപത്രിയിൽ
- പഠനത്തിൽ മിടുക്കിയായ ഫർഹാന; ഷിബിലിയുടെ അമ്മയുടെ ഒളിച്ചോട്ടം മഹല് കമ്മറ്റി പ്രശ്നമാക്കിയതിനാൽ പോക്സോ കേസ് പ്രതിയുടേയും ഇരയുടേയും നിക്കാഹ് നടന്നില്ല; ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണം നടത്തി സ്കൂളിൽ നിന്ന് പുറത്തായ ഷിബിലി; ആഷിഖിനെ വിളിച്ചു വരുത്തിയതും ഫർഹാന; 'ആർത്തവ രക്തം' തൽകാല രക്ഷയായി; ഇത് അസാധാരണ തെളിവ് നശിപ്പിക്കൽ ശ്രമം
- തക്കാളിക്കറി വച്ചിരുന്ന ചൂട് പാത്രമെടുത്ത് മുഖത്ത് വയ്ക്കാൻ ശ്രമിക്കവെ തല വെട്ടിത്തിരിച്ചു; കലികയറിയ ലോഹിത കറിപ്പാത്രം വീണ്ടും ചൂടാക്കി ദീപികയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു; ടീ ഷർട്ട് ഉയർത്തി മുതുകത്തും പൊള്ളിച്ചു മുളക്പൊടിയും വിതറി; കൊടും ക്രൂരത അമ്മയോട് അസഭ്യം പറയാൻ വിസമ്മതിച്ചതിന്
- ഭാര്യയുമായി വിവാഹ മോചനത്തിന് കേസ് നടക്കവേ ദുബായിൽ ഏറ്റുമാനൂർ സ്വദേശി മരിച്ചു; മരണ സർട്ടിഫിക്കറ്റു മതി; മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബാംഗങ്ങൾ; നെടുമ്പാശ്ശേരിയിൽ മൃതദേഹം ഏറ്റുവാങ്ങിയത് സുഹൃത്തായ യുവതി; സംസ്കരിക്കാൻ പൊലീസ് അനുമതി തേടി സുഹൃത്ത്
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- ട്രാൻസ് മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു; തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; അന്ത്യം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; പിരിഞ്ഞത് വാലന്റീൻസ് ദിനത്തിൽ വിവാഹിതരായ ട്രാൻസ് ദമ്പതികളിൽ ഒരാൾ; അമ്മയെ കുറിച്ച് ഓർക്കാമായിരുന്നു എന്ന് സീമ വിനീത്
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- ഒരുവർഷം മുമ്പ് വിവാഹിതരായവർ; സൈജു സൈമൺ ജോലി ചെയ്യുന്നത് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്സായി; ഭാര്യ ഐടി ജീവനക്കാരി; ഭാര്യയെ കൊലപ്പെടുത്തി സൈമൺ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയെന്ന് സംശയം; മലയാളി ദമ്പതികളുടെ ദുരന്തത്തിൽ ഞെട്ടി പ്രവാസ ലോകം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍