യുകെയിലെ ഗ്ലോസ്റ്ററിനു സമീപം കാറപകടത്തിൽ പെട്ടത് സ്റ്റുഡന്റ് വിസയിൽ എത്തിയ കുടുംബങ്ങൾ; സുഹൃത്തിനെ കാണാൻ ലൂട്ടനിൽ നിന്നും ഓക്സ്ഫോർഡിലേക്കുള്ള യാത്രയിലെ അപകടത്തിൽ രണ്ടു മരണം; രണ്ടു പേർക്ക് സാരമായ പരിക്കും; ബ്രിട്ടീഷ് മലയാളികളെ വേദനയിലാഴ്ത്തി അപകടം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: യുകെ മലയാളി സമൂഹത്തിനു വേദനയായി ഇന്നലെ ഉച്ചക്ക് നടന്ന കാർ അപകടത്തിൽ പൊലിഞ്ഞതു രണ്ടു ജീവനുകൾ. മാസങ്ങൾക്കു മുൻപ് ബ്രിട്ടനിൽ സ്റ്റുഡന്റ് വിസയിൽ എത്തിയ മലയാളി കുടുംബാംഗങ്ങളാണ് അപകടത്തിൽ പെട്ടതെന്നു പറയപ്പെടുന്നു. ലൂട്ടനിൽ നിന്നുള്ള മലയാളികളാണ് അപകടത്തിൽ പെട്ടത്. ഇവർ ഇന്നലെ ഉച്ചയോടെ ലൂട്ടനിൽ നിന്നും ഓക്സ്ഫോർഡിൽ ഉള്ള സുഹൃത്തിനെ കാണാൻ പുറപ്പെട്ടതാണെന്നാണ് ലഭ്യമായ വിവരം. അപകടത്തിൽ ഉൾപ്പെട്ടത് എറണാകുളം കോലഞ്ചേരി സ്വദേശികളാണ്.
കാർ ഓടിച്ചിരുന്ന യുവാവിന്റെ മരണം അപകടം നടന്ന് അധികം വൈകാതെ സ്ഥിരീകരിച്ചിരുന്നു. കാർ ഓടിച്ചിരുന്ന ആളാണ് സംഭവ സ്ഥലത്തു തന്നെ മരിച്ചത് എന്നാണ് സൂചന. രണ്ടാമത്തെ മരണം അപകടത്തിൽ ഉൾപ്പെട്ട യുവതിയുടേതാണെന്നാണ് സ്ഥിരീകരണം. ലോറിയുമായുള്ള കൂട്ടയിടിയാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചത് എന്നാണ് നിഗമനം. കൂടുതൽ വിവരങ്ങൾ ഗ്ലോസ്റ്റർഷെയർ കോൺസ്റ്റാബുലറി പുറത്തു വിട്ടിട്ടില്ല. അപകടത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞു വിവിധ ആംബുലൻസ് യൂണിറ്റുകളും എയർ ആംബുലൻസും ഹസാർഡ് ഏരിയ റെസ്പോൺസ് ടീമും അടക്കമുള്ളവർ എത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
കോലഞ്ചേരി കുന്നക്കാൽ പാലാക്കാമറ്റത്ത് ബിൻസ്രാജാണ് അപകടത്തിൽ മരിച്ചതായി ആദ്യം സ്ഥിരീകരിക്കപ്പെടുന്നത്. എന്നാൽ രാത്രിയോടെ കാറിൽ സഞ്ചരിച്ചിരുന്ന ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യയും മരണത്തിനു കീഴടങ്ങിയതായി വിവരം ലഭിച്ചു. ഇവരെ അത്യാസന്ന നിലയിൽ ഓക്സ്ഫോർഡ് ജോൺ റാഡ്ക്ലിഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുക ആയിരുന്നു. ഇതേ ഹോസ്പിറ്റലിൽ തന്നെയാണ് കാറിൽ ഉണ്ടായിരുന്ന ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനേയും പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമല്ലാത്ത പരുക്കേറ്റ രണ്ടുപേരെ ബ്രിസ്റ്റോൾ സൗത്ത് മെഡ് ഹോസ്പിറ്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർക്ക് കൈകാലുകൾക്ക് ഒടിവ് അടക്കമുള്ള പരിക്കുണ്ട്.
ഗ്ലോസ്റ്ററിനു സമീപം എ 436 ൽ ആന്ഡേവേർസ്ഫോർഡ് എന്ന സ്ഥലത്താണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച ബിൻസ് രാജന്റെ സുഹൃത്തിന്റെ ഭാര്യ അർച്ചനയാണ് ഇന്നലെ രാത്രിയോടെ മരണത്തിനു കീഴടങ്ങിയത് എന്ന് സൂചനയുണ്ട്. ഇവർ കൊല്ലം സ്വദേശിയാണ് എന്ന് സുഹൃത്തുക്കളിൽ നിന്നും വിവരം ലഭിച്ചു. ഗുരുതര പരുക്കുകളോടെ ഇവരെ ഓക്സ്ഫോർഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതിനാൽ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ ശരീരം മരുന്നുകളോടും ഡോക്ടർമാരുടെ ജീവൻ രക്ഷാ ദൗത്യത്തോടും പ്രതികരിക്കാതെ വന്നതോടെ രാത്രിയോടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു.
ലൂട്ടൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും ഇവരുടെ ഡിപെൻഡ് വിസയിൽ എത്തിയ ഭർത്താക്കന്മാരുമാണ് അപകടത്തിൽ ഉൾപ്പെട്ടത്. യൂണിവേഴ്സിറ്റി പഠനത്തിന് ഒപ്പം ലൂട്ടനിലെ മലയാളി നേഴ്സിങ് കെയർ ഏജസിയിൽ ഇവർ ജോലിയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ ഇൻടേക്കിലാണ് ഇവർ യുകെയിൽ എത്തുന്നത്. ഒക്ടോബറിലാണ് ഇവർ യൂണിവേഴ്സിറ്റി ക്ലാസുകളിൽ എത്തി തുടങ്ങിയതെന്ന് സഹപാഠികൾ വ്യക്തമാക്കുന്നു.
അപകടം ഇന്നലെ ഉച്ചക്ക് പതിനൊന്നേ കാലോടെ സംഭവിച്ചതെയാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തെ തുടർന്ന് അടച്ച റോഡ് എട്ടു മണിക്കൂർ കഴിഞ്ഞിട്ടും തുറന്നിട്ടില്ലെന്നു പ്രാദേശിക മാധ്യമം ഗ്ലോസ്റ്റർഷെയർ ലൈവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരുവരുടെയും മരണം നാട്ടിൽ ബന്ധുക്കളെ അറിയിച്ചതായാണ് സഹപാഠികളും സുഹൃത്തുക്കളും ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കിയത്. രണ്ടാമത്തെ മരണവും സ്ഥിരീകരിച്ചതോടെ ലൂട്ടൻ മലയാളികൾ രണ്ടു സംഘമായി ഓക്സ്ഫോർഡ്, ബ്രിസ്റ്റോൾ ആശുപത്രികളിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.
ബ്ലാക് ഐസും നേഴ്സിങ് ഏജൻസികളും വില്ലൻ റോളിൽ, ഇരകളാകാൻ വിദ്യാർത്ഥികൾ
ബ്രിട്ടനിലെ റോഡുകളിൽ കാര്യമായ ഡ്രൈവിങ് പരിചയം ഇല്ലാത്തതു ബ്ലാക് ഐസ് ഉള്ള ജനുവരിയിലെ തണുത്ത കാലാവസ്ഥയിൽ അപകടത്തിന് കാരണമാക്കിയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെ യുകെയിൽ എത്തുന്നവർ പതിവായി അപകടത്തിൽ ഉൾപ്പെടുന്ന വിവരം ഏതാനും ദിവസം മുൻപാണ് ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തത്. പഴക്കമുള്ള കാറുകളും പരിചിതം അല്ലാത്ത ഡ്രൈവിംഗും ചേരുമ്പോൾ അപകടം കൂടെയെത്തുന്നു എന്നതാണ് കഴിഞ്ഞ രണ്ടു വർഷമായി റിപ്പോർട്ട് ചെയുന്ന അപകട പരമ്പരകൾ തെളിയിക്കുന്നത്.
ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ മലയാളി നഴ്സിങ് ഏജൻസികൾ നടത്തുന്നവർ കാർ വാങ്ങാൻ പണം നൽകി സ്റ്റുഡന്റ് വിസക്കാരെ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുന്നതും. അഞ്ഞൂറ് പൗണ്ട് വിലയുള്ള പഴഞ്ചൻ കാറുകളിൽ നഴ്സിങ് ഹോമുകളിലേക്കു സ്റ്റുഡന്റ് വിസക്കാരെ എത്തിക്കുന്ന ജോലിയും സ്റ്റുഡന്റ് വിസയിൽ തന്നെയുള്ളവരാണ് ഏറ്റെടുക്കുന്നത്.
തുടർച്ചയായ യാത്രകളും ഗ്രാമ പ്രദേശങ്ങൾ വഴിയുള്ള യാത്രയിലുമൊക്കെ അനേകം വിദ്യാർത്ഥികൾ അടുത്തിടെ അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ പാലിക്കാതെയുള്ള ഡ്രൈവിംഗിനെ പറ്റിയും ആക്ഷേപം ശക്തമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍