''നിങ്ങൾ ഇന്ന് തന്നെ വരുമോ, രണ്ടു ദിവസമായി ഒന്നും കഴിച്ചിട്ടില്ല....''! ഇത് കേട്ടാൽ വിശ്വസിക്കാമോ? ലണ്ടനിൽ ഭക്ഷണം ഇല്ലാതായ സ്റ്റുഡന്റ് വിസക്കാരുടെയും അനധികൃത താമസക്കാരുടെയും അവസ്ഥ ദയനീയം; 150 പേർക്ക് കിറ്റുകൾ നൽകി സമസ്തയുടെ സക്കാത്; യുകെ മലയാളികളിൽ പട്ടിണി പടരുകയാണോ?
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ''നിങ്ങൾ ഉടനെ വരുമോ?'' = നാളെ വന്നാൽ മതിയോ. ''ബുദ്ധിമുട്ടല്ലെങ്കിൽ ഇന്ന് വന്നാൽ ഉപകാരമായി, കാരണം രണ്ടു ദിവസമായി ഒന്നും കഴിച്ചിട്ടില്ല.''
കഴിഞ്ഞ ദിവസം ലണ്ടനിലെ വിവിധ നഗരങ്ങളിൽ ഭക്ഷണ വിതരണ കിറ്റുമായി ഇറങ്ങിയ സമസ്തയുടെ പ്രവർത്തകരെ തേടിയെത്തിയ ചോദ്യമാണ് മുകളിൽ നൽകിയിരിക്കുന്നത്. ഉച്ചകഴിഞ്ഞുള്ള സമയം മുഴുവൻ കിറ്റ് വിതരണം നടത്തി വീടുകളിലേക്ക് മടങ്ങാൻ ഒരുങ്ങിയ സംഘത്തിന് ആ ഫോൺ വിളി ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്ന സന്ദേശം കേട്ടപ്പോൾ കാർ ഫോൺ വിളി വന്ന ദിക്കിലേക്ക് തിരിക്കുക ആയിരുന്നെന്നു സമസ്ത പ്രവർത്തകർ പറയുന്നു. ഒരു പക്ഷെ യുകെ മലയാളികൾക്ക് വിശ്വസിക്കാൻ കഴിയാത്ത സംഭവം. ഭക്ഷണം ഇല്ലാതെ, ആരും സഹായത്തിനു ഇല്ലാതെ ഒരു പറ്റം മലയാളികൾ ഈ നാട്ടിൽ ഉണ്ടെന്നത് അത്ര എളുപ്പത്തിൽ വിശ്വസിക്കാൻ കഴിയില്ല. എന്നാൽ കഴിഞ്ഞ ദിവസം മുതൽ സമസ്ത ആരംഭിച്ച ജീവകാരുണ്യ പ്രവർത്തനത്തിന് ലണ്ടൻ നഗരത്തിന്റെ പ്രാന്ത ദേശങ്ങളായ ഹാരോ, ഈസ്റ്റ്ഹാം, സൗത്താൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് വിശപ്പിന്റെ വിളി മുഖ്യമായും എത്തുന്നത്.
ഒരു ചാക്ക് അരി, അതിനൊപ്പം ഗോതമ്പു പൊടി, പയർ, പഞ്ചസാര, ചായപ്പൊടി, അടക്കം പലവ്യഞ്ജനങ്ങളും ചേർന്ന ഒരു കിറ്റ്. കേരളത്തിൽ സർക്കാർ സപ്ലൈകോ വഴിയും റേഷൻ കടകൾ വഴിയും ഒക്കെ വിതരണം ചെയ്യുന്ന കോവിഡ് ഭക്ഷണ കിറ്റുകളുടെ വിവരണമല്ല, ലണ്ടനിലെ സാമൂഹ്യ സംഘടനായായ സമസ്ത കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്ത റിലീഫ് കിറ്റുകളുടെ പ്രത്യേകതയാണ്. ഒരു കുടുംബത്തിന് രണ്ടോ മൂന്നോ ആഴ്ച കഴിയാൻ ഉള്ള ഏകദേശം 200 ഓളം കിറ്റുകളാണ് ഇവർ വിതരണം ചെയ്തു കഴിഞ്ഞത്. ഇതിനായി സംഘടനയുടെ ഫണ്ടിൽ നിന്നും 4000 പൗണ്ടിലേറെ ചെലവാക്കുകയും ചെയ്തു. സമസ്ത ഏറ്റെടുത്ത ഈ കാരുണ്യ പ്രവർത്തനം കേട്ടറിഞ്ഞു ഏതാനും ആളുകൾ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ലോക് ഡൗൺ കാലമായിട്ടും ഇങ്ങനെ ഒരു ഉദ്യമത്തിന് ഇറങ്ങി തിരിക്കുമ്പോൾ ഏതാനും പേരുടെ സഹായ അഭ്യർത്ഥന മാത്രമാണ് സമസ്ത പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാതോട് കാതോരം പറഞ്ഞറിഞ്ഞു നൂറുകണക്കിന് ആളുകളുടെ ഫോൺ കോളുകൾ എത്തി തുടങ്ങിയതോടെ ഓരോ വിളിയും ശരിയായ ആവശ്യക്കാർ ആണെന്ന് തന്നെ വക്തമാക്കിയാണ് ഇവർ കിറ്റുകളുമായി വീടുകൾ കയറി ഇറങ്ങിയത്.
എന്നാൽ ഓരോ ദിവസവും കഴിയും തോറും യുകെയിൽ പട്ടിണി കിടക്കുന്ന മലയാളികളും ഉണ്ടെന്ന തിരിച്ചറിവും കൂടിയാണ് ഇപ്പോൾ സമസ്തയുടെ പ്രവർത്തകർക്കു ബോധ്യപ്പെടുന്നത്. ഇത്തരം സഹായം തേടുന്ന ആളുകൾക്ക് പ്രാദേശിക കൗൺസിലുകളെയോ ജീവകാരുണ്യ സംഘടനകളെയോ ഒക്കെ ഭയവുമാണ്. കാരണം അനധികൃതമായി താമസിക്കുന്നവർ എന്ന വിവരം പുറത്തറിയുമോ എന്ന ഭയം. തങ്ങൾക്കു ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്തെങ്കിലും ഇനിയും ആരെങ്കിലും ബന്ധപ്പെട്ടാൽ കൂടുതൽ സഹായം എത്തിക്കാൻ ശ്രമിക്കുമെന്നും സമസ്ത ഭാരവാഹികൾ അറിയിച്ചു. സൗത്താൽ, ഈസ്റ്റ്ഹാം തുടങ്ങി ഈസ്റ്റ് ലണ്ടൻ പരിസരത്തു ഏറെക്കുറെ മിക്ക ടൗണിലും ഇവരുടെ പ്രവർത്തകർ എത്തിക്കഴിഞ്ഞു. എന്നിട്ടും സഹായ അഭ്യർത്ഥനകൾ പ്രവഹിക്കുകയാണ്. ലോക് ഡൗൺ തുടരുന്നതോടെ നിത്യ വേതനത്തിൽ ജോലി ചെയ്തിരുന്നവരുടെ വരുമാനം ഇല്ലാതായതാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. സർക്കാർ വക്തമാക്കിയതോടെ വാടക വാങ്ങാൻ വീട്ടുടമയുടെ നിർബന്ധം ഇല്ലെങ്കിലും വിശപ്പിന്റെ വിളിക്കു മുന്നിൽ തളരുകയാണ് മിക്കവരും.
നൂറുകണക്കിന് ആളുകൾക്ക് സഹായം വേണ്ടി വരും എന്നതിനാൽ പ്രാദേശികമായി മുഴുവൻ സന്നദ്ധ സംഘടനകളും ഭക്ഷണ വിതരണത്തിന് സന്നദ്ധമാകണമെന്നും സമസ്ത പ്രവർത്തകർ അഭ്യർത്ഥിച്ചു. ലണ്ടനിലെ കുടിയേറ്റ പ്രദേശങ്ങളിൽ ഭയാനകമായ സാഹചര്യം തന്നെയാണെന്നും കഴിഞ്ഞ ദിവസന്ങ്ങളിൽ ഇവർ വീടുകൾ കയറി ഇറങ്ങിയപ്പോൾ ലഭിച്ച അനുഭവം. എന്നാൽ ലോക് ഡൗൺ നിയന്ത്രങ്ങളുടെ ഭാഗമായി വഴികളിൽ ഒരിടത്തും പൊലീസ് തടസം ഉണ്ടായില്ലെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണ വിതരണ കിറ്റുകൾ വിതരണം ചെയ്യാനുള്ളവരുടെ വിലാസവും മറ്റും വാഹനത്തിൽ കരുതിയായിരുന്നു ഇവരുടെ കോവിഡ് റിലീഫ് പ്രവർത്തനം. കഴഞ്ഞ ദിവസം വെംബ്ലിയിൽ നിന്നും വ്യാപാരിയായ തോമസ് ആന്റണി ഈ വിഷയം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ വഴി വീഡിയോ പുറത്തു വിട്ടതോടെ ഒട്ടേറെ വക്തികൾ സമാനമായ തരത്തിൽ ഭക്ഷണ സാധന വിതരണത്തിന് സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. ചിലരാകട്ടെ വീടുകളിലെ മുറികൾ പങ്കുവയ്ക്കാൻ തയ്യാറാണെന്നും ബ്രിട്ടീഷ് മലയാളിയെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ സമാനതകൾ ഇല്ലാത്ത മനുഷ്യസ്നേഹത്തിന്റെ പ്രവാചകരായി ഓരോ യുകെ മലയാളിയും മാറുന്ന കാഴ്ചയാണ് കോവിഡ് കാലത്തേ ദുരിത വർത്തമാനങ്ങൾക്കിടയിലും മലയാളി സമൂഹത്തെ തേടിയെത്തുന്നത്.
കഴിഞ്ഞ ദിവസം ലണ്ടനിലെ പ്രമുഖ മലയാളി സംഘടനായ എംഎ യുകെയും മുന്നൂറിലേറെ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക സഹായം കൊണ്ടാണ് ഇത്രയധികം ആളുകളിലേക്ക് സഹായം എത്തിക്കാനായത് എന്ന് സംഘടനാ വക്താക്കൾ പറയുന്നു. ഓഐസിസി യുകെയും ലണ്ടനിലെ പല കേന്ദ്രങ്ങളിലും ഭക്ഷണ കിറ്റുകൾ എത്തിക്കുന്നുണ്ട്. ആവശ്യക്കാരുടെ എണ്ണം കൂടുന്നതോടെ ഓരോ പ്രദേശത്തും വളണ്ടിയർമാരുടെ ടീമുകളെ തിരഞ്ഞെടുത്തു സഹായ പ്രവർത്തനങ്ങൾ ക്രോഢീകരിക്കുവാൻ ആണ് കെഎംസിസി ശ്രമിക്കുന്നത്. യുകെയുടെ ഒട്ടുമിക്ക പ്രദേശ്നങ്ങളിലും റിലീഫ് പ്രവർത്തനങ്ങൾക്കായി കെഎംസിസിക്കു വേണ്ടി വളണ്ടിയർമാർ രംഗത്തുണ്ടാകും. ഈ കോവിഡ് കാലത്തു ഒരാളും വിശപ്പറിയരുത് എന്നാണ് ആഗ്രഹിക്കുന്നതെന്നും കെഎംസസി അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍