തളർന്നു വീണിട്ടും പിന്മാറാതെ; ഡാഡി പറഞ്ഞു കേട്ട് ചെറുപ്പം മുതലേ രാജ്ഞിയെ സ്നേഹിച്ചു തുടങ്ങിയ തോമസ് കാട്ടിക്കാരൻ വെസ്റ്റ് മിനിസ്റ്റർ അബിയിൽ മൃതദേഹത്തിന് മുന്നിൽ കുഴഞ്ഞു വീണു; ചാനലുകൾ തത്സമയ സംപ്രേഷണവും നിർത്തി; കോവിഡ് ബാധിതനായി ആരോഗ്യം നഷ്ടമായിട്ടും രാജ്ഞിയെ കാണാൻ നടത്തിയത് സമാനതകളില്ലാത്ത ത്യാഗം
പ്രത്യേക ലേഖകൻ
ലണ്ടൻ: യുകെയിലെ മുഴുവൻ മലയാളികൾക്കും വേണ്ടി മഹത്തായൊരു ത്യാഗം ഏറ്റെടുക്കുക ആയിരുന്നു സ്റ്റോക് ഓൺ ട്രെന്റിന് അടുത്ത ക്രൂവിലെ തോമസ് കാട്ടിക്കാരൻ. ചെറുപ്പത്തിൽ ഡാഡി നേരിട്ട് കണ്ടിട്ടുള്ള രാജ്ഞിയുടെ വിശേഷം കേട്ടറിഞ്ഞു വളർന്ന തോമസ് കാട്ടിക്കാരന് കഴിഞ്ഞ ഇരുപതു വർഷമായിട്ടും രാജ്ഞിയെ നേരിൽ കാണാനുള്ള ഭാഗ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് മരണ വിവരം അറിഞ്ഞത് മുതൽ എങ്ങനെയെങ്കിലും അവസാനമായി ഒന്ന് നേരിട്ട് കാണണം എന്ന ആഗ്രഹത്തോടെ അദ്ദേഹം ലണ്ടനിലെത്തിയത്.
റോയൽ മെയിൽ ജീവനക്കാരനായ തോമസ് രാത്രി ഡ്യൂട്ടി കഴിഞ്ഞു ലണ്ടനിൽ എത്തി ഒരു പകൽ മുഴുവൻ ക്യൂ നിന്ന് വെസ്റ്റ് മിനിസ്റ്റർ അബിയിൽ എത്തിയപ്പോഴേക്കും മൃതദേഹ പേടകത്തിന് സമീപമായി കുഴഞ്ഞു വീഴുക ആയിരുന്നു. ലോകമെങ്ങും ലൈവായി കണ്ടുകൊണ്ടിരുന്ന കാഴ്ചകൾ ഉടൻ ചാനലുകൾ താൽക്കാലികമായി നിർത്തി പകരം വെസ്റ്റ് മിനിസ്റ്റർ അബിയിലെ മറ്റു കാഴ്ചകളിലേക്കു ക്യാമറ തിരിക്കുക ആയിരുന്നു.
രാജ്ഞിയെ അറിഞ്ഞു തുടങ്ങുന്നത് ചെറുപ്പത്തിലേ
പിതാവിന്റെ ജോലി കേരളത്തിന് പുറത്തായിരുന്നതിനാൽ തോമസ് കാട്ടിക്കാരന്റെ ജനനവും കുട്ടിക്കാലവും ഒക്കെ കേരളത്തിന് വെളിയിൽ തന്നെ ആയിരുന്നു. തോമസിന്റെ കൂമ്പൻ തൃശ്ശിനാപ്പള്ളിയിൽ കഴിയുന്ന എൺപതുകളിലാണ് രാജ്ഞി അവസാനമായി ഇന്ത്യയിൽ എത്തുന്നത്. അന്ന് തോമസിന്റെ പിതാവ് മുംബൈയിൽ ടിവിഎസിൽ ജനറൽ മാനേജരായി ജോലി ചെയ്യുന്ന കാലവും. അന്ന് മുംബൈയിൽ എത്തിയ എലിസബത്ത് രാജ്ഞിയെ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് വരവേറ്റത്. അക്കൂട്ടത്തിൽ തോമസിന്റെ പിതാവും ഉണ്ടായിരുന്നു.
പിന്നീട് അദ്ദേഹം വീട്ടിൽ വരുമ്പോൾ ഒക്കെ രാജ്ഞിയെ കുറിച്ച് വാ തോരാതെ സംസാരിക്കുമായിരുന്നു. അങ്ങനെയാണ് തോമസും വീട്ടിൽ ഉള്ളവരും രാജ്ഞിയെ കുറിച്ച് അറിഞ്ഞു തുടങ്ങുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ പിതാവ് മരിക്കും വരെ തോമസിനോട് രാജ്ഞിയെ കാണാൻ അവസരം ലഭിച്ചാൽ പാഴാക്കരുതെന്നു പറയുമായിരുന്നു. ബ്രിട്ടനിൽ ജീവിക്കുന്നതിനാൽ അതിന് അവസരം ലഭിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. തോമസിന്റെ വീട്ടിൽ എത്തിയ വേളയിൽ ആവേശത്തോടെയാണ് പിതാവ് ബക്കിങ്ഹാം പാലസ് സന്ദർശിച്ചതെന്നും അദ്ദേഹം ഓർമ്മിക്കുന്നു.
ഇതൊരവസാന അവസരം
എന്തിനാണ് ഇത്രയും റിസ്ക് എടുത്തു രാജ്ഞിയെ കാണാൻ പോയത്? തോമസിന് വളരെ കൃത്യമായ ഉത്തരം ഉണ്ടായിരുന്നു. ''ജീവിച്ചിരുന്നപ്പോൾ കാണാനായില്ല. അപ്പോൾ ഇതൊരു അവസാന അവസരമാണ്. അത് നഷ്ടപ്പെടുത്തിയാൽ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി മാറുമത്. ഇപ്പോൾ എന്റെ ഡാഡി സന്തോഷിക്കുന്നുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്. കാരണം ഞങ്ങൾ രാജ്ഞിയെ കാണുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
ഇപ്പോൾ ഇങ്ങനെയെങ്കിലും കാണാനായല്ലോ. അതാണ് എന്നെ ആശ്വസിപ്പിക്കുന്നത് '', തോമസ് പറഞ്ഞു നിർത്തി. സുഹൃത്തുക്കളായ പലരോടും പറഞ്ഞിട്ടും ആരെയും കൂട്ടു കിട്ടാതെയാണ് ഒടുവിൽ ഒറ്റയ്ക്ക് പോകാൻ തീരുമാനിച്ചത് ഒരു പകൽ മുഴുവൻ ക്യൂ നിൽക്കേണ്ടി വരുമെന്ന് കേട്ടതോടെ മിക്കവരും പിന്മാറി. എന്നാൽ മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ല എന്ന നിലപാടിലായിരുന്നു തോമസ്.
ഒടുവിൽ വെള്ളിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞു ആറുമണിയോടെ അദ്ദേഹം ലണ്ടൻ യാത്രക്ക് തയ്യാറായി. ശനിയാഴ്ച രാവിലെ ഒൻപതരയോടെ യൂസ്റ്റണിൽ ട്രെയിൻ ഇറങ്ങുകയും ചെയ്തു. പിന്നെയാണ് പ്രശ്നം. എങ്ങോട്ടു പോകുമെന്ന് അറിയില്ല. സ്റ്റേഷനിൽ നിന്നും പുറത്തു കടന്നപ്പോൾ ഒഴുകുന്ന ജനക്കൂട്ടം. അവർക്കൊപ്പം ചേർന്നപ്പോൾ ആരോ പറഞ്ഞു നാല് മൈൽ നടന്നാൽ വെസ്റ്റ് മിനിസ്റ്ററിൽ എത്തുമെന്ന്. അങ്ങനെ നടന്നെത്തിയപ്പോൾ രാജ്ഞിയെ കാണാനുള്ള ക്യൂ കണ്ടെത്തി. കുറെ നീളം നിന്നപ്പോളാണ് എല്ലാവരുടെയും കയ്യിലെ പച്ച റിസ്റ്റ് റിബൺ കാണുന്നത്. അതെന്തിനാണെന്നു തിരക്കിയപ്പോൾ, അതുണ്ടെങ്കിലേ വെസ്റ്റ് മിനിസ്റ്ററിൽ കേറാനാകൂ എന്ന് മനസിലായി.
വീണ്ടും എട്ടു മൈൽ പുറകിലേക്ക്
ക്യൂ നിൽക്കാൻ പോലും യോഗ്യതയില്ലെന്ന് കണ്ട തോമസ് വീണ്ടും എട്ടു മൈൽ പുറകിലേക്ക് നടന്നു. ഒരു വിധത്തിൽ റിസ്റ്റ് ബാൻഡ് സംഘടിപ്പിച്ചു വീണ്ടും വെസ്റ്റ് മിനിസ്റ്റർ പരിസരത്തെത്തി. അപ്പോൾ ക്യൂവിൽ ഇടം പിടിച്ചാൽ പിറ്റേന്ന് വൈകുന്നേരം പോലും രാജ്ഞിയെ കാണാനാകില്ല എന്നുറപ്പായി. ഇതിനിടയിൽ ദേവദൂത പോലെ ഒരു മാധ്യമ പ്രവർത്തക തോമസിനെ കൂട്ടി അഭിമുഖം നടത്തി. ഇത്ര ദൂരത്തു നിന്നും വന്ന കഥയൊക്കെ ചോദിച്ചു മനസിലാക്കി.
ഇന്റർവ്യൂ കഴിഞ്ഞപ്പോ ഇരുവരും വെസ്റ്റ് മിനിസ്റ്റർ അബിയുടെ മുൻഭാഗത്തായി. തോമസിന്റെ തൊട്ടു മുന്നിലായി ക്യൂവിലേക്കുള്ള വഴി ഒഴിഞ്ഞ മട്ടിൽ കിടക്കുന്നു. കാര്യമായി ഒന്നും ശങ്കിക്കാതെ വീണ്ടും വരിയിലേക്ക്. അൽപ സമയം കഴിഞ്ഞപ്പോഴേക്കും വെസ്റ്റ് മിനിസ്റ്ററിന് അകത്തു കടക്കാനായി. അപ്പോഴേക്കും സമയം അഞ്ചരയോട് അടുത്തിരുന്നു. ഭൗതിക പേടകത്തിന് അടുത്തേക്ക് ചെല്ലവേ തോമസ് കുഴഞ്ഞു വീഴുക ആയിരുന്നു. തലേന്നത്തെ രാത്രി ഷിഫ്റ്റും നീണ്ട കാത്തുനിൽപ്പുമാണ് തോമസിനെ തളർത്തിയത്.
ചാനലുകൾ കണ്ണടച്ചു, തോമസ് ആംബുലൻസിലേക്ക്
അസ്വാഭാവിക സാഹചര്യം ഉണ്ടായതോടെ ഏതാനും മിനിറ്റുകൾ ലൈവ് സംപ്രേഷണം നടന്ന ചാനലുകൾ പുറത്തെ കാഴ്ചകൾ ജനങ്ങൾക്ക് എത്തിച്ചു. വീണു കിടന്ന തോമസ് തിയറ്റർ സൗകര്യമുള്ള ആംബുലൻസിലേക്ക്. ഫോണിൽ നിന്നും എമർജനസി നമ്പർ നോക്കിയപ്പോൾ ഭാര്യ ബ്രീനയുടെ നമ്പർ കിട്ടി. തുടർന്ന് രണ്ടു വട്ടം കോവിഡ് ബാധിച്ചു 14 മാസത്തോളം ചികിത്സ വേണ്ടിവന്ന, ഹൃദ്രോഗബാധിതൻ കൂടിയായ തോമസിന് അടിയന്തിര ചികിത്സ നൽകി. ആംബുലൻസ് ക്രൂ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ ഒരുങ്ങവെ ബോധം തെളിഞ്ഞ തോമസ് ഡിസ്ചാർജ് ആവശ്യപ്പെടുക ആയിരുന്നു.
കാര്യങ്ങൾ ആംബുലൻസ് ജീവനക്കാർ ബോധ്യപ്പെടുത്തുമ്പോൾ ഒരു ടാക്സി വിളിച്ചു തന്നാൽ സുഹൃത്തിന്റെ വീട്ടിൽ പൊയ്ക്കൊള്ളാം എന്ന നിലപാടിലേക്ക് തോമസ് എത്തി. എന്നാൽ ലണ്ടനിൽ ടാക്സി ഒന്നും ഓടുന്നില്ലെന്നും വീട്ടിലേക്ക് ആംബുലൻസിൽ ട്രാൻസ്ഫർ ചെയ്യാനാകില്ല എന്നും അദ്ദേഹം അറിയുന്നത് അപ്പോളാണ്. ഇതോടെ ഇത്ര ദൂരം വന്നിട്ട് പ്രിയപ്പെട്ട രാജ്ഞിയെ കാണാനാകാതെ പോയ സങ്കടം അദ്ദേഹം ജീവനക്കാരെ അറിയിച്ചു. ഓഫിസർ ഓൺ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ തോമസിന്റെ വിവരം അറിഞ്ഞു രണ്ടു റോയൽ ഗാർഡുകളെ ഏർപ്പെടുത്തി അദ്ദേഹത്തിന് വീണ്ടും രാജ്ഞിയെ കാണാൻ അവസരം നൽകുക ആയിരുന്നു.
തോമസിന്റെ ഭാര്യ ബ്രീന തോമസ് ക്രൂ ഹോസ്പിറ്റൽ തിയറ്റർ നഴ്സാണ്. മൂത്തമകൻ ഫ്രാങ്ക്ളിന്റോസ് കട്ടികാരൻ എയ്റോനോട്ടിക്സ് കമ്പനിയിൽ അപ്രെന്റിസായി ജോലി ചെയ്യുകയാണ്. മകൾ റോസ്ബ്രീ കട്ടിക്കാരൻ എ ലെവൽ അവസാന വർഷ വിദ്യാർത്ഥിയും. രാജ്യം ദുഃഖാചരണത്തിലൂടെ കടന്നു പോകുമ്പോൾ വേദനയും വിഷമവും ഒക്കെ പരസ്യമായി പ്രകടിപ്പിക്കണോ എന്നൊക്കെ ആശങ്കപ്പെട്ട മലയാളി സമൂഹത്തിലെ വിരലിൽ എണ്ണാവുന്നവർക്കുള്ള മറുപടി കൂടിയാണ് സ്വന്തം ജീവൻ പോലും നോക്കാതെ രാജ്ഞിയെ അവസാനമായി കാണാൻ വേണ്ടിവന്നാൽ രണ്ടു ദിവസം ക്യൂ നിൽക്കാൻ ലണ്ടനിൽ എത്തിയ തോമസ്.
എല്ലാവരും വീടിന്റെ സുരക്ഷിതത്വത്തിൽ ടിവി സ്ക്രീനിൽ കാഴ്ചകൾ കണ്ടു ആദരവും ദുഃഖവും പ്രകടിപ്പിച്ചപ്പോൾ തനിക്കു വ്യത്യസ്തനായേ പറ്റൂ എന്ന ദൃഢ നിശ്ചയവുമായാണ് ക്രൂ മലയാളിയായ തോമസ് ലണ്ടനിലെത്തിയതും പോരാളിയെ പോലെ തോറ്റു പിന്മാറാതെ, തളർന്നു വീണിട്ടും രാജ്ഞിക്കു മുന്നിൽ മുട്ട് കുത്തി തന്റെ ആദരവ് അർപ്പിക്കാൻ എത്തിയതും.
Stories you may Like
- കൃപാസനത്തിൽ സാക്ഷ്യം പറഞ്ഞ് എലിസബത്ത് ആന്റണി
- എലിസബത്ത് രാജ്ഞിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്
- ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേൽക്കുന്ന ചടങ്ങുകൾ തുടങ്ങി
- കുസൃതിക്കുരുന്നിൽ നിന്നും ബ്രിട്ടീഷ് രാജ്ഞിയായി മാറിയ കാമില രാജ്ഞിയുടെ കഥ
- ഡയറിക്കുറിപ്പുകൾ പുറത്തു വന്നാലുള്ള നാണക്കേട് ഭയന്ന് ചാൾസ് രാജാവ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്