ഭണ്ഡാരത്തിൽ നിന്ന് പണം കട്ടെടുത്ത് മദ്യപാനം പതിവാക്കിയ കപ്യാർ പിടിക്കപ്പെട്ടപ്പോൾ അച്ചനെ പെണ്ണുകെസിൽ കുടുക്കി; വയോധികനായ വൈദികനെതിരെ തിരിഞ്ഞവർ ചെന്നുചാടിയത് ഏടാകൂടങ്ങളിൽ; പ്രവാസിമനസ്സുകളിലെ വറ്റാത്ത സർഗപ്രതിഭയുടെ നേർച്ചിത്രമായി 'കല്ലുകൾ കഥപറയുമ്പോൾ'
മലയാളനാട് നാടകമെന്ന കലാരൂപത്തെ നെഞ്ചോട് ചേർത്തുപിടിച്ചിരുന്ന കാലം അസ്തമിച്ചിട്ട് ദശാബ്ദങ്ങളായെന്ന് പറയാം. സിനിമയുടെയും ടിവിയുടെയും വരവോടെ മലയാള നാടകം വലിയ തിരിച്ചടിയാണ് നേരിട്ടത്. നാടകങ്ങൾ കാണാൻ ആളെ കിട്ടാതെയുമായി. മാത്രമല്ല, നാടകലോകത്തേക്ക് ആധുനിക രീതിയിലുള്ള അവതരണ രീതികളും പ്രമേയങ്ങളും കൂടി കടന്നുവന്നതോടെ സാധാരണക്കാർ ഏതാണ്ട് പൂർണമായും തന്നെ നാടകാസ്വാദന രംഗത്തോട് വിടപറഞ്ഞ നിലയിലേക്കാണ് കേരളക്കരയിൽ കാര്യങ്ങൾ എത്തിയിട്ടുള്ളത്.
പക്ഷേ, നാടകം ഒരു ഗൃഹാതുര ഓർമ്മയാണ് എന്നും മലയാളിക്ക്. കേരളക്കരയിൽ ഏറെ സാമൂഹ്യമാറ്റങ്ങൾക്കുവരെ വഴിവച്ച കലാരൂപം. അതിനാൽ തന്നെ നാടകപ്രേമം മലയാളിയുടെ മനസ്സിന്റെ അടിത്തട്ടിൽ ഉറങ്ങുന്ന ശക്തമായ വികാരം തന്നെയാണ്. അതിനാൽ തന്നെ കേരളത്തിൽ ജീവിക്കുന്നവരേക്കാൾ കേരളത്തിന് പുറത്ത് പ്രവാസ ജീവിതം നയിക്കുന്നവരെ സംബന്ധിച്ച് ഒരു നാടകം കാണുകയെന്നത് നാട്ടിലേക്കുള്ള ഒരു വരവിന്റെ ഊർജം പകരം. അതുകൊണ്ടുതന്നെ പഴയകാലങ്ങളുടെ സ്മരണകളുണർത്തി ഒരു നാടകം അവരുടെ മുന്നിലെത്തുമ്പോൾ അവർ അതിനെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്നു. ഇതിന്റെ നേർച്ചിത്രമാണ് കഴിഞ്ഞദിവസം യുകെയിലെ നോർവിച്ചിൽ കണ്ടത്.
ക്രിസ്തീയ മതത്തിലെ വിവിധ സഭാവിഭാഗങ്ങൾ എന്നും തർക്കങ്ങളുടെ വിളനിലങ്ങളാണ്. ആശയപരമായ അസ്വാരസ്യങ്ങൾ, വിശ്വാസപരമായ തർക്കങ്ങൾ, പാരമ്പര്യത്തെ ചൊല്ലിയുള്ള അടിപിടികൾ എന്ന് തുടങ്ങി ചില വൈദികരുടെയും സഭാംഗങ്ങളുടെയും പിടിവാശികൾ വരെ ഇത്തരം തർക്കങ്ങൾക്കും കോലാഹലങ്ങൾക്കും ഇടയാകാറുണ്ട്. കാരണങ്ങൾ എന്തൊക്കെയായാലും ഇതിന്റെ പേരിൽ പലപ്പോഴും മാനസിക പീഡനവും സമൂഹത്തിന്റെ പരിഹാസങ്ങളും ഏറ്റു വാങ്ങേണ്ടി വരുന്നത് സാധാരണക്കാരായ വിശ്വാസികളാണ്.
പരിഹാരം കണ്ടെത്തേണ്ട തലപ്പത്തുള്ളവർ തന്നെ പലപ്പോഴും ഇത്തരം സംഘർഷങ്ങളിൽ കക്ഷി ചേരുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്യും എന്നുള്ളത് നമ്മുടെ കണ്മുന്നിൽ നടന്നിട്ടുള്ള പല സംഭവങ്ങളും വെളിവാക്കി തന്നിട്ടുമുണ്ട്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എല്ലാകാര്യങ്ങളും ഒരു കരയ്ക്ക് അടുപ്പിക്കാൻ സാക്ഷാൽ ദൈവത്തിനു തന്നെ വിധിയുടെ രൂപത്തിൽ ഇടപെടേണ്ടി വരും .അത്തരത്തിലുള്ള ഒരു സംഭവത്തിന്റെ നേർചിത്രമാണ് നോർവിച്ചിലെ മലയാളികളുടെ കൺമുന്നിൽ എത്തിയത്.
പക്ഷെ ഇവിടെ പ്രശ്‌നക്കാരൻ സാധാരണ കാണുന്ന തരത്തിലുള്ള ഒരാളല്ല എന്ന് മാത്രം. പള്ളിക്കാര്യങ്ങൾ മുറയോടെയും ചിട്ടയോടെയും പരിശുദ്ധിയുടെയും നോക്കാൻ ചുമതലപ്പെട്ട കപ്യാരാണ് ഇവിടെ വില്ലൻ. പള്ളിയുടെ ഭണ്ഡാരത്തിൽ നിന്നും പണം കളവു നടത്തി മദ്യപാനം സ്ഥിരം പരിപാടിയാക്കിയ കപ്യാരെ പുതുതായി പള്ളിവികാരിയായി ചാർജെടുത്ത അച്ചൻ താക്കീതു ചെയ്യാനിടയായി .കാലങ്ങളായി താൻ നടത്തിവരുന്ന സകല കള്ളത്തരങ്ങളും ഇനി പഴയതു പോലെ നടക്കില്ല എന്ന് മനസിലാക്കിയ തരികിടകളുടെ ഉസ്താദായ കപ്യാർ അച്ചനെതിരെ തന്റെ പടയൊരുക്കം തുടങ്ങുന്നു. അതിനായി അയാൾ വയോധികനായ വികാരിയച്ചനെ പെണ്ണുകേസിൽ കുടുക്കുന്ന രീതിയിലുള്ള ആക്ഷേപങ്ങൾ തുടങ്ങി.
വിശ്വാസികളുടെ ഇടയിൽ ഇടർച്ചയുണ്ടാക്കുന്ന മന്ത്രവാദം വരെയുള്ള വളരെ മോശമായ ആരോപണങ്ങൾ ഉയർത്തി അന്തരീക്ഷം മലീമസമാക്കി. കപ്യാരുടെ ശുദ്ധമനസ്സിനുടമകളായ കുടുംബാംഗങ്ങൾ മുതൽ നല്ലവരായ നാട്ടുകാരിൽ പെട്ട ചിലരും ഇതോടെ പ്രശ്‌നങ്ങളുടെ നടുക്കടലിലേക്കു വലിച്ചെറിയപ്പെട്ടു. അത്തരം ചില സങ്കീർണ്ണ ജീവിതങ്ങളുടെ കാര്യങ്ങൾ തുറന്നുകാട്ടുന്ന 'കല്ലുകൾ കഥപറയുമ്പോൾ' എന്ന സാമൂഹ്യ നാടകം ഇക്കഴിഞ്ഞ ശനിയാഴ്ച നോർവിച്ചിൽ അവതരിപ്പിക്കപ്പെട്ടു. തികച്ചും കേരളീയ പശ്ചാത്തലത്തിൽ നടക്കുന്ന പല സംഭവങ്ങളും മനോഹരമായി കോർത്തിണക്കി, സ്റ്റേജ് ഷോകളിലെ അതിനൂതന സാങ്കേതിക വിദ്യയായ ഫോർ ഡി ഇഫക്ടോടെ അരങ്ങേറിയ ഈ നാടകം യു കെ മലയാളികളുടെ ഇടയിൽ ഒളിഞ്ഞു കിടക്കുന്ന സർഗ്ഗശേഷി പ്രകടമാക്കുന്ന ഒന്നായി മാറി.
അധികം ആരവങ്ങളോ മാദ്ധ്യമ പുബ്ലിസിറ്റിയോ കൂടാതെ നോർവിച് കലാവേദി അവതരിപ്പിച്ച ഈ കൊച്ചു നാടകം ഇപ്പോൾ യു കെ യുടെ പല ഭാഗങ്ങളിലും ഒരു ചർച്ചാ വിഷയം ആയി മാറികഴിഞ്ഞിരിക്കുന്നു. തികച്ചും നാട്ടിലെ ഒരു പ്രഫഷണൽ നാടക ട്രൂപ്പിന്റെ കൈയടക്കത്തോടെ മികച്ച കഥയും രംഗ പടങ്ങളും സംഗീതവും ഒരുപോലെ സമന്വയിപ്പിച്ചു കൊണ്ട് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ നാടകത്തിന്റെ ആദ്യ ഷോ നോർവിച്ചിൽ അരങ്ങേറിയപ്പോൾ കുഞ്ഞുങ്ങൾ അടക്കമുള്ള മൂന്നൂറ്റമ്പതിലധികമുള്ള കാണികൾ തികഞ്ഞ ആകാംഷയോടെയാണ് കണ്ടിരുന്നത്.
ഇതിന് പിന്നാലെ ഇപ്പോൾ യു ട്യൂബിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഈ നാടകം കാണുന്നവരുടെ എണ്ണം ദിവസേനെ ഉയർന്നു വരുകയാണ്. ഇങ്ങനെ നാടകം കണ്ട നിരവധി ആളുകൾ യു കെ യുടെ പലഭാഗത്തുനിന്നും പുറത്തുനിന്നും നാടകത്തിൽ അഭിനയിച്ചവർക്കും അണിയറ പ്രവർത്തകർക്കും നേരിട്ടും അല്ലാതെയും അഭിനന്ദന പ്രവാഹവുമായി എത്തുന്നു.
മികച്ച കഥയും അഭിനയ രംഗങ്ങളും ചടുലമായ സംഭാഷണങ്ങളും ഹാസ്യവും എല്ലാം വേണ്ടരീതിയിൽ സമന്വയിപ്പിച്ച് ഏവരുടെയും മനംകവരുന്ന ഈ നാടകം ഏതാണ്ട് നാലുമാസത്തെ തയ്യാറെടുപ്പോടെയാണ് നോർവിച് കലാവേദി രംഗത്ത് അവതരിപ്പിച്ചത്. യു ട്യൂബിലൂടെയും നിരവധി ചാനെലുകളിലൂടെയും ലക്ഷക്കണക്കിന് ആളുകൾ കണ്ട പറയാതെ പോകുന്നത് എന്ന ഷോർട്ട് ഫിലിമിന്റ്‌റെ അണിയറ ശില്പികളിൽ ഒരാളും കലാകാരനുമായ റെജി മാണി കുന്നേൽപുരയിടം നിർമ്മാണ മേൽനോട്ടം വഹിച്ച ഈ നാടകത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സോണി ജോസഫ് ആണ്. നോർവിച് കലാവേദിയുടെ ആദ്യ നാടകമായ വിചിത്ര സത്യങ്ങളുടെ പ്രധാന അമരക്കാരിൽ ഒരാളും സോണി ജോസഫ് ആയിരുന്നു.
കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു കൊച്ചു സംഭവത്തെ നമ്മളിൽ പലരും കണ്ടുമുട്ടിയിട്ടുള്ള ചിലരുടെ ജീവിതങ്ങളുമായി കൂട്ടിയിണക്കി കഥാസൃഷ്ട്ടി നടത്തിയ ഈ നാടകത്തിൽ, അരങ്ങിൽ വന്നു പോകുന്ന എല്ലാ കഥാപാത്രങ്ങളും നൂറു ശതമാനം റിയലിസ്റ്റിക് അനുഭവം ആണ് കാണികൾക്കു പകരുന്നത്.നാട്ടിലെ പള്ളിയും, പള്ളിമുറിയും, പുണ്യവാളന്റെ കുരിശടിയും ,പെട്ടിക്കടയും ,ബസ്റ്റോപ്പും എല്ലാം കൂടി സാമാന്യയിപ്പിച്ചു കൊണ്ട് റെജി മാണി രൂപം നൽകിയ രംഗ പടങ്ങൾ നാടകത്തെ കേരളത്തനിമയിൽ ആറാടിച്ചു എന്ന് നിസ്സംശയം പറയാം.
പെട്ടെന്ന് നാട്ടിൽ തങ്ങൾ ജനിച്ചു വളർന്ന ഗ്രാമത്തിൽ പോയ അനുഭവം ആണ് ഒട്ടുമിക്ക കാണികൾക്കും ഉണ്ടായത്.മലയാളവും മലയാളത്തനിമയും ആസ്വദിക്കാൻ കഷ്ട്ടപ്പെടുന്ന നമ്മുടെ ന്യൂ ജനറേഷൻ കുട്ടികൾ പൊതുവെ മലയാളികൾ നടത്തുന്ന ഏതൊരു കലാ പരിപാടിയിലും വർത്തമാനവും സ്മാർട്ട് ഫോണുകളും ഒക്കെയായി സദസ്സിൽ അരോചകത സൃഷ്ട്ടിക്കുന്നതു ഇന്നത്തെ ഒരു സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ നാടകം മുതിർന്നവരുടെയൊപ്പം അവരുടെ അതെ ആകാംഷയോടെ കാണുവാൻ കുട്ടികളും തയാറായി എന്ന് പറയുമ്പോൾ ഈ നാടകം ഒരു പൂർണ്ണവിജയമാക്കാൻ അണിയറ പ്രവർത്തകർ നടത്തിയ ശ്രമം വിജയിച്ചു എന്നാണ് വ്യക്തമാക്കുന്നത്.
അരങ്ങിലും അണിയറയിലും ആയി ഇരുപത്തിരണ്ടു പേർ ഒറ്റ മനസ്സായി പരിശ്രമിച്ചതിന്റെ ഫലമായാണ് ഈ നാടകം ഒരത്ഭുതമാക്കി മാറ്റാൻ നോർവിച്ചിലെ മലയാളി കൂട്ടായ്മക്ക് സാധിച്ചത്. യാഥാർഥ്യത്തോട് നൂറു ശതമാനം നീതി പുലർത്തുന്ന രീതിയിലുള്ള സാങ്കേതികത മികവ് സ്റ്റേജിൽ കൊണ്ടുവരാനായത് ഇന്ന് യു കെ യിൽ നടക്കുന്ന പല വൻകിട സ്റ്റേജ് ഷോ കളുടെ നിലവാരത്തിലോ അതിനു മുകളിലോ ഈ നാടകത്തെ എത്തിച്ചു എന്ന് നിസ്സംശയം പറയാൻ സാധിക്കും.
സ്റ്റേജിൽ കോരിച്ചൊരിഞ്ഞ മഴയും പാട്ടു സീനുകളിലെ മനോഹാരിതയും എടുത്തുപറയേണ്ട മുഹൂർത്തങ്ങളിൽ ചിലതു മാത്രം. സിനിമ ഗാനങ്ങളെ വെല്ലുന്ന നാടക ഗാനവും ആരെയും ആനന്ദത്തിൽ ആറാടിക്കാൻ പോരുന്നത് തന്നെ. മലയാള സിനിമ രംഗത്തെ പ്രശസ്ത കലാ സംവിധായകനായ സാലു കെ ജോർജ് ,പ്രമുഖ പരസ്യ ചിത്ര പ്രവർത്തകനായ സുനിൽ ജോർജ്, റോബർട്ട് മാത്യു എന്നിവർ ഈ നാടകത്തിന്റെ ആരംഭ ഘട്ടം മുതൽ വേണ്ട നിർദ്ദേശങ്ങൾ നൽകി സംവിധായകനൊപ്പം ഉണ്ടായിരുന്നു എന്നതും നാടകത്തിന്റെ കലാമൂല്യം ഉയർത്തുന്നതിൽ വലിയ പങ്കു വഹിച്ചു.
സ്റ്റേജ് ഷോകളിലെ അതിനൂതന സാങ്കേതിക വിദ്യയായ ഫോർ ഡി ഇഫക്ട് ഏറ്റവും വിജയകരമായി ആദ്യമായി യു കെ യിൽ ഒരു മലയാളി പരിപാടിയിൽ അവതരിപ്പിച്ചു എന്ന നേട്ടവും ഈ നാടകം കരസ്ഥമാക്കിയിരുന്നു. നാടകത്തിന്റെ ഏറ്റവും പിരിമുറുക്കം കൂടിയ വേളയിൽ സ്റ്റേജിൽ നിറഞ്ഞു പെയ്ത മഴ കാണികളുടെ ഇടയിലും പെയ്തതോടെ അമ്പരപ്പിൽ മുങ്ങിയ നോർവിച്ചിലെ കാണികൾ ഒന്നടങ്കം പുതിയ ഒരു ആസ്വാദന മേഖലയിലേക്ക് കടക്കുകയായിരുന്നു.തികച്ചും കഥാപാത്രങ്ങൾക്കൊപ്പം തങ്ങളും ജീവിക്കുന്നു എന്ന നൂതനാനുഭവമാണ് ഫോർ ഡി ഇഫക്ട് പകർന്നു നൽകിയത്. രംഗങ്ങൾ തമ്മിലുള്ള ചെറിയ ഇടവേളകൾ അതി രസകരമാക്കുവാൻ ഉത്സവപ്പറമ്പിലെയും പെരുന്നാൾ മൈതാനങ്ങളിലെയും പോലെ അവതരിച്ച ചൂട് കടല കച്ചവടകാരനും കച്ചവടവും എല്ലാവരിലും വല്ലാത്ത ഒരു ഗൃഹാതുരത്വം ഉളവാക്കി.
മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജീസ് കുര്യൻ, അഭിനയ സമ്പത്തു ആവോളം കൈമുതലുള്ള ഫോളോ മി ചാനലിന്റെ ഏറ്റവും മികച്ച നടനുള്ള ഇക്കഴിഞ്ഞ വർഷത്തെ അവാർഡ് ജേതാവും പ്രമുഖ സിനിമ ആർട്ടിസ്റ്റായ ബിജു അഗസ്റ്റിൻ ,പുതുമുഖങ്ങളുടെ പരിമിതികളില്ലാതെ നിറഞ്ഞഭിനയിച് ഏവരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റു വാങ്ങിയ ഷിജി സിബി, ഷൈജു അഗസ്റ്റിൻ, അനു ജീസ്, ക്രിസ്റ്റോ ,ജെറീഷ് കുര്യൻ ,പൊങ്ങച്ചവും നർമ്മവും കൂട്ടിക്കലർത്തി കാണികളെ അമ്പരപ്പിച്ച ടോം സാബു, ഷൈജ സിനു, നാട്ടിൻപുറത്തിന്റെ നന്മകളും കുസൃതിത്തരങ്ങളും ഭംഗിയായി അവതരിപ്പിച്ച രാജു ചവറ ,റെജി മാണി ,സിനേഷ് ഗോപുരത്തിങ്കൽ, മാനുവൽ തൊടുപുഴ ,ബിബിൻ കുഴിവേലി എന്നിവരാണ് അഭിയനേതാക്കളായി എത്തിയത്. സാങ്കേതിക സഹായ മേൽനോട്ടം വഹിച്ച തു സിബി യോഹന്നാൻ ആണ്.
അത്യധികം ഉദ്വേഗ ഭരിതവും അപ്രതീക്ഷിതവുമായ ക്ലൈമാക്‌സ് രംഗം സൃഷ്ടിച്ച അമ്പരപ്പിൽ നിന്നും മുക്തിനേടുവാൻ നന്നേ പ്രയാസപ്പെട്ട കാണികൾ ഒന്നടങ്കം പറഞ്ഞത് ഒരേയൊരു കാര്യം മാത്രം..കാലങ്ങൾക്കു പിന്നിലേക്ക് അപ്രതീക്ഷിതമായ ഒരു യാത്രപോകലായിരുന്നു ഈ കൊച്ചു നാടകം.അമ്പലപ്പറമ്പുകളിലും പള്ളി മൈതാനങ്ങളിലും ആ പഴയ നാടകാരവങ്ങൾക്ക് പ്രൗഢി മങ്ങിത്തുടങ്ങിയിരിക്കുന്ന ഇക്കാലത്തും പ്രവാസിമണ്ണിൽ ആ പഴയ കലാ സുകൃതങ്ങൾ നെഞ്ചിലേറ്റുന്ന ഏവർക്കും കിട്ടുന്ന അതിമനോഹരമായ കലാ വിരുന്ന്..അതായിരുന്നു കല്ലുകൾ അവരോടു പറഞ്ഞ കഥ.
Stories you may Like
- ഏറ്റവും മെച്ചപ്പെട്ടതും മോശവുമായ എയർലൈൻസുകളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ കൺസ്യുമർ ഗ്രൂപ്പ് വിച്ച്
- സെക്രട്ടേറിയറ്റ് തീപ്പിടിത്തത്തിൽ ആശങ്ക വേണ്ടെന്ന് പൊലീസും സർക്കാരും
- ആറ് ലക്ഷം രൂപ മുടക്കി നിർമ്മിച്ച സിനിമയ്ക്ക് 800 കോടി കലക്ഷൻ
- ഈ സത്യം ജനം തിരിച്ചറിഞ്ഞാൽ വിസ കള്ളക്കച്ചവടം അവസാനിക്കും
- ആധുനിക ബ്രിട്ടനിൽ 13,000 മന്ത്രവാദികൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍