മുപ്പത്തിനാല് വർഷം മുമ്പ് തുന്നൽക്കാരന്റെ വിസയിലെത്തി; യഥാർത്ഥ ഉടമയറിയാതെ തയ്യൽക്കട കൈമാറി ഒരാൾ പറ്റിച്ചപ്പോൾ കേസായി; യാത്രാ വിലക്ക് കാരണം നാട്ടിൽ പോവാൻ കഴിയാതെ ആയപ്പോൾ ഉൾഗ്രാമങ്ങളിലും മരുഭൂമിയിലും അലഞ്ഞു നടന്നു; കുപ്പത്തൊട്ടിയിൽ നിന്ന് ഭക്ഷിച്ചും പൈപ്പു വെള്ളം കുടിച്ചും ഖജൂർ മരങ്ങളുടെ ചുവട്ടിൽ ഉറങ്ങിയും ജീവിച്ചു; ബന്യാമിന്റെ ആട് ജീവിതത്തെയും നാണിപ്പിക്കുന്ന സുന്ദരേശൻ എന്ന കൊടുമൺകാരന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
മനാമ: ഒര പ്രവാസിയായ യുവാവിന്റെ ജീവിതത്തിലെ തീപ്പൊള്ളിക്കുന്ന അനുഭവങ്ങളാണ് ബെന്യാമിൻ എന്ന എഴുത്തുകാരൻ ആടു ജീവിതം എന്ന നോവലിലൂടെ പങ്കുവെച്ചത്. ആലപ്പുഴക്കാരനായ നജീബ് എന്ന ചെറുപ്പക്കാരൻ വൈവാഹിക ജീവിതത്തിന് തൊട്ടു പിന്നാലെ നല്ല ജീവിതം സ്വപ്നം കണ്ട് സൗദി അറേബ്യയിൽ എത്തുന്നു. വിമാനത്താവളത്തിൽ വെച്ച് തന്നെ നജീബിനെ ഒരു പണക്കാരനായ അറബി തന്റെ ഫാമിലേക്ക് ആടിനേയും ഒട്ടകത്തേയും മേയിക്കാൻ കൊണ്ടു പോകുകയാണ്. ഭാഷയും നാടും അറിയാത്ത നജീബിന് സൗദി അറേബ്യയുടെ ഉൾ മരുഭൂമിയിൽ അനുഭവിക്കേണ്ടി വന്നതുകൊടിയ പീഡനമായിരുന്നു.
ആടിന് കൊടുക്കാൻ കരുതിയ വെള്ളം കുടിച്ചും ആടുകൾക്കൊപ്പം ഉറങ്ങിയുമായിരുന്നു നജീബിന്റെ ജീവിതം. ഇടയ്ക്കിടയ്ക്ക് അറബിയിൽ നിന്നുമുള്ള ക്രൂരമർദ്ദനത്തിനും ഇരയായി. ഭക്ഷണമോ വെള്ളമോ കിട്ടാതെ മൂന്നര വർഷത്തോളം നജീബിന് നേരിടേണ്ടി വന്നതുകൊടിയ പീഡനമായിരുന്നു. ബെന്യാമിൻ ഇത് തന്റെ നോവലിന് ആധാരമാക്കിയപ്പോൾ ഒറ്റശ്വാസത്തിൽ ഇത് വായിച്ച് പൊട്ടിക്കരഞ്ഞവരാണ് നമ്മൾ മലയാളികൾ. എന്നാൽ ആടു ജീവിതത്തേയും നാണിപ്പിക്കുന്ന പീഡനത്തിന്റേയും ഒറ്റപ്പെടലിന്റേയും പൊള്ളിക്കുന്ന ജീവാതാനുഭവം പങ്കുവെയ്ക്കുകയാണ് കൊടുമൺ സ്വദേശിയായ സുന്ദരേശൻ എന്ന യുവാവ്.
അഞ്ചു പത്തും വർഷമല്ല ദീർഘമായ 34 വർഷമാണ് ഉറ്റവരേയും ഉടയവരെയും കാണാതെ ആരോടും ഒരു വാക്ക് ഉരിയാടാൻ പോലും ആകാതെ സുന്ദരേശൻ എന്ന 54കാരൻ ബഹ്റൈനിലെ മണലാരണ്യങ്ങളിൽ കഴിഞ്ഞു കൂടിയത്. 34 വർഷങ്ങൾക്ക് മുമ്പ് സുന്ദരേശൻ ബഹ്റൈനിലെത്തുമ്പോൾ 22 വയസ് ആയിരുന്നു. നന്നേ ചെറുപ്പം. കുറേ സമ്പാദിക്കണം നാട്ടിൽ തിരിച്ചെത്തി വലിയ ഒരു വീടുവെയ്ക്കണം നല്ലൊരു പെൺകുട്ടിയെ വിവാഹം ചെയ്യണം അങ്ങനെ ഒരുപാട് സ്വപ്നങ്ങളുമായാണ് കൊടുമൺ സ്വദേശിയായ സുന്ദരേശൻ 22-ാം വയസ്സിൽ ബഹ്റൈനിലേക്ക് വിമാനം കയറുന്നത്. എന്നാൽ സ്വപ്നഭൂമിയിലെത്തിയ സുന്ദരേശനെ കാത്തിരുന്നത് എരിചട്ടിയിലിട്ട് വറക്കുന്ന അനുഭവങ്ങളായിരുന്നു. ഈ 34 വർഷക്കാലത്തിനിടയിൽ സുന്ദരേശൻ ഒരിക്കൽ പോലും നാടു കണ്ടിട്ടില്ല.
ബഹ്റൈനിലെ മരുഭൂമിയിൽ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ആ മനുഷ്യൻ മുഖംപൊത്തി കരഞ്ഞു. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഒരു മൃഗം അനുഭവിച്ചതിനെക്കാൾ കൂടുതൽ വേദന താൻ ഈ കാലത്തിനുള്ളിൽ അനുഭവിക്കേണ്ടി വന്നു എന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് പറയുമ്പോൾ ഒരുപക്ഷേ പടച്ച തമ്പുരാനെ പോലും നമ്മൾ ശപിച്ചു പോകും. എനിക്കതൊന്നും ഓർമിക്കാനെ വയ്യ. കരച്ചിലിനിടയിൽ അയ്യാൾ പറയാൻ തുടങ്ങി. ഒമ്പത് വർഷത്തോളം മരുഭൂമിയിലടക്കം അലഞ്ഞുതിരിഞ്ഞു നടന്നു. അത്തരം അനുഭവങ്ങളെകുറിച്ച് ചോദിച്ചപ്പോൾ സുന്ദരേശൻ കുറെ നേരം എങ്ങോനോക്കിയിരുന്നു. പിന്നെ മുഖംപൊത്തി കരയാൻ തുടങ്ങി.
ഭക്ഷണം ചെല്ലാതെ കുടല് ചുരുങ്ങി. കണ്ണിൽ കാണുന്ന മാലിന്യം അടങ്ങിയവ കഴിച്ച് വയറ്റിന് സ്ഥിരമായ അസുഖം പിടിപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷമായി ഞാനിപ്പോൾ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നു. മുറിയിലെ കിടക്കയിൽ ഉറങ്ങുന്നു. മനുഷ്യത്വമുള്ള ഒരാളുടെ കരുണകൊണ്ട്. എനിക്കിനി എങ്ങനെയെങ്കിലും നാട്ടിലേക്ക് പോകണം. മാതാപിതാക്കളുടെ കുഴിമാടങ്ങൾ കാണണം. പിന്നെ ആശുപത്രിയിൽ പോയി നല്ല ചികിത്സ നടത്തണം. പിന്നെ ആരോഗ്യം വന്നാൽ പണിയെടുക്കണം. ആർക്കും ഭാരമാകാതെ ജീവിക്കണം. സുന്ദരേശന്റെ സ്വപ്നങ്ങൾ ഇതുമാത്രമാണ്.
തുന്നൽക്കാരന്റെ വിസയിൽ എത്തിയ സുന്ദരേശന്റെ തലയിലെഴുത്തിൽ ദൈവം തുന്നിച്ചേർത്തത് കനൽക്കട്ടകളേക്കാളും ചുട്ടുപൊള്ളിക്കുന്ന അനുഭവങ്ങളായിരുന്നു. കൊണ്ടുവന്ന ഏജന്റ് പറഞ്ഞതൊന്നും നടക്കാതെ വന്നപ്പോൾ മറ്റൊരാളുടെ കീഴിൽ ജോലിക്ക് പോയി. മലയാളിയായ ആ കട നടത്തിപ്പുകാരന്റെ വാക്ക് വിശ്വാസിച്ച് നാട്ടിൽ നിന്ന് പണം വരുത്തിച്ച് തുന്നൽക്കട ഏറ്റെടുക്കുകയും കട മോടിപ്പിടിപ്പിക്കുകയും ചെയ്തു. സ്വന്തമായി രണ്ട് തൊഴിലാളികളെ നിയമിക്കുകയും ചെയ്തു. എന്നാൽ കെട്ടിടത്തിന്റെ ഉടമ അറിയാതെയാണ് മലയാളി സുന്ദരേശന് കട കൈമാറിയത്. ഇതറിഞ്ഞ് കൂടുതൽ വാടക ചോദിച്ച് എത്തിയ കെട്ടിട ഉടമയുമായുള്ള തർക്കമാണ് സുന്ദരേശന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്.
തുടർന്ന് താൻ കടയിലെ സാധനങ്ങൾ വിറ്റ് കടം തീർത്തശേഷം കടയിൽ നിന്നിറങ്ങിയതായി സുന്ദരേശൻ പറയുന്നു. ഇതിന് പിന്നാലെയാണ് ജീവിതം ഒരിക്കലും അഴിച്ചാൽ തീരാത്ത ഊരാക്കുടുക്കായി സുന്ദരേശനെ ചുറ്റിയത്. സുന്ദരേശൻ തന്റെ കെട്ടിടത്തിലെ സാധനങ്ങൾ അപഹരിച്ചതായി കാണിച്ച് കടയുടമ പൊലീസിൽ പരാതി നൽകി. ഇതിനിടയിൽ പാസ്പോർട്ടും വിസയുമായി ഗൾഫിൽ കൊണ്ടുവന്ന ഏജന്റ് മുങ്ങി. നാട്ടിൽ നിന്ന് വന്ന് രണ്ട് വർഷം കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു. 22 വർഷം കഴിഞ്ഞ് അമ്മ മരിച്ചു. അമ്മ മരിച്ചപ്പോൾ നാട്ടിൽ പോകാൻ ശ്രമിച്ചപ്പോഴാണ് യാത്രാവിലക്ക് ഉണ്ടെന്നും മുമ്പ് കെട്ടിട ഉടമ നൽകിയ പരാതിയാണ് അതിന് കാരണമെന്നും മനസിലായത്. 22850 ദിനാർ നഷ്ടപരിഹാരം നൽകിയാലെ യാത്രവിലക്ക് നീങ്ങൂവെന്ന് മനസിലായപ്പോൾ മാനസികമായ തളർച്ചയിലായി.
പലരുടെയും മുന്നിൽ സഹായം തേടിച്ചെന്നെങ്കിലും എല്ലാവരും കൈമലർത്തുകയായിരുന്നു. സുന്ദരേശനെ കൊണ്ട് തയ്യൽ പണികൾ ചെയ്യിച്ച മലയാളികളിൽ നിരവധിപേർ ധാരാളം പണം നൽകാനുണ്ടായിരുന്നു. എന്നാൽ ആപത്ത് വന്നപ്പോൾ ആ പണം നൽകാനോ തിരിഞ്ഞു നോക്കാനോ പോലും ആരും തയ്യാറായില്ല. നാട്ടിലേക്ക് പോകാനാവാതെ ജീവിതത്തെ കുറിച്ച് എല്ലാ പ്രതീക്ഷകളും നശിച്ചതോടെ സുന്ദരേശൻ ഉൾഗ്രാമങ്ങളിലും മരുഭൂമിയിലുമായി അലഞ്ഞു നടന്നു.
നാട്ടിലെ ഭിക്ഷക്കാരനേക്കളും കഷ്ടം നിറഞ്ഞതായിരുന്നു പിന്നീടങ്ങോട്ട് സുന്ദരേശന്റെ ജീവിതം. കുപ്പത്തൊട്ടിയിൽ നിന്ന് കൈയിട്ട് വാരിതിന്നും പൈപ്പ് വെള്ളം കുടിച്ചും ഖജുർ മരങ്ങളുടെ ചുവടെ കിടന്നുറങ്ങിയുമാണ് വർഷങ്ങൾ കഴിച്ചു കൂട്ടിയത്. അങ്ങനെ ഒമ്പത് വർഷങ്ങളോളം ഒട്ടകത്തീറ്റ തിന്നും മണ്ണിലുറങ്ങിയും പ്രാകൃതനായി ജീവിച്ചു. ഒടുവിൽ ശരീരത്തിൽ വ്രണങ്ങൾ ബാധിച്ച് പുഴുക്കളുമായി കഴിയുന്ന വിവരം അറിഞ്ഞെത്തിയ സലാം മമ്പാട്ടുമൂല എന്ന സെൻട്രൽ മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയാണ് ഇയ്യാൾക്ക് രക്ഷകനായത്.
സലാം സുന്ദരേശനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ആവശ്യമായ ചികിത്സ നൽകിയശേഷം തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. യാത്ര വിലക്ക് മാറ്റാൻ കോടതിയെ സമീപിച്ച് പഴയ കേസ് എടുപ്പിച്ചു. വക്കീലിനെ കൊണ്ട് കേസ് നടത്തിച്ചു ആ കേസിൽ സുന്ദരേശന് അനുകൂല വിധി നേടിച്ചു. എംബസിയും ഔട്ട് പാസ് നൽകിയിട്ടുണ്ട്. എന്നാൽ കോടതി സംബന്ധമായ പിഴ അടക്കാൻ 442 ദിനാർ നൽകണം. അതിന് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് സുന്ദരേശൻ. മാത്രമല്ല സോറിയാസ് ബാധിച്ച് ആകെ അവശനുമാണ്. സുന്ദരേശനെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ: 35576164
Stories you may Like
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- സാമ്പത്തിക തട്ടിപ്പ് കേസിൽ എസ് എൻ ഡി പി ശാഖാ പ്രസിഡന്റ് കസ്റ്റഡിയിൽ
- കാർഷിക മേഖലയുടെ വികസനത്തിനായി 2365 കോടി രൂപ ചെലവഴിക്കും: മന്ത്രി പി. പ്രസാദ്
- കാണാതായ കൊടുമൺ സ്വദേശിനി യുവാവിനൊപ്പം തിരുവല്ലയിലെ ലോഡ്ജിൽ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍