ഏറ്റുമാനൂരിൽ നിന്നും ജോലി തേടി മെൽബണിൽ എത്തിയ ദിവ്യക്ക് ഇനി ഓടിനടന്ന് വീടു പണിയുകയോ ഓഫീസ് കെട്ടിടങ്ങൾ നിർമ്മിക്കുകയോ റോഡ് കോൺട്രാക്ട് എടുക്കുകയോ ഒക്കെ ചെയ്യാം; കെഎസ്ടിപി റോഡ് നിർമ്മാണം അടക്കമുള്ള മേഖലകളിൽ കഴിവു തെളിയിച്ച ശേഷം വിദേശത്തേക്ക് പറന്ന മലയാളി യുവതിക്ക് ഇത് അംഗീകാരത്തിന്റെ സുവർണ നിമിഷം; ഓസ്ട്രേലിയയിലെ എൻജിനീയറിങ് ജോലിക്കുള്ള അംഗീകാരമായി വിക്ടോറിയൻ ബിൽഡേഴ്സ് ലൈസൻസ് നേടിയ ദിവ്യ വിവേകിന്റെ കഥ
മറുനാടൻ ഡെസ്ക്
മെൽബൺ: നിർമ്മാണ രംഗത്ത് സമഗ്ര ഇടപെടൽ നടത്തുകയും കൈവെക്കുകയും ചെയ്ത മലയാളി വനിതകൾ കുറവാണ്. ഇ ശ്രീധരനെ പോലൊരാൾ ആഗോള തലത്തിൽ അറിയപ്പെടുന്ന മിടുക്കനായി മാറിയപ്പോൾ ഒരു മലയാളി യുവതിയുടെയും പേരു കേട്ടിരുന്നില്ല. എന്നാൽ, ആ ചരിത്രം ഇപ്പോൾ തിരുത്തി കുറിക്കുകയാണ് ഒരു മലയാളി യുവതി. ഓസ്ട്രേലിയയിലെ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ദിവ്യ വിവേക് എന്ന യുവതിയാണ് അധികമാർക്കും ലഭിക്കാത്ത സുവർണ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഏറെ കഠിനാധ്വാനത്തിലൂടെ മാത്രം ലഭിക്കുന്ന വിക്ടോറിയൻ ബിൽഡേഴ്സ് ലൈസൻസ് നേടിയെടുത്തിരിക്കുകയാണ് ദിവ്യ വിവേക് ഇപ്പോൾ. കഴിഞ്ഞ രണ്ടര വർഷത്തോളം ദിവ്യ നടത്തിയ പഠനങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമാണ് ഈ നേട്ടം. ഇതോടെ ഓസ്ട്രേലിയയിലും നിർമ്മാണ മേഖലയിൽ കൈവെക്കാനുള്ള അവസരമാണ് ഈ മിടുക്കിക്ക് ലഭിച്ചിരിക്കുന്നത്. നാട്ടിൽ പ്രൊജക്ട് എഞ്ചിനീയറായും സിവിൽ എഞ്ചിനീയറായും ജോലി ചെയ്ത ദിവ്യ മെൽബൺ മലയാളിയായ വിവേകിനെ വിവാഹം ചെയ്ത് 2008ലാണ് ഓസ്ട്രേലിയായിൽ എത്തുന്നത്. ഇവിടെ എത്തിയ ശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഓസ്ട്രേലിയയിൽ നിന്നും ടെസ്റ്റുകൾ പാസായി ദിവ്യ സിവിൽ എഞ്ചിനീയറിങ് യോഗ്യത തെളിയിച്ചിരുന്നു.
അതിനു ശേഷം കഴിഞ്ഞ പത്തു വർഷത്തോളമായി ഒരു ബിൽഡറുടെ കീഴിൽ പ്രൊജക്ട് എഞ്ചിനീയറായി പ്രവർത്തിച്ചു വരവേയാണ് വിബിഎ ബിൽഡേഴ്സിന്റെ ലൈസൻസ് ലഭിക്കുന്നതിനു രണ്ടര വർഷം മുമ്പ് അപേക്ഷ സമർപ്പിക്കുന്നത്. ഒരു വർഷം ഏകദേശം പന്ത്രണ്ടു പ്രൊജക്ടുകളെങ്കിലും ഏറ്റെടുക്കുന്ന കമ്പനിയിലായിരുന്നു ദിവ്യ ജോലി ചെയ്തിരുന്നത്. അതിനാൽ തന്നെ, ഇവിടെ നിന്നും കഴിഞ്ഞ പത്തു വർഷം കൊണ്ട് ഏതാണ്ട് 50ഓളം പ്രൊജക്ടുകൾ സ്വയം ഏറ്റെടുത്ത് പൂർത്തിയാക്കുവാൻ ദിവ്യയ്ക്കു കഴിഞ്ഞു.
ഈ അനുഭവ പാഠവവും ദിവ്യ ചെയ്തു പൂർത്തിയാക്കിയ നാലു പ്രോജക്ടുകളും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഓസ്ട്രേലിയയിൽ നിന്നും നേടിയ അംഗീകാരവും എല്ലാം കാണിച്ചു കൊണ്ടാണ് വിക്ടോറിയൻ ബിൽഡേഴ്സിൽ ലൈസൻസ് നേടുന്നതിനായി അപേക്ഷ സമർപ്പിച്ചത്. പിന്നീട് അങ്ങോട്ട് നിരവധി കടമ്പകളായിരുന്നു ദിവ്യയ്ക്ക് പൂർത്തിയാക്കാനുണ്ടായിരുന്നത്. ദിവ്യ സമർപ്പിച്ച പ്രൊജക്ടുകളുടെ വിശദമായ പരിശോധനയായിരുന്നു അതിൽ ആദ്യത്തേത്. മൂന്നു ഘട്ടങ്ങളിലായാണ് വിബിഎയുടെ റഫറൻസ് പരിശോധനകൾ നടന്നത്. വിബിഎയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബിൽഡേഴ്സ് വഴിയാണ് ഈ പരിശോധനകൾ നടക്കുക. ഈ പരിശോധനകൾ റിപ്പോർട്ടുകളായി സമർപ്പിക്കും. തുടർന്ന് വിബിഎ നടത്തുന്ന പരിശോധനയിൽ എന്തെങ്കിലും തെറ്റുകൾ കണ്ടുപിടിച്ചാൽ റഫറൻസ് ചെക്കിങ് നടത്തുന്നവരുടെ ലൈസൻസും റദ്ദാക്കുന്നതിനാൽ തന്നെ, വളരെ സൂക്ഷ്മതയോടെയാണ് പരിശോധന നടക്കുക.
ഈ പരിശോധന വിജയകരമായി പൂർത്തിയാക്കിയ ദിവ്യയെ അടുത്തതായി കാത്തിരുന്നത് കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റാണ്. രണ്ടു മണിക്കൂർ വീതം ദൈർഘ്യമുള്ള രണ്ടു കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റും മൂന്നര മണിക്കൂർ ദൈർഘ്യമുള്ള ഇന്റർവ്യൂവും വിജയകരമായി പൂർത്തിയാക്കിയപ്പോഴാണ് വിബിഎ ലൈസൻസ് ദിവ്യയ്ക്ക് ലഭിച്ചത്. ഈ കാലയളവിനിടയിൽ രണ്ടാമത്തെ കുഞ്ഞിനും ദിവ്യ ജന്മം നൽകിയിരുന്നു. കുഞ്ഞിനെ നോക്കുന്നതിനിടയിലും ഗർഭാവസ്ഥയിലും ആയിരുന്നു ദിവ്യ ജോലിയും പഠനവും എല്ലാം മുന്നോട്ടു കൊണ്ടു പോയത്. ഇതു കൂടാതെ, മാസ്റ്റേഴ്സ് ബിൽഡേഴ്സ് അസോസിയേഷൻ വിക്ടോറിയയിൽ അംഗത്വവും എടുത്തിട്ടുണ്ട്.
വിബിഎ ലൈസൻസ് ലഭിച്ചെങ്കിലും നേരത്തെ ജോലി ചെയ്തു കൊണ്ടിരുന്ന ബിൽഡർക്കു കീഴിൽ തന്നെ ദിവ്യ ഇപ്പോഴും ജോലി തുടരുകയാണ്. മെൽബണിലെ കരോംഡൗൺസിൽ ശിവ ഹോംസ് എന്ന പേരിൽ നിർമ്മാണ കമ്പനി ആരംഭിച്ചു കഴിഞ്ഞുവെങ്കിലും അടുത്ത ഒരു മാസത്തിനുള്ളിൽ മാത്രമെ പ്രവർത്തനം ആരംഭിക്കുകയുള്ളൂ. ഉപഭോക്താവിന്റെ ഇഷ്ടങ്ങൾക്ക് അനുസൃതമായി രൂപകൽപ്പന ചെയ്യുന്ന കസ്റ്റം ഔർസ് ആണ് ശിവ ഹോംസിന്റെ പ്രത്യേകത. കൂടാതെ നാട്ടിൽ നിന്നും ഉള്ള വാസ്തു ശാസ്ത്ര വിദഗ്ദൻ കാണിപ്പയ്യൂരിന്റെ വാസ്തു റിപ്പോർട്ടും ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതാണ്.
തന്റെ കഴിവിൽ പൂർണമായും വിശ്വാസം അർപ്പിച്ചുകൊണ്ടും ഭർത്താവ് വിവേക് നൽകിയ പിന്തുണയുടെയും ഫലമാണ് ഈ നേട്ടമെന്ന് ദിവ്യ വിശ്വസിക്കുന്നു. മലയാളികൾക്കടക്കം അമ്പതിൽ പരം വീടുകൾ നിർമ്മിച്ചു നൽകിയ പ്രവർത്തി പരിചയവും നിർമ്മാണ മേഖലയിലെ ബന്ധങ്ങളും തന്റെ മുന്നോട്ടുള്ള ബിസിനസ് സംരംഭത്തിന് തുണയാകും എന്നാണ് ദിവ്യയുടെ പ്രതീക്ഷ.
കോട്ടയം പാമ്പാടി ഗവൺമെന്റ് എഞ്ചിനീയറിങ്ങ് കോളജിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ ബി ടെക് ദിവ്യ മെൽബണിൽ സ്ഥിര താമസമാക്കിയ കോട്ടയം ഏറ്റുമാനൂർ പല്ലാട്ട് വിവേക് ശിവരാമന്റെ ഭാര്യയും പാഴൂർ അംബാരപള്ളിൽ പത്മസുന്ദർ നായരുടെയും വിജയകുമാരിയുടെയും മകളാണ്.
കെഎസ്ടിപിയുടെ പാലാ പൂഞ്ഞാർ ഹൈവേ കോൺട്രാക്ട്സ് ഏറ്റെടുത്തു സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്തുകൊണ്ടാണ് ദിവ്യ കരിയർ ആരംഭിക്കുന്നത്. രണ്ടര വർഷത്തോളമാണ് കെഎസ്ടിപിയിൽ ജോലി ചെയ്തത്. അതിനു ശേഷം രണ്ടു വർഷത്തോളം എറണാകുളത്തെ കുന്നേൽ കൺസ്ട്രക്ഷൻസ് എന്ന അപ്പാർട്ട്മെന്റും ഫ്ളാറ്റുകളും മറ്റും നിർമ്മിക്കുന്ന കമ്പനിയിലാണ് പ്രൊജക്ട് എഞ്ചിനീയറായി ജോലി ചെയ്തു. തുടർന്ന് 2007ലാണ് വിവേകിനെ വിവാഹം ചെയ്തത്.
Stories you may Like
- വിജയിച്ചാൽ ഇലോൺ മസ്കിനെ ഉപദേശകനാക്കും; വിവേക് രാമസ്വാമി
- ഈ അമേരിക്കൻ മലയാളി ഇന്ത്യക്കാർക്ക് മൊത്തം പണി കൊടുക്കുമോ?
- അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും വിവേക് രാമസ്വാമി പിന്മാറി
- മലയാളി തള്ളിക്കയറ്റം ഓസ്ട്രേലിയയിലേക്ക്
- 'നരേന്ദ്ര മോദിക്കു ലഭിക്കുന്ന സ്വീകരണം ബ്രൂസ് സ്പ്രിങ്സ്റ്റീനു പോലും ലഭിക്കുന്നില്ല'
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍