പാർട്ടികളെ കൊണ്ട് നിലപാട് തിരുത്തിച്ചു; നേതാക്കളെ കൊണ്ട് അടിയറവ് പറയിപ്പിച്ചു; ചാനലുകളെ കൊണ്ട് വിഷയം ഏറ്റെടുപ്പിച്ചു; പാവപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യമായി നാപ്കിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ മലയാളി പെൺകുട്ടി തുടങ്ങിയ കാംപയിൻ ലോകശ്രദ്ധ നേടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഇത് അമിക ജോർജ്, ഇവൾക്ക് വയസ് 17 മാത്രം. കേരളത്തിൽ നിന്നും എത്തി ജീവിതം കരുപ്പിടിപ്പിച്ച ഒരു സാധാരണ കുടുംബത്തിലെ പുതിയ തലമുറയുടെ പ്രതിനിധി. ലണ്ടനിൽ താമസിക്കുന്ന ഈ എ ലെവൽ വിദ്യാർത്ഥി പക്ഷേ അത്ര സാധാരണക്കാരിയല്ല. കൂടെ പഠിക്കുന്ന പാവപ്പെട്ട കുട്ടികളുടെ സ്ഥിതി മനസിലാക്കി അതിനെതിരെ പോരാടാൻ രംഗത്തിറങ്ങിയതിന്റെ പേരിലാണ് ഇവൾ ശ്രദ്ധ നേടുന്നത്. സാനിറ്ററി നാപ്കിൻ വാങ്ങാൻ പോലും പണമില്ലാതെ ആർത്തവ സമയത്ത് മറ്റ് വഴികൾ തേടുന്ന അനേകം പെൺകുട്ടികൾക്ക് വേണ്ടി ഫ്രീ ടാംപൻ കാംപയിനിംഗുമായി രംഗത്തിറങ്ങിയ അമിക ഇതിനകം ദേശീയ ശ്രദ്ധ നേടി കഴിഞ്ഞു.
അമികയുടെ പോരാട്ടം പെട്ടെന്ന് തന്നെ ദേശീയ ശ്രദ്ധയിൽ എത്തി.അമിക ആരംഭിച്ച പെറ്റീഷനിൽ ഉയരുന്ന ഒപ്പുകൾ മാത്രമല്ല, എല്ലാ രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടി വന്നു. ഇൻസ്പിരേഷണൽ എന്ന് പറഞ്ഞ് പാർട്ടി നയമായി തന്നെ ഗ്രീൻ പാർട്ടി അമികയുടെ നിർദ്ദേശം ഉൾപ്പെടുത്തി. ഒട്ടേറെ എംപിമാരും ഐടിവി പോലെയുള്ള ദേശീയ ചാനലുകളും വിഷയം ഏറ്റെടുത്തു. ഓരോ ദിവസം ചെല്ലും തോറും അമികയുടെ കാംപയിൻ ലോകശ്രദ്ധ നേടുകയാണ്. സ്കൂൾ പഠനത്തിനിടയിൽ സമയം കണ്ടെത്തി ലക്ഷ്യം നേടാനുള്ള തീവ്രമായ പ്രചാരണം നടത്തുന്ന അമികയെ കുറിച്ച് ദേശീയ പത്രങ്ങൾ തുടർച്ചയായി ലേഖനം എഴുതാൻ ആരംഭിച്ച് കഴിഞ്ഞു.
സാനിട്ടറി ഉൽപന്നങ്ങളുടെ വില താങ്ങാൻ സാധിക്കാത്തതിനാൽ നിരവധി പെൺകുട്ടികൾ അവയ്ക്ക് പകരം സോക്സുകളും ടിഷ്യൂകളും അപകടകരമായ മറ്റ് വസ്തുക്കളും ഉപയോഗിക്കേണ്ടി വരുന്നുവെന്നും അത് കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമാണ് അമിക മുന്നറിയിപ്പേകുന്നത്. തന്റെ ' ഫ്രീ പിരിയഡ്സ് കാംപയിൻ' പ്രചരിപ്പിക്കുന്നതിനും അത് സംബന്ധിച്ച ബോധവൽക്കരണം നടത്തുന്നതിനുമായി അമിക നിലവിൽ ദി പിങ്ക് പ്രൊജക്ടുമായി ബന്ധപ്പെട്ട് അമിക പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഫ്രീ പിരിയഡ് കാംപയിൻ, മറ്റ് കാംപയിനുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്ന ഗ്രൂപ്പാണിത്.
അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട പെൺകുട്ടികൾക്ക് സാനിട്ടറി ഉൽപന്നങ്ങൾ തീർത്തും സൗജന്യമായി ലഭ്യമാക്കണമെന്നാണ് അമിക തന്റെ പെറ്റീഷനിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിലിൽ ആരംഭിച്ച ഈ പെറ്റീഷനിൽ ഇതുവരെയായി 13,000 പേരാണ് ഒപ്പിട്ടിരിക്കുന്നത്. നിരവധി എംപിമാർ പോലും ഇതിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിട്ടുമുണ്ട്. ആർത്തവ കാലത്ത് സാനിട്ടറി ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ പാവപ്പെട്ട നിരവധി പെൺകുട്ടികൾ മാസത്തിൽ കുറച്ച് ദിവസങ്ങളിൽ സ്കൂളിൽ വരാതിരിക്കാൻ നിർബന്ധിതരാവുന്നുവെന്നാണ് അമിക ഉയർത്തിക്കാട്ടുന്നത്.
സാനിട്ടറി ഉൽപന്നങ്ങൾ അപ്രാപ്യമായവർ അതിന് പകരം അപകടകരമായ മറ്റ് വസ്തുക്കൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ലേഖനങ്ങൾ തന്നെ ഇരുത്തിച്ചിന്തിപ്പിച്ചുവെന്നും അതിനെ തുടർന്നാണ് ഇതിന് വേണ്ടിയുള്ള സജീവമായ കാംപയിൻ ആരംഭിച്ചതെന്നും അമിക വെളിപ്പെടുത്തുന്നു. ത്തരം ഉൽപന്നങ്ങൾ ആർത്തവ കാലത്ത് ഉപയോഗിക്കാൻ സാധിക്കാത്തതിനെ തുടർന്ന് അവരുടെ ആത്മവിശ്വാസവും സ്വയം മതിപ്പും നഷ്ടപ്പെടുന്നുവെന്നും അമിക തിരിച്ചറിയുകയായിരുന്നു. ഇതിനെ തുടർന്ന് അത്തരം പെൺകുട്ടികൾ ആർത്തവ സമയത്ത് മാസം തോറും സ്കൂളിൽ വരാതിരിക്കാൻ നിർബന്ധിതരാവുന്നുവെന്നും അമിക ആവർത്തിക്കുന്നു.
പെൺകുട്ടികൾ ആർത്തവകാലത്ത് ഇത്തരത്തിൽ നേരിടുന്ന ' പിരിയഡ് പോവർട്ടി' യെക്കുറിച്ച് നിരവധി പേർ ചർച്ച ചെയ്യാൻ തന്റെ പ്രചാരണത്തിലൂടെ സാധിക്കുമെന്നാണ് ഈ എ ലെവൽ വിദ്യാർത്ഥിനി പ്രതീക്ഷിക്കുന്നത്. ഇതിലൂടെ പാവപ്പെട്ട പെൺകുട്ടികൾക്ക് സാനിട്ടറി ഉൽപന്നങ്ങൾ അനായാസം ലഭ്യമാക്കുകയാണ് അമികയുടെ ലക്ഷ്യം. ' ടാംപൻ ടാക്സി' നെതിരെ ആക്ടിവിസ്റ്റുകൾ നേരത്തെ തന്നെ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. സാനിട്ടറി ഉൽപന്നങ്ങൾക്ക് മേലും വാറ്റ് ചുമത്തുന്നതിനെതിരെയുള്ള പ്രതിഷേധമായിരുന്നു ഇത്. ഈ ടാക്സിൽ നിന്നുമുണ്ടാക്കുന്ന പണ ചാരിറ്റിക്ക് വേണ്ടി സംഭാവന ചെയ്യുമെന്നായിരുന്നു മുൻ ചാൻസലർ ജോർജ് ഒസ്ബോൺ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നത്.
ചാരിറ്റി ' ഫ്രീഡം4ഗേൾസ്' പ്രസിദ്ധീകരിച്ച ലേഖനമാണ് തന്റെ ദൗത്യത്തിന് നിമിത്തമായിരിക്കുന്നതെന്നാണ് അമിക വെളിപ്പെടുത്തുന്നത്. ടാംപനുകളും സാനിട്ടറി ടവലുകളും വാങ്ങാൻ സാധിക്കാത്തതിനാൽ ലീഡ്സിലെ നിരവധി വിദ്യാർത്ഥിനികൾക്ക് മാസം തോറും ആർത്തവ സമയത്ത് സ്കൂളുകളിൽ വരാൻ സാധിക്കാതിരിക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയ ലേഖനമായിരുന്നു അത്. ആർത്തവ സമയത്ത് താൻ സോക്സുകൾ ഉപയോഗിച്ചാണ് ബ്ലീഡിങ് തടഞ്ഞ് നിർത്തുന്നതെന്ന് ലീഡ്സിലെ ഒരു പെൺകുട്ടി ഈ ലേഖനത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഇതിനാൽ ഇത്തരം പെൺകുട്ടികൾക്കായി യുകെയിലെ എല്ലാ സ്കൂളുകളിൽ കൂടിയും സൗജന്യമായി സാനിട്ടറി ഉൽപന്നങ്ങൾ നൽകണമെന്നാണ് അമിക തന്റെ കാംപയിനിലൂടെ ആവശ്യപ്പെടുന്നത്. ഈ നീക്കത്തിന് വിവിധ പാർട്ടിക്കാരായ എംപിമാർക്ക് പുറമെ നിരവധി പ്രമുഖരുടെ പിന്തുണയും അമികയയ്ക്ക് ലഭിച്ചിരുന്നു. ചാനൽ 4 ന്യൂസിലെ കാത്തി ന്യൂമാൻ ഇതിന് പിന്തുണയേകി രംഗത്തെത്തിയിരുന്നു. ഇതിന് പുറമെ നിരവധി യൂണിവേഴ്സിറ്റികളും വനിതാ പ്രസ്ഥാനങ്ങളും അമികയെ പിന്തുണച്ച് മുന്നോട്ട് വന്നു. നിരവധി പേർ തന്റെ ആവശ്യത്തിന് പിന്തുണയേകി രംഗത്തെത്തിയത് തികച്ചും ആശ്ചര്യജനകമായിരുന്നുവെന്നും ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്ന് ഏവരും ആഗ്രഹിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണെന്നും അമിക വ്യക്തമാക്കുന്നു.
സാനിട്ടറി ഉൽപന്നങ്ങൾ വാങ്ങാൻ കഴിയാത്ത പെൺകുട്ടികൾക്ക് അവ തികച്ചും സൗജന്യമായി ലഭ്യമാക്കുമെന്ന വാഗ്ദാനം ഗ്രീൻപാർട്ടി ബുധനാഴ്ച നടത്തിയിരുന്നു. ലേബറിന്റെ എംപി ജെസ് ഫിലിപ്പ്, ലിബറൽ ഡെമോക്രാറ്റ് എംപി സാറാ ഓൽനെ തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കൾ അമികയ്ക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു. മുൻപ്രധാനമന്ത്രി ടോണിബ്ലെയറിന്റെ ഭാര്യ ചെറി ബ്ലെയർ അമികയുടെ പ്രവർത്തനത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ കൺസർവേറ്റീവ് പാർട്ടി ഈ കാംപയിനോട് നടത്തിയ തണുത്ത പ്രതികരണത്തിൽ അമികയ്ക്ക് നിരാശയുണ്ട്.
Stories you may Like
- ബ്രിട്ടൻ ലോക രാജ്യങ്ങളുടെ ഇടയിൽ ഒരു സൂപ്പർ പവറല്ല!
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- പോക്സോ കേസിലെ ധനകനെ രക്ഷിക്കാൻ വാങ്ങിയത് 25 ലക്ഷം
- നിരാശരായ വിദ്യാർത്ഥികൾക്ക് മാതൃകയാക്കാവുന്ന ജോർജ്ജ് ബോൾഡക്ക് മോഡൽ
- തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ മോദി ദേശീയതയെ കൂടുതലായി കൂട്ടു പിടിച്ചേക്കും
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍