അതിവേഗ യാത്ര സംവിധാനവുമായി കുതിച്ചുപായാനൊരുങ്ങി സൗദി; വിമാനത്തെക്കാൾ വേഗത്തിൽ പറക്കുന്ന ഹൈപ്പർ ലൂപ്പ് സാങ്കേതിക വിദ്യയുമായി പറക്കാനൊരുങ്ങി സൗദി അറേബ്യ; 46 മിനിട്ട് കൊണ്ട് ജിദ്ദ-റിയാദ് യാത്ര; ഭീമൻ ടണലിലൂടെ ഇനി മിന്നൽ യാത്ര; ചരക്കുനീക്കത്തിനും ഹൈപ്പർ ലൂപ്പിന്റെ പങ്കാളിത്തം; ലോകത്തിലാദ്യമായി പരീക്ഷിക്കുന്നത് സൗദിയിൽ; കമ്പനിയുടെ പട്ടികയിൽ സ്ഥാനം പിടിച്ച് ഇന്ത്യയും
മറുനാടൻ ഡെസ്ക്
റിയാദ്: അതിവേഗ യാത്രാ സംവിധാനമുള്ള ഹൈപ്പർ ലൂപ്പ് സൗദി അറേബ്യയിലും നടപ്പിലാക്കാനൊരുങ്ങി സൗദി സർക്കാർ. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്താൻ അമേരിക്കയിലെ വിർജിൻ ഹൈപ്പർ ലൂപ്പ് കമ്പനിയുമായി സൗദി ഗതാഗത മന്ത്രാലയം കരാർ ഒപ്പുവെച്ചു.സൗദി കിരീടാവകാശി മുഹമ്മദ് സൽമാൻ രാജകുമാരൻ മുൻകൈയെടുത്താണ് അത്യാധുനിക യാത്രാസംവിധാനമായ ഹൈപ്പർ ലൂപ്പ് നടപ്പാക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ അമേരിക്കൻ സന്ദർശന വേളയിൽ മുഹമ്മദ് സൽമാൻ രാജകുമാരൻ വിർജിൻ ഹൈപ്പർ ലൂപ്പ് കമ്പനി സന്ദർശിച്ചിരുന്നു.
സൗദിയിൽ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച താൽപര്യം അദ്ദേഹം പ്രകടിപ്പിച്ചതോടെയാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ ഗതാഗതമന്ത്രാലയം തീരുമാനിച്ചത്. പുതിയ കരാർ പ്രകാരം സൗദിയിൽ ഗതാഗതമേഖലയിൽ നടപ്പാക്കേണ്ട പരിഷ്ക്കാരങ്ങൾ സംബന്ധിച്ച് ഉപദേഷ്ടാവായി വിർജിൻ ഹൈപ്പർ ലൂപ്പ് കമ്പനിയെ നിയമിച്ചിട്ടുണ്ട്.
ഹൈപ്പർ ലൂപ്പ് നടപ്പാകുന്നതോടെ ജിദ്ദയിൽ നിന്ന് റിയാദിൽ എത്താൻ വെറും 46 മിനിട്ട് മതി. അബുദാബി-റിയാദ് യാത്രയ്ക്കു വേണ്ടിവരുന്നത് വെറും 48 മിനിട്ട് മാത്രമായിരിക്കും. അതിവേഗ യാത്രയ്ക്കുപുറമെ ചരക്കുനീക്കത്തിനും ഹൈപ്പർ ലൂപ്പ് ഉപയോഗിക്കാനാകും. കുറഞ്ഞ മർദ്ദമുള്ള ടണലിലൂടെ വിമാനത്തോളമോ അതിലേറെയെ വേഗതയിൽ ഭൂമിയിലൂടെ യാത്ര ചെയ്യാനാകുന്ന സംവിധാനമാണ് ഹൈപ്പർ ലൂപ്പ്. മണിക്കൂറിൽ 1223.1(760 മൈൽ) കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ 288 മൈൽ വേഗതയിൽ വരെ സഞ്ചരിക്കാനാകുമെന്ന് ഹൈപ്പർ ലൂപ്പ് പരീക്ഷിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്ത് ഇതേവരെ എവിടെയും ഹൈപ്പർ ലൂപ്പ് നടപ്പാക്കിയിട്ടില്ല. നേരത്തെ ഇന്ത്യയും യുഎഇയും പദ്ധതിക്കായി താൽപര്യം പ്രകടിപ്പിച്ചിരുന്നു. 2024ഓടെ ലോകത്തെ ആദ്യ ഹൈപ്പർ ലൂപ്പ് ഗതാഗത സംവിധാനം നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ മഹാരാഷ്ട്രയിൽ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇപ്പോൾ അവർ അതിൽനിന്ന് പിന്മാറുന്നതായാണ് സൂചന.
അബുദാബി-ദുബായ് യാത്രാസമയം 15 മിനിറ്റായി ചുരുക്കിക്കൊണ്ട് ഹൈപ്പർ ലൂപ്പ് ശൃംഖല സ്ഥാപിക്കാനൊരുങ്ങുകയാണ്. പദ്ധതി രൂപരേഖ തയ്യാറാക്കുന്ന ബിയാർകേ ഇങ്കൽസ് ഗ്രൂപ്പ് (ബിഗ്) ഇതുസംബന്ധിച്ച വിവരങ്ങൾ 2016ലാണ് പുറത്തുവിട്ടത്. നാള രൂപരേഖയുടെ ഔദ്യോഗിക പ്രകാശനം നടക്കും. പദ്ധതിയുടെ വിശദവിവരങ്ങൾ അടങ്ങുന്ന വീഡിയോ കമ്പനി പുറത്തുവിട്ടിരുന്നു.
ഇരുശാഖകളായി പിരിയുന്ന കൂറ്റൻ തൂണുകൾ താങ്ങി നിർത്തുന്ന നിലയിലാണ് വീഡിയോയിൽ ട്യൂബ് കാണിക്കുന്നത്. പ്രത്യേക രീതിയിൽ വായു സമ്മർദ്ദം ക്രമീകരിച്ചാണ് ട്യൂബുകളിൽ അതിവേഗ യാത്ര സാധ്യമാക്കുക. ട്യൂബിനകത്ത് പെട്ടികളുടെ മാതൃകയിലുള്ള ചെറുവാഹനങ്ങളായിരിക്കും യാത്രക്കാരെ വഹിക്കുന്നത്. ഇത്തരത്തിലൊരു വാഹനത്തിന്റെ മാതൃകയും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹൈപ്പർലൂപ്പ് വൺ കമ്പനിയുടെ നേതൃത്വത്തിൽ കരമാർഗമുള്ള ട്യൂബ് ശൃംഖലയാണ് പദ്ധതിയിടുന്നത്. അബുദാബി നഗരത്തിൽ നിന്ന് തുടങ്ങി വിമാനത്താവളം, ദുബായ് സൗത്തിൽ അൽ മക്തൂം വിമാനത്താവളം, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയവയെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ട്യൂബ് കടന്നുപോവുക. ജബൽ അലി തുറമുഖം, ദുബായ് മറീന, ബുർജ് ഖലീഫ എന്നിവയും ശൃംഖലയിൽ ഉൾപ്പെടുന്നതായി രൂപരേഖ വ്യക്തമാക്കുന്നു.
നിലവിലുള്ള സാങ്കേതികത ഉപയോഗിച്ചുകൊണ്ടുതന്നെ ഹൈപ്പർലൂപ്പ് സർവീസ് സാധ്യമാക്കാനാകുമെന്ന് ബിഗ് ഉടമകളിലൊരാളായ ജേക്കബ് ലാഞ്ചെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. യുഎഇയിലാണ് ലോകത്ത് ആദ്യമായി ഹൈപ്പർലൂപ്പ് ട്രെയിനുകളുടെ സേവനം ആരംഭിക്കുക.
മിന്നൽവേഗം ഓർമ്മിപ്പിക്കുന്ന വിധം ലക്ഷ്യസ്ഥാനത്തെത്തുന്ന ഹൈപ്പർലൂപ്പ് ട്രെയിനുകൾ സേവനം ആരംഭിക്കുന്നത് മുതൽ എമിറേറ്റുകൾ തമ്മിലുള്ള ദൈർഘ്യം വെറും നിമിഷങ്ങൾ മാത്രം. അതായത് അബുദാബിയിൽ നിന്നും ദുബായിലേക്കെത്താൻ വെറും 12 മിനിട്ട് മാത്രം മതിയാകും. കാറിലാണെങ്കിൽ ഇത് ഒന്നര മണിക്കൂറായിരുന്നു. രാജ്യാന്തര സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞർ സുരക്ഷാ സൗകര്യങ്ങളെല്ലാം പരിശോധിച്ച ശേഷം ഫ്രാൻസിലെ തുളൂസിൽ 320 മീറ്റർ നീളത്തിൽ സജ്ജമാക്കിയ ട്രാക്കിലാണ് പരിശീലനയോട്ടം നടത്തുക.
ഇന്ത്യയിലും പ്രതീക്ഷ കൈവിടുന്നില്ല
ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ നിന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിലേക്ക് 45 മിനിറ്റുകൊണ്ട് ട്രെയിനിൽ സഞ്ചരിക്കാൻ കഴിയുമോ? കേന്ദ്ര ഗതാഗത മന്ത്രിനായ നിതിൻ ഗഡ്കരിയുടെ സ്ഥലമായ നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് 35 മിനിറ്റുകൊണ്ട് എത്തിയാലോ? സൂപ്പർസോണിക്ക് (ശബ്ദാതിവേഗ) ട്രെയിൻ യാഥാർത്ഥ്യമായാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് നടക്കാത്ത സ്വപ്നമല്ലെന്ന സൂചനകളാണ് ലഭിക്കുന്നത്.
ഈ ചിന്തയ്ക്ക് ബലമേകിക്കൊണ്ട് ഇത്തരമൊരു ട്രെയിനിന്റെ സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച യുഎസിലെ ഹൈടെക് വ്യവസായ സംരംഭകരായ ഇലോൺ മസ്കും അവരുടെ ഇത്തരം സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന വൻകിട കമ്പനിയായ സ്പെയ്സ് എക്സും പ്രഖ്യാപിച്ച പട്ടികയിൽ ഇന്ത്യയിലെ മുംബൈ-ഡൽഹി റൂട്ടും ഇടംപടിച്ചിരുന്നു. ലോകത്തിലാദ്യമായി ഹൈപ്പർ ലൂസ് ഗതാഗത സംവിധാനം നടപ്പിൽ വരുന്നതോടെ ഇന്ത്യയും ഈ അത്യാധുനിക സാങ്കേതിക വിദ്യയയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.
സൂപ്പർസോണിക്ക് റൂട്ടാകാൻ മുംബൈ-ഡൽഹി റൂട്ടും ലണ്ടൻ-എഡിൻബറോ റൂട്ടും ഇപ്പോൾ കനത്ത മത്സരത്തിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. ഇതോടൊപ്പം സിഡ്നിയിൽ നിന്നും മെൽബണിലേക്കുള്ള റൂട്ടും ഷാങ്ഹായ്-ഹാൻഗ്സു റൂട്ടും ഈ സൂപ്പർസോണിക് റെയില്‍ നേടിയെടുക്കാനുള്ള മത്സരത്തിലുണ്ട്. ഇതിൽ ഏതിനാണ് ആദ്യം പച്ചക്കൊടി കാട്ടപ്പെടുകയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ബ്രിട്ടന് ഇതിന് ഭാഗ്യമുണ്ടായാൽ ലണ്ടനിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് വെറും 18 മിനുറ്റുകൾ കൊണ്ട് എത്തിച്ചേരാനാകും. ബോയിങ് 737 വിമാനത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകളായിരിക്കും ഇത്തരം റൂട്ടുകളിൽ ഓടുക.
ഇംഗ്ലണ്ടിൽ നിന്നു സ്കോട്ട്ലൻഡ് തലസ്ഥാനത്തേക്കുള്ള റൂട്ടും ഇതിൽ ഉൾപ്പെടുന്നു. ഈ റൂട്ട് നേടിയെടുക്കാനുള്ള മത്സരത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങൾ കടുത്ത മത്സരത്തിലാണ്. ഹൈപ്പർലൂപ്പ് വൺ എന്നാണ് ഈ പ്രൊജക്ട് അറിയപ്പെടുന്നത്. ഇതിനായി 160 മില്യൺ ഡോളർ സമാഹരിച്ചിട്ടുമുണ്ട്. മില്യണയറായ ഇലോൺ മസ്കാണ് ഈ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ല, പ്രൈവറ്റ് സ്പേസ് എക്സ്പ്ലറേഷൻ എൻഡീവർ സ്പേസ് എക്സ് എന്നിവയുടെ സംരംഭകരാണ് ഇദ്ദേഹം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍