പിണറായി കത്തെഴുതി..സൗദിയിലെ ഇന്ത്യൻ എംബസി നടപ്പിലാക്കി; ചാർട്ടേഡ് ഫളൈറ്റിൽ എത്തണമെങ്കിൽ കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ്റ് നിർബന്ധമെന്ന് അറിയിച്ച് സൗദി എംബസി; വന്ദേ ഭാരത് മിഷനിൽ വളരെ കുറച്ച് വിമാനങ്ങൾ മാത്രം എത്തിയ സൗദിയിൽ നിന്നും എങ്ങനെയും രക്ഷപ്പെടാനായി കാത്തിരുന്ന പ്രവാസികൾക്ക് വമ്പൻ തിരിച്ചടി; നാട്ടിലേക്ക് വരാൻ കഴിയാതെ കരഞ്ഞ് നിലവിളിച്ച് പ്രവാസികൾ
സ്വന്തം ലേഖകൻ
റിയാദ്: വന്ദേ ഭാരത് മിഷനിൽ വളരെ കുറച്ച് വിമാനങ്ങൾ മാത്രം എത്തിയ സൗദി അറേബ്യയിൽ നിന്നും എങ്ങനെയും രക്ഷപ്പെടാനായി കാത്തിരുന്ന പ്രവാസികൾക്ക് പിണറായി സർക്കാരിന്റെ വക വമ്പൻ തിരിച്ചടി. സൗദിയിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്നവർക്കുള്ള കോവിഡ് പരിശോധന സൗദിയിലെ ഇന്ത്യൻ എംബസി നിർബന്ധമാക്കിയതാണ് എങ്ങനെയും നാട്ടിലെത്താൻ കാത്തിരുന്ന പ്രവാസികൾക്ക് തിരിച്ചടിയായത്. പിണറായി വിജയൻ കത്തെഴുതിയത് പ്രകാരം കേരള സർക്കാരിന്റെ ആവശ്യം പരിഗണിച്ച് ഇന്ത്യൻ എംബസി ശനിയാഴ്ച മുതൽ പരിശോധന നിർബന്ധമാക്കുകയായിരുന്നു. ഇതോടെ കോവിഡ് നെഗറ്റീവ് ആയവർക്ക് മാത്രമായിരിക്കും ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് യാത്രാനുമതിയെന്നും എംബസി അറിയിച്ചു.
അതേസമയം ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. വന്ദേ ഭാരത് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് കോവിഡ് പരിശോധന ബാധകമായിരിക്കില്ല. ചാർട്ടേഡ് വിമാനങ്ങളിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതോടെ നാടണയാൻ കാത്തിരുന്ന അനേകം പ്രവാസി മലയാളികളാണ് ഊരാക്കുടുക്കിലായത്. എങ്ങനെയും നാടണയാനുള്ള പലരുടേയും മോഹമാണ് ഇെേതാ പൊലിഞ്ഞത്. കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ മലയാളികൾ മരിച്ച രാജ്യങ്ങളിൽ ഒന്നായ സൗദിയിൽ നിന്നും രക്ഷപ്പെടാനുള്ള മലയാളികളുടെ അവസാനത്തെ ആശ്രയമായിരുന്നു ചാർട്ടേഡ് ഫ്ളൈറ്റ്. കോവിഡ് ടെസ്റ്റ് ഇന്ത്യൻ എംബസി നിർബന്ധമാക്കിയതോടെ നാടണയാമെന്ന പലരുടെയും സ്വപ്നം പൊലിഞ്ഞു.
വന്ദേ ഭാരത് മിഷൻ പ്രകാരവും ഏറ്റവും കുറച്ച് വിമാനങ്ങൾ മാത്രം എത്തിയ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. എ്ന്നാൽ ആയിരക്കണക്കിന് മലയാളികളാണ് സൗദി അറേബ്യയിലുള്ളത്. ഇന്ത്യൻ എംബസിയുടെ പുതിയ തീരുമാനത്തോടെ നാട്ടിലേക്ക് വരാൻ കഴിയാതെ കരഞ്ഞ് നിലവിളിക്കുകയാണ് പ്രവാസികൾ. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സൗദിയിൽ നിന്ന് ഇതുവരെ നാട്ടിലേക്കു മടങ്ങിയ ഇന്ത്യക്കാർ 9247 പേർ മാത്രം. അതേസമയം പോകാനായി എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് ഊഴം കാത്ത് കഴിയുന്നവർ 1,10,000 പേരും.
ആകെ രജിസ്ട്രേഷന്റെ 8.5 ശതമാനത്തിന് പോലും ഇതുവരെ മടങ്ങിപ്പോകാനായിട്ടില്ല. രജിസ്റ്റർ ചെയ്തവരിൽ 60% മലയാളികളാണെന്ന് റിയാദിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 സാമൂഹിക പ്രവർത്തകരുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 9000 പേർ തമിഴ്നാട്ടിൽ നിന്നും 6400 പേർ യുപിയിൽ നിന്നും 4080 തെലങ്കാനയിൽ നിന്നുമാണ് രജിസ്റ്റർ ചെയ്തത്.
മെഡിക്കൽ സർട്ടിഫിക്കറ്റു വേണമെന്ന കേരള സർക്കാരിന്റെ നിബന്ധന സൗദി മലയാളികളെയാണ് കൂടുതലായി ബാധിക്കുക. സൗദിയിൽ കോവിഡ് മരണ സംഖ്യ ആയിരം കടന്നിട്ടുണ്ട്. ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിമാനം പുറപ്പെടും മുൻപുള്ള കോവിഡ് പരിശോധനയ്ക്ക് സൗദിയിൽ അധികം സൗകര്യങ്ങൾ ഇല്ല. നൂറിലധികം ചാർട്ടേഡ് വിമാനങ്ങൾ കേരളത്തിലേക്ക് പറക്കാൻ സജ്ജമാവുകയാണ്. ഇതിനിടെയാണ് പുതിയ ഉത്തരവ്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് നിലനിൽക്കുന്നതിനാൽ ഈ വിമാനങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലാകാനാണ് സാധ്യത.
എന്നാൽ വന്ദേഭാരത് മിഷൻ വഴി യാത്ര പോകുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്ലാത്തതിനാൽ തമിഴ്നാട്ടിലേക്കും മലയാളികൾക്ക് എത്താം. തമിഴ്നാട്ടിൽ എത്തിയാൽ കഴിയേണ്ട ക്വാറൻൈൻ നിരക്കും കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള ഫീസും നൽകിയാൽ വിമാനം ചാർട്ടർ ചെയ്യാം. ഡൽഹിയിലേക്ക് ചാർട്ടർ ചെയ്യുന്ന വിമാനങ്ങളിലെ യാത്രക്കാർക്കും ഈ നിബന്ധനയില്ല. ഡൽഹി, ഹരിയാന, ഭിവാഡി, ചണ്ഡിഗഡ് എന്നിവടങ്ങളിൽ ക്വാറൻൈറനിൽ കഴിയാൻ സന്നദ്ധരാകണം, അതിന്റെ ഫീസ് നൽകണം തുടങ്ങിയവ മാത്രമേ ഈ സംസ്ഥാനങ്ങളിലേക്ക് വിമാനം ചാർട്ടർ ചെയ്യുന്നവർ നൽകേണ്ടതുള്ളൂ.
ജോലി നഷ്ടപ്പെട്ടവരും സന്ദർശന വീസയിൽ കുടുങ്ങിയവരുമെല്ലാം കേരളത്തിലേക്ക് എത്താനായി കാത്തിരിക്കുകയാണ്. 35 ശതമാനം പേർ ജോലി നഷ്ടപ്പെട്ടവരും 25 ശതമാനം സന്ദർശന വീസയിൽ വന്ന് കുടുങ്ങിയവരും 22 ശതമാനം ഗർഭിണികളും മറ്റു രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുമാണ്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യക്ക് പുറമെ മറ്റു എയർലൈനുകളും സർവീസ് ആരംഭിച്ചിട്ടുണ്ട്. വിവിധ പ്രവിശ്യകളിൽ നിന്ന് 20 ചാർട്ടേഡ് വിമാനങ്ങൾക്കുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിൽ 18 എണ്ണം കമ്പനികൾ നേരിട്ട് ചാർട്ട് ചെയ്യുന്നതും രണ്ടെണ്ണം സംഘടനകളുമാണ്.
ദമാം, റിയാദ്, ജിദ്ദ എന്നീ വിമാനത്താവളങ്ങൾക്ക് പുറമെ രാജ്യത്തെ അബ്ഹ ഉൾപ്പെടെയുള്ള സെക്ടറുകളിൽ നിന്ന് ഇന്ത്യയുടെ മുഴുവൻ പ്രദേശങ്ങളിലേക്കും സർവീസ് നടത്തുന്നതിന് നടപടികളെടുക്കും. ചാർട്ടേഡ് വിമാനങ്ങളുടെ വിവരങ്ങളും അവയുടെ വ്യവവസ്ഥകളും എംബസി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. നിലവിൽ ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട ഉയർന്ന പരാതികൾ പരിഹരിക്കാനായുള്ള സാധ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.
ഒരു സമയം ഒരു വിമാനത്തിലേക്കുള്ള ടിക്കറ്റ് വിതരണം ചെയ്ത് തിരക്ക് കുറയ്ക്കും. ടിക്കറ്റ് വിൽപന ഓൺലൈൻ വഴിയാക്കുന്നത് സംബന്ധിച്ച സാധ്യതകൾ എയർ ഇന്ത്യയുമായി ചർച്ച നടത്തും. എക്സിറ്റ് വീസയുടെ കാലാവധി കഴിഞ്ഞവർ, കോവിഡ് പരിചരണത്തിനുള്ള പ്രത്യേക ക്വാറന്റൈൻ കേന്ദ്രങ്ങൾ, ഇന്ത്യൻ രോഗികളെ ചികിത്സാ കേന്ദ്രത്തിൽ പെട്ടെന്ന് എത്തിക്കാനുള്ള ആംബുലൻസ് സംവിധാനം എന്നിവ സംബന്ധിച്ചു സൗദി അധികൃതരുമായി ചർച്ച നടത്തും. കമ്യൂണിറ്റി വെൽഫെയർ ഫണ്ട് അടിയന്തര ഘട്ടങ്ങളിൽ അർഹമായവർക്ക് ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അംബാസഡർ വ്യക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍