മൂന്നു മാസമായി തൊഴിൽ ഉടമയിൽ നിന്നും വേതനം ലഭിച്ചില്ലെങ്കിൽ മറ്റൊരു തൊഴിലിലേക്ക് മാറാം; നിയമ ലംഘനങ്ങളുടെ പിഴ അടക്കാതെ തൊഴിൽ മാറ്റം നടക്കില്ല; സൗദി അറേബ്യയിലെ സുപ്രധാന തൊഴിൽ പരിഷ്കാരങ്ങളിൽ പ്രവാസികൾ അറിയേണ്ടതെല്ലാം

മറുനാടൻ ഡെസ്ക്
റിയാദ്: ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഇവിടെ നിതാഖത്ത് ഏർപ്പെടുത്തിയതോടെ നിരവധി മലയാളികൾക്ക് ജോലി നഷ്ടമായ അവസ്ഥ വന്നു. ഇതിന് പിന്നാലെ ഇപ്പോൾ സൗദിയിലെ തൊഴിൽ നിയമങ്ങളിൽ സുപ്രധാന പരിഷ്ക്കാരങ്ങൾ കൊണ്ടു വന്നിരിക്കയാണ്. ഈ മാസം ആദ്യത്തിൽ മന്ത്രാലയം പ്രഖ്യാപിച്ച സുപ്രധാന തൊഴിൽ പരിഷ്കാരങ്ങൾ അനുസരിച്ച് ഒരു പ്രവാസി തൊഴിലാളിയെ തൊഴിലുടമയുടെ സമ്മതമില്ലാതെ തൊഴിൽ മാറ്റ പ്രയോജനം നേടാൻ അർഹരാക്കുന്നതിന് എട്ട് വ്യവസ്ഥകൾ പാലിച്ചിരിക്കണമെന്ന് മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നിലവിലുള്ള തൊഴിൽ ഉടമയിൽ നിന്നും മറ്റൊരു തൊഴിലുടമയിലേക്ക് മാറുന്നവർ സർക്കാരിനു നൽകേണ്ട ഫീസുകളും നിയമ ലംഘനങ്ങളുടെ പിഴകളും അടച്ചിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. വ്യക്തമായ തൊഴിൽ കരാറില്ലത്ത ഘട്ടത്തിൽ കരാർ തയ്യാറാക്കേണ്ട മുന്ന് മാസക്കാലവധിക്കുള്ളിൽ തയ്യാറാക്കാത്ത പക്ഷം തൊഴിലാളിക്ക് മറ്റൊരു തൊഴിലുടമയിലേക്ക് മാറാവുന്നതാണ്. ഇപ്രകാരം തുടർച്ചയായ മൂന്ന് മാസങ്ങളിൽ വേതനം ലഭിക്കാതിരുന്നാലും നിലവിലെ തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു തൊഴിലുടമക്ക് തൊഴിൽ മാറ്റം നടത്താം.
തൊഴിലുടമ ജയിലിൽ അടക്കപ്പെടുകയോ, മരണപ്പെടുകയോ, രാജ്യം വിട്ടുപോവുകയോ ചെയ്യുന്ന ഘട്ടത്തിൽ തൊഴിലുടമയുടെ അനുമതി കാത്ത് നിൽക്കാതെ മറ്റൊരു തൊഴിലുടമയിലേക്കു മാറാൻ അനുമതിയുണ്ടായിരിക്കും. വർക്ക് പെർമിറ്റിന്റെയോ, ഇഖാമയുടേയോ കാലാവധി അവസാനിക്കുകയും അവ പുതുക്കി നൽകുകയോ ചെയ്യാത്ത ഘട്ടത്തിൽ അനുമതി കാത്ത് നിൽക്കാതെ മറ്റൊരു തൊഴിലുടമയിലേക്ക് മാറാം. തൊഴിലുടമ മനുഷ്യ കച്ചവടം നടത്തിയെന്ന് സ്ഥിരപ്പെടുകയാണങ്കിലും മറ്റൊരു തൊഴിലുടമയെ തേടാൻ തൊഴിലാളിക്ക് അനുമതി നൽകും. തൊഴിലുടമയും തൊഴിലാളിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോൾ അല്ലെങ്കിൽ ഒരു തൊഴിൽ കേസിൽ രണ്ട് തവണ തൊഴിലുടമ ഹാജരാവാതിരുന്നാലും സേവന മാറ്റം നടത്താം.
സൗദിയിലെത്തി 12 മാസം പൂർത്തിയാവുന്ന ഘട്ടത്തിൽ 90 ദിവസം മുമ്പ് തൊഴിലുടമക്ക് വിവരം നൽകി മറ്റൊരു തൊഴിലുടമയിലേക്ക് മാറാം. എന്നാൽ പ്രത്യേക വ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ പുതിയ തൊഴിലുടമയിലേക്ക് മാറുന്നത് അസാധ്യമാവും. റീഎൻട്രി കാലാവധിക്കകം തിരിച്ചു വരാത്ത തൊഴിലാളിയുടെ സേവനം വീണ്ടും ഉപയോഗപ്പെടുത്തുന്നതിനു തൊഴിലാളിയുടെ എക്സിറ്റ് റീഎൻട്രി അബ്ഷിർ മുഖേന നേടുക, തൊഴിൽ കരാറുണ്ടായിരിക്കുക. കാലാവധിയുള്ള ഇഖാമയുണ്ടായിരിക്കുക തുടങ്ങിയ നിബന്ധനകളുണ്ടായിരിക്കും.
ഒരു പ്രവാസി തൊഴിലാളിയെ തൊഴിലുടമയുടെ സമ്മതമില്ലാതെ തൊഴിൽ മാറ്റ പ്രയോജനം നേടാൻ അർഹരാക്കുന്നതിന് എട്ട് വ്യവസ്ഥകൾ താഴെ പറയുന്നവനയാണ്:
തൊഴിൽ നിയമത്തിൽ പറയുന്ന സുപ്രധാന വ്യവസ്ഥകൾ ചുരുക്കത്തിൽ:
1. തൊഴിലാളി രാജ്യത്ത് പ്രവേശിച്ച് മൂന്ന് മാസമായിട്ടും നിലവിലെ തൊഴിലുടമയുമായി എഴുതപ്പെട്ട തൊഴിൽ കരാർ ഉണ്ടായിട്ടില്ലെങ്കിൽ
2. തുടർച്ചയായി മൂന്നു മാസത്തെ വേതനം നൽകുന്നതിൽ തൊഴിലുടമ പരാജയപ്പെട്ടാൽ
3. യാത്ര, തടവ്, മരണം തുടങ്ങിയ കാരണങ്ങളാൽ തൊഴിലുടമയെ ലഭ്യമല്ലെങ്കിൽ
4. തൊഴിലാളിയുടെ വർക്ക് പെർമിറ്റോ താമസ രേഖയോ (ഇഖാമ) കാലാവധി അവസാനിക്കൽ
5. ബെനാമി ബിസിനസിൽ തൊഴിലുടമയുടെ പങ്കാളിത്തത്തെക്കുറിച്ച് തൊഴിലാളി പരാതി നൽകൽ.
6. മനുഷ്യക്കടത്തിൽ തൊഴിലുടമയ്ക്ക് പങ്കുണ്ടെന്നതിന് തൊഴിലാളി തെളിവു നൽകിയാൽ.
7. തൊഴിലാളിയും നിലവിലെ തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്കം. ഇത് പരിഹരിക്കുന്നതിനായി ഹിയറിങ് സമയം അറിയിച്ചിട്ടും രണ്ട് ശ്രമങ്ങളിൽ തൊഴിലുടമയോ പ്രതിനിധിയോ പങ്കെടുത്തില്ലെങ്കിലും തൊഴിൽ മാറാൻ അർഹത കിട്ടും.
8. നിലവിലെ തൊഴിലുടമയുടെ അംഗീകാരത്തോടെയുള്ള തൊഴിൽ കൈമാറ്റം.
ഇങ്ങനെ തൊഴിൽ മാറ്റത്തിന് ശ്രമിക്കുന്ന തൊഴിലാളികൾ പാലിക്കേണ്ട വ്യവസ്ഥകൾ
1. രാജ്യത്തിന്റെ തൊഴിൽ നിയമത്തിന് വിധേയമായ ഒരു പ്രവാസി പ്രഫഷനൽ ആയിരിക്കണം
2. രാജ്യത്ത് ആദ്യം പ്രവേശിച്ചതിനു ശേഷം നിലവിലെ തൊഴിലുടമയുമായി ഒരു വർഷത്തെ സേവനം പൂർത്തിയാക്കൽ
3. നിലവിലെ തൊഴിലുടമയുമായി എഴുതപ്പെട്ട തൊഴിൽ കരാർ ഉണ്ടായിരിക്കുക.
4. ഏറ്റെടുക്കാൻ പോകുന്ന പുതിയ തൊഴിലുടമ, മന്ത്രാലയത്തിന്റെ ക്വിവ പോർട്ടൽ വഴി സമർപ്പിച്ച തൊഴിൽ ഓഫർ ഉണ്ടാവുക
5. തൊഴിൽ മാറ്റം സംബന്ധിച്ച് നിലവിലെ തൊഴിൽ ദാതാവിന് മുൻകൂട്ടി ഒരു നിശ്ചിത അറിയിപ്പ് കാലയളവിനകം അഭ്യർത്ഥന കൈമാറൽ
പുതിയ തൊഴിൽ ദാതാവ് പാലിക്കേണ്ട നാല് നിബന്ധനകൾ
1. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് വീസ നേടാൻ തൊഴിലുടമയുടെ സ്ഥാപനത്തിന് യോഗ്യതയുണ്ടായിരിക്കണം
2. വേതന സംരക്ഷണ പദ്ധതി ചട്ടങ്ങൾ പാലിക്കൽ
3. തൊഴിൽ കരാർ ഡോക്യുമെന്റേഷന്റെയും ഡിജിറ്റൈസേഷൻ പ്രോഗ്രാമിന്റെയും ചട്ടങ്ങൾ പാലിക്കൽ
4. സ്വയം വിലയിരുത്തൽ പ്രോഗ്രാം അനുസരിച്ചിരിക്കണം.
പുതിയ പരിഷ്കാരമനുസരിച്ചുള്ള തൊഴിൽ കൈമാറ്റ സേവനത്തിന് അധിക ഫീസ് ഈടാക്കില്ലെന്നും അതേ സമയം നിലവിൽ കൈമാറ്റത്തിന് തുടരുന്ന നിബന്ധനകളും ഫീസും തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിനകം ഇഷ്യു ചെയ്ത വീസകളുടെ സ്ഥിതിയെ പുതിയ നിയമം ബാധിക്കില്ല. അവ നിലവിൽ പ്രാബല്യത്തിലുള്ള സംവിധാനത്തിന് അനുസൃതമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ തൊഴിലാളികളെയും സംരംഭകരേയും ആകർഷിക്കും
വേതന സംരക്ഷണ സംവിധാനം, തൊഴിൽ കരാറുകളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ, തൊഴിൽ വിദ്യാഭ്യാസം, ബോധവൽക്കരണ സംരംഭങ്ങൾ, തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക സംവിധാനം എന്നിവയും പുതിയ പദ്ധതിയിൽ ഉൾകൊള്ളുന്നു. തൊഴിൽ വിപണിയിലെ വഴക്കവും ഫലപ്രാപ്തിയും മത്സരശേഷിയും വർധിപ്പിച്ച് മികച്ച രാജ്യാന്തര നിലവാരത്തിലേക്ക് സൗദി തൊഴിൽ നിയമവും അന്തരീക്ഷവും പരിവർത്തിപ്പിക്കുകയും കൂടുതൽ തൊഴിലാളികളെയും സംരംഭകരേയും ആകർഷിക്കാനും പുതിയ നീക്കത്തിനാകും. സൗദി തൊഴിലാളികളും പ്രവാസികളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് സഹായകമാകുമെന്നതാണ് മറ്റൊരു വിലയിരുത്തൽ.
സ്വദേശികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിലൂടെ തൊഴിൽ വിപണിയിൽ അത് ക്രിയാത്മകമായി പ്രതിഫലിക്കും, ഒപ്പം മികച്ച പ്രതിഭകൾക്കുള്ള പ്രാദേശിക തൊഴിൽ വിപണിയിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. തൊഴിൽ കരാർ അവസാനിക്കുന്നതോടെ തൊഴിലുടമയുടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ മാറാനുള്ള സ്വാതന്ത്ര്യം ഇതിന് കൂടുതൽ കരുത്ത് പകരും. എക്സിറ്റ്, റീ-എൻട്രി വീസ പരിഷ്കാരിക്കുന്നതിലൂടെ തൊഴിലുടമയുടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളികൾക്ക് സൗദി അറേബ്യയ്ക്ക് പുറത്ത് യാത്ര ചെയ്യാൻ കഴിയും. തിരിച്ച് പ്രവേശിക്കുന്നത് തൊഴിലുടമയെ ഇലക്ട്രോണിക് സംവിധാനം വഴി അറിയിക്കാനും സംവിധാനമുണ്ടാകും.
ഫൈനൽ എക്സിറ്റ് വീസ പരിഷ്കാരങ്ങൾ വഴി തൊഴിലുടമയുടെ സമ്മതമില്ലാതെ തൊഴിൽ കരാർ അവസാനിച്ചതിന് ശേഷം പ്രവാസി തൊഴിലാളിയെ രാജ്യം വിടാൻ അനുവദിക്കുന്നു, ഒപ്പം തൊഴിൽ കരാർ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇലക്ട്രോണിക് മാധ്യമം വഴി തൊഴിലുടമയെ അറിയിക്കാനും ഇതു വഴി കഴിയും. ആഭ്യന്തര മന്ത്രാലയത്തിന്റെ 'അബ്ഷിർ', മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ 'ക്വിവ' ആപ്ലിക്കേഷനുകൾ വഴി തൊഴിലാളികൾക്കും വിവരങ്ങൾ അപ്പപ്പോൾ അറിയാനാകും. തൊഴിലുടമകളും ജോലിക്കാരും തമ്മിലെ തർക്കങ്ങളുടെ എണ്ണം കുറയുമെന്നും പ്രതീക്ഷിക്കുന്നു.
അഭ്യന്തര മന്ത്രാലയം, ദേശീയ വിവര കേന്ദ്രം, മറ്റു നിരവധി സർക്കാർ ഏജൻസികൾ എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യമേഖലയിലെ പ്രതിനിധികളും സൗദി ചേംബർ ഓഫ് കൊമേഴ്സും തമ്മിൽ നിരവധി മീറ്റിങുകളും ശിൽപശാലകളും ഇതിനു മുന്നോടിയായി നടന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കൽപ്പറ്റയിൽ മുല്ലപ്പള്ളി; വട്ടിയൂർക്കാവിൽ സുധീരൻ; നേമത്ത് ശിവകുമാർ... എതിരാളികളുടെ കോട്ട പിടിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കാൻ തന്ത്രം; വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളിൽ യുവനേതാക്കളെ ബലിയാടാക്കില്ല; തോമസിനും കുര്യനും വേണമെങ്കിൽ മത്സരിക്കാം; കോൺഗ്രസിൽ എല്ലാം ഹൈക്കമാണ്ട് നിയന്ത്രണത്തിലേക്ക്
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- അഞ്ചു സീറ്റുകളിൽ കണ്ണു വച്ച് ട്വന്റി 20; കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോതമംഗലവും മൂവാറ്റുപുഴയും അടക്കം അഞ്ചും പിടിക്കാൻ പദ്ധതി ഒരുക്കുന്ന കോൺഗ്രസിന് വൻ തിരിച്ചടി; കിറ്റക്സിന്റെ പാർട്ടി കളത്തിൽ ഇറങ്ങിയാൽ ക്ഷീണമാകുക യുഡിഎഫിന് തന്നെ
- ബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; ഗവാസ്ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരും
- കോവിഡ് മരണനിരക്കിൽ ഒന്നാമതെത്തി ബ്രിട്ടൻ; മരണ നിരക്ക് ഉയർന്ന് നിൽക്കുന്ന പത്തു രാജ്യങ്ങളിൽ ഒമ്പതും യൂറോപ്പിൽ; മരണനിരക്ക് ഏറ്റവും അധികമുള്ള 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല; എല്ലാ ഭൂഖണ്ഡങ്ങളിലും ഇപ്പോഴും കോവിഡ് കത്തിപ്പടരുന്നു; ഈ പത്തു രാജ്യങ്ങളിൽ ഇതുവരെ കോവിഡെത്തിയില്ല
- കോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കും
- കെപിസിസി പ്രസിഡന്റിന്റെ താൽകാലിക ചുമതല സുധാകരന് നൽകും; പ്രചരണത്തിന്റെ നേതൃത്വം രാഹുലും ആന്റണിയും ഏറ്റെടുക്കും; തന്ത്രങ്ങൾ ഒരുക്കാൻ ഉമ്മൻ ചാണ്ടിയും; കൽപ്പറ്റയിൽ മത്സരിക്കുന്ന മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയും; ഒറ്റക്കെട്ടായി എല്ലാവരേയും കൊണ്ടു പോകാൻ ചെന്നിത്തലയ്ക്കും നിർദ്ദേശം; കോൺഗ്രസ് അടിമുടി മാറും
- അഞ്ചു കൊല്ലം നീണ്ട അമേരിക്കയുടെ കുടിയേറ്റ വിരോധത്തിന് പരിഹാരമായി; 1.1 കോടി അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകി നാളെ തന്നെ ബൈഡൻ ചരിത്രത്തിലേക്ക്; അവസരം മുതലെടുക്കാൻ അതിർത്തിയിൽ തങ്ങുന്ന ലക്ഷങ്ങൾ ബൈഡന് വിനയാകും
- തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്