കോവിഡ് കാലത്ത് ഒമാനിലെ കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടൽ; സ്വദേശിവൽക്കരണം ശക്തമാക്കിയതോടെ ജോലി നഷ്ടമായത് ആയിരക്കണക്കിന് മലയാളികൾക്ക്; ഒമാനിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഡീലർഷിപ്പ് കമ്പനിയായി സൗദ് ബഹ്വാൻ ഗ്രൂപ്പ് ഒറ്റയടിക്കു പിരിച്ചുവിട്ടത് 1400 പേരെ; പിരിച്ചുവിടൽ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി നിർബന്ധിച്ചു രാജി എഴുതിവാങ്ങി; ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ വെറുംകയ്യോടെ നാടുകളിലേക്ക് മടങ്ങി തൊഴിലാളികൾ; ആരോഗ്യമേഖലയിൽ നിരവധി മലയാളികൾക്കും പിരിച്ചുവിടൽ നോട്ടീസ്
മറുനാടൻ മലയാളി ബ്യൂറോ
മസ്കത്ത്: കോവിഡ് കാലം മലയാളികളുടെ ഗൾഫ് സ്വപ്നങ്ങളെ പാടെ തകർക്കുകയാണ്. തൊഴിൽനഷ്ടം വന്ന് പതിനായിരക്കണക്കിന് ആളുകളാണ് വെറുംകൈയോടെ നാടുകളിലേക്ക് മടങ്ങേണ്ടി വന്നത്. വ്യോമഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാതെ വന്നതോടെ എന്തുചെയ്യണമെന്ന് ദാരിദ്ര്യത്തിലും കഴിയുകയാണ് ഇവർ. ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന ഒമാനിലും കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടലാണ് നടക്കുന്നത്. ചില കമ്പനികൾ പിരിച്ചുവിടൽ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി നിർദാക്ഷണ്യത്തോടെയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്.
ഒമാനിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഡീലർഷിപ്പ് കമ്പനിയായ സൗദ ബഹ്വാൻ ഗ്രൂപ്പിലെ കൂട്ടപ്പിരിച്ചുവിടൽ തൊഴിലാളികളെയെല്ലാം അമ്പരപ്പിച്ചിരിക്കയാണ്. കോവിഡ് പശ്ചാത്തലത്തിൽ കമ്പനി അടഞ്ഞു കിടന്നതോടെയാണ് കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങിയത്. ഒമാനിൽ ഏറ്റവും കൂടതൽ മലയാളികൾ ജോലി ചെയ്യുന്ന കമ്പനി കൂടിയാണ് സൗദ് ബഹ്വാൻ. 1400 ജീവനക്കാരെയാണ് നിർബന്ധിച്ച് രാജി എഴുതിവാങ്ങി സൗദ് ബഹ്വാൻ കമ്പനി പിരിച്ചു വിട്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ നിരവധി മലയാളികളുമുണ്ട്. ജോലി പോയവരെ കമ്പനി ചാർട്ടഡ് വിമാനത്തിൽ നാട്ടിലേക്ക് പറഞ്ഞയച്ചു. സമാന പ്രതിസന്ധി മറ്റ് കമ്പനികളിലേക്കും വ്യാപിക്കുമെന്ന കടുത്ത ആശങ്കയിലാണ് ഒമാനിലെ പ്രവാസി മലയാളികൾ.
കോവിഡ് കാലത്ത് പ്രതിസന്ധിയുടെ പേരു പറഞ്ഞാണ് ഓരോ ഘട്ടങ്ങളിൽ ജീവനക്കാരെ പിരിച്ചുവിട്ടത്. ഒമാനിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഡീലർഷിപ്പ് കമ്പനി ബിസിനസ് കുറഞ്ഞു എന്നു പറഞ്ഞാണ് പിരിച്ചുവിടൽ നടപടികളിലേക്ക് കടന്നത്. ടൊയോട്ട, ലക്സസ്, കിയ, ഫോർഡ്, തുടങ്ങിയ കമ്പനികളുട വാഹനങ്ങൽ സെയിൽ ചെയ്യുകുകയും പാർട്സ് ഘടിപ്പിക്കുകയും സർവീസ് ചെയ്യുകയും ചെയ്യുന്നതണ് സൗദ് ബഹ്വാൻ കമ്പനി. ഇവിടെ എത്തിക്കുന്ന വാഹനങ്ങൾ മോദിഫൈ ചെയ്ത് മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. പതിനായിരക്കണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന ഈ വലിയ കമ്പനിയിൽ ഒറ്റയടിക്ക് 1400 പേരെ പിരിച്ചുവിടുകയായിരുന്നു.
തൊഴിലാളികളെ പിരിച്ചുവിടുമ്പോൾ പാലിക്കേണ്ട ഒമാൻ സർക്കാറിന്റെ നിബന്ധനകൾ കാറ്റിൽപ്പറത്തിയാണ് പിരിച്ചുവിടൽ ഉണ്ടായിരിക്കുന്നതെന്നാണ് തിരികെ നാട്ടിലെത്തിയ തൊഴിലാളികൾ പറയുന്നത്. പലർക്കും ഒരുമാസത്തെ ശമ്പളം കിട്ടാനുണ്ട്. മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ മാസം പകുതി ആയപ്പോഴാണ് കമ്പനി പൂർണമായും അടച്ചിടേണ്ട അവസ്ഥ ഉണ്ടായത്. ഇതോടെ കമ്പനിയുടെ ബിസിനസ് നടന്നില്ല. ഇവിടെ, ഏപ്രിൽ മാസ സാലറി മുഴുവൻ സാലറിയും നൽകി മെയ് 11ന് ഒറ്റയടിക്കാണ് 1400 തൊഴിലാളികളെ പിരിച്ചുവിട്ടത്. നഷ്ടത്തിന്റെ കണക്കു പറഞ്ഞാണ് നിർബന്ധിച്ച് രാജി എഴുതി വാങ്ങിയത്.
കമ്പനി മുൻകൈയെടുത്താണ് ആദ്യത്തെ ചാർട്ടഡ് വിമാനം കൊച്ചിയിലേക്ക് പറത്തിയത്. നാട്ടിൽ എത്തിയ മൂന്നൂറോളം വരുന്നവർക്ക് രാജിക്കത്തിൽ പറഞ്ഞതു പോലെ സാലറി കിട്ടിയിരുന്നില്ല. കൂടാതെ പിരിച്ചുവിട്ടവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് നൽകിയെങ്കിലും മറ്റ് സ്റ്റേറ്റ്മെന്റുകളൊന്നും ലഭിച്ചില്ല. ഭക്ഷണവും താമസവും കമ്പനി തന്നെയാണ് ഒരുക്കിയിരുന്നത്. ഭക്ഷണത്തിനായി മുപ്പതു റിയാൽ മസം തോറും നൽകുകയായിരുന്നു ഇവിടുത്തെ പതിവ്. എന്നാൽ, ജൂൺ മാസ ഭക്ഷണ അലവൻസ് ഇപ്പോൾ കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് ലഭിച്ചിട്ടില്ല. മറ്റുള്ളവരിൽ നിന്നും കടംവാങ്ങി കഴിയേണ്ട അവസ്ഥയിലാണ് അവിടെ അവശേഷിക്കുന്ന ജോലിക്കാർ.
മെയ് മാസത്തെ ശമ്പളവും കിട്ടാത്ത നിരവധി ജീവനക്കാരുണ്ട്. തൊഴിലാളികളെ പിരിച്ചു വിടുമ്പോൾ ചൈയ്യേണ്ട മാനദണ്ഡം ഒന്നും കമ്പനി അധികൃതർ കാണിക്കാതെ കടുത്ത തൊഴിൽ ലംഘനമാണ് നടന്നു കൊണ്ടിരിക്കുന്നത്. വിഷയത്തിൽ ഇന്ത്യൻ എംബസിയും കേന്ദ്രസർക്കാറും ഒന്നും ഇടപെട്ടിട്ടില്ല. ഇടപെടൽ വേണമെന്ന ആവശ്യം ശക്തമായിട്ടും ഇതുവരെ അതുണ്ടായിട്ടില്ല. കോവിഡ് കാലത്ത് സ്വദേശവൽക്കരണം ശക്തമാകുന്നതിന്റെ ഭാഗമായുള്ള പിരിച്ചുവിടൽ ആയതിനാൽ മിക്ക കമ്പനികളും യാതൊരു തൊഴിൽമാദണ്ഡവും പാലിക്കുന്നില്ല. ഒറ്റയടിക്ക് കൂട്ടത്തോടെയുള്ള പിരിച്ചവിടൽ മലയാളികളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയിലെ പ്രവാസികൾക്കും പിരിച്ചുവിടൽ നോട്ടീസ്
ഒമാൻ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. നഴ്സ്, അസി.ഫാർമസിസ്റ്റ്, ഫാർമസിസ്റ്റ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് മന്ത്രാലയം നോട്ടീസ് നൽകിയിരിക്കുന്നത്. മലയാളികൾ ഉൾപ്പടെയുള്ളവർക്ക് സെപ്റ്റംബർ വരെയാണ് തൊഴിൽ കാലാവധി അനുവദിച്ചിരിക്കുന്നത്. മസ്കത്ത്, സുഹാർ, ബുറൈമി, നിസ്വ തുടങ്ങി വിവിധ ഭാഗങ്ങളിൽ ഹെൽത്ത് സെന്ററുകളിലും ആശുപത്രികളിലും മറ്റുമായി തൊഴിലെടുക്കുന്നവർക്ക് കഴിഞ്ഞ ആഴ്ചകളിലാണ് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചത്. കോവിഡ് പ്രതിസന്ധികൾക്കിടെ തൊഴിൽ നഷ്ടമാകുന്ന സാഹചര്യം കൂടി വരുന്നതോടെ മലയാളികൾ ഉൾപ്പടെ ആരോഗ്യ മേഖലയിലെ വിദേശികൾക്ക് വലിയ തിരിച്ചടിയാകും.
സർക്കാർ മേഖലയിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ നിർദ്ദേശിച്ച് ധനകാര്യ മന്ത്രാലയം സർക്കുലർ പുറത്തിറക്കി ദിവസങ്ങൾക്കിടെയാണ് ആരോഗ്യ മേഖലയിലെ പിരിച്ചുവിടൽ നടപടി. മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് വിദേശികളാണ് സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ രാജ്യത്ത് ജോലി ചെയ്യുന്നത്.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷവും ആരോഗ്യ മേഖലയിൽ വലിയ തോതിൽ വിദേശികളെ പിരിച്ചുവിട്ടിരുന്നു.
ഫാർമസിസ്റ്റ് തസ്തികയിൽ പൂർണ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രാലയം 2018ൽ അറിയിച്ചിരുന്നു. അവശേഷിക്കുന്നവർക്കും സമീപ ഭാവിയിൽ പിരിച്ചുവിടൽ നോട്ടീസ് ലഭിക്കാനിടയുണ്ടെന്നാണ് സൂചന. നേരത്തെ ആരോഗ്യ മന്ത്രാലയത്തിലായിരുന്നു ഏറ്റവും കൂടുതൽ വിദേശി തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. ഡോക്ടർ, നഴ്സ്, അസി. ഫാർമസിസ്റ്റ്, ദന്തരോഗ വിഭാഗം, എക്സ്റേ തുടങ്ങിയ വിഭാഗങ്ങളിലും സ്വദേശിവത്കരണം ശക്തിപ്പെടുത്തിയതിനെ തുടർന്ന് നിരവധി പ്രവാസികൾക്ക് ഇതിനോടകം തൊഴിൽ നഷ്ടപ്പെട്ടു.
ആരോഗ്യ മന്ത്രാലയത്തിൽ 90 ശതമാനം സ്വദേശിവത്കരണം ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രാലയം സ്വദേശിവത്കരണ നടപടി ഫോളോഅപ്പ് കമ്മിറ്റി ചെയർമാൻ ഖാലിദ് ബിൻ അബ്ദുല്ല അൻ മൻതരി പറഞ്ഞു. ചില സ്പെഷ്യാലിറ്റികളിൽ ഇതിനകം തന്നെ പൂർണ സ്വദേശിവത്കരണം നടന്നു. കൺസൾട്ടന്റ് ഫിസിഷ്യന്മാരുടെ ഭാഗത്തിൽ 72 ശതമാനവും മെഡിക്കൽ ഡോക്ടർമാരുടെ വിഭാഗത്തിൽ 39 ശതമാനവും നഴ്സിങ് - മെഡിക്കൽ ലബോറട്ടറി ജോലികളിൽ 65 ശതമാനവും വീതമാണ് സ്വദേശിവത്കരണം. ഫാർമസി വിഭാഗത്തിൽ 94 ശതമാനം സ്വദേശികളെ നിയമിച്ചു. അനുബന്ധ ജോലികളിൽ 74 ശതമാനമാണ് സ്വദേശിവത്കരണ നിരക്ക്. ഫസ്റ്റ് എയ്ഡ്, സ്റ്റെറിലൈസേഷൻ വിഭാഗങ്ങളിൽ നൂറ് ശതമാനം സ്വദേശിവത്കരണം പൂർത്തിയായതായും ഖാലിദ് ബിൻ അബ്ദുല്ല അൻ മൻതരി പറഞ്ഞു.
50.79 ലക്ഷം ജനസംഖ്യയുള്ള ഒമാനിൽ 40 ശതമാനവും വിദേശികളാണ്. നാമമാത്ര തൊഴിലാളികളായ ബംഗ്ലാദേശികൾ പ്രവാസിസംഖ്യയിൽ ഒന്നാമതാണെങ്കിലും 6.54 ലക്ഷം ജനസംഖ്യയുമായി ഇന്ത്യ രണ്ടാമതുണ്ട്. ഇവരിൽ മലയാളികൾ 4.31 ലക്ഷമെന്നാണ് കണക്ക്. ചേരമാൻ പെരുമാൾ ഹജ്ജ് തീർത്ഥാടനത്തിനുശേഷമുള്ള മടക്കയാത്രയിൽ ഒമാനിലെ സലാലയിൽ വച്ചായിരുന്നു അന്ത്യശ്വാസം വലിച്ചത്. അദ്ദേഹത്തിന്റെ ഖബർസ്ഥാൻ ഇന്നും മലയാളികളുടെ തീർത്ഥാടന കേന്ദ്രമാണ്. മലയാളിയും ഒമാനും തമ്മിലുള്ള ബന്ധം ചേരമാൻ പെരുമാളിനു മുമ്പുതന്നെ ഊട്ടിയുറപ്പിക്കപ്പെട്ടതെങ്കിലും ആ ഊഷ്മളബന്ധവും പഴങ്കഥയാവുന്നു. സർക്കാർ സർവീസിൽ നിന്ന് വിദേശികളെ പിരിച്ചുവിടുന്ന ഉത്തരവ് നടപ്പാകുമ്പോൾ കനത്ത ആഘാതമേൽക്കുക മലയാളികൾക്ക് തന്നെയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍