യുകെയിലെ ഇന്ത്യക്കാർക്ക് ദീപാവലി സമ്മാനമായി ഋഷിയുടെ പ്രധാനമന്ത്രിപദം; ഇന്ത്യൻ വംശജൻ ആണെന്ന ഒറ്റക്കാരണത്താൽ ആഹ്ലാദവും ആകാംക്ഷയും ഒന്നിക്കുന്ന നിമിഷം; ചെറിയൊരു പിഴവ് പോലും ഋഷിയെ നനഞ്ഞ പടക്കമാക്കും; പക്ഷെ ഋഷി പൂത്തിരിയായി വാനോളം ഉയരുമെന്ന് ആരാധകരും; ഇത് കണ്ടറിയേണ്ട നാളുകൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി: അപ്രതീക്ഷിതം ആയിരുന്നില്ലെങ്കിലും ആകസ്മികമായിരുന്നു ഋഷിയുടെ പ്രധാനമന്ത്രിപദം എന്ന് വിശേഷിപ്പിക്കേണ്ടി വരും. കാരണം കയ്യെത്തും ദൂരത്തെത്തിയ അവസരം വെള്ളക്കാരിയായ ലിസ് നിസാരമായി തട്ടിയെടുത്തപ്പോൾ എന്നന്നേക്കുമായി ആ മോഹം ഋഷിയിൽ നിന്നും ഇല്ലാതായി എന്ന് കരുതിയവരായിരുന്നു ഏറെയും. എന്നാൽ അർഹതയില്ലാത്ത അവസരം ആർക്കു ലഭിച്ചാലും അത് നിലനിൽക്കില്ലെന്നു തെളിയിച്ചു സ്വയം കൃതാനർത്ഥം എന്ന് പറയും വിധം കൃത്യം ഒന്നര മാസത്തെ ഹണിമൂൺ പിരീഡ് പോലും ആസ്വദിക്കാൻ കഴിയാതെ ലിസ് ട്രസിന് ജോലി അവസാനിപ്പിക്കേണ്ടി വന്നു.
അതോടെ പകരം ആരെന്ന ചോദ്യത്തിന് അപ്രതീക്ഷിതം അല്ലാത്ത പേരായി ഉയർന്നു വന്നത് ഋഷിയല്ലാതെ മറ്റാരുമായിരുന്നില്ല. തികച്ചും ആകസ്മികമായി കയ്യിലെത്തിയ മറ്റൊരു അവസരം. സ്വപ്നത്തിൽ പോലും ഋഷി ഇത്ര വേഗം ഈ അവസരം തന്നെ തേടി എത്തുമെന്ന് കരുതിയിരുന്നിരിക്കില്ല. ഒരു പക്ഷെ ലോക ചരിത്രത്തിൽ തന്നെ ഒരു ഭരണാധികാരിയെ കൈവിട്ട അവസരം വീണ്ടും ഇത്ര വേഗത്തിൽ തേടി എത്തുന്നതും ആദ്യമായിരിക്കാം.
ഇടയ്ക്കൊരു അവസരം തേടി ബോറിസ് വീണ്ടും രംഗപ്രവേശം ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിന് ഋഷിയുടെ മുന്നേറ്റത്തെ ഒരു വിധത്തിലും തടയാനായില്ലെന്നതും ശ്രദ്ധേയമാണ്. അഭൂതപൂർവമായ വിധത്തിൽ ഋഷിക്ക് കൺസർവേറ്റീവ് എംപിമാർക്കിടയിൽ സ്വാധീനത വർധിക്കുന്നു എന്ന് കണ്ടതോടെ എതിരാളികളായി മത്സരം ഉയർത്താൻ കടന്നുവരുമെന്നു കരുതിയവരോക്കെ ഒന്നൊന്നായി പിന്നോക്കം പോയതോടെ ഈ അവസരം തനിക്കുള്ളതാണെന്നു ഋഷി തെളിയിക്കുക ആയിരുന്നു. അവധിക്കാലം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി കസേരയിൽ കണ്ണ് വച്ച് എത്തിയ ബോറിസ് ജോൺസൺ ആകട്ടെ തനിക്കാവശ്യമായ എംപിമാരെ നിസാരമായി കൂടെ കിട്ടില്ലെന്ന് വ്യക്തമായപ്പോളാണ് മത്സര രംഗത്ത് നിന്നും പിൻവാങ്ങിയത്.
ഋഷിയും ക്യാമ്പും നടത്തിയത് ചടുല നീക്കങ്ങൾ, രഹസ്യാത്മകത കൈവിട്ടില്ല
അതിനു മുൻപ് ഋഷിയുമായി ഒരു ഒത്തുതീർപ്പിനു ശ്രമം നടത്തിയെങ്കിലും ഈ അവസരം കൈവിട്ടു കളയാൻ ഉള്ളതല്ലെന്നു ഋഷി സുനാക് ഇതിനകം തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. തന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയ്ക്കിടയിൽ ഒരിക്കലും മാധ്യമങ്ങളോടോ പാർട്ടിയിലെ വിശ്വസ്തർ അല്ലാത്തവരോടോ പോലും മനസ് തുറക്കാൻ ഋഷി തയ്യാറായിരുന്നില്ല എന്നതും പ്രത്യേകതയായി. തുടക്കം മുതൽ ഋഷി ക്യാമ്പ് കാര്യങ്ങൾ രഹസ്യ സ്വഭാവത്തോടെ തന്നെയാണ് കൈകാര്യം ചെയ്തത്. എതിർ ക്യാംപിനു നീക്കങ്ങൾ ചോരാതിരിക്കാനും ഇത് കാരണമായി. ഇതോടെ പിന്തുണക്കാരെ എതിർ ക്യാമ്പ് വല വീശി പിടിക്കുന്ന സാഹചര്യവും ഒഴിവാക്കിയെടുക്കാൻ ഋഷിക്കും ടീമിനും സാധിച്ചു.
എന്നാൽ പരസ്യമായി തുറന്ന നീക്കങ്ങൾ നടത്തിയ ബോറിസിന് അമിത ആത്മവിശ്വാസമാണ് തിരിച്ചടി ആയത്. ബോറിസിന്റെ മനസ്സറിഞ്ഞ മാധ്യമങ്ങൾ നൽകിയ തുറന്ന പിന്തുണയും വിനയായി മാറുക ആയിരുന്നു. മറ്റൊരു അവസരം കൂടി തനിക്കാവശ്യമുണ്ട് എന്ന് പറഞ്ഞു രംഗത്ത് വന്ന ബോറിസിൽ അധികാര പ്രേമിയെയാണ് മിക്ക കൺസർവേറ്റിവ് എംപിമാരും കണ്ടെത്തിയത്.
മാത്രമല്ല പാർലമെന്റിൽ പോലും നുണ പറയാൻ ധൈര്യം കാട്ടി എന്ന ആരോപണവും ചരിത്രത്തിലാദ്യമായി പൊലീസ് കേസ് നേരിടേണ്ടി വന്ന പ്രധാനമന്ത്രി എന്ന വിശേഷണവും ഒക്കെ ബോറിസിനെ തിരിഞ്ഞു കൊത്താൻ ഫണം വിടർത്തി നിൽക്കുകയും ആയിരുന്നു. എന്നാൽ ഋഷിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ലിസുമായുള്ള മത്സര ഘട്ടത്തിൽ ആവർത്തിച്ച് പറഞ്ഞ സാമ്പത്തിക അരക്ഷിതാവസ്ഥകൾ അതേവിധം രാജ്യത്തു പ്രതിഫലിച്ചപ്പോൾ അദ്ദേഹത്തിലൂടെയേ രാജ്യത്തിന് ഒരു ഉയിർത്തഴുന്നേൽപ്പ് സാധ്യമാകൂ എന്ന് എംപിമാരും മാധ്യമങ്ങളും ജനങ്ങളും വിശ്വസിച്ചു തുടങ്ങിയ സമയത്താണ് ലിസിനു കസേര ഒഴിയേണ്ടി വന്നത്.
അടിയൊഴുക്ക് എത്തിയത് ബോറിസറിഞ്ഞില്ല
മാത്രമല്ല ജയിച്ചു കയറേണ്ട ആൾ ഋഷി തന്നെ ആയിരുന്നു എന്ന വിശ്വാസവും ഇതിനിടയിൽ അടിയൊഴുക്കായി പടർന്നു കഴിഞ്ഞിരുന്നു. ഇതോടെ തന്റെ സ്ഥാനാർത്ഥിത്വം ഒരിക്കൽ കൂടി പൊതുജന മധ്യത്തിൽ പറഞ്ഞുറപ്പിക്കേണ്ട സാഹചര്യം പോലും ഋഷിക്ക് വേണ്ടാതായി. ഒരിക്കൽ കൂടി കാര്യങ്ങളെ കുറിച്ച് പൂർണ ബോധ്യം ഇല്ലാത്ത ആൾ അധികാര കസേരയിൽ എത്തരുത് എന്ന കാര്യത്തിൽ എംപിമാരുടെ സംഘങ്ങൾക്കും നിർബന്ധമായിരുന്നു.
ബോറിസ് പ്രധാനമന്ത്രി ആയാൽ ആരായിരിക്കും ചാൻസലർ എന്ന കാര്യത്തിൽ എംപിമാർക്കിടയിൽ ഉയർന്ന ചോദ്യത്തിനും ഉത്തരം ഇല്ലായിരുന്നു. ബോറിസ് വീണ്ടും പ്രധാനമന്ത്രി ആയാൽ ഒരു കാരണവശാലും ഋഷി ചാൻസലർ പദവിയിൽ മടങ്ങി എത്തില്ല എന്നും പകൽ പോലെ വ്യക്തമായിരുന്ന വസ്തുത ആയതോടെ മറ്റൊരു പരീക്ഷണം വേണ്ടെന്ന ഉത്തമ വിശ്വാസമാണ് എംപിമാരെ കൂട്ടത്തോടെ ഋഷിയിലേക്ക് അടുപ്പിച്ചത്.
അതേസമയം ഋഷി പ്രധാനമന്ത്രി ആയാൽ സാമ്പത്തിക നയങ്ങൾ അദ്ദേഹം തന്നെ രൂപപ്പെടുത്തും എന്ന വിശ്വാസവും ജനങ്ങൾക്കും മാധ്യമങ്ങൾക്കും എംപിമാർക്കും തോന്നിത്തുടങ്ങിയതും വേഗത്തിലാണ്. ഇതിനു കാരണവും ഉണ്ടായിരുന്നു. ബോറിസ് അധികാരത്തിൽ ഇരുന്നപ്പോൾ രൂപപ്പെടുത്തിയ ബ്രക്്സിറ്റിലും പിന്നീട കോവിഡിലും അതിന് ശേഷം ഉക്രൈൻ യുദ്ധത്തിലും സമ്പദ് രംഗം തകരാതെ പിടിച്ചു നിന്നതു ഋഷിയുടെ മാന്ത്രികതയിലാണ്.
പലപ്പോഴും തെറ്റായ വഴിയിൽ നീങ്ങാൻ ബോറിസ് തയ്യാറായപ്പോഴും പിടിവാശിയോടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചതു ഋഷി തന്നെയാണ്. ബോറിസിനോട് ഉടക്കി രാജി വച്ചപ്പോൾ ഋഷി തന്നെ ഇക്കാര്യങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്തപ്പോഴാണ് ബോറിസ് വെറുമൊരു പ്രധാനമന്ത്രി മാത്രമായിരുന്നു എന്ന് ബ്രിട്ടൻ തിരിച്ചറിഞ്ഞത്. ലോകത്തെ മറ്റൊരു രാജ്യത്തിനും സാധിക്കാത്ത വിധം പ്രാഗൽഭ്യത്തോടെ ഋഷി കൈകാര്യം ചെയ്ത കോവിഡ് പാക്കേജ് മാത്രം മതിയാകും അദ്ദേഹത്തിന്റെ നിപുണത വിലയിരുത്താൻ.
നേട്ടങ്ങൾ സ്വന്തം പേരിലാക്കിയത് ബോറിസെന്ന കുശാഗ്രബുദ്ധി
ജനങ്ങൾക്ക് ഫർലോ എന്ന പേരിൽ ആവശ്യത്തിലേറെ സഹായം എത്തിച്ചിട്ടും അതിന്റെ രൂക്ഷത സാമ്പത്തിക രംഗത്തെ നേരിട്ട് ബാധിക്കാതെ നോക്കാൻ ഋഷിക്ക് സാധിച്ചിരുന്നു. എന്നാൽ കാര്യമായ പ്രതിസന്ധികൾ മുന്നിൽ നിൽക്കാത്തപ്പോൾ മണ്ടത്തരം കെട്ടി എഴുന്നെള്ളിച്ച ഒരു മിനി ബജറ്റുമായി എത്തി പൗണ്ടിനെ ചരിത്രത്തിലെ വലിയ വില തകർച്ചയിലേക്കും നിക്ഷേപകരെ കൂട്ടമായി രാജ്യം വിടാൻ പ്രേരിപ്പിക്കുന്ന വിധത്തിലേക്കും എത്തിച്ച മുൻ ചാൻസ്ലർ ക്വസി ക്വർട്ടങ്ങിനെ കണ്ടപ്പോഴാണ് രാജ്യത്തിന് യഥാർത്ഥത്തിൽ ഋഷിയുടെ മികവും പ്രഗൽഭ്യവും ബോധ്യമായത്.
ബോറിസ് മന്ത്രിസഭയിൽ ഋഷിയും പ്രീതി പട്ടേലും സാജിദ് ജാവേദും ഒക്കെയടങ്ങുന്ന പ്രഗത്ഭമതികൾ മുന്നിൽ നിന്നും നയിച്ചപ്പോൾ ബ്രക്സിറ്റും കോവിഡും ഒക്കെ നിസാരമായി തരണം ചെയ്യുന്ന ബ്രിട്ടനെയാണ് ലോകം കണ്ടത്. ആ മന്ത്രിസഭയിലെ ഓരോ മന്ത്രിയും പ്രാഗൽഭ്യത്തിൽ മുന്നിൽ നിന്നപ്പോൾ അതിന്റെ എല്ലാം നേട്ടം ഒറ്റയ്ക്ക് സ്വന്തമാക്കി സ്വയം ബ്രാൻഡ് ആയി വളരുക ആയിരുന്നു ബോറിസ്.
എന്നാൽ അതെല്ലാം ഒറ്റയടിക്ക് കളഞ്ഞു കുളിപ്പിക്കുന്ന ആരോപണങ്ങളാണ് പിന്നീട് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ഒടുവിലത് രാജിയിലേക്ക് എത്തിച്ചപ്പോഴും പാർലിമെന്റിൽ മൃഗീയ ഭൂരിപക്ഷമുള്ള കക്ഷിക്ക് നിസാരമായി അടുത്ത മന്ത്രിസഭാ രൂപീകരിക്കാനാകും എന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാൽ നേതൃത്വ സ്ഥാനം തേടി ഋഷിയും ലിസും അടക്കം അനേകം പേർ രംഗത്ത് വന്നതോടെ പാർട്ടിയിൽ ഓരോ നേതാവും ഓരോ തുരുത്തുകളായി മാറുക ആയിരുന്നു. ഇപ്പോഴും ആ തുരുത്തുകൾ ടോറി കക്ഷിയിൽ സജീവവുമാണ്. അതുകൊണ്ടാണ് ഋഷി ഭരണ രംഗത്ത് സാമർഥ്യം കാട്ടി പ്രതിസന്ധിയിൽ നിന്നും രാജ്യത്തെ രക്ഷിക്കുമെന്ന് ഏവരും കരുതുമ്പോഴും പാർട്ടിയിൽ നിന്നും അദ്ദേഹത്തിന് എത്രമാത്രം പിന്തുണ ലഭിക്കും എന്ന കാര്യത്തിൽ ആശങ്ക വളരുന്നത്.
സർക്കാരിനെ നയിക്കാൻ പ്രയാസമുണ്ടാകില്ല, പക്ഷെ പാർട്ടിയിൽ കാര്യങ്ങൾ വഷളാകും
കാരണം ബ്രക്സിറ്റ് തെറ്റായിരുന്നു എന്ന് കരുതുന്ന അനേകായിരങ്ങൾ പ്രക്ഷോഭ രീതികളിലേക്ക് കടക്കാൻ ഒരുങ്ങുമ്പോൾ ടോറികൾക്കിടയിലും അതിനോട് സമരസപ്പെടുന്ന സമീപനം സ്വീകരിക്കുന്ന നേതാക്കളുടെ എണ്ണം വളരുകയാണ്. പ്രായോഗിക രാഷ്ട്രീയക്കാരൻ അല്ലാത്ത ഋഷി പാർലമെന്ററി ലീഡർ എന്ന നിലയിൽ ഇവരെയൊക്കെ എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തിലും ആശങ്കയുള്ളവർ കുറവല്ല.
സജീവ രാഷ്ട്രീയത്തിൽ വെറും ഏഴു വർഷത്തെ പാരമ്പര്യം മാത്രമുള്ള ഋഷിക്ക് പാർട്ടിയിലും ഒരു ബേബി മുഖച്ഛായ തന്നെയാണ്. അതിനാൽ ഋഷി നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി ഭരണ രംഗത്തായിരിക്കില്ല മറിച്ചു സ്വന്തം പാർട്ടിയിലെ കൂറുമുന്നണികളിൽ നിന്നായിരിക്കുമെന്നു പ്രമുഖ കോളമിസ്റ്റായ കാമില ടോമിനെയെ പോലുള്ളവർ ചൂണ്ടികാട്ടിക്കഴിഞ്ഞു. ഇതേ അഭിപ്രായം ദേശീയ മാധ്യമങ്ങളും പങ്കിടുന്നുണ്ട്.
ബ്രക്സിറ്റ് മാത്രമല്ല അധികാരത്തോട് അടുത്തു വന്ന ശേഷം അത് കൈ വിട്ടു പോയതിൽ കുണ്ഠിതപ്പെടുന്ന ബോറിസ് അനുയായികളും എതിരാളികളും ചേർന്നുള്ള പോരും ഋഷിക്ക് കാണേണ്ടി വരും, കൈകാര്യം ചെയ്യേണ്ടി വരും. വൃണിത മനസുമായി പാർട്ടിയിൽ മറ്റൊരു പങ്കു നേതാക്കളും ഋഷിക്ക് മുന്നിൽ വൈതരണികളാകാൻ സാധ്യത ഏറെയാണ. ലിസ് മന്ത്രിസഭയിൽ പ്രമാണിത്തം കാണിക്കാനാകാതെ പുറത്തു പോകേണ്ടി വന്ന ബ്രെമർമാനെയും ക്വർട്ടിങ്ങിനും പോലെയുള്ള സ്വയം പ്രഖ്യാപിത നേതാക്കളും ഇരുതല വാളുകളായി പാർട്ടിയിൽ അലോസരം സൃഷ്ടിക്കാൻ കെൽപ്പുള്ളവരായി ഋഷിക്ക് മുന്നിലെത്തുമെന്നുറപ്പാണ്. ഇതിനെയെല്ലാം മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യാൻ ഋഷിക്ക് സാധിക്കുമോ എന്ന ആശങ്കയാണ് അദ്ദേഹത്തിന്റെ വിജയ മുഹൂർത്തത്തിലും കൂടുതലായി ചർച്ച ചെയ്യപ്പെടുന്നത്.
മുറിപ്പെടുത്താൻ ആളനേകം, പക്ഷെ ഋഷി സ്വയം ചരിത്ര നിർമ്മിതിയാകുമ്പോൾ
ഇന്നലെ രാവേറെ പതിവില്ലാത്ത തരത്തിൽ ദീപാവലി ആഘോഷവുമായി പടക്കങ്ങൾ മുഴങ്ങുക ആയിരുന്നു. തീർച്ചയായും ദീപാവലി നാളിൽ ഒരു ഇന്ത്യൻ വംശജനായ ഹിന്ദു വിശ്വാസിയെ രാജ്യത്തിന്റെ നായകനായി ലഭിച്ച സന്തോഷം പങ്കിടാൻ യുകെയിലെ ഇന്ത്യൻ വംശജർക്ക് ലഭിച്ച അപൂർവ മുഹൂർത്തം കൂടിയായി മാറി ഇന്നലെ രാവ്. കാലം കാത്തു വച്ച കാവ്യ നീതി എന്നൊക്കെ ഇന്ത്യൻ വംശജർ സോഷ്യൽ മീഡിയയിൽ എഴുതി പിടിപ്പിച്ചും രണ്ടു നൂറ്റാണ്ടിലെ അടിമത്തം സൃഷ്ടിച്ച നൊമ്പരപ്പാടിൽ പുരട്ടാനുള്ള ആശ്വാസ തൈലമായും ഒക്കെയാണ് ഋഷിയെന്ന ദിത്വം ഇപ്പോൾ അനേകായിരങ്ങൾ മനസ്സിൽ കോറിയിട്ടിരിക്കുന്നത്.
ചെറിയൊരു പിഴവ് പോലും വലിയ ആഴമുള്ള മുറിവ് സൃഷ്ടിച്ചു തന്നെ വേദനിപ്പിക്കാൻ കാരണമാകും എന്ന തിരിച്ചറിവോട് തന്നെയാകും അദ്ദേഹം ഇന്ന് പകൽ ചാൾസ് രാജാവിനെ കാണുന്നതും അധികാരം ഏറ്റെടുക്കുന്നതും. പുറം ലോകം കാണും പോലെ അത്ര മധുരതരം ആയിരിക്കില്ല ഋഷിയെ സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കസേര എങ്കിലും അദ്ദേഹം ഒരു ചരിത്ര നിര്മിതിയായി സ്വയം മാറുകയാണ് ആ കസേരയിൽ. അത് തന്നെയാണ് ഏറ്റവും ഉജ്ജ്വലം ആയി ഇനിയുള്ള കാലം വിലയിരുത്തപ്പെടുന്നതും.
- TODAY
- LAST WEEK
- LAST MONTH
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- പോളണ്ടിൽ വീണ്ടും മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൊലപാതകം ജോർദാൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെ; ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്ക്; സൂരജ് പോളണ്ടിലെത്തിയത് അഞ്ചുമാസങ്ങൾക്ക് മുൻപ്
- ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് സഫീനയും മക്കളും തിരിച്ചെത്തിയത് രാത്രി 12 ഓടെ; പുലർച്ചെ കണ്ടത് വീടിന്റെ മുകൾനിലയിലെ ബാൽക്കണിയിൽ കത്തിക്കരിഞ്ഞ യുവതിയുടെയും പിഞ്ചു മക്കളുടെയും മൃതദേഹങ്ങൾ; സമീപത്ത് മണ്ണെണ്ണ കുപ്പികളും സൂക്ഷിച്ച കവറും കണ്ടെത്തി; കുന്നംകുളം പന്നിത്തടത്തെ ദാരുണ സംഭവത്തിന്റെ നടുക്കത്തിൽ വിറങ്ങലിച്ചു നാട്ടുകാർ
- സ്വന്തമായി ഭരണഘടനയും ഓഫീസുമുള്ള കുടുംബം! പഞ്ച പാണ്ഡവരെപ്പോലെ കരുത്തരായ സഹോദരങ്ങൾ; 1,69,000 കോടി ആസ്തിയുള്ള ചേട്ടൻ; മനസാക്ഷി സൂക്ഷിപ്പുകാരനായ അനിയൻ; മക്കളും കസിനൻസും അളിയനുമെല്ലാം കമ്പനികളുടെ തലപ്പത്ത്; എല്ലാം ബിനാമികളോ? ഹിൻഡൻബർഗ് പ്രതിക്കൂട്ടിലാക്കുന്ന അദാനി കൂട്ടുകുടുംബത്തിന്റെ കഥ
- മരണം ഡോക്ടർ സ്ഥിരീകരിച്ചത് ഇന്നലെ രാവിലെയോടെ; സംസ്ക്കാരച്ചടങ്ങുകൾ ആരംഭിച്ചതോടെ കണ്ണുകൾ തുറന്നും ബന്ധുവിന്റെ കൈയിൽ പിടിച്ചും വയോധികൻ; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വീണ്ടും മരണം കവർന്നു; അൽപ്പനേരം കൂടി ജീവിച്ച് മരിച്ച് രമണൻ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- ഫിലിപ്പ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; കോഴികൾ വിളിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുമ്പോൾ കണ്ടത് കോഴികളെ അടിച്ചുകൊല്ലുന്ന പുലിയെ; വലയിൽ കൈ കുടുങ്ങിയപ്പോൾ അക്രമാസക്തത തീർന്നു; ആറു മണിക്കൂറിന് ശേഷം രക്തം വാർന്ന് പുലി ചത്തു; മണ്ണാർക്കാട് മേക്കളപ്പാറയിൽ സംഭവിച്ചത്
- ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തു; കശ്മീരില്ലാത്ത ഭൂപടം പലതവണ നൽകി; ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി; ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചുള്ള ട്വീറ്റ് പങ്കുവെച്ചത് വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് ജയ്റാം രമേശിനെ ടാഗ് ചെയ്തു കൊണ്ട്; ഭാരത് ജോഡോ കാശ്മീരിൽ സമാപിക്കാൻ ഇരിക്കവേ വീണ്ടും കാശ്മീർ പരാമർശിച്ച ട്വീറ്റിൽ അനിൽ ആന്റണി ഉന്നമിടുന്നത് എന്ത്?
- വിമർശനങ്ങളിൽ ഗണേശ് ലക്ഷ്യമിടുന്നത് മന്ത്രി റിയാസിന്റെ ഇമേജ് തകർക്കൽ; പത്രസമ്മേളനത്തിലും സർക്കാരിനെ കടന്നാക്രമിക്കുന്ന ഇടതു നേതാവ്; പത്തനാപുരം എംഎൽഎയോട് സിപിഎമ്മിന് കടുത്ത അതൃപ്തി; അടുത്ത എൽഡിഎഫിൽ താക്കീത് ചെയ്തേയ്ക്കും; ഗണേശിന്റെ പ്രസംഗങ്ങളെ നിരീക്ഷിക്കാനും തീരുമാനം; ഗണേശിനെ പിണറായി മന്ത്രിയാക്കില്ലേ?
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്