രഘുറാം രാജൻ ബാങ്ക് ഓഫ് ഇംഗ്ളണ്ട് ഗവർണറെന്ന സന്ദേശം പ്രചരിച്ചത് കാട്ടുതീ വേഗത്തിൽ; ശശി തരൂർ കൂടി ഷെയർ ചെയ്തതോടെ പ്രചാരണം ശക്തമായി; രഘുറാമിനെ താഴെയിറക്കിയ മോദിയുടെ തീരുമാനം തെറ്റായിരുന്നെന്നു സ്ഥാപിക്കാൻ ആവേശത്തോടെ കൂടെക്കൂടി യുകെ മലയാളികളും; തെറ്റായ പ്രചാരണമെന്നും മറ്റു ജോലിയൊന്നും തേടുന്നില്ലെന്നും പ്രതികരിച്ച് രഘുറാം രാജൻ
കെ ആർ ഷൈജുമോൻ
ലണ്ടൻ: ലോകമെങ്ങും സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയപ്പോൾ ആ കുഴിയിൽവീഴാതെ ഇന്ത്യയെ പിടിച്ചു നിർത്തിയതിൽ ഒരാളുടെ പങ്കു മാത്രമാണ് എങ്ങും ചർച്ചയായത്. സാക്ഷാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആയിരുന്ന രഘുറാം രാജന്റെ. അമേരിക്കയും യൂറോപ്പും ചൈനയും വരെ കുലുങ്ങിയ മാന്ദ്യം ഇന്ത്യയെ തൊടാതെ പോയപ്പോൾ സകല രാജ്യങ്ങളും ആഗ്രഹിച്ചിരിക്കും ഇതുപോലൊരു ബാങ്ക് ഗവർണറെ ലഭിക്കാൻ. എന്നാൽ ശക്തമായ രാഷ്ട്രീയ മേൽക്കോയ്മയുള്ള ഇന്ത്യൻ സംവിധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും രഘുറാം രാജന് എതിരെ നീക്കം ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്.
ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന മന്മോഹൻ സിങ് യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ച രഘുറാം രാജന് ഹോങ്കോങ് യൂണിവേഴ്സിറ്റിയും ലണ്ടൻ ബിസിനസ് സ്കൂളും അടക്കമുള്ള പ്രശസ്തമായ സ്ഥാപനങ്ങൾ ഡോക്ടറേറ്റ് നൽകി ആദരിച്ചപ്പോഴും രാഷ്ട്രീയ നിലപാടുകളുടെ പേരിൽ മന്മോഹൻ സിങ്ങിന് പിന്മുറക്കാരനായി എത്തിയ നരേന്ദ്ര മോദിയുമായി പലപ്പോഴും തുറന്ന ഏറ്റുമുട്ടൽ വേണ്ടിവന്നു. അപ്പോഴാണ് രഘുറാം രാജൻ റിസർവ് ബാങ്കിന്റെ പടിയിറങ്ങിയത് എന്ന് പരസ്യമായ രഹസ്യമാണ്.
താൻ വീണ്ടും യൂണിവേഴ്സിറ്റി പഠന രംഗത്തേക്ക് മടങ്ങും എന്നായിരുന്നു രഘുറാം രാജൻ റിസർവ് ബാങ്കിന്റെ പടിയിറങ്ങിയപ്പോൾ വെളിപ്പെടുത്തിയത് എങ്കിലും പിന്നീട് അദ്ദേഹം പൊടുന്നനെ ചുമതലകൾ ഏറ്റെടുത്തിരുന്നില്ല. അടുത്ത കാലത്തു രാജ്യസഭയിൽ അദ്ദേഹത്തെ എത്തിക്കാനും ശ്രമം ഉണ്ടായെങ്കിലും അദ്ദേഹത്തിന്റെ താൽപ്പര്യക്കുറവിൽ ആ ശ്രമവും നടന്നില്ല.
ഇതിനിടയിൽ ഒട്ടേറെ രാജ്യങ്ങൾ അദ്ദേഹത്തിന്റെ പ്രാവീണ്യം മുതലാക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഈ വഴിയിൽ അദ്ദേഹത്തിന്റ മിടുക്കു മുതലാക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ശ്രമിക്കുന്നു എന്ന വാർത്തക്കു ലോകമെങ്ങും വലിയ പ്രാധാന്യമാണ്. ലഭിച്ചത് സ്വാഭാവികമായും ഇന്ത്യക്കാർ ഈ വാർത്ത ആഘോഷമാക്കുകയും ചെയ്തു. മോദി വിരോധം മനസ്സിൽ സൂക്ഷിക്കുന്നവർ മോദിയുടെ തെറ്റായ നിലപാടിന് കാലം കാത്തുവച്ച മറുപടിയായി രഘുറാം രാജന്റെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്കുള്ള നാമനിർദ്ദേശം കണക്കാക്കുകയും ചെയ്തു.
ഇതിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസം യുകെ മലയാളികൾ ഒരു പടി കൂടി കടന്ന പ്രകടനമാണ് നടത്തിയത്. ആരോ സൂത്രശാലികൾ തയ്യാറാക്കിയ രഘുറാം രാജന്റെ ചിത്രവും പൂക്കൾ ആലേഖനം ചെയ്ത അനുമോദന സന്ദേശവും ഒക്കെയായി രാജ്യസ്നേഹം കാട്ടാൻ മലയാളി സമൂഹം വാട്സാപ്പിൽ മത്സരിക്കുക ആയിരുന്നു. തെറ്റായ സന്ദേശമാണ് എന്ന് ചൂണ്ടിക്കാട്ടിയിട്ടും പലരും അംഗീകരിക്കാൻ തയ്യാറാകാതിരുന്നതും രഘുറാം രജനിൽ ഉള്ള വിശ്വാസവും മോദിയോടുള്ള രാഷ്ട്രീയ എതിർപ്പും മൂലം ആണെന്ന് വ്യക്തം.
സാമ്പത്തിക രംഗത്ത് മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ ഒട്ടേറെ പേരുടെ പാനലിൽ ആണ് രഘുറാം രാജന്റെ പേര് പ്രത്യക്ഷപ്പെട്ടത് എങ്കിലും ഇപ്പോൾ സാധ്യത പട്ടികയിൽ നിന്നും അദ്ദേത്തിന്റെ പേര് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്ന യാഥാർഥ്യം മനസ്സിലാക്കാതെയാണ് യുകെ മലയാളികൾ രഘുറാം രാജന് വേണ്ടി പ്രചാരണം ഏറ്റെടുത്തത്. എന്നാൽ ഇപ്പോഴും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ലഭിക്കാവുന്ന ഏറ്റവും മികച്ച ഗവർണർ രഘുറാം രാജൻ തന്നെ ആയിരിക്കും എന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. കാരണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പിന്തുടരാവുന്ന നയത്തിന്റെ ഏകദേശ രൂപമാണ് രഘുറാം രാജൻ ഇന്ത്യയിൽ നടപ്പാക്കിയിരുന്നത്. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ശ്രദ്ധയിൽ പെടുകയും ചെയ്തിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ പതിനായിരം കോടിയിലേറെ രൂപ തട്ടിച്ച കേസിലും സോഷ്യൽ മീഡിയ രഘുറാം രാജന്റെ പേര് ഉപയോഗിച്ചിരുന്നു. രാഹുൽ ഗാന്ധിക്കും പി ചിദംബരത്തിനും താൻ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് രാജൻ പറഞ്ഞതായി വാക്കുകളാണ് ഇത്തരത്തിൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്. ഇതിനെതിരെ അദ്ദേഹം തന്നെ വിശദീകരണവും നൽകിയിരുന്നു.
ഇപ്പോഴും രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണായി നിയമിച്ചെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തതന്നെയെന്ന സ്ഥിരീകരണവും പുറത്തുവന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത പിന്നീട് മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നെന്ന് ആൾട്ട്ന്യൂസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ പ്രചരിച്ച വ്യാജവാർത്ത ശശി തരൂർ എംപിയടക്കം നിരവധി പ്രമുഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് വലിയ പ്രചാരം നേടിയത്. ഏപ്രിൽ 28ന് ഒരു ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇതു സംബന്ധിച്ച വാർത്ത ആദ്യം വരുന്നത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണായി തെരഞ്ഞെടുക്കപ്പെട്ട രഘുറാം രാജന് അഭിനന്ദനങ്ങൾ എന്ന തരത്തിലായിരുന്നു വാർത്ത. ഈ വാർത്ത 7000ൽ അധികം തവണ ഷെയർ ചെയ്യപ്പെടുകയും രഘുറാം രാജന് പ്രമുഖരടക്കം സമൂഹമാധ്യമങ്ങളിലുടെ അഭിനന്ദനം അറിയിക്കുകയുമായിരുന്നു. ഇപ്പോൾ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും ഇപ്പോഴുള്ള ജോലിയിൽ താൻ സംതൃപ്തനാണെന്നും രഘുറാം രാജൻ പ്രതികരിച്ചുവെന്നും വെബ്സൈറ്റ് റിപ്പോർട്ടു ചെയ്യുന്നു. പുതിയ ജോലിക്കായി ശ്രമമൊന്നും നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രഘുറാം രാജൻ മാജിക്കിലേക്കു ബാങ്ക് ഓഫ് ഇംഗ്ലണ്ടും
തന്റെ വ്യക്തമായ സാമ്പത്തിക നിരീക്ഷണത്തിൽ ഇന്ത്യയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴ്ത്താതെ മുന്നോട്ടു നയിച്ച റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഗവർണർ രഘുറാം രാജന്റെ പരീക്ഷണ തന്ത്രങ്ങൾ തന്നെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും വഴികാട്ടിയായി കൂടെ നിന്നത്. പണപ്പെരുപ്പത്തെ കൈപ്പിടിയിൽ നിർത്തിയാൽ സാമ്പത്തിക വളർച്ച ഉറപ്പിക്കാം എന്നതായിരുന്നു രഘുറാം രാജൻ മാജിക്കിന്റെ കാതൽ. ഇതിനായി പലിശ നിരക്ക് അൽപം ഉയർത്തി നിർത്തുന്നതിൽ തെറ്റില്ല എന്നും അദ്ദേഹത്തിന് തെളിയിക്കായി. ഈ ഫോർമുലയുടെ ചുവടു പിടിച്ചാണ് ഒരു ദശകത്തോളം താഴ്ന്നു നിന്ന പലിശ നിരക്ക് ആദ്യമായി ഉയർത്താൻ ഏതാനും മാസം മുൻപ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചത്.
പലിശ നിരക്ക് ഉയർന്നാൽ ജീവിത ഭാരം കൂടും എന്ന തിയറി ഒരു വശത്തു നിൽക്കെ പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ അതിന്റെ ആഘാതം കുറച്ചു ജനത്തിന് ചെറിയ ആശ്വാസം നൽകാൻ കഴിയും എന്നതാണ് രഘുറാം രാജൻ ഇന്ത്യയിൽ നടത്തിയ പരീക്ഷണം വഴി ലോകം കണ്ടറിഞ്ഞത്. പ്രധാനമന്ത്രി മോദിയുമായി ഉടക്കി സ്ഥാന ത്യാഗം നടത്തിയെങ്കിലും അദ്ദേഹം പടിയിറങ്ങിയ ശേഷം ഇന്ത്യൻ വളർച്ചയിൽ പടിയായി താഴോട്ടിറക്കവും ഉണ്ടായിരിക്കുകയാണ്. ഇത് തെളിയിക്കുന്നതും രാജന്റെ വഴിയായിരുന്നു ശരിയെന്നാണ്.
അടുത്ത വർഷം ജൂണിലാണ് നിലവിലുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണിയുടെ കാലാവധി അവസാനിക്കുന്നത്. രഘുറാം രാജനെ പോലെ മാർക്ക് കാർണി പടിയിറങ്ങുന്നതും ഒട്ടേറെ പേർക്ക് ആശ്വാസമായി മാറിയേക്കും. ഉപദേശകരുടെ നയങ്ങൾക്ക് തല വച്ച് കൊടുക്കാതെ സ്വന്തം നയങ്ങൾ നടപ്പാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പിടിച്ചു നില്ക്കാൻ പ്രാപ്തി നല്കിയിട്ടാകും തന്റെ പടിയിറക്കം എന്ന് മാർക്ക് കാർണി പലവട്ടം പരസ്യമായി പറഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി തെരേസ മേയുമായി നേരിട്ട് ഏറ്റുമുട്ടേണ്ട സന്ദർഭവവും കാർണിക്കുണ്ടായി. എന്നാൽ ആ ഘട്ടത്തിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം. പലിശ നിരക്ക് കൂട്ടാൻ സർക്കാരിൽ നിന്നും സമ്മർദ്ദം ഉണ്ടായപ്പോൾ തനിക്കു തന്റെ ജോലി ചെയ്യാൻ അറിയാം എന്ന ചുട്ട മറുപടിയാണ് മാർക്ക് കാർണി നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്