ജോലി നഷ്ടം വന്ന ജനുവരി മുതൽ കാത്തിരിക്കുന്നത് നാട്ടിലേക്കുള്ള ഫ്ളൈറ്റുകൾ; പല ലേബർ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്നത് അയ്യായിരത്തോളം പേർ; അശനിപാതം പോലെ പടരുന്നതുകൊറോണ ഭീതിയും; കാര്യങ്ങൾ കൈവിട്ട അവസ്ഥയിലെന്ന് പ്രവാസികൾ; ടിക്കറ്റ് ചാർജ് കമ്പനികൾ തന്നെ വഹിക്കും; വേണ്ടത് യാത്രാ സൗകര്യവും ക്വാറന്റൈൻ സജ്ജീകരണവും മാത്രം; എങ്ങനെയും തങ്ങളെ നാട്ടിലെത്തിക്കണമെന്ന അപേക്ഷയുമായി ഖത്തർ മലയാളികൾ രംഗത്ത്
എം മനോജ് കുമാർ
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലുള്ളവരെ കേരളത്തിലേക്ക് എത്തിക്കാനുള്ള കരുതൽ കേരളത്തിന്റെ ഭാഗത്ത് നിന്ന് കാണുന്നില്ലല്ലോ എന്ന് പരസ്യമായി ചോദ്യമുയർത്തിയത് റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ്. മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ സർവീസിനു കേരളം പച്ചക്കൊടി കാണിക്കാതിരുന്നതാണ് ഗോയലിനെക്കൊണ്ട് ഈ ചോദ്യം ഉയർത്തിപ്പിച്ചത്. ഇതേ ചോദ്യം പിയൂഷ് ഗോയലിനോടു തിരിച്ചു ചോദിക്കുകയാണ് ഖത്തറിലെ മലയാളികൾ. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ മോദി സർക്കാരിനു കരുതലില്ലേ എന്ന ചോദ്യമാണ് ഈ ഖത്തർ മലയാളികൾ ഉതിർക്കുന്ന ചോദ്യം. ജീവിതത്തിനും മരണത്തിനും ഇടയിലാണ് ഇവർ. ലേബർ ക്യാമ്പുകളിൽ അശനിപാതം പോലെ കൊറോണ പടരുകയാണ് എന്നാണ് ഖത്തർ ക്യു കോൺ കമ്പനിയിലെ മലയാളികൾ പറയുന്നത്.
തങ്ങളെ രക്ഷിക്കാനുള്ള ഇന്ത്യൻ സംവിധാനങ്ങൾ നോക്കുകുത്തി പോലെയാണ്. ഖത്തറിലെ ലേബർ ക്യാമ്പുകളിൽ 5000ത്തോളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കേന്ദ്ര സർക്കാർ തങ്ങളെ രക്ഷപ്പെടുത്തണം എന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്. കഴിഞ്ഞ ജനുവരി മുതൽ മാസങ്ങളോളമായി ജോലി നഷ്ടപ്പെട്ട് ഇവർ ലേബർ ക്യാമ്പുകളിൽ കഴിയുകയാണ്. കൊറോണ പടർന്ന ആദ്യ ഘട്ടങ്ങളിൽ കൊറോണ രോഗികളെ ഐസൊലെഷനിൽ ആക്കാൻ അധികൃതർ താത്പര്യം എടുത്തിരുന്നു. പക്ഷെ കാര്യങ്ങൾ കൈവിട്ട അവസ്ഥയാണ് ഖത്തറിലേത് എന്നാണ് മറുനാടനോട് സംസാരിച്ച ഖത്തർ മലയാളികൾ പറഞ്ഞത്. ഇപ്പോൾ ലേബർ ക്യാമ്പിലുള്ളവർക്ക് കൊറോണ വന്നാൽ ചികിത്സാ സൗകര്യം ഏർപ്പെടുത്തുന്നില്ല. അവർ ക്യാമ്പിൽ മറ്റുള്ളവർക്കൊപ്പം കഴിയണം. ഇതോടെ ലേബർ ക്യാമ്പുകളിൽ കൊറോണ പടർന്നു തുടങ്ങുകയാണ്. കൊറോണയുള്ളവരും ഇല്ലാത്തവരും ഒരു ക്യാമ്പിൽ ഒപ്പം തന്നെയാണ് കഴിയുന്നത്. ഒരു മരുന്നുമില്ല. ചികിത്സയുമില്ല. ചികിത്സാ സംവിധാനങ്ങൾ എല്ലാം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ അവസ്ഥയാണ്. ലേബർ ക്യാമ്പുകളിൽ കൊറോണ വന്നാൽ എല്ലാവരും മരണത്തിലേക്ക് നീങ്ങും.
എംബസിയിൽ പരാതി പറഞ്ഞെങ്കിലും നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തിൽ ഒരു വ്യക്തതയും വന്നിട്ടില്ല. ലേബർ ക്യാമ്പിൽ സോഷ്യൽ ഡിസ്റ്റൻസിങ് പ്രായോഗികവുമല്ല. ഇവിടുന്നു നാട്ടിലേക്ക് മടങ്ങുക മാത്രമാണ് ആകെയുള്ള പോംവഴി. കയ്യിലെ പണം തീരുകയാണ്. ജോലിയുമില്ല. അതിനാൽ പ്രത്യേക ഫ്ളൈറ്റ് ഓപ്പറേറ്റ് ചെയ്തിട്ടിട്ടെങ്കിലും പ്രവാസികളെ സ്വദേശത്ത് തിരികെ എത്തിക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ടിക്കറ്റ് ചാർജ് കമ്പനി തന്നെ വഹിക്കാൻ തയ്യാറാണ്. യാത്രാ സൗകര്യവും നാട്ടിൽ ക്വാറന്റൈൻ സജ്ജീകരണവും മാത്രമാണ് കേന്ദ്ര സർക്കാർ ഞങ്ങൾക്ക് വേണ്ടി ചെയ്യേണ്ടത്-ഇവർ പറയുന്നു.
മറുനാടന്‍ ഖത്തർ മലയാളികൾ നൽകിയ സന്ദേശത്തിൽ പറയുന്നത്:
ഞങ്ങൾ ഖത്തറിലെ ക്യു കോൺ കമ്പനിയിൽ ഹ്രസ്വകാലാടിസ്ഥാനത്തിൽ ജോലി ചെയ്യാനായി വന്ന മലയാളികളാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ജനുവരി മുതൽ മാസങ്ങളോളമായി ജോലി നഷ്ടപ്പെട്ട് 5000ത്തോളം പേരാണ് പല ക്യാമ്പുകളിലായി ഇവിടെ കുടുങ്ങികിടക്കുന്നത്. ഇതിൽ അൻപത് ശതമാനവും മലയാളികളാണ്. ഇപ്പോൾ ഖത്തർ ഇന്ത്യൻ എംബസ്സിയുടെ നിർദേശപ്രകാരം നാട്ടിലേക്ക് മടങ്ങാനുള്ള രജിസ്ട്രേഷൻ ചെയ്ത് കാത്തിരിക്കുകയാണ് ഞങ്ങൾ. കൂടാതെ താമസസ്ഥലത്തു ദിനംപ്രതി കോവിഡ് റിപ്പോർട്ടുകൾ കൂടി വരുന്ന സാഹചര്യത്തിൽ തെഴിലാളികൾക്കിടയിൽ പ്രധിഷേധം ശക്തമാവുകയാണ്. നാട്ടിലേക്കുള്ള മടക്കത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ഗവണ്മെന്റിന്റെയോ എംബസിയുടെ ഭാഗത്തു നിന്നോ കൃത്യമായ വിവരങ്ങൾ ഇത് വരെ ലഭിച്ചിട്ടില്ല.
പ്രത്യേക വിമാന സർവീസുകളിലൊന്നും തന്നെ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പരിഗണിച്ചതായി റിപ്പോർട്ടുകളും ലഭിച്ചിട്ടില്ല. ലേബർ ക്യാമ്പുകളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാവാതെ കോവിഡ് ഭീതിയിൽ മരണത്തിന്റെ വക്കിൽ നിൽക്കുകയാണ് ഞങ്ങൾ. പലരുടെയും വിസയുടെ കാലാവധി തീർന്നിരിക്കുകയും അടുത്ത മാസങ്ങളിൽ കാലാവധി തീരാൻ പോവുകയുമാണ്. തൊഴിൽ നഷ്ടപ്പെട്ട് ശമ്പളം മുടങ്ങിയതിനാൽ ഞങ്ങളുടെ കുടുംബവും നാട്ടിൽ ബുദ്ധിമുട്ടിലാവുകയാണ്, കൂടാതെ പലർക്കും അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും പണമില്ലാതായിരിക്കുകയാണ്..
നിലവിൽ ഭക്ഷണവും താമസവും ലഭിക്കുന്നുണ്ടെങ്കിലും താമസ സ്ഥലത്തും മെസ്സ് ഹാളുകളിലും ഒരേ സമയം ആളുകൾ കൂട്ടം കൂട്ടമായി തിങ്ങി നിൽക്കുന്ന സാഹചര്യമാണുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ക്യാമ്പുകളിൽ സാമൂഹിക അകലം പാലിക്കൽ, ബോധവൽക്കരണം, കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കാത്തതുകൊണ്ട് രോഗബാധിതരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നുണ്ട്. വിവരങ്ങൾ പുറത്ത് വിടാത്തതുകൊണ്ട് രോഗസാധ്യതയോ വ്യാപനമോ അറിയാനും കഴിയുന്നില്ല. എംബസ്സിയിൽ നിന്നും കമ്പനിയിൽ നിന്നും ഇതുവരെ യാതൊരുവിധ വിവരങ്ങളും ലഭിച്ചിട്ടില്ല എന്നതും ഞങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണ്.
നാട്ടിലേക്കു മടങ്ങാൻ പറ്റാതെ തൽസ്ഥിതിയിൽ ഇവിടെത്തന്നെ തുടരുന്ന അവസ്ഥയാണെങ്കിൽ ഞങ്ങൾക്ക് കോവിഡിന് കീഴടങ്ങുകയല്ലാതെ നിവർത്തിയില്ല. നിലവിൽ ഞങ്ങൾ ഭൂരിഭാഗം പേരുടെയും ടിക്കറ്റ് ചാർജ് കമ്പനി തന്നെ വഹിക്കാൻ തയ്യാറാണ്. യാത്രാ സൗകര്യവും നാട്ടിൽ ക്വാറന്റൈൻ സജ്ജീകരണവും മാത്രമാണ് ആവിശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഞങ്ങളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ എത്രയും പെട്ടന്ന് കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
Stories you may Like
- വധശിക്ഷ കാത്തിരുന്ന എട്ടു നാവികരെ തിരികെയെത്തിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം
- ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ നാവികരുടെ മോചനത്തിന് ശ്രമം തുടങ്ങി ഇന്ത്യ
- ഭരണകക്ഷിയായ ടോറികൾക്ക് നഷ്ടപ്പെട്ടത് ആയിരത്തോളം സീറ്റുകൾ; ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുമ്പോൾ
- ദുബായിൽ നിന്നും ദോഹയിലേക്ക് പറക്കാൻ മോദി; ഇത് ഇന്ത്യയുടെ അസാധാരണ വിജയം
- ലേബറിനെ അൽപമെങ്കിലും ആശങ്കയിൽ ആക്കുന്നത് ബ്രിട്ടനിലെ ഇന്ത്യക്കാർ തന്നെ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍