മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിൽ യുകെ മലയാളികളുടെ 'അനിയത്തി പ്രാവ്' പ്രിയാ ലാൽ പറക്കാൻ ഒരുങ്ങുന്നത് തെലുങ്കരുടെ മനസ്സിലേക്കും; ഗുവ്വ ഗോരിങ്ക പാട്ടുകൾ പുറത്തു വന്നപ്പോൾ ആരാധകർക്ക് ആവേശം; ചിത്രം ആമസോണിൽ ക്രിസ്മസ് റിലീസിന്; മലയാളികളോട് സ്നേഹം പങ്കിട്ട് പ്രിയതാരം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: മൂന്ന് വർഷത്തെ അപ്രതീക്ഷിത കാത്തിരിപ്പ് . മൂന്നു വര്ഷം മുൻപ് ടീസർ വാലന്റൈൻ ദിനത്തിൽ പുറത്തു വിട്ട തെലുങ്ക് പ്രണയ ചിത്രം ഗുവ്വ ഗോരിങ്ക ഒടുവിൽ തടസങ്ങളെല്ലാം മാറ്റി റിലീസിന് തയ്യാറായി . പ്രാവിന്റെ കുറുകൽ എന്നർത്ഥം വരുന്ന ഈ തെലുങ്ക് ചിത്രം യുകെ യിലെ മലയാളി സമൂഹത്തിനു സ്വന്തം വീട്ടുകാര്യം കൂടിയാണ് . കാരണം ലിവർപൂൾ മലയാളിയായ പ്രിയാ ലാൽ വീണ്ടും നായികാ ആയി എത്തുന്ന ചിത്രം എന്നതാണ് ഈ താല്പര്യത്തിനു കാരണം .
മികച്ച പ്രതികരണം പാട്ടുകളുടെ റ്റീസർ റിലീസിന് ലഭിച്ചതോടെ ചിത്രവും പ്രേക്ഷകർ ഹൃദയത്തിൽ സൂക്ഷിക്കും എന്നാണ് പ്രിയ ആഗ്രഹിക്കുന്നത് . തന്റെ എല്ലാ സിനിമ വിശേഷങ്ങളും യുകെ മലയാളികളോട് പങ്കിടാൻ ബ്രിട്ടീഷ് മലയാളിയിൽ ഓടിയെത്തുന്ന പ്രിയാ ലാൽ ഇത്തവണയും ആ പതിവ് തെറ്റിക്കുന്നില്ല . ഇത്തവണ കോവിഡ് പ്രതിസന്ധി മൂലം എല്ലാവരും വീടുകളിൽ ഒതുങ്ങിയെങ്കിലും അപ്രതീക്ഷിതമായി തന്നെ ഇഷ്ട്ടപെപ്പടുന്നവർക്കും താൻ ഇഷ്ടപ്പെടുന്നവർക്കുമുള്ള ക്രിസ്മസ് സമ്മാനമാണ് ഗുവ്വ ഗോറിങ്ക എന്നും പ്രിയ പറയുന്നു .
സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ജനകൻ എന്ന ചിത്രത്തിലൂടെ മോഹൻലാലിനും സുരേഷ് ഗോപിക്കും ഒപ്പം അഭിനയിച്ചു തുടങ്ങിയ പ്രിയ ലാൽ സിനിമ മോഹം മൂലം പഠനം പോലും പൂർത്തിയാക്കാതെയാണ് കേരളത്തിലേക്കു കുടിയേറിയത് . അച്ഛനും അമ്മയും സഹോദരനും യുകെ യിൽ തന്നെ കഴിയുമ്പോൾ സിനിമയെന്ന ആവേശം പ്രിയയെ ഒരിക്കലും നിരാശയാക്കിയിട്ടില്ല എന്നതാണ് സത്യം . കൊച്ചിയിൽ ഫ്ളാറ്റിൽ കഴിയുമ്പോഴും സിനിമയ്ക്ക് പുറമെ ഐ പി എൽ മത്സരങ്ങളിൽ കമന്റേറ്റർ ആയും മറ്റും തിളങ്ങാൻ പ്രിയക്ക് സാധിച്ചിരുന്നു . മലയാളത്തിന് ഒപ്പം ബ്രിട്ടീഷ് ഇംഗ്ലീഷിന്റെ ഒഴുക്കിൽ ഉള്ള കമന്ററി ആവേശത്തോടെയാണ് ഇന്റർനാഷണൽ സ്റേഡിയങ്ങളിൽ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തതു .
എവിടെയായിരുന്നു പ്രിയ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ? സ്വാഭാവികമായും പ്രേക്ഷകർക്ക് തോന്നാവുന്ന ചോദ്യം പ്രിയയെ തേടിയെത്തിയപ്പോൾ രസകരമായ അനുഭവങ്ങളാണ് പ്രിയ പങ്കിട്ടത് . മുടങ്ങിയ പഠനം തുടരാനായി , ബ്രിട്ടനിൽ നിന്നും തന്നെ ഇന്റീരിയർ ഡിസൈൻ കോഴ്സ് പാസായി , ഏതാനും ചില പ്രോജക്റ്റുകൾ പൂർത്തിയാക്കാനായി , അങ്ങനെ ജീവിതം ബോറടിക്കാതെ കൂളായി മുന്നോട്ട് തുഴവെയാണ് തെലുങ്ക് ചിത്രം പുറത്തു വരുന്നതെന്നും പ്രിയ പറഞ്ഞു . അടുത്തവർഷം മാർച്ചിലേക്കു മികച്ച മറ്റൊരു മലയാള ചിത്രത്തിന്റെ വിശേഷങ്ങളും യുകെ മലയാളികളോട് പങ്കിടാൻ താൻ കൂടെയുണ്ടാകും എന്ന് പ്രിയ ഉറപ്പു പറയുമ്പോൾ നടിയുടെ കരിയറിൽ ഒരു ബ്രേക്ക് ത്രൂ ആകാൻ ഗുവ്വ ഗോരിങ്കക്കു കഴിയുമോ എന്ന ചോദ്യം പ്രസക്തമാകുകയാണ് . മൂന്ന് വര്ഷം മുൻപ് എടുത്ത പടം മാറിയ സാഹചര്യങ്ങളിൽ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കക്കും പ്രിയക്ക് മറുപടിയുണ്ട് . പ്രണയത്തിനു മാത്രം ഒരു കാലത്തും മാറ്റം ഇല്ലാത്തതിനാൽ ഹൃദയത്തിൽ തൊട്ട പ്രണയം എന്ന് വിശേഷിപ്പിക്കാവുന്ന ഗുവ്വ ഗോറിങ്ക പ്രേക്ഷകർ ആസ്വദിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും പ്രിയ സൂചിപ്പിക്കുന്നു .
ഇരുപതു വര്ഷം മുൻപ് ഫാസിൽ സംവിധാനം ചെയ്തു മലയാളി യൗവ്വനം നെഞ്ചിലേറ്റിയ അനിയത്തിപ്രാവിലെ ശാലിനിയെ പോലെ തെലുങ്കർക്കു ഹൃദയത്തിൽ സൂക്ഷിക്കാൻ ഉള്ള കഥാപാത്രമാകും പ്രിയയുടേത്. പ്രണയത്തിനു മുന്നിൽ ഒന്നും തടസ്സമാകാൻ ഉണ്ടാകില്ലെന്ന് ശാലിനിയും കുഞ്ചാക്കോ ബോബനും മലയാളികൾക്ക് മുന്നിൽ തെളിയിച്ചത് പോലെ തെലുങ്കർക്ക് മുന്നിലേക്ക് എത്തുന്ന പ്രണയ ജോഡികളാകും പ്രിയയും നായകനാകുന്ന സത്യദേവും . കളങ്കമില്ലാത്ത പ്രണയം എന്നും ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല എന്ന സത്യത്തിനു മുന്നിൽ ഗുവ്വ ഗോരിങ്ക ഹിറ്റ് ആകുമെന്ന സൂചന സിനിമ പ്രസിദ്ധീകരണങ്ങൾ നൽകുന്നു . പ്രണയ സിനിമയെ ഹിറ്റാക്കാൻ പാട്ടുകളുടെ നിർണായക റോൾ തിരിച്ചറിഞ്ഞു അഞ്ചു സുന്ദരമായ പാട്ടുകളും ചേർത്താണ് ഗുവ്വ ഗോരിങ്ക പുറത്തിറങ്ങുക . തികച്ചും യാധൃശ്ചികം എന്നോണം അഞ്ചു പ്രണയ ഗാനങ്ങളുമായാണ് അനിയത്തിപ്രാവും മലയാളികളെ തേടി എത്തിയത് .
കണ്ണിൽ വിരിഞ്ഞ സൗന്ദര്യം
വെത്യസ്തമായ കണ്ണുള്ള സുന്ദരിയെ തേടിയുള്ള അംനൗഷണമാണ് ഗുവ്വ ഗോരിങ്കയുടെ സംവിധായകൻ മോഹൻ ദോമ്മിഡിയെ പ്രിയയുടെ അടുക്കൽ എത്തിച്ചത് . ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിൽ പതിയും വിധമുള്ള ഇമസൗന്ദര്യം മുൻ സിനിമകളിലും പ്രിയയ്ക്ക് തുണയായി മാറിയിട്ടുണ്ട് . ഇതോടെ തെലുങ്ക് സിനിമയിൽ തന്റെ നായികാ നടിക്കു വെത്യസ്തമായ ലുക്ക് ലഭിക്കും എന്ന വിശ്വാസമാണ് ദോമിടിക്കു ലഭിച്ചിരിക്കുന്നത് . നായകന്റെ കാര്യത്തിലും ഇദ്ദേഹം പൂർണ വിശ്വാസത്തിലാണ് . തെലുങ്കിൽ വൻ ഹിറ്റായി മാറിയ ജ്യോതിലക്ഷിമിയിൽ നിന്നാണ് നായകൻ സത്യദേവ് ഗുവ്വ ഗോരിങ്കയിൽ എത്തുന്നത് . സാക്ഷാൽ റാം ഗോപാൽ വർമ്മയുടെ ശിഷ്യൻ എന്ന ലേബൽ ദോമിടിക്കും തുണയായി മാറുന്നു . ഈ സാധ്യതകളിൽ തെലുങ്ക് സിനിമ ലോകം ഗുവ്വ ഗോരിങ്കയെ പ്രണയിച്ചു തുടങ്ങുകയാണ് .
മൂന്നു നായികമാരെ പിന്തള്ളി പ്രിയ , രണ്ടു തരം സ്വഭാവക്കാരുടെ പ്രണയാനുഭവം
മലയാളത്തിലെ മൂന്നു പ്രമുഖ നടിമാരെ പരിഗണിച്ച ശേഷം ഏറ്റവും യോജ്യമായ മുഖം എന്ന നിലയ്ക്കാണ് പ്രിയ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപെപ്ട്ടതെന്നു തെലുങ്ക് സിനിമ ലോകം പറയുന്നു . സത്യത്തിൽ അത് തന്നെ പ്രിയക്കുള്ള അംഗീകാരമായി മാറുന്നു . തന്നിൽ അർപ്പിച്ച വിശ്വാസത്തിനു പ്രിയയും ഇപ്പോൾ കഠിനാധ്വാനം നടത്തുകയാണ് , തെലുങ്ക് പഠനത്തിലൂടെ . കട്ടിയുള്ള വാക്കുകൾ വരെ പഠിച്ചു കഴിഞ്ഞ നിലയ്ക്ക് ഡബ്ബിങ്ങും മിക്കവാറും പിയയുടെ തന്നെ ശബ്ദത്തിലാകും എന്ന് സൂചനയുണ്ട് . തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മുതിർന്ന രണ്ടു സിനിമ സാങ്കേതിക പ്രവർത്തകർ ഒരേപോലെ പ്രിയയുടെ പേര് ചൂണ്ടിക്കാട്ടിയപ്പോൾ മോഹൻ ദോമിടിയും പ്രിയ തന്നെ എന്നുറപ്പിക്കുക ആയിരുന്നു .അതേസമയം വെത്യസ്ത സ്വഭാവക്കാരായ രണ്ടു പേരുടെ പ്രണയമാണ് ഗുവ്വ ഗോരിങ്കയുടെ പ്രമേയം . പലപ്പോഴും പ്രണയം സംഭവിക്കുക വഴക്കിൽ നിന്ന് ആണെന്ന് പറയും പോലെ രണ്ടു ഭിന്ന രുചിക്കാരായവരുടെ പ്രണയത്തിൽ ഒട്ടേറെ സാദ്ധ്യതകൾ കണ്ടെത്താൻ കഴിയും എന്നിടത്താണ് ചിത്രം ഹിറ്റ് ആയി മാറും എന്ന ധാരണ പരക്കുന്നത് .
മലയാളത്തിലെ സൂപ്പർ ഹിറ്റുകളായ അനിയത്തിപ്രാവോ നിറമോ ഒക്കെ പോലെ യുവത്വം നിറഞ്ഞു തുളുമ്പുന്ന പ്രണയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ തന്നെയാകും കുവ്വ ഗോരങ്കയിലും എന്നാണ് സൂചനകൾ . ഇതിനു സാധുത നൽകുന്നത് ചിത്രത്തിലെ അഞ്ചു പാട്ടുകളും . സുരേഷ് ബോബ്ളിയുടെ പാട്ടുകൾ ഏറെ ഹൃദയമെന്നാണ് വിലയിരുത്തലുകൾ . പ്രിയക്ക് നായകനായി എത്തുന്ന സത്യദേവ് കഞ്ചാരനായുടെ ആരാധകർ ചിത്രം വൈകിയതിൽ ഏറെ നിരാശരായിരുന്നു . ആ പരാതിയാണ് ഇപ്പോൾ മാറുന്നത് . ഓ ടി ടി പ്ലാറ്റഫോമിൽ റിലീസ് ചെയുന്ന ഇദ്ദേഹത്തിന്റെ ഈ വർഷത്തെ മൂന്നാം സിനിമയാണ് ഗുവ്വ ഗോറിങ്ക . മോഹൻ ബൊമ്മിടിയാണ് ഗുവ്വ ഗോറിങ്കയുടെ സംവിധായകൻ . ഹൈദരാബാദ് ഫിലിം സിറ്റിയടക്കമുള്ള ലൊക്കേഷനുകളാണ് ചിത്രത്തെ സുന്ദരമാക്കുന്നത് .
മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ 2011 ലെ ബ്രിട്ടീഷ് മലയാളി വാർത്ത താരം തിരഞ്ഞെടുപ്പിൽ സിനിമയിൽ രംഗപ്രവേശം നടത്തി യു കെ മലയാളികളുടെ അഭിമാനമായി മാറിയ പ്രിയ ലാൽ ആണ് ജേതാവായി മാറിയത് . അവാര്ഡ് സ്വീകരനതിനായി മാത്രം അന്ന് പ്രിയ ലാൽ കേരളത്തിൽ നിന്ന് എത്തിയത് ബ്രിട്ടീഷ് മലയാളി വായനക്കാരെ അവർ എത്രമാത്രം സ്നേഹിക്കുക്കയും ആദരിക്കുകയും ചെയ്യുന്നു എന്നതിന്റെ കൂടി തെളിവായി മാറുക ആയിരുന്നു .
Stories you may Like
- അസ്സോസിയേറ്റ് പ്രൊഫസർ നിയമനം: പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി
- കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമം, വെളിപ്പെടുത്തലുമായി പ്രിയ സിങ്
- പ്രിയ വർഗീസിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയിൽ
- പ്രിയ വർഗീസ് സുപ്രീം കോടതിയിൽ; യുജിസിയെ എതിർത്ത് കണ്ണൂർ സർവ്വകലാശാല
- പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച് ഹെെക്കോടതി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്