300ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടും അനാഥാലയത്തിൽ അഭയം തേടിയ പാലാ തങ്കത്തെ തേടി പ്രവാസി മലയാളികൾ എത്തി; അപൂർവ്വ സ്നേഹത്തിന്റെ മുമ്പിൽ ഒരമ്മ പൊട്ടിക്കരഞ്ഞത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: സ്റ്റേജിലേക്ക് കയറുമ്പോൾ തങ്കം കരയുക ആയിരുന്നു. 5000 മൈലുകൾ അപ്പുറത്തുനിന്നും ഒരു സംഘം പ്രവാസികൾ തന്നെ തേടി എത്തിയതിന്റെ സന്തോഷം. 300ൽ അധികം സിനിമകളിൽ അഭിനയിച്ച് വെള്ളിത്തിരയിലെ ശ്രദ്ധാകേന്ദ്രമായി തിളങ്ങിനിന്നിട്ടും ഒടുവിൽ സമ്പാദ്യങ്ങൾ ഒന്നുമില്ലാതെ ഒരു അനാഥാലയത്തിൽ ഒതുങ്ങി കൂടിയ പാലാ തങ്കത്തിന് പ്രവാസി മലയാളികളുടെ സ്നേഹം മറക്കാനാവാത്ത അനുഭവമായിരുന്നു. ബ്രിട്ടനിലെ മലയാളികളുടെ പ്രമുഖ സാംസ്കാരിക സംഘടനയായ കലാഹാംഷെയർ വർഷം തോറും നൽകുന്ന ഗുരുവന്ദന പുരസ്കാരം സമർപ്പണത്തിന്റെ ഭാഗമായാണ് പാലാ തങ്കത്തെ കാണാൻ എത്തിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഴയ കാലത്തെ കലാകാരന്മാരെ ആദരിക്കാനുള്ള പുരസ്കാരവും സഹായവുമാണ് ഇക്കുറി പാലാ തങ്കത്തെ തേടി എത്തിയത്.
പത്തനാപുരം ഗാന്ധിഭവനിൽ ആയിരത്തിലധികം അന്തേവാസികളുടെ അമ്മമാരിൽ ഒരാളായി കഴിയുന്ന പഴയ കാല നടിയായ പാലാ തങ്കത്തിന്റെ കഥ നേരത്തെ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയും പ്രസിദ്ധീകരിച്ചിരുന്നു. ഇങ്ങനെ വാർത്തകൾ അറിഞ്ഞാണ് ബ്രിട്ടനിൽ നിന്നുള്ള സംഘടന പത്തനാപുരത്തെത്തിയത്. പാലാ തങ്കത്തിന് അവർ സമാഹരിച്ച പണം കൈമാറുകയും ചെയ്തു. കഴിഞ്ഞ വർഷം വിഡി രാജപ്പനായിരുന്നു പുരസ്ക്കാരം നൽകിയത്.
കഴിഞ്ഞ ദിവസം ഗാന്ധിഭവനിൽ വച്ച് നടന്ന ചടങ്ങിൽ പുരസ്ക്കാരം കൈപ്പറ്റാൻ സ്റ്റേജിലെത്തിയ തങ്കം ആദരവ് ഏറ്റുവാങ്ങി പൊട്ടിക്കരയുകയായിരുന്നു. കലയുടെ സാരഥികളായ ജിഷ്ണു ജ്യോതിയും സിബി മേപ്പുറത്തും കലയുടെ ഒരു സംഘം പ്രവർത്തകരും ചേർന്ന് പുരസ്ക്കാരം കൈമാറിയപ്പോൾ തങ്കത്തിന്റെ കണ്ണിൽ നിന്നും സ്നേഹത്തിന്റെ കണ്ണുനീർ നിർത്താതെ പ്രവഹിക്കുകയായിരുന്നു. തനിക്ക് കിട്ടിയ പുരസ്ക്കാരവും പണവും ആ ചടങ്ങിൽ വച്ച് തന്നെ ജാതിയും മതവുമില്ലാതെ ലോകത്തിനു വേണ്ടാത്ത ആർക്കും അഭയം നൽകുന്ന ഗാന്ധിഭവൻ സാരഥി പുനലൂർ സോമരാജന് കൈമാറി പാലാ തങ്കം വീണ്ടും മാതൃകയായി.
300 സിനിമകളിൽ അഭിനിയിക്കുകയും അന്യഭാഷാ സിനിമകൾ അടക്കം 3000ത്തിലധികം സിനിമകൾക്ക് ശബ്ദം നൽകുകയും ചെയ്ത അപൂർവ്വ പ്രതിഭയാണ് ഇപ്പോൾ പത്തനാപുരം ഗാന്ധിഭവനിൽ കഴിയുന്ന പാലാ തങ്കം. മക്കൾ പുറത്താക്കുന്നതിന് മുമ്പ് സ്വയം പുറത്തായ തങ്കത്തെ ഗാന്ധിഭവനിൽ എത്തിച്ചത് കെപിഎസ് സി ലളിതയാണ്. ചലച്ചിത്ര താരങ്ങളുടെ സംഘനയായ അമ്മയുടെ പെൻഷൻ കൈപ്പറ്റുന്നതൊഴിച്ചാൽ തങ്കത്തെ തിരിഞ്ഞു നോക്കാൻ ആർക്കും നേരമില്ല. സത്യനും മധുവിനും പ്രേംനസീറിനും ഒപ്പമെല്ലാം പാലാ തങ്കം അഭിനയിച്ചിട്ടുണ്ട്.
മുപ്പതാമത്തെ വയസിൽ ഇൻസ്പെക്ടറായിരുന്ന ഭർത്താവ് അപകടത്തിൽ മരിച്ചിട്ടും തളരാതെ ജീവീതം കെട്ടിപ്പടുത്ത തങ്കം ഇപ്പോൾ ഇവിടെയാണ് ജീവിതം തള്ളിനീക്കുന്നത്. 12ാം വയസ്സിൽ ആലപ്പി വിൻസന്റിന്റെ 'കെടാവിളക്ക്' എന്ന സിനിമയിലൂടെയാണ് തങ്കം ചലച്ചിത്രരംഗത്ത് എത്തിയത്. ചിത്രത്തിൽ രണ്ടു ഗാനങ്ങൾ പാടുകയും സിനിമയിൽ നായകനായ സത്യന്റെ പെങ്ങളായി ഒരു ചെറിയവേഷം ചെയ്യുകയും ചെയ്ത തങ്കത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നൂറുകണക്കിന് ചിത്രങ്ങളിലാണ് പിന്നീട് തങ്കം വേഷമിട്ടത്. റബേക്ക, മറുനാട്ടിൽ ഒരു മലയാളി, കള്ളിച്ചെല്ലമ്മ, ആഭിജാത്യം, ടാക്സി കാർ, അച്ഛന്റെ ഭാര്യ, ഗംഗസ്സംഗമം, നൃത്തശാല, ആറടിമണ്ണിന്റെ ജന്മി, തീർത്ഥയാത്ര തുടങ്ങി ഒട്ടെറെ ചിത്രങ്ങളിൽ പാലാ തങ്കം വേഷമിട്ടിട്ടുണ്ട്.
സിനിമ മാത്രമല്ല, വിശ്വകേരള കലാസമിതിയുടെയും, ജ്യോതി തിയേറ്റേഴ്സിന്റെയും, കെ.പി.എ.സി.യുടെയും ഉൾപ്പെടെ മൂവായിരത്തോളം വേദികളിൽ നിരവധി നാടകങ്ങളിലൂടെയും തങ്കം ശ്രദ്ധേയയായി. കല്യാണം കഴിഞ്ഞെങ്കിലും ഭർത്താവ് തന്നെ പ്രോൽസാഹനത്തിൽ കലാരംഗത്ത് തങ്കം സജീവമായിരുന്നു. ഭർത്താവ് മരിച്ചതിനെതുടർന്ന് മൂന്നുമക്കളുടെ ജീവിതം കരുപിടിപ്പിക്കാനായി തങ്കത്തിന്റെ ശ്രമം. പിന്നീടുള്ള ജീവിതം അവർക്കുവേണ്ടിയുള്ളതായിരുന്നു. വിശ്രമമില്ലാതെ നാടകങ്ങളും സിനിമകളും. അഭിനയത്തിനൊപ്പം ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. സിനിമയിലെ തിരക്കുകൾ കാരണം മദ്രാസിലായിരുന്നു ജീവിതം. എന്നാൽ മക്കൾക്ക് കുടുംബമായതോടെ തങ്കം ഒറ്റയ്ക്കായി ഒടുവിൽ ഗാന്ധിഭവനിലെത്തുകയായിരുന്നു.
പുരസ്ക്കാര ചടങ്ങിനുശേഷം ഗാന്ധിഭവൻ ചുറ്റിക്കണ്ട ശേഷമാണ് കലാ പ്രവർത്തകർ മടങ്ങിയത്. ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും സന്ദർശിക്കേണ്ട സ്വർഗ്ഗരാജ്യമാണ് ഗാന്ധിഭവൻ എന്നാണ് സിബി മേപ്പുറത്തും മകൾ ഫെമിയും ബ്രിട്ടീഷ് മലയാളിയോട് പറഞ്ഞത്. ഗാന്ധിഭവനെ സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ പ്രവാസിയായി ജോലി ചെയ്തിട്ട് കാര്യമില്ലെന്ന അഭിപ്രായമാണ് സിബിയുടേത്. അനാഥരും രോഗികളും വികലാംഗരും വയോധികരും ലോകത്തിനു വേണ്ടാത്ത ആരേയും രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന സ്ഥാപനമാണ് ഗാന്ധിഭവൻ. നേരത്തെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ മാർച്ച് മാസത്തിൽ നടത്തിയ അപ്പീലിന്റെ ഭാഗമായി ലഭിച്ച പതിനൊന്ന് ലക്ഷം രൂപ ഗാന്ധിഭവന് കൈമാറിയിരുന്നു.
നിങ്ങൾക്കും ഗാന്ധിഭവനെ സഹായിക്കാം. ദൈവം പ്രതിഫലം നൽകുന്ന ഒരു പുണ്യപ്രവർത്തിയായിരിക്കും അത്. സഹായിക്കാൻ താൽപര്യമുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ഗാന്ധിഭവന്റെ അക്കൗണ്ട് തന്നെ ഉപയോഗിക്കുക.
- Bank - South Indian Bank
Branch - Pathanapuram
Account number: 0481053000000530
IFSE Code: SIBL0000481
Gandhi Bhavan, Pathanapuram
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (15/08/15) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍