നാട്ടിലെത്തി പാറേൽ പള്ളീൽ ധ്യാനത്തിന് പോയാലോ ശബരിമലയിൽ പോയാലോ കുടുങ്ങുമോ? പുതിയ ഒസിഐ നിയമ മാറ്റത്തിൽ ആശങ്കയോടെ വിദേശ മലയാളികൾ; സമരങ്ങളിലും മത സമ്മേളനങ്ങളിലും പങ്കെടുത്താൽ പണി കിട്ടിയേക്കുമെന്ന് സൂചന; പ്രവാസികൾക്ക് നാട്ടിലെ വസ്തു വിൽപനയിലും പ്രതിസന്ധിക്ക് സാധ്യത
ലണ്ടൻ, കെ.ആർ.ഷൈജുമോൻ
ലണ്ടൻ: അവധിക്ക് നാട്ടിലെത്തിയാൽ പ്രവാസികൾക്ക് പാറേൽ പള്ളിയിൽ പോയി ധ്യാനം കൂടാൻ പറ്റുമോ? പോട്ടെ ശബരിമലയ്ക്കു പോയാൽ പണിയാകുമോ? സോഷ്യൽ മീഡിയയിൽ കഴിഞ്ഞ രണ്ടു ദിവസമായി ഇത്തരം ചോദ്യങ്ങളുടെ പ്രളയമാണ്. വിഷയം ഒസിഐ കാർഡുള്ള വിദേശ പൗരന്മാരുടെ അവകാശത്തിൽ കൈവയ്ക്കാൻ ഉള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം തന്നെ.
ഇരട്ട പൗരത്വം എന്നത് അവകാശമല്ല, ഔദാര്യമാണ് എന്ന് പറയാതെ പറയുകയാണ് ഇന്ത്യൻ സർക്കാർ എന്ന് പ്രയാസപ്പെടുന്നവരും ഏറെയുണ്ട്. കാരണം ഇന്ത്യൻ പാസ്പോർട്ട് സറണ്ടർ ചെയ്തു വിദേശ പൗരത്വം സ്വീകരിക്കുമ്പോൾ ജന്മനാടിനോടുള്ള പൊക്കിൾ കൊടി ബന്ധം കൂടിയാണ് മുറിഞ്ഞു പോകുന്നത് എന്ന് ഓർമ്മിപ്പിക്കുകയാണ് ഒരിക്കൽ കൂടി ഒസിഐ കാർഡിന്റെ പേരിലുള്ള ആശങ്കകൾ.
ഇതുപക്ഷേ മിക്ക രാജ്യങ്ങളുടെയും നയം ഒന്നുപോലെയാണ് എന്നതിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്. ഏതാനും വർഷം മുൻപ് യുകെയിൽ നിന്നും കേരളത്തിലേക്ക് നാടുകടത്തപ്പെട്ട ബ്രിട്ടീഷ് പാസ്പോർട്ട് കൈവശം ഉണ്ടായിരുന്ന മലയാളിയോട് കോടതി വ്യക്തമാക്കിയത് ബ്രിട്ടീഷ് പൗരത്വം നിങ്ങളുടെ അവകാശമല്ല, മറിച്ചു ഈ രാജ്യം നൽകുന്ന ഔദാര്യം ആണെന്നായിരുന്നു. ഇപ്പോൾ ഏറെക്കുറെ സമാനമായ തരത്തിലാണ് ഡൽഹിയിൽ നിന്നും വിദേശ ഇന്ത്യക്കാരെ തേടി കേന്ദ്ര സർക്കാർ സംസാരിക്കുന്നതും.
പ്രകോപനമായത് പൗരത്വ, കർഷക സമരങ്ങൾ
ഏറെ അവകാശങ്ങൾ അനുവദിച്ചാണ് ഇന്ത്യ പ്രവാസികൾക്ക് ഇരട്ട പൗരത്വം നൽകിയിരുന്നത്. എന്നാൽ അടുത്ത കാലത്തുണ്ടായ പൗരത്വ സമരം, കർഷക സമരം എന്നിവയിൽ പ്രതീക്ഷിക്കാത്ത വിധം വിദേശ ഇന്ത്യക്കാരുടെ ഇടപെടൽ ഉണ്ടായി എന്നതാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. സമര മുഖങ്ങളിൽ ആളും അർത്ഥവും ഒഴുകുന്നത് പലപ്പോഴും കേന്ദ്ര സർക്കാരിന് കണ്ടുനിൽകേണ്ടിയും വന്നു. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തദ്ദേശീയ സർക്കാരുകളിൽ തങ്ങൾ ഇരട്ട പൗരത്വം ഉള്ളവരാണ് എന്ന ന്യായത്തോടെ സമ്മർദ്ദ ശക്തികളായി പ്രവാസികൾ മാറിയതും മാറിചിന്തിക്കാൻ കേന്ദ്ര സർക്കാരിന് മതിയായ കാരണമായിരുന്നു.
ബ്രിട്ടനിൽ ഇന്ത്യയിൽ നടക്കുന്ന കർഷക സമരം പാർലമെന്റിൽ വരെ ചർച്ച ആയ സാഹചര്യത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഭരണത്തിൽ മറ്റു രാജ്യങ്ങൾക്കു അഭിപ്രായം പറയാൻ വേദി ഒരുക്കുന്ന ചാലക ശക്തികളായി പ്രവാസി സമൂഹം മാറുന്നുവെന്ന തിരിച്ചറിവ് കേന്ദ്ര സർക്കാരിന് ലഭിച്ചതും ഒസിഐ സംബന്ധിച്ച പുതിയ നിയമ മാറ്റത്തിൽ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. വോട്ടവകാശം വരെ പ്രവാസി ഇന്ത്യക്കാർക്കായി ആലോചന നടത്തുന്ന സർക്കാരാണ് ഇപ്പോൾ കൂടുതൽ കടുപ്പമുള്ള നിയമ നിർമ്മാണവുമായി രംഗത്ത് വരുന്നത് എന്നും നിരീക്ഷിക്കപ്പെടുന്ന വസ്തുതയാണ്.
കെ പി യോഹന്നാൻ മുതൽ സ്വർണ കള്ളക്കടത്തു വരെ
അടുത്തയിടെ കേരളത്തിൽ നടന്ന കെപി യോഹന്നാന്റെ ആസ്ഥാനത്തു കള്ളപ്പണ വേട്ട മുതൽ ഇപ്പോഴും അടങ്ങാത്ത സ്വർണക്കള്ളക്കടത്തു വരെയുള്ള സംഭവങ്ങളിൽ പ്രവാസികൾ പല തരത്തിൽ ഉപയോഗിക്കപ്പെടുന്നു എന്നതാണ് കേന്ദ്ര സർക്കാരിന് അന്വേഷണ ഏജൻസികൾ നൽകുന്ന റിപ്പോർട്ടിലെ വിവരങ്ങളിൽ ഒന്ന്. വിദേശത്തു ജീവിച്ചു ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ വരെ നിയന്ത്രിക്കുന്ന കറുത്ത ശക്തികളായി പ്രവാസികളിൽ ചിലർ മാറുന്നു എന്നതാണ് ഇതിനു അടിസ്ഥാനം.
എന്നാൽ ഇത്തരക്കാർ വളരെ കുറവാണെങ്കിലും അവരെ നിയന്ത്രിക്കാൻ കടുത്ത നിയമം ഏർപ്പെടുത്തുകയേ വഴിയുള്ളൂ എന്ന അവസ്ഥയിൽ എത്തപ്പെട്ടതോടെ ശരിക്കും വെള്ളം കുടിക്കുക സാധാരണക്കാരായ പ്രവാസികളായിരിക്കും. ഇക്കാര്യത്തിൽ സർക്കാർ വീണ്ടു വിചാരം നടത്തണമെങ്കിൽ ഏറെക്കാലത്തെ കാത്തിരിപ്പും സമ്മർദ്ദവും വേണ്ടിവരും. അതല്ലെങ്കിൽ ഒസിഐ കാർഡ് ഉടമകളുടെ അവകാശത്തിനു വേണ്ടി അമേരിക്കയിൽ നിന്നെത്തിയ ഇന്ത്യൻ ഡോക്ടർ ഡൽഹി കോടതിയിൽ നടത്തിയത് പോലുള്ള നിയമ പോരാട്ടം വേണ്ടിവരും.
സമരവും സമ്മേളനവും ഒന്നും വിദേശ പൗരത്വം ഉള്ള പ്രവാസിക്ക് വേണ്ട
വിദേശ പൗരത്വം ഉള്ള പ്രവാസികൾ നാട്ടിൽ എത്തുമ്പോൾ സമരത്തിലും മത സമ്മേളനത്തിലും ഒക്കെ പങ്കെടുക്കുന്നത് വിലക്കുന്ന സർക്കാർ ഇക്കാര്യങ്ങൾ ഒക്കെ നോക്കാൻ നാട്ടുകാർ തന്നെ ധാരാളം എന്ന നിലപാടിലേക്കാണ് നീങ്ങുന്നത്. ഒസിഐ കാർഡ് ഉടമകൾക്ക് വോട്ടവകാശം ഇല്ലെങ്കിലും ഇത്തരം കാർഡ് കൈവശം വയ്ക്കുന്ന അമേരിക്കൻ, യൂറോപ്യൻ മലയാളികൾ പോലും പതിവായി തിരഞ്ഞെടുപ്പ് കാലത്തു കേരളത്തിലെത്തി ഇലക്ഷൻ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് പതിവ് കാഴ്ചയാണ്. പുതിയ നിയമമാറ്റത്തോടെ ഇതിനെല്ലാം പരിമിതികൾ ഉണ്ടായേക്കും എന്നാണ് പൊതു വിലയിരുത്തൽ.
നിയമ ഭേദഗതിയുടെ പ്രായോഗിക തലം എപ്രകാരം ആയിരിക്കും എന്നത് കണ്ടറിയേണ്ട കാര്യമാണെന്നും നിയമകാര്യ വിദഗ്ദ്ധർ പറയുന്നു. അതേസമയം നേരിട്ട് സമരങ്ങളിൽ പങ്കെടുക്കുകയോ സമര സഹായം നൽകുകയോ ചെയ്താൽ സർക്കാർ കണ്ണുംപൂട്ടി നടപടി സ്വീകരിക്കാൻ ഉള്ള സാധ്യതയും ഏറെയാണ്. ഇതോടൊപ്പം മതസമ്മേളനങ്ങളിലും മറ്റും പങ്കെടുത്താൽ അവിടെ പാസാക്കുന്ന പ്രമേയങ്ങളിൽ സർക്കാർ വിരുദ്ധത ഉള്ളതാണെങ്കിൽ പ്രവാസി മലയാളിക്ക് നേരെ കേസെടുക്കുന്ന പക്ഷം വീണ്ടുമൊരിക്കൽ വിസ നിഷേധം ഉൾപ്പെടെയുള്ള ദയാരഹിത നടപടികളും പ്രതീക്ഷിക്കാം. ഇക്കാര്യത്തിൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇപ്പോൾ തന്നെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നത്.
സ്വത്തു കൈമാറ്റത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്, കേരളത്തിന് കനത്ത തിരിച്ചടിയാകും
മിക്ക പ്രവാസി മലയാളികളും ഇപ്പോൾ ആശങ്കയിൽ ആയിരിക്കുന്നത് തങ്ങളുടെ പൈതൃക സ്വത്തിന് എന്ത് സംഭവിക്കും എന്നതാണ്. യുദ്ധാനന്തര ശ്രീലങ്കയിൽ ആയിരക്കണക്കിന് ബ്രിട്ടീഷ് ശ്രീലങ്കൻ അഭയാർത്ഥികൾക്കു ജന്മനാട്ടിലെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടുന്നത് കണ്ണും പൂട്ടി കണ്ടുനിൽക്കേണ്ടി വന്നത് ഇത്തരം നിയമ പിൻബലത്തോടെയാണ്. ഇന്ത്യയിൽ പക്ഷെ വസ്തു കൈമാറ്റവും വിൽപ്പനയും റിസർവ് ബാങ്ക് അറിഞ്ഞിരിക്കണം എന്ന വ്യവസ്ഥ കൊണ്ടുവരുന്നത് കൃത്യമായി നികുതി പിടിച്ചെടുക്കാൻ വേണ്ടിയാകണം.
റിസർവ് ബാങ്ക് എന്നതുകൊണ്ട് കേന്ദ്ര ഇൻകം ടാക്സ് ഡിപ്പാർട്മെന്റിനെയും അറിയിച്ചേ ഇനി വാങ്ങലും വിൽപനയും നടത്താനാകൂ എന്നതാകാം പ്രായോഗികമായി നടപ്പിലാക്കപ്പെടുക. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടായാൽ റിയൽ എസ്റ്റേറ്റ് വിപണിയിൽ കേരളം കനത്ത വില തന്നെ നൽകേണ്ടി വരും. ഈ രംഗത്ത് വിദേശ മലയാളികൾ നേരിട്ടും അല്ലാതെയും ഒഴുക്കുന്ന പണമാണ് വസ്തു വിപണിയെ നിയന്ത്രിച്ചിരുന്നത് എന്നും പറയാം. ഈ പണവരവ് ഇല്ലാതായാൽ പ്രളയവും കോവിഡും തകർത്ത കേരളത്തിലെ ഭൂ വിൽപന രംഗത്ത് ഉണർവുണ്ടാകാൻ അനേക വർഷങ്ങളുടെ കാത്തിരിപ്പു തന്നെ വേണ്ടി വരും. കെട്ടിട നിർമ്മാണം, ഫ്ളാറ്റ് വിൽപന എന്നിവയിലൊക്കെ നിയമമാറ്റം ബാധിക്കാൻ തുടങ്ങിയാൽ എവിടെ ചെന്ന് നിൽക്കും എന്ന് കണ്ടറിയേണ്ടത് കൂടിയാണ്.
കേരളത്തിൽ നിന്നും പണം എത്തിക്കുന്നത് സർക്കാരിനെ അറിയിക്കേണ്ടി വരും
നിക്ഷേപത്തിന്റെ കാര്യത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ വിൽപനയുടെ കാര്യത്തിൽ അതിലും ഗതികേടാണ് വരാനിരിക്കുന്നത് എന്ന് അടുത്തിടെ യുകെ മലയാളികളിൽ ചിലരെ തേടിയെത്തിയ എച്ച്എംആർസിയുടെ മുന്നറിയിപ്പ് നോട്ടീസും കേന്ദ്ര സർക്കാരിന്റെ നിയമ മാറ്റത്തിനു ഒപ്പം ചേർത്ത് വായിക്കണം. നാട്ടിലെ സ്വത്തുവകകൾ സംബന്ധിച്ച വിശദാംശം ചോദിച്ചു അടുത്തിടെ ഒന്നിലേറെ പേർക്ക് കത്തുകൾ എത്തിയത് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്.
നാട്ടിൽ സ്വത്തു വിറ്റുകിട്ടിയ പണം യുകെയിൽ എത്തിച്ചാൽ അതിനു നികുതി നൽകേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ സാധാരണക്കാരായ ഒട്ടേറെ യുകെ മലയാളികളുടെ ചങ്കത്ത് അടിക്കുന്നതിനു തുല്യമാകും. പൈതൃക സ്വത്തു വിറ്റുകിട്ടുന്ന പണമാണ് ഇങ്ങനെ എത്തിക്കുന്നതെങ്കിൽ ആനുപാതികമായി യുകെയിലും നികുതി നൽകണം എന്നാണ് നിയമം അനുശാസിക്കുന്നത്.
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള കരാറുകളിൽ ഇത്തരം കാര്യങ്ങൾ ഇതിനകം ഉൾപ്പെടുത്തിയതിനാൽ വാങ്ങലും വിൽപനയും ഒക്കെ അതാതു സമയം രണ്ടു രാജ്യത്തും അറിയാൻ സംവിധാനം ഉണ്ടെന്നതും വസ്തുതയാണ്. ഇത്തരം കാര്യങ്ങൾ അറിവില്ലായ്മ കൊണ്ട് സംഭവിച്ചു എന്ന് വാദിച്ചാൽ പോലും ക്രിമിനൽ നിയമ നടപടി നേരിടേണ്ടി വരുന്ന സാഹചര്യമാണ് യുകെയിൽ നിയമം അനുശാസിക്കുന്നത്.
ബാങ്ക് വഴി എത്തുന്ന പണം ആയതിനാൽ കൃത്യമായ ട്രാൻസാക്ഷൻ വിവരങ്ങൾ എച്ച്എംആർസിക്ക് ലഭിക്കുകയും ചെയ്യും. പലരും വീട് വാങ്ങുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ വലിയ തുകകൾ എത്തിക്കുന്നത്. ഇയ്യിടെയായി മിക്ക ബാങ്കുകളും പണത്തിന്റെ ഉറവിടം കൃത്യമായി ചോദിച്ചു മനസിലാക്കുകയും അത് രേഖകളിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇന്നല്ലെങ്കിൽ നാളെ ഉത്തരം പറയേണ്ട പണത്തിന്റെ വരുമാന സ്രോതസ് തന്നെയാണ് പൈതൃക സ്വത്തു വിൽപനയും പണകൈമാറ്റവും എന്നത് വ്യക്തം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്