മലയാളി നഴ്സുമാരെ തേടി യുകെയിലെ സർക്കാർ ആശുപത്രി പ്രതിനിധികൾ കേരളത്തിൽ എത്തി; നാളെ എറണാകുളത്ത് തുടങ്ങുന്ന അഭിമുഖങ്ങൾ 26ന് ഡൽഹിയിൽ തീരും; കേരളത്തിൽ അഞ്ചിടങ്ങളിൽ; രണ്ട് വിഷയങ്ങൾക്കും ഐഇഎൽടിഎസ് 7ഉം ബാക്കി രണ്ടിന് 6.5ഉം ഒഇടി സിപ്ലസും നേടിയവർക്കും അപേക്ഷിക്കാം: സൗജന്യ നിയമനത്തിന് ഇപ്പോൾ തന്നെ ഇമെയിൽ അയക്കൂ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: വിദേശത്ത് നഴ്സിങ് ജോലി തേടുന്ന മലയാളി നഴ്സുമാർക്ക് ഇതാ സുവർണാവസരം. യുകെയിലെ സർക്കാർ ആശുപത്രി പ്രതിനിധികൾ കേരളത്തിലേക്ക് നഴ്സുമാരെ തേടി എത്തുന്നു എന്നുള്ള വാർത്തകൾ നേരത്തെ മറുനാടൻ ലോകമെമ്പാടുമുള്ള നഴ്സുമാർക്കായി പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടനിൽ നഴ്സാകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം പൂർത്തീകരിക്കാനുള്ള അവസരമാണ് നാളെ മുതൽ കൈവന്നിരിക്കുന്നത്. മലയാളി നഴ്സുമാരെ തേടി യുകെയിലെ സർക്കാർ ആശുപത്രി പ്രതിനിധികൽ കേരളത്തിൽ എത്തിക്കഴിഞ്ഞു. നാളെ കൊച്ചിയിൽ തുടങ്ങുന്ന അഭിമുഖങ്ങൾ ഈ മാസം 26 ന് ഡൽഹിയിൽ അവസാനിക്കും. ഈ സുവർണാവസരം നഴ്സുമാർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ മൂന്ന് എൻഎച്ച്എസ് ട്രസ്റ്റ് പ്രതിനിധിളാണ് കേരളത്തിൽ എത്തിയത്. പോർട്സ്മൗത്ത്, ഹരോഗെയ്റ്റ്, സെന്റ് ഹെലൻസ് എന്നീ എൻഎച്ച്എസ് ട്രസ്റ്റുകളിൽ നിന്നുമാണ് മുതിർന്ന ജീവനക്കാർ കേരളത്തിൽ എത്തിയത്. നാളെ എറണാകുളത്ത് തുടങ്ങുന്ന റിക്രൂട്ട്മെന്റ് മേള കേരളത്തിലെ അഞ്ച് നഗരങ്ങളിലും ബാംഗ്ലൂരിലും ഡൽഹിയിലുമായി സമാപിക്കും. നാല് വിഷയങ്ങൾക്കും ഐഇഎൽടിഎസ് 7 വീതം ഉള്ളവർക്കും ഒഇടി എല്ലാ വിഷയത്തിലും ബി ഗ്രേഡ് ഉള്ളവർക്കും ഉടൻ നിയമനത്തിനുള്ള ഓർഡർ നൽകും. അവർക്ക് സൗജന്യ വിമാന ടിക്കറ്റും വിസ ഫീസും മൂന്ന് മാസത്തെ താമസവും ഉറപ്പ് നൽകുന്ന രേഖകൾ കൈമാറും. ഇവർക്ക് ഏതാനും ആഴ്ചകൾക്കകം വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കി യുകെയിൽ പോകാം. ഒരു നയാ പൈസ പോലും ആർക്കും നൽകേണ്ടതില്ല.
എല്ലാ വിഷയങ്ങൾക്കും ഐഇഎൽടിഎസ് 7 ഉള്ളവരെ കണ്ടെത്താൻ പ്രയാസം ആയതിനാൽ ഏതെങ്കിലും രണ്ട് വിഷയങ്ങൾക്കെങ്കിലും ഐഇഎൽടിസ് 7 നേടുകയും ബാക്കി രണ്ട് വിഷയങ്ങൾക്ക് 6.5 വീതം നേടുകയും ചെയ്താൽ അവർക്കും ജോബ് ഓഫർ നൽകും. ഇത്തരക്കാർക്ക് അങ്കമാലിയിൽ വച്ച് പ്രത്യേക പരിശീലനം നൽകി ഐഇഎൽടിഎസ് എഴുതിക്കാനും സഹായിക്കും. എന്നാൽ നാല് വിഷയങ്ങൾക്കും ഐഇഎൽടിഎസ് 7 പാസായാൽ മാത്രമെ ഇവർക്ക് യുകെയിലേക്ക് പോകാൻ സാധിക്കൂ. പ്രത്യേക പരിശീലനം വഴി ഇവർ വിജയിക്കുമെന്നാണ് പൊതുവെയുള്ള അനുഭവം വ്യക്തമാക്കുന്നത്. ഇവരോടും ഒരു രൂപ പോലും ഫീസായി വാങ്ങുന്നതല്ല എന്നതാണ് പ്രധാന പ്രത്യേകത.
ഈ മൂന്ന് എൻഎച്ച്എസ് ട്രസ്റ്റുകളിലേക്കുമായി കുറഞ്ഞത് 500 നഴ്സുമാരെ എങ്കിലും നിയമിക്കാനുള്ള ആഗ്രഹവുമായാണ് ട്രസ്റ്റ് അധികൃതർ എത്തിയിരിക്കുന്നത്. നാളെ എറണാകുളം കലൂർ, 17ന് കോട്ടയം, 18ന് ചെങ്ങന്നൂർ, 20ന് അങ്കമാലി, 22ന് കോഴിക്കോട്, 24ന് ബാംഗ്ലൂർ, 26ന് ഡൽഹി എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ. ഈ ഏഴിടങ്ങളിലും എൻഎച്ച്എസ് പ്രതിനിധികളും ഈ ട്രസ്റ്റിലേക്ക് നിയമിക്കാൻ എൻഎച്ച്എസ് കോണ്ടാക്റ്റ് കൊടുത്തിരിക്കുന്ന വോസ്റ്റെക്ക് എന്ന മലയാളി സ്ഥാപനത്തിന്റെ പ്രതിനിധികളും പങ്കെടുക്കുന്നതാണ്. ഏതു സ്ഥലത്ത് വേണമെങ്കിലും യോഗ്യത ഉള്ള ആർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.
പൂർണ്ണമായും സൗജന്യമായി നടത്തുന്ന റിക്രൂട്ട്മെന്റിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റും മൂന്നു മാസത്തെ താമസവും മാത്രമല്ല, വിസ ഫീസ്, ഇമ്മിഗ്രേഷൻ സർചാർജ്ജ്, ഫ്ളൈറ്റ് ടിക്കറ്റ്സ് എന്നിവയും എൻഎച്ച്എസ് സൗജന്യമായി തന്നെ അനുവദിക്കും. കൂടാതെ നിയമനം ലഭിച്ചു യുകെയില എത്തുന്നവർക്ക് ഫ്രീ എയർപോർട്ട് പിക്ക് അപ്സ് നൽകുന്നതാണ്. നിയമനം ലഭിച്ചവർ നിർബന്ധമായും പാസാകേണ്ട കമ്പ്യൂട്ടർ ടെസ്റ്റിനും തുടർന്ന് യുകെയിൽ ചെന്ന് എഴുതേണ്ട ഒഎസ്സിഇ എക്സാമിനുമുള്ള ഫീസ് നൽകുകയും സൗജന്യമായ പരിശീലനം നൽകുകയും ചെയ്യും.
സെലക്ഷൻ ലഭിക്കുന്ന എല്ലാവർക്കും അതാത് ട്രസ്റ്റുകൾ ഓഫർ ലെറ്റർ നൽകും. സിബിടി പരീക്ഷ എഴുതാനും എൻഎംസി രജിസ്ട്രേഷൻ ലഭിക്കാനുമുള്ള പരിശീലനവും സഹായവും ഇവർ തന്നെ തുടർന്നു നൽകും. ഇതു പൂർത്തിയായാൽ മൂന്നു വർഷത്തെ ടെയർ 2 വിസയാണ് നൽകുന്നത്. മൂന്നു കൊല്ലത്തിന് ശേഷം വിസ വീണ്ടും മൂന്നു വർഷം കൂടി നേരിട്ടു നൽകും. നഴ്സിങ് തസ്തിക ഷോട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ ഉള്ളതിനാൽ അഞ്ചു വർഷം ഇവർക്ക് പിആർ ലഭിക്കും. കുടുംബത്തെ കൊണ്ടുപോകാനും അവർക്ക് ഫുൾ ടൈം വർക്ക് ചെയ്യാനും നിയമം അനുശാസിക്കുന്നുണ്ട്.
ഐഇഎൽറ്റിഎസ് നാലു ബാൻഡിലും ഏഴു വീതം ഉള്ളവർക്കാണ് നിയമനം ലഭിക്കുക. ആറു മാസത്തിനിടയിൽ നടന്ന രണ്ടു പരീക്ഷകളിലായി നാലു ബാൻഡുകളും ക്ലിയർ ചെയ്താലും അംഗീകാരം ലഭിക്കും. അതല്ലെങ്കിൽ ഒഇറ്റി എന്ന പരീക്ഷയിൽ നാലു വിഷയത്തിലും ബി ഗ്രേഡ് നേടിയാലും നിയമനം നടക്കും. കഴിഞ്ഞ് രണ്ടു വർഷത്തിനിടയിൽ നഴ്സിങ് പാസ്സാവുകയും പരീക്ഷയും പഠനവും ഇംഗ്ലീഷ് അധ്യയന മാധ്യമത്തിലാണ് എന്നു തെളിയുകയും ചെയ്യുന്നവർക്കും നിയമനം ലഭിക്കും. ഇതിന്റെ വിശദാംശങ്ങൾ ആദ്യമേ ചോദിച്ചു മനസ്സിലാക്കേണ്ടതാണ് കുട്ടികൾക്ക് സൗജന്യ വിദ്യാഭാസവും ഉറപ്പാണ്.
ഐഇഎൽടിഎസ് രണ്ടു വിഷയങ്ങൾക്കെങ്കിലും ഏഴും ബാക്കി രണ്ടു വിഷയങ്ങൾക്ക് 6.5 ഉം ഉള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. ഇവർക്ക് സൗജന്യ ഐഇഎൽടിഎസ് പരിശീലനം എൻഎച്ച്എസ് നൽകും. നിയമനത്തിനു മുൻപുള്ള ഇന്റർവ്യൂ ആയതിനാൽ ഐഇഎൽടിഎസ്, ഒഇടി യോഗ്യതകൾ നേടിയതിന്റെ പകർപ്പിനൊപ്പം ബയോഡാറ്റ കൂടി അയക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെയാണ് ഇന്റർവ്യൂവിന് ക്ഷണിക്കുക. നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള സ്ഥലത്തായിരിക്കും ഇന്റർവ്യൂ. [email protected] എന്ന മെയിൽ ഐഡിയിലേക്കാണ് ബയോഡാറ്റ അയക്കേണ്ടത്.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍