ബ്രിട്ടനിൽ അവസരം കുറയുന്നുവെന്ന സൂചന വന്നതോടെ മലയാളി തള്ളിക്കയറ്റം ഓസ്ട്രേലിയയിലേക്ക്; വിസ ഏജൻസികൾ ചാകര തേടി സജീവമായി; കഴിഞ്ഞ വർഷം എത്തിയത് 29,000 വിദ്യാർത്ഥികൾ; ട്രെൻഡ് തിരിച്ചറിഞ്ഞു സത്വര നടപടികളുമായി ഓസ്ട്രേലിയൻ സർക്കാർ; ആറ് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വിലക്ക്; സൂക്ഷിച്ചില്ലെങ്കിൽ മലയാളികൾക്കുള്ള മറ്റൊരു വാതിലും അടയും
പ്രത്യേക ലേഖകൻ
ലണ്ടൻ: ബ്രിട്ടനിൽ ഏതാനും വർഷമായി കുടിയേറ്റക്കാർ നേടിക്കൊണ്ടിരുന്ന മേൽക്കൈ സാവധാനം കുറയുകയാണ് എന്ന് വ്യക്തമായതോടെ അടുത്ത സ്ഥലം വേഗത്തിൽ പിടിയിൽ ഒതുക്കാനുള്ള ശ്രമം കേരളത്തിലെ റിക്രൂട്ടിങ് മാഫിയ തുടങ്ങിക്കഴിഞ്ഞു. ബ്രിട്ടൻ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വർഷം മുന്നിൽ എത്തിയതോടെ കുടിയേറ്റം ശക്തമായി നിയന്ത്രിക്കണം എന്ന ചിന്തയിൽ വിദ്യാർത്ഥി വിസക്കാരെ ലക്ഷ്യം വച്ചുള്ള നിയന്ത്രണത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഇതനുസരിച്ച് അടുത്ത വർഷം ജനുവരിയിൽ പ്രവേശനം നേടുന്ന ഭൂരിഭാഗം പേർക്കും കൂടെ കുടുംബത്തെ കൊണ്ടുവരാൻ കഴിയില്ലെന്നാണ് ലഭ്യമാകുന്ന സൂചനകൾ. യുകെയിൽ പഠിക്കാൻ വരുന്നതിനൊപ്പം സാധ്യമായാൽ കുടിയേറ്റം കൂടി ശരിപ്പെടുത്തുക എന്ന ചിന്തയോടെയാണ് ഭൂരിഭാഗം പേരും കുടുംബ വിസ കൂടി തയ്യാറാക്കി യുകെയിൽ എത്തുന്നത്.
എന്നാൽ ഇങ്ങനെ എത്തിക്കൊണ്ടിരിക്കുന്നവരുടെ എണ്ണം അനിയന്ത്രിതമായതോടെയാണ് കർക്കശ നടപടി വേണം എന്ന് ഹോം ഓഫിസ് മന്ത്രാലയം സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്. അടുത്ത ഏഴു വർഷത്തിനുള്ളിൽ എത്തും എന്ന് കരുതിയ എണ്ണം വിദ്യാർത്ഥി വിസക്കാരാണ് ഇതിനകം യുകെ മണ്ണിൽ കാലുകുത്തി കഴിഞ്ഞിരിക്കുന്നത്. ഈ എണ്ണപ്പെരുപ്പം മൂലം അടുത്തിടെ എത്തിയവരിൽ നല്ലപങ്കും ജോലി കണ്ടെത്താൻ കഴിയാതെ വിഷമിക്കുക്കയാണ്.
പട്ടിണി കിടന്നു ശീലം ഇല്ലാത്ത തലമുറക്കാർ യുകെയിൽ എത്തിയപ്പോൾ അതും ശീലമായി എന്നതിൽ നിന്നും തെളിയുകയാണ് മോഹിച്ചെത്തിയ നാട്ടിലെ ദുരിതം എത്ര വലുതാണ് എന്നതും. ഇക്കാര്യങ്ങൾ വാർത്തകൾ ആയും സോഷ്യൽ മീഡിയ പോസ്റ്റുകൾ ആയും എത്തി തുടങ്ങിയതോടെ യുകെയിൽ ഇനി രക്ഷയില്ല എന്ന സന്ദേശം സാവധാനം എങ്കിലും കേരളത്തിലും എത്തിയിട്ടുണ്ട്. ഇതിനൊപ്പം സർക്കാർ നടപടികൾ കടുപ്പിക്കുകയാണ് എന്ന വാർത്ത കൂടി പുറത്തു വന്നതോടെയാണ് മലയാളി വിദ്യാർത്ഥികളും ചെറുപ്പക്കാരും ഓസ്ട്രേലിയ, കാനഡ, ന്യുസിലാൻഡ് എന്നിവിടങ്ങളിൽ മരുപ്പച്ച തേടി തുടങ്ങിയത്.
ഇതിൽ ഓസ്ട്രേലിയ കുറച്ചു കൂടി താമസത്തിനു പറ്റിയ സ്ഥലം എന്ന നിലയിൽ ആകർഷണീയം ആയതോടെ അന്വേഷകരുടെ എണ്ണവും കൂടി. ഇതനുസരിച്ചു വിദ്യാർത്ഥി ഏജൻസികളുടെ പരസ്യത്തിലും വർധന വന്നിട്ടുണ്ട്. ഒരു പ്രയാസവും കൂടാതെ ഓസ്ട്രേലിയയിൽ എത്തിക്കാം എന്നതാണ് പതിവ് പോലെ എജൻസികളുടെ വാഗ്ദാനം. ഓസ്ട്രേലിയയിൽ ജീവിക്കാൻ ചുരുങ്ങിയത് ഒരു വർഷം പത്തു ലക്ഷം രൂപയ്ക്ക് തുല്യമായ ഇന്ത്യൻ തുക ആവശ്യം ഉണ്ടെന്നു ഓസ്ട്രേലിയൻ സർക്കാർ മുൻകൂട്ടി വ്യക്തമാക്കുന്നത് ആ പണം അവിടെ എത്തിയ ശേഷം കണ്ടുപിടിക്കാം എന്ന് ചിന്തിക്കുന്നവരുടെ തലയിലേക്ക് കേറുവാൻ കൂടിയാണ്.
സമാനമായ ചെലവ് യുകെയിൽ ആവശ്യമാണ് എങ്കിലും വിമാനം ഇറങ്ങിയാൽ ജോലികൾ നിങ്ങളെ കാത്തുകിടക്കുകയാണ് എന്ന വഞ്ചന വാക്കുകൾ കേട്ടാണ് നല്ല പങ്കു മലയാളി വിദ്യാർത്ഥികളും യുകെയിൽ കാലുകുത്തിയത്. ഇപ്പോൾ പലരും മാസം പട്ടിണി കൂടാതെ പിടിച്ചു നിൽക്കാൻ 50,000 രൂപ വീതം നാട്ടിൽ നിന്നും യുകെയിൽ എത്തിക്കുകയാണ്.
കഴിഞ്ഞ ഒരു വർഷത്തിടയിൽ ഓസ്ട്രേലിയയിൽ 29,000 ഇന്ത്യൻ വിദ്യാർത്ഥികൾ ആണ് എത്തിച്ചേർന്നത്. ഇത് തൊട്ടു തലേവർഷത്തേക്കാൾ 160 ശതമാനം അധികം ആണെന്ന് ഓസ്ട്രേലിയൻ സർക്കാർ കണക്കുകൾ പറയുന്നു. ഈ ട്രെൻഡ് തുടർന്നാൽ ബ്രിട്ടനിലേക്കാൾ കഷ്ടമാകും ഓസ്ട്രേലിയയിലെ കാര്യം എന്നുറപ്പാണ്. ഇത് മുൻകൂട്ടി കണ്ടു നടപടികൾ കടുപ്പിക്കുകയാണ് ഓസ്ട്രേലിയൻ സർക്കാരും. വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി ഓസ്ട്രേലിയയിൽ കൂട്ടത്തോടെ എത്തി എന്ന കാരണത്താൽ ആറ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവരുടെ വിസ തടയാൻ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. മിക്ക യൂണിവേഴ്സിറ്റികളിലും ഈ നിരോധനം പ്രാബല്യത്തിൽ എത്തിക്കഴിഞ്ഞു.
നിരോധനം താൽക്കാലികം ആണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ നൽകുന്ന സൂചന. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി അഡ്മിഷൻ തരപ്പെടുത്തി എന്ന കുറ്റത്തിന് ജമ്മു കാശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നും ഉള്ളവരുടെ വിസ അപേക്ഷകളാണ് പരിഗണിക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത്. മുൻപ് യുകെയിൽ പഞ്ചാബിൽ നിന്നും ഉള്ളവരുടെ വിസ അപേക്ഷകൾ ഇത്തരത്തിൽ നിരസിക്കപ്പെട്ടിരുന്നു.
വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്ക് എല്ലാം ഓസ്ട്രേലിയൻ സർക്കാർ ഏജൻസികളുടെ കത്ത് കിട്ടിക്കഴിഞ്ഞു. പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ അപേക്ഷകൾ എത്തിയപ്പോൾ അതിൽ 25 ശതമാനവും പ്രാഥമിക പരിശോധനയിൽ യോഗ്യത ഇല്ലെന്നു കണ്ടതോടെയാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ യൂണിവേഴ്സിറ്റികൾ തയ്യാറായത്.
വിദ്യാർത്ഥി നിരോധനത്തിന് പ്രത്യക്ഷമായി ഓസ്ട്രേലിയൻ സർക്കാർ പറയുന്നതും ബ്രിട്ടൻ പറയുന്ന അതേ കാരണങ്ങൾ തന്നെയാണ്. പഠിക്കാൻ എത്തുന്നു എന്ന വ്യാജേന കുടിയേറ്റത്തിനാണ് ഇന്ത്യൻ വിദ്യാർത്ഥികൾ മുൻകൈ എടുക്കുന്നത് എന്നാണ് ഓസ്ട്രേലിയ പറയുന്നത്. ഇത് തന്നെയാണ് ബ്രിട്ടന്റെ ഭാഷയും. ബ്രിട്ടനിൽ എത്തിയവർ യൂണിവേഴ്സിറ്റിയിൽ പോകാതെ നേരെ കെയർ ഹോമുകളിൽ വിസ അന്വേഷിച്ച് എത്തിയതും നടപടികൾ കടുപ്പിക്കാൻ സർക്കാരിന് ആവശ്യമായ തെളിവായി മാറുക ആയിരുന്നു. ഇപ്പോൾ ഇതേവഴിയിലാണ് ഓസ്ട്രേലിയൻ കുടിയേറ്റവും.
കേരളത്തിൽ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന എജൻസികൾ തന്നെ പറയുന്നത് ഓസ്ട്രേലിയയിൽ എത്തിയാൽ കെയർ ഹോം ജോലികൾ ശരിപ്പെടുത്താം എന്നാണ്. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പണിയാണ് ഇത്തരം ഏജൻസികൾ കേരളത്തിൽ ഇരുന്നു ചെയ്യുന്നത്. താൽക്കാലികമായി കിട്ടുന്ന ബിസിനസ്സിൽ മാത്രമാണ് അവരുടെ ശ്രദ്ധ. എന്നാൽ ഭാവിയിൽ മിടുക്കരായ മലയാളി ചെറുപ്പക്കാർക്ക് പഠിക്കാൻ ലഭിക്കുന്ന അവസരമാണ് ഇതിലൂടെ ബ്രിട്ടനിലും ഓസ്ട്രേലിയയിലും മലയാളികൾ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു വഴി ഒരുക്കുന്നവരെ തടയാൻ ബാധ്യസ്ഥരായ സംസ്ഥാന സർക്കാരാകട്ടെ ഇതൊക്കെ തങ്ങളുടെ പണിയേ അല്ലെന്ന മട്ടിലാണ് യുകെയിൽ നിന്നും എത്തിയ പരാതികളോട് മൗനത്തിന്റെ ഭാഷയിലൂടെ നൽകിയ പ്രതികരണം വഴി തെളിയിക്കുന്നതും.
Stories you may Like
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- വിസ തട്ടിപ്പുകാരൻ ഗൾഫിലേക്ക് മുങ്ങുമ്പോൾ
- 'നരേന്ദ്ര മോദിക്കു ലഭിക്കുന്ന സ്വീകരണം ബ്രൂസ് സ്പ്രിങ്സ്റ്റീനു പോലും ലഭിക്കുന്നില്ല'
- കെയർ വിസ: ഇനിയാർക്കും വരാനാകില്ലെന്ന് ഉറപ്പിച്ചു ബ്രിട്ടീഷ് സർക്കാരിന്റെ ഉത്തരവ്
- ജൂലൈയിൽ ബ്രിട്ടൻ പറഞ്ഞു മതിയെന്ന്; ഇപ്പോൾ ഓസ്ട്രേലിയയും കാനഡയും
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍