ബ്രിട്ടനിൽ അവസരം കുറയുന്നുവെന്ന സൂചന വന്നതോടെ മലയാളി തള്ളിക്കയറ്റം ഓസ്ട്രേലിയയിലേക്ക്; വിസ ഏജൻസികൾ ചാകര തേടി സജീവമായി; കഴിഞ്ഞ വർഷം എത്തിയത് 29,000 വിദ്യാർത്ഥികൾ; ട്രെൻഡ് തിരിച്ചറിഞ്ഞു സത്വര നടപടികളുമായി ഓസ്ട്രേലിയൻ സർക്കാർ; ആറ് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വിലക്ക്; സൂക്ഷിച്ചില്ലെങ്കിൽ മലയാളികൾക്കുള്ള മറ്റൊരു വാതിലും അടയും

പ്രത്യേക ലേഖകൻ
ലണ്ടൻ: ബ്രിട്ടനിൽ ഏതാനും വർഷമായി കുടിയേറ്റക്കാർ നേടിക്കൊണ്ടിരുന്ന മേൽക്കൈ സാവധാനം കുറയുകയാണ് എന്ന് വ്യക്തമായതോടെ അടുത്ത സ്ഥലം വേഗത്തിൽ പിടിയിൽ ഒതുക്കാനുള്ള ശ്രമം കേരളത്തിലെ റിക്രൂട്ടിങ് മാഫിയ തുടങ്ങിക്കഴിഞ്ഞു. ബ്രിട്ടൻ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വർഷം മുന്നിൽ എത്തിയതോടെ കുടിയേറ്റം ശക്തമായി നിയന്ത്രിക്കണം എന്ന ചിന്തയിൽ വിദ്യാർത്ഥി വിസക്കാരെ ലക്ഷ്യം വച്ചുള്ള നിയന്ത്രണത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഇതനുസരിച്ച് അടുത്ത വർഷം ജനുവരിയിൽ പ്രവേശനം നേടുന്ന ഭൂരിഭാഗം പേർക്കും കൂടെ കുടുംബത്തെ കൊണ്ടുവരാൻ കഴിയില്ലെന്നാണ് ലഭ്യമാകുന്ന സൂചനകൾ. യുകെയിൽ പഠിക്കാൻ വരുന്നതിനൊപ്പം സാധ്യമായാൽ കുടിയേറ്റം കൂടി ശരിപ്പെടുത്തുക എന്ന ചിന്തയോടെയാണ് ഭൂരിഭാഗം പേരും കുടുംബ വിസ കൂടി തയ്യാറാക്കി യുകെയിൽ എത്തുന്നത്.
എന്നാൽ ഇങ്ങനെ എത്തിക്കൊണ്ടിരിക്കുന്നവരുടെ എണ്ണം അനിയന്ത്രിതമായതോടെയാണ് കർക്കശ നടപടി വേണം എന്ന് ഹോം ഓഫിസ് മന്ത്രാലയം സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്. അടുത്ത ഏഴു വർഷത്തിനുള്ളിൽ എത്തും എന്ന് കരുതിയ എണ്ണം വിദ്യാർത്ഥി വിസക്കാരാണ് ഇതിനകം യുകെ മണ്ണിൽ കാലുകുത്തി കഴിഞ്ഞിരിക്കുന്നത്. ഈ എണ്ണപ്പെരുപ്പം മൂലം അടുത്തിടെ എത്തിയവരിൽ നല്ലപങ്കും ജോലി കണ്ടെത്താൻ കഴിയാതെ വിഷമിക്കുക്കയാണ്.
പട്ടിണി കിടന്നു ശീലം ഇല്ലാത്ത തലമുറക്കാർ യുകെയിൽ എത്തിയപ്പോൾ അതും ശീലമായി എന്നതിൽ നിന്നും തെളിയുകയാണ് മോഹിച്ചെത്തിയ നാട്ടിലെ ദുരിതം എത്ര വലുതാണ് എന്നതും. ഇക്കാര്യങ്ങൾ വാർത്തകൾ ആയും സോഷ്യൽ മീഡിയ പോസ്റ്റുകൾ ആയും എത്തി തുടങ്ങിയതോടെ യുകെയിൽ ഇനി രക്ഷയില്ല എന്ന സന്ദേശം സാവധാനം എങ്കിലും കേരളത്തിലും എത്തിയിട്ടുണ്ട്. ഇതിനൊപ്പം സർക്കാർ നടപടികൾ കടുപ്പിക്കുകയാണ് എന്ന വാർത്ത കൂടി പുറത്തു വന്നതോടെയാണ് മലയാളി വിദ്യാർത്ഥികളും ചെറുപ്പക്കാരും ഓസ്ട്രേലിയ, കാനഡ, ന്യുസിലാൻഡ് എന്നിവിടങ്ങളിൽ മരുപ്പച്ച തേടി തുടങ്ങിയത്.
ഇതിൽ ഓസ്ട്രേലിയ കുറച്ചു കൂടി താമസത്തിനു പറ്റിയ സ്ഥലം എന്ന നിലയിൽ ആകർഷണീയം ആയതോടെ അന്വേഷകരുടെ എണ്ണവും കൂടി. ഇതനുസരിച്ചു വിദ്യാർത്ഥി ഏജൻസികളുടെ പരസ്യത്തിലും വർധന വന്നിട്ടുണ്ട്. ഒരു പ്രയാസവും കൂടാതെ ഓസ്ട്രേലിയയിൽ എത്തിക്കാം എന്നതാണ് പതിവ് പോലെ എജൻസികളുടെ വാഗ്ദാനം. ഓസ്ട്രേലിയയിൽ ജീവിക്കാൻ ചുരുങ്ങിയത് ഒരു വർഷം പത്തു ലക്ഷം രൂപയ്ക്ക് തുല്യമായ ഇന്ത്യൻ തുക ആവശ്യം ഉണ്ടെന്നു ഓസ്ട്രേലിയൻ സർക്കാർ മുൻകൂട്ടി വ്യക്തമാക്കുന്നത് ആ പണം അവിടെ എത്തിയ ശേഷം കണ്ടുപിടിക്കാം എന്ന് ചിന്തിക്കുന്നവരുടെ തലയിലേക്ക് കേറുവാൻ കൂടിയാണ്.
സമാനമായ ചെലവ് യുകെയിൽ ആവശ്യമാണ് എങ്കിലും വിമാനം ഇറങ്ങിയാൽ ജോലികൾ നിങ്ങളെ കാത്തുകിടക്കുകയാണ് എന്ന വഞ്ചന വാക്കുകൾ കേട്ടാണ് നല്ല പങ്കു മലയാളി വിദ്യാർത്ഥികളും യുകെയിൽ കാലുകുത്തിയത്. ഇപ്പോൾ പലരും മാസം പട്ടിണി കൂടാതെ പിടിച്ചു നിൽക്കാൻ 50,000 രൂപ വീതം നാട്ടിൽ നിന്നും യുകെയിൽ എത്തിക്കുകയാണ്.
കഴിഞ്ഞ ഒരു വർഷത്തിടയിൽ ഓസ്ട്രേലിയയിൽ 29,000 ഇന്ത്യൻ വിദ്യാർത്ഥികൾ ആണ് എത്തിച്ചേർന്നത്. ഇത് തൊട്ടു തലേവർഷത്തേക്കാൾ 160 ശതമാനം അധികം ആണെന്ന് ഓസ്ട്രേലിയൻ സർക്കാർ കണക്കുകൾ പറയുന്നു. ഈ ട്രെൻഡ് തുടർന്നാൽ ബ്രിട്ടനിലേക്കാൾ കഷ്ടമാകും ഓസ്ട്രേലിയയിലെ കാര്യം എന്നുറപ്പാണ്. ഇത് മുൻകൂട്ടി കണ്ടു നടപടികൾ കടുപ്പിക്കുകയാണ് ഓസ്ട്രേലിയൻ സർക്കാരും. വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി ഓസ്ട്രേലിയയിൽ കൂട്ടത്തോടെ എത്തി എന്ന കാരണത്താൽ ആറ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവരുടെ വിസ തടയാൻ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. മിക്ക യൂണിവേഴ്സിറ്റികളിലും ഈ നിരോധനം പ്രാബല്യത്തിൽ എത്തിക്കഴിഞ്ഞു.
നിരോധനം താൽക്കാലികം ആണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ നൽകുന്ന സൂചന. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി അഡ്മിഷൻ തരപ്പെടുത്തി എന്ന കുറ്റത്തിന് ജമ്മു കാശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നും ഉള്ളവരുടെ വിസ അപേക്ഷകളാണ് പരിഗണിക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത്. മുൻപ് യുകെയിൽ പഞ്ചാബിൽ നിന്നും ഉള്ളവരുടെ വിസ അപേക്ഷകൾ ഇത്തരത്തിൽ നിരസിക്കപ്പെട്ടിരുന്നു.
വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്ക് എല്ലാം ഓസ്ട്രേലിയൻ സർക്കാർ ഏജൻസികളുടെ കത്ത് കിട്ടിക്കഴിഞ്ഞു. പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ അപേക്ഷകൾ എത്തിയപ്പോൾ അതിൽ 25 ശതമാനവും പ്രാഥമിക പരിശോധനയിൽ യോഗ്യത ഇല്ലെന്നു കണ്ടതോടെയാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ യൂണിവേഴ്സിറ്റികൾ തയ്യാറായത്.
വിദ്യാർത്ഥി നിരോധനത്തിന് പ്രത്യക്ഷമായി ഓസ്ട്രേലിയൻ സർക്കാർ പറയുന്നതും ബ്രിട്ടൻ പറയുന്ന അതേ കാരണങ്ങൾ തന്നെയാണ്. പഠിക്കാൻ എത്തുന്നു എന്ന വ്യാജേന കുടിയേറ്റത്തിനാണ് ഇന്ത്യൻ വിദ്യാർത്ഥികൾ മുൻകൈ എടുക്കുന്നത് എന്നാണ് ഓസ്ട്രേലിയ പറയുന്നത്. ഇത് തന്നെയാണ് ബ്രിട്ടന്റെ ഭാഷയും. ബ്രിട്ടനിൽ എത്തിയവർ യൂണിവേഴ്സിറ്റിയിൽ പോകാതെ നേരെ കെയർ ഹോമുകളിൽ വിസ അന്വേഷിച്ച് എത്തിയതും നടപടികൾ കടുപ്പിക്കാൻ സർക്കാരിന് ആവശ്യമായ തെളിവായി മാറുക ആയിരുന്നു. ഇപ്പോൾ ഇതേവഴിയിലാണ് ഓസ്ട്രേലിയൻ കുടിയേറ്റവും.
കേരളത്തിൽ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന എജൻസികൾ തന്നെ പറയുന്നത് ഓസ്ട്രേലിയയിൽ എത്തിയാൽ കെയർ ഹോം ജോലികൾ ശരിപ്പെടുത്താം എന്നാണ്. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പണിയാണ് ഇത്തരം ഏജൻസികൾ കേരളത്തിൽ ഇരുന്നു ചെയ്യുന്നത്. താൽക്കാലികമായി കിട്ടുന്ന ബിസിനസ്സിൽ മാത്രമാണ് അവരുടെ ശ്രദ്ധ. എന്നാൽ ഭാവിയിൽ മിടുക്കരായ മലയാളി ചെറുപ്പക്കാർക്ക് പഠിക്കാൻ ലഭിക്കുന്ന അവസരമാണ് ഇതിലൂടെ ബ്രിട്ടനിലും ഓസ്ട്രേലിയയിലും മലയാളികൾ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു വഴി ഒരുക്കുന്നവരെ തടയാൻ ബാധ്യസ്ഥരായ സംസ്ഥാന സർക്കാരാകട്ടെ ഇതൊക്കെ തങ്ങളുടെ പണിയേ അല്ലെന്ന മട്ടിലാണ് യുകെയിൽ നിന്നും എത്തിയ പരാതികളോട് മൗനത്തിന്റെ ഭാഷയിലൂടെ നൽകിയ പ്രതികരണം വഴി തെളിയിക്കുന്നതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- മീൻ പിടിക്കാൻ പോയ കുട്ടി കണ്ടത് റെയിൽ പാളത്തിലെ വലിയ കുഴി; തൊട്ടു പിന്നാലെ ട്രെയിൻ എത്തിയതോടെ ഇട്ടിരുന്ന ചുവന്ന ഷർട്ട് അഴിച്ചു വീശി ട്രെയിൻ നിർത്തിച്ച് അഞ്ചാം ക്ലാസുകാരൻ: ഒഴിവായത് വൻ ദുരന്തം
- കരുവന്നൂർ, അയ്യന്തോൾ ബാങ്കുകളിലെ തട്ടിപ്പുകൾ വാർത്തയാകുമ്പോൾ ദുരൂഹതകൾ പൊങ്ങി വരുന്നു; കരുവന്നൂരിലെ തട്ടിപ്പിനെ കുറിച്ചു പാർട്ടിയിൽ പരാതിപ്പെട്ടയാൾ കത്തിക്കരിഞ്ഞു; അയ്യന്തോൾ ബാങ്കിലെ ജീവനക്കാരന്റെ തിരോധാനവും ദുരൂഹം
- നിങ്ങൾ ആരോഗ്യത്തോടെ ദീർഘകാലം ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ...? എങ്കിൽ ഈ ഏഴ് രഹസ്യങ്ങൾ അറിയുക; പങ്കുവയ്ക്കുന്നത് നൂറ് വയസ്സ് തികഞ്ഞവർ
- സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു; അന്ത്യം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വെച്ച്; അസുഖങ്ങളെ തുടർന്ന് ദ്വീർഘകാലമായി ചികിത്സയിലായിരുന്നു; വിട പറയുന്നത് മലയാള സിനിമയ്ക്ക് നവഭാവുകത്വം നൽകിയ സംവിധായകൻ
- എ കെ ആന്റണിയുടെ വീട്ടിൽ ഇപ്പോൾ എത്ര ബിജെപിക്കാരുണ്ട്? അനിൽ പാർട്ടിയിൽ ചേർന്നതോടെ ബിജെപിയോട് വെറുപ്പില്ലെന്ന എലിസബത്ത് ആന്റണി വെളിപ്പെടുത്തലിൽ അമർഷത്തിൽ കോൺഗ്രസുകാർ; നേതാക്കൾ മൗനം പാലിക്കുന്നത് മുതിർന്ന നേതാവിനെ ഓർത്ത്
- കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പരാതിപ്പെട്ടപ്പോൾ വധഭീഷണി മുഴക്കി ബിജു കരീമും സഹോദരൻ ഷിജു കരീമും; കൊള്ള അറിയിച്ചതിന് പാർട്ടി നൽകിയ പ്രതിഫലം പുറത്താക്കലും; വധഭീഷണി കാരണം രാജ്യം വിട്ടു സുജേഷ് കണ്ണാട്ട്
- നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്ക്; തെളിവുകൾ ഫൈവ് ഐസ് കൈമാറി; ട്രൂഡോ പ്രസ്താവന നടത്തിയത് സഖ്യത്തിൽ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ചെന്ന് കാനഡയിലെ യു.എസ് അംബാസിഡർ
- വിദേശ രാജ്യങ്ങളിലേക്ക് കടന്ന ഖലിസ്ഥാൻ ഭീകരരുടെ 19 പേരുടെ പട്ടിക തയ്യാറാക്കി എൻഐഎ; ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടും; ഭീകരർ സാമ്പത്തിക നിക്ഷേപം നടത്തിയത് ആഡംബര നൗകകളിലും കനേഡിയൻ പ്രീമിയർ ലീഗിലും സിനിമകളിൽ വരെ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
- യുപിയിലെ സീറ്റ് വർധിക്കുന്നത് 80ൽനിന്ന് 140 ആയി! രാമക്ഷേത്രത്തിന് പകരം യൂണിഫോം സിവിൽകോഡ് തുറപ്പുചീട്ട്; വനിതാബില്ലിന്റെ ഗുണവും കിട്ടുക ഏറ്റവും കൂടുതൽ വനിതാ നേതാക്കളുള്ള പാർട്ടിക്ക്; പൂഴിക്കടകനായി ഒബിസി സംവരണവും; ഇന്ത്യാ മുന്നണിയിലെ അനൈക്യത്തിലും പ്രതീക്ഷ; അടുത്ത 25 വർഷത്തേക്ക്കൂടി ഭരണം ബിജെപിക്കോ?
- വിരമിക്കും ദിവസം ഡയറക്ടറുടെ വിളി എത്തിയപ്പോൾ കരുതിയത് കൂട്ടുകാരുടെ കളി തമാശ എന്ന്; കബളിപ്പിക്കൽ എന്ന വിശ്വാസത്തിലെ പരിഹാസം മനുഷ്യ സഹജമായ അബദ്ധം; പെൻഷനാകുന്നതിന് രണ്ടു മണിക്കൂർ മുമ്പത്തെ സസ്പെൻഷനിൽ തിരുത്തലുണ്ടാകും; സുനിൽകുമാറിന് അശ്വാസം ഉടനെത്തും
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍