അഞ്ചര വയസ്സുകാരനായ നോർവെയിലെ ഇന്ത്യൻ ബാലനെ സ്കൂളിൽ നിന്നുതന്നെ സോഷ്യൽ സർവീസ് കൊണ്ടുപോയി; വീട്ടിലെത്തി അമ്മയേയും കസ്റ്റഡിയിൽ എടുത്തു; അമിത ബാല സംരക്ഷണ നിയമത്തിൽ അടുത്ത കാലത്ത് കുടുങ്ങുന്നത് മൂന്നാമത്തെ ഇന്ത്യൻ കുടുംബം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കുഞ്ഞിനെ അടിച്ചുവെന്ന് പറഞ്ഞ് നോർവേയിൽ ഇന്ത്യൻ ദമ്പതിമാർക്കെതിരെ നടപടിയുണ്ടായത് വിവാദമാകുന്നു. ഓസ്ലോയിൽ താമസിക്കുന്ന അനിൽ കുമാറിനും കുടുംബത്തിനുമാണ് നോർവേ അധികൃതരുടെ ഭാഗത്തുനിന്ന് ദുരനുഭവം ഉണ്ടായത്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നകാര്യത്തിൽ കടുത്ത നിയമങ്ങളുള്ള നോർവേയിൽ അടുത്തകാലത്ത് കുടുങ്ങുന്ന മൂന്നാമത്തെ കുടുംബമാണിത്.
കൊച്ചു കുട്ടികളെ ഇത്തരത്തിൽ മാതാപിതാക്കൾ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് അധികൃതർ കൊണ്ടുപോകുന്ന പ്രവണത ഏറെയുള്ള നോർവേയിൽ രാജ്യാന്തര തലത്തിൽ തന്നെ വൻ പ്രതിഷേധമുയർന്നിട്ടുണ്ട്. മറ്റു പല രാജ്യങ്ങളിലേയും ദമ്പതിമാർക്കും ഇത്തരം അനുഭവമുണ്ടായതോടെ സർക്കാർ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്നാരോപിച്ച് ജനം കൂട്ടത്തോടെ നോർവേയിൽ തെരുവിലിറങ്ങുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
സംഭവത്തെപറ്റി അനിൽ കുമാർ പറയുന്നത്. ഇങ്ങനെ: നോർവെയിലെ ശിശുക്ഷേമ വകുപ്പ് അധികൃതർ കുഞ്ഞിനെ അവൻ പഠിക്കുന്ന കിന്റർഗാർട്ടനിലെത്തി കൊണ്ടുപോകുകയായിരുന്നു. രക്ഷിതാക്കളെ അറിയിക്കാതെയാണ് കുട്ടിയ ഡിസംബർ 13ന് രാവിലെ കൊണ്ടുപോയത്. പത്തുമണിയോടെ രണ്ടു പൊലീസുകാർ വീട്ടിലെത്തി എന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്തു രണ്ടേമുക്കാൽ വരെ അവർ ഭാര്യയെ ചോദ്യംചെയ്തു. - നോർവേയിൽ ഇന്ത്യൻ റെസ്റ്റോറന്റ് നടത്തുന്ന, ഓസ്ലോയിലെ ബിജെപി ഓവർസീസ് സൗഹൃദ കൂട്ടായ്മയുടെ വൈസ് പ്രസിഡന്റുകൂടിയായ അനിൽ പറയുന്നു.
സ്കൂളിൽ നിന്ന് കുഞ്ഞിനെ അവർ ഓസ്ലോയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഹാമറിലെ വെൽഫെയർ ഹോമിലേക്കാണ് കൊണ്ടുപോയത്. ഇതിന്റെ കാരണം തിരക്കിയപ്പോഴാണ് തങ്ങൾ കുഞ്ഞിനെ തല്ലിയെന്നും അതിനാലാണ് കുഞ്ഞിനെ കൊണ്ടുപോകുന്നതെന്നും പറഞ്ഞത്- പഞ്ചാബിൽ നിന്ന് നോർവേയിലേക്ക് 26 വർഷം മുമ്പ് കുടിയേറിയ അനിൽ കുമാർ പറയുന്നു. സംഭവത്തെ തുടർന്ന് കേന്ദ്രസഹായംതേടി അനിലും പത്നി ഗുർവിന്ദർജിത് കൗറും ഡൽഹിയിൽ ബിജെപി നേതാക്കളുടെ അടുത്തെത്തുകയായിരുന്നു.
കുഞ്ഞിനെ കിന്റർഗാർട്ടനിൽ നിന്ന് കൊണ്ടുപോയ ശേഷം ഒന്നര മണിക്കൂറോളം അവർ ചോദ്യം ചെയ്തതായും ഇതിന്റെ വീഡിയോ കാണിച്ചതായും ദമ്പതികൾ പറയുന്നു. വീട്ടിൽവച്ച് അച്ഛനമ്മമാർ ഉച്ചത്തിൽ സംസാരിക്കാറുണ്ടോ എന്നും തല്ലാറുണ്ടോ എന്നും ചോദിക്കുന്നതിന് ഇല്ലെന്നാണ് കുട്ടി മറുപടി നൽകുന്നത്. മുത്തച്ഛൻ അടിക്കാറുണ്ടോ എന്ന് ചോദിക്കുമ്പോൾ കുട്ടിക്ക് ദേഷ്യംവരുന്നതും കാണാം. - കുമാർ പറയുന്നു. ചോദ്യംചെയ്യലിനു ശേഷം കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. വീണ്ടും കുഞ്ഞിനെ തിരിച്ചെത്തിച്ച ശേഷം ചോദ്യംചെയ്തപ്പോൾ കുഞ്ഞ് മാതാപിതാക്കൾ മർദ്ദിച്ചതായി പറഞ്ഞെന്നാണ് നോർവേ അധികൃതർ ഇപ്പോൾ വാദിക്കുന്നത്.
ഇതിനുശേഷം ഏഴുദിവസത്തിനു ശേഷം തിങ്കളാഴ്ച ദമ്പതികൾ വെൽഫെയർ ഹോമിലെത്തിയാണ് കുഞ്ഞിനെ കണ്ടത്. ഒരാഴ്ച മുമ്പ് സ്കൂളിലേക്ക് പോകുമ്പോൾ ഇട്ടിരുന്ന അതേ വസ്ത്രങ്ങളും ധരിച്ചായിരുന്നു കുട്ടി നിന്നിരുന്നത്. അടിവസ്ത്രംപോലും മാറ്റിക്കൊടുത്തിരുന്നില്ല. ശിശുക്ഷേമ വകുപ്പുകാർ കുട്ടിയെ വേണ്ടവിധത്തിൽ പരിപാലിച്ചില്ലെന്നും മനസ്സിലായി. ഞങ്ങളെ കണ്ടപാടെ കുഞ്ഞ് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അവൻ ഞങ്ങളുടെ കുഞ്ഞല്ലേ... ഞങ്ങളെന്തിന് അവനെ പീഡിപ്പിക്കണം... അനിൽ ചോദിക്കുന്നു.
കുഞ്ഞ് വളരെ ആക്റ്റീവ് ആണെന്നും ഭക്ഷണകാര്യങ്ങളിൽ പ്രത്യേക നിർബന്ധങ്ങൾ ഉണ്ടായിരുന്നെന്നും അനിൽ പറയുന്നു. അവന് ഇന്ത്യൻ ഭക്ഷണമാണ് ഇഷ്ടം. പക്ഷേ, ശുശുക്ഷേമ വകുപ്പുകാർ അവന് കൊടുത്തത് അവന് തീരെ ഇഷ്ടമില്ലാത്ത ബ്രഡും പോറിഡ്ജുമൊക്കെയാണ്. അവൻ ഭക്ഷണമൊന്നും കഴിച്ചില്ലെന്നും മനസ്സിലായി. - അനിൽ പറയുന്നു.
അവനെതിരെ ഉച്ചത്തിൽ എന്തെങ്കിലും പറയുകപോലും ഉണ്ടായിട്ടില്ലെന്നും പിന്നെയല്ലേ അവനെ തല്ലുന്നതെന്നുമാണ് ദമ്പതിമാരുടെ വാദം. ഞങ്ങൾ അവനെ നന്നായി നോക്കുന്നില്ലെന്ന് പറഞ്ഞ് അവനെ നോർവേ സർക്കാരാണ് പീഡിപ്പിക്കുന്നതെന്നും ദമ്പതികൾ ആരോപിക്കുന്നു. കുഞ്ഞിനെ ഇങ്ങനെ കൊണ്ടുപോയത് അവന്റെ എൺപതുകാരനായ മുത്തച്ഛനെ ഏറെ തളർത്തിയിരിക്കുകയാണ്. അദ്ദേഹം ഭക്ഷണം പോലും കഴിക്കുന്നില്ല. നോർവേ സർക്കാരിന്റെ ഇത്തരം നടപടികൾ ഭയമുണ്ടാക്കുന്നതായും ഞങ്ങളുടെ കുഞ്ഞിനെ അവർ തട്ടിക്കൊണ്ടുപോകുകയാണ് ചെയ്തിരിക്കുന്നതെന്നും അനിലും ഭാര്യയും പറയുന്നു.
ഡിസംബർ 14, 15 തീയതികളിൽ ചൈൽഡ് വെൽഫെയർ സമിതിയുമായി ബന്ധപ്പെട്ടിരുന്നു. അവർക്ക് ഒരു തെളിവും ഞങ്ങൾക്കെതിരെ നൽകാൻ കഴിഞ്ഞില്ല. ഒരു പരാതി കിട്ടിയിട്ടുണ്ടെന്ന് മാത്രമാണ് പറയുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണമാണ് അവർ ഉന്നയിക്കുന്നത്. ആരാണ് പരാതി നൽകിയതെങ്കിലും അവനോ അവളോ ഞങ്ങളുടെ കുടുംബത്തോട് പ്രതികാരം ചെയ്യുകയാണെന്നാണ് കരുതേണ്ടത്. 2011ലും 12ലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, അതിലെല്ലാം കുട്ടികളുടെ ശരീരത്തിൽ മുറിവുകളും പൊള്ളിച്ച പാടുമെല്ലാം കണ്ടിരുന്നു. പക്ഷേ, ഞങ്ങളുടെ കുഞ്ഞിനെ ഞങ്ങൾ ദ്രോഹിച്ചിട്ടേയില്ലെന്ന് വ്യക്തമായിട്ടും അവർ പകതീർക്കുകയാണ്.
നോർവേയിലെ നിയമം പാലിച്ച് ജീവിക്കുന്ന പൗരന്മാരാണ് ഞങ്ങൾ. ഇന്ത്യൻ മൂല്യങ്ങൾക്കും ഞങ്ങൾ വലിയ വില നൽകുന്നു. ഇക്കാര്യത്തിൽ ഉടൻ ഇടപെട്ട് ഇന്ത്യൻ സർക്കാർ സഹായിക്കണം - അനിൽ അഭ്യർത്ഥിക്കുന്നു. ഇക്കാര്യത്തിൽ ഉടൻ ഇടപെടുമെന്ന് ഇന്ത്യയിലെ നോർവീജിയൻ എംബസി വൃത്തങ്ങൾ വ്യക്തമാക്കി. അഞ്ചുവർഷത്തിനിലെ സമാനമായ മൂന്നാമത്തെ കേസാണ് ഇപ്പോൾ ഇന്ത്യക്കാർക്കെതിരെ നോർവേയിൽ ഉണ്ടായിരിക്കുന്നത്.
2011ൽ മൂന്നുവയസ്സുകാരനെ ഇത്തരത്തിൽ മാതാപിതാക്കളിൽ നിന്ന് വേർപെടുത്തിയപ്പോൾ യുപിഎ സർക്കാർ ഇടപെട്ടിരുന്നു. പിന്നീട് കോടതി കുഞ്ഞിനെ മാതാപിതാക്കൾക്കൊപ്പം വിട്ടു. 2013ൽ മറ്റൊരു സംഭവത്തിൽ ഇന്ത്യൻ ദമ്പതിമാർ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ചന്ദ്രശേഖർ, അനുപമ ദമ്പതിമാർക്ക് യഥാക്രമം പതിനെട്ടും പതിനഞ്ചും മാസത്തെ ജയിൽശിക്ഷ നൽകിയ കോടതി ഏഴും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളെ ഹൈദരാബാദിലെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം അയക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍