സൗദിയിലെ മലയാളികൾ എന്ത് തെറ്റാണ് ചെയ്തത്? വന്ദേ ഭാരതും ഇല്ല, ചാർട്ടേഡ് വിമാനങ്ങളും ഇല്ല; രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന അര ലക്ഷത്തിലേറെ മലയാളികൾ എന്ത് ചെയ്യണം? സൗദി പ്രവാസികളെ മത്സരിച്ചു അവഗണിച്ച കേന്ദ്രവും കേരളവും; വന്ദേഭാരത് മിഷൻ മൂന്നാംഘട്ടം സൗദിയിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസ് ഇല്ലാത്തതിൽ പ്രവാസികളിൽ അമർഷം അണപൊട്ടുന്നു; ലേബർ ക്യാമ്പുകളിൽ കോവിഡുമായി മല്ലിട്ടു കഴിയുന്ന പ്രവാസി മലയാളികളുടെ കോവിഡ് ദുരിതത്തിന് അന്ത്യമില്ല
മറുനാടൻ മലയാളി ബ്യൂറോ
റിയാദ്: 'സൗദിയിലെ മലയാളികൾ എന്ത് തെറ്റാണ് ചെയ്തത്? വന്ദേ ഭാരതും ഇല്ല, ചാർട്ടേഡ് വിമാനങ്ങളും ഇല്ല. രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന അര ലക്ഷത്തിലേറെ മലയാളികൾ എന്ത് ചെയ്യണം?- വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ സൗദി അറേബ്യയിൽ നിന്നും വിമാനങ്ങൾ കേരളത്തിലേക്ക് ഇല്ലെന്ന വാർത്ത പുറത്തുവന്നതോടെ കടുത്ത അമർഷത്തോടെ സൗദി പ്രവാസി മലയാളി ഗ്രൂപ്പുകളിലുള്ള രോഷപ്രകടനം ഇങ്ങനെയാണ്. കോവിഡുമായി മല്ലിട്ടു ദുരിതക്കയത്തിൽ കഴിയുന്ന പ്രവാസികളെ തീർത്തും അവഗണിക്കുകയാണ് കേന്ദ്രസർക്കാറും കേരള സർക്കാറും. കേരളത്തിലേക്ക് വരാനാണ് ഏറ്റവും കൂടുതൽ ആളുകൾ ഉള്ളത് എന്നിരിക്കവേയാണ് സൗദിയിൽ നിന്നും കേരളത്തിലേക്ക് വിമാനം വേണ്ടെന്ന് കേന്ദ്രവും കേരളവും തീരുമാനിക്കുകയായിരുന്നു.
കേരള സർക്കാറിന്റെ എതിർപ്പിനെ തുടർന്നാണ് വന്ദേ ഭാരതം മിഷന്റെ മൂന്നാം ഘട്ടത്തിൽ കേരളത്തിലേക്ക് വിമാനം വേണ്ടെന്ന് വെച്ചതെന്നാണ പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസമാണഅ വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ തിരിച്ച് കൊണ്ടുപോകുന്നതിനു സൗദിയിൽ നിന്നുള്ള മൂന്നാം ഘട്ട വിമാന പട്ടിക പ്രസിദ്ധപ്പെടുത്തിയത്. ജൂൺ 16 മുതൽ 22 വരെ ദമാം, റിയാദ്, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്ന് 12 സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിലേക്ക് വിമാനമില്ലെന്നതാണ് പ്രധാന പ്രശ്നം.
ഈ പ്രാവശ്യം എയർ ഇന്ത്യയെ കൂടാതെ ഇൻഡിഗോ, ഗോ എയർ വിമാനങ്ങളും സർവീസ് നടത്തും. ദമാമിൽ നിന്ന് ആറും ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിൽ നിന്ന് മൂന്നും വീതം വിമാനങ്ങളുമാണ് ഉള്ളത്. 16, 19, 21 തീയതികളിലായാണ് ദമാമിൽ നിന്നുള്ള ആറ് സർവീസുകളും. യഥാക്രമം ഡൽഹി വഴി ഭുവനേശ്വർ, ലക്നൗ, ട്രിച്ചി, ഹൈദരാബാദ് വഴി ഗായ, അഹമ്മദാബാദ്, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ. ആദ്യ രണ്ട് സ്റ്റേഷനുകളിലേക്ക് 16 നു എയർ ഇന്ത്യയും 19 നു ഗോ എയറും ആണ് സർവീസ് നടത്തുക. മറ്റു 4 സർവീസുകളും 21 ന് ഇൻഡിഗോയുടേതാണ്.
ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്നു ശേഷിക്കുന്ന 6 സർവീസുകളും ജൂൺ 22 ന് ഇൻഡിഗോ ആണ് നടത്തുക. അതേസമയം ഈ മാസം 14 ന് റിയാദിൽ നിന്ന് പുറപ്പെടുമെന്ന് നേരത്തേ അറിയിച്ചിരുന്ന എയർ ഇന്ത്യ 924 വിമാനം 17 ലേക്ക് മാറ്റി. കൂടാതെ 15 ന് ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എ ഐ 1942 വിമാനം 18 ലേക്ക് പുനഃക്രമീകരിച്ചതായും എംബസി അറിയിച്ചു. സൗദിയിൽ നിന്നും വിമാനത്തിന് അനുമതിയില്ലെങ്കിലും അതേസമയം യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്ക് 53 വിമാനങ്ങൾ സർവീസുകളുണ്ട് താനും.
അതേസമയം സൗദിയിലെ മലയാളികളുടെ ദുരിതം തീർത്തും വിവരിക്കാൻ കഴിയാത്ത വിധത്തിലുള്ളതാണ്. നിരവധി മലയാളികൾ ജോലി നോക്കുന്ന ജിദ്ദ, ദമ്മാം, മക്ക, ജുബൈൽ, റിയാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം കോവിഡ് ഭീതിയാണ് എങ്ങും. പുറത്തുവരുന്ന വിവരങ്ങളേക്കാൾ പതിന്മടങ്ങാണ് ഇവിടുത്ത രോഗബാധിതരുടെ കണക്ക്. രോഗം ബാധിച്ചാൽ പ്രതിരോധ ശേഷിയുള്ളവർ രക്ഷപെടുകയും മറ്റുള്ളവർ ചികിത്സകിട്ടാതെ മരിക്കുകയും ചെയ്യുന്ന ദുരവസ്ഥയാണ് സൗദിയിൽ മലയാളി പ്രവാസികൾ നേരിടേണ്ടി വരുന്നത്. ഇത്തരത്തിൽ ഒരാഴ്ചക്കിടെ സൗദിയിൽ നിന്ന് പൊലിഞ്ഞത് 20 ലധികം മലയാളി ജീവനുകളാണ്. ഏതുവിധേനയും ജീവനും കൊണ്ട് നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചാൽ അതിന് സർക്കാർ തന്നെ തടസ്സം നിൽക്കുന്ന അവസ്ഥ.
എൺപതിനായിരം പേർ നാട്ടിലേക്ക് മടങ്ങാനിയി ബുക്ക് ചെയ്തിട്ടുണ്ട്. എന്നാൽ, ഇവർക്ക് വേണ്ട ഫ്ളൈറ്റ് ഒരുക്കുന്നതിൽ പോലും സർക്കാർ വീഴ്ച്ച വരുത്തുകയാണ്. അതുകൊണ്ട് തീർത്തു ദുരിതത്തിലാണ് സൗദിയിലുള്ളവർ. ഇന്ന് കാണുന്നവരെ നാളെ കാണാകുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. രോഗം ഭേദമാകുമെന്ന പ്രതീക്ഷയിൽ പലരും കഴിയുമ്പോൾ സൗദിയിലെ ദുരവസ്ഥ പോലും പുറത്തുപറയാൻ കഴിയാതെ വിങ്ങിപ്പൊട്ടുകയാണ് ആയിരങ്ങൾ. ഇതിനോടെ കോവിഡ് മഹാമാരി 40 മലയാളികളുടെ ജീവനെടുത്തിട്ടുണ്ട്. ഇവരെല്ലാം തന്നെ കുടുംബം പുലർത്താൻ വേണ്ടിയും പെൺമക്കളെ കെട്ടിച്ചയക്കാൻ വേണ്ടിയും നുള്ളിപ്പെറുക്കി ജീവിക്കുന്നവരാണ്. ഇവരുടെ മരണത്തോടെ ആ കുടുംബങ്ങൾ പോലും അനാഥമാകുന്ന അവസ്ഥയാണുള്ളത്.
പ്രവാസികളുടെ പോക്കറ്റിന്റെ കനം കണ്ട് കറങ്ങിയടിക്കാൻ എത്തുന്ന രാഷ്ട്രീയക്കാർ തന്നെയാണ് ഇപ്പോൾ അവരെ അവജ്ഞയോടെ മാറ്റി നിർത്തുന്നത്. ജീവിതത്തിൽ പ്രവാസികൾക്ക് ഏറ്റവും അത്യാവശ്യമായ ഘട്ടത്തിൽ അവർക്ക് ആരുമില്ലാത്ത ദുരവസ്ഥയാണ് നിലനിൽക്കുന്നത്. സൗദിയിൽ നിന്നുള്ളവരുടെ നിലവിളി പോലും ആരുടെയും ചെവിയിൽ എത്തുന്നില്ല. യുഎഇ കേന്ദ്രീകരിച്ചാണ് ഗൾഫിലെ മലയാളം മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ഇവിടുത്തെ വിവരങ്ങൾ കേരളത്തിൽ എത്തുമ്പോൾ തന്നെ സൗദി മലയാളികളുടെ ദുരിതം കേൾക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്.
സൗദിയിൽ ജോലി ചെയ്യുന്ന മലയാളികളിൽ നല്ലൊരു ശതമാനവും തീർത്തു സാധാരണക്കാരാണ്. ഹൗസ് ഡ്രൈവർമാരായും ഫാക്ടറി തൊഴിലാളികളായും ഷോപ്പുകളിലും മാളുകളിലും ജോലി ചെയ്യുന്നവരും മലയാളികളാണ്. കൺസ്ട്രെക്ഷൻ മേഖലയിലും നല്ലൊരു ശതമാനം മലയാളികൾ തൊഴിലെടുക്കുന്നു. ഇവരിൽ നല്ലൊരു ശതമാനവും താമസിക്കുന്നത് ലേബർ ക്യാമ്പുകളിലാണ്. ഇവിടുത്തെ അവസ്ഥ തീർത്തും ദുരിതമായമാണ്. കോവിഡ് ബാധിച്ചവർ ചികിത്സ കിട്ടാതെ ക്യാമ്പുകളിൽ തന്നെ കഴിയുന്ന അവസ്ഥ. സഹായിക്കാൻ പോലും ആരുമില്ല. ആശുപത്രികളിൽ അഡ്മിറ്റാക്കുന്ന സംവിധാനവും കുറവാണ്.
സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും കോവിഡ് ബാധിച്ച ഇന്ത്യക്കാർ അടക്കമുള്ളവരെ അഡ്മിറ്റ് ചെയ്യുന്നില്ല. ചികിത്സക്കും പരിശോധനയ്ക്കുമായി വലിയ തുക ചെലവാക്കേണ്ടി വരുന്നതും പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. ആകെയുള്ള ആശ്രയം ജനറൽ ആശുപത്രികളാണ്. ഇവിടെ പരിശോധന നടത്തി രോഗം ചികിത്സിച്ചാൽ പോലും രോഗികളുടെ ബാഹുല്യം മൂലം അഡ്മിറ്റ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇവരെ മരുന്നു നൽകി തിരിച്ചയക്കുകയാണ് ചെയ്യുന്നത്. വീട്ടിൽ കഴിയുന്നവർ ഇങ്ങനെ മരുന്നു കഴിച്ച് കഴിഞ്ഞു കൂടേണ്ടി വരും. രോഗം മൂർച്ഛിച്ചാൽ അധികൃതരെ അറിയിച്ച് ആംബുലൻസ് സംവിധാനം വിളിച്ച് ആശുപത്രിയിൽ പോകാമെന്നാണ് പറയുന്നത്. എന്നാൽ, പലപ്പോഴും ഇതിന് സാധിക്കാതെ വരുന്നു. ആംബുലൻസ് എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ജീവൻ നഷ്ടമാകുന്ന ദുരവസ്ഥയാണ് പലയിടത്തും.
ലേബർ ക്യാമ്പുകളിൽ അടക്കം ന്യൂമോണിയ അടക്കം പടർന്നു പിടിക്കുന്ന അവസ്ഥയാണുള്ളത്. ഫാക്ടറി തൊഴിലാളികൾക്ക് ജോലിക്ക് പോകേണ്ട സാഹചര്യവും ഉണ്ട്. ഇവർക്ക് ഏതു സമയത്തും രോഗ വരാം എന്ന ഭീതിയിലാണ്. ഹൗസ് ഡ്രൈവർമാർക്ക് പലർക്കും ശമ്പളം പോലും കിട്ടാത്ത അവസ്ഥയുമുണ്ട്. ഇവരും എന്തു ചെയ്യണം എന്നറിയാതെ ദുരിതത്തിലാണ്. നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ഇവിടെ പ്രസവിച്ച ഗർഭിണികളും നിരവധി പേരുണ്ട്. ഇവർ സഹായത്തിന് ആരുമില്ലാതെ ദുരിതത്തിലാണ്. നാട്ടിലേക്ക് തിരിക്കാൻ വേണ്ടി ബുക്ക് ചെയ്തിരിക്കുന്ന ഇവർക്ക് എങ്ങനെയെങ്കിലും നാടണഞ്ഞാൽ മതിയെന്നാണ്. അസുഖം ബാധിച്ചവർക്ക് നല്ല ചികിത്സ ഉറപ്പാക്കാൻ ഇന്ത്യൻ മെഡിക്കൽ സംഘം എത്തണമെന്ന ആവശ്യവും പ്രവാസികൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും കേരളത്തിലെയും കേന്ദ്രത്തിലെയും ഭരണക്കാരുടെ ബധിരകർണ്ണങ്ങളിൽ പതിക്കുന്നില്ല.
ഇന്ത്യൻ എംബസി അംബാസിഡർക്കു ഹെൽപ്പ് ഡെസ്ക്ക് വഴി ഇമെയിൽ അയച്ചെങ്കിലും അതുകൊണ്ടൊന്നും യാതൊരു ഫലവും ഇല്ലാത്ത അവസസ്ഥയാണുള്ളത്. ജുബൈലിൽ കോവിഡുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ഇന്ത്യൻ അംബാസിഡർ, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങിയവർക്ക് ക്രൈസിസ് മാനേജ്മെന്റ് അംഗങ്ങൾ വഴി അയക്കുവാൻ ഒരുങ്ങുകയാണ് പ്രവാസികൾ. അസുഖം ബാധിച്ചവർക്കു ചികിത്സ ഏർപ്പെടുത്തുക, ഗർഭിണികൾക്കും മറ്റു അസുഖമുള്ളവർക്കും നാട്ടിൽ പോകാൻ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുക, ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തുക, അടിയന്തര മെഡിക്കൽ ടീമിനെ ഇന്ത്യയിൽ നിന്നും അയക്കുക, അടിയന്തിര ചികിത്സ കിട്ടാനുള്ള സാഹചര്യം ഒരുക്കുക, കോവിഡ് ബാധിച്ച് പ്രവാസത്ത് മരിക്കുന്നവരുടെ ആശ്രിതർക്ക് അടിയന്തിര സഹായം നൽകാൻ തയ്യാറാകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രവാസികൾ ഉന്നയിക്കുന്നത്. ജോലിയും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവരെ മരണത്തിന് എറിഞ്ഞു കൊടുക്കരുതെന്ന ആവശ്യമാണ് എങ്ങും ഉയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്