വിസ മാറാൻ കിഷ് ദ്വീപിൽ പോയി ഇനി ഭീകരനാണെന്ന പേരു ദോഷം കേൾപ്പിക്കേണ്ട; വിസാകാലവധി തീരും മുമ്പ് അപേക്ഷിച്ചാൽ യുഎഇയിൽ താമസിക്കുമ്പോൾ തന്നെ വിസ പുതുക്കാം; അപേക്ഷ നൽകേണ്ടത് ഓൺലൈൻ വഴി; യുഎഇ മലയാളിക്ക് ആശ്വാസമായ പുതിയ തീരുമാനം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: യുഎഇയിലെ പ്രവാസി മലയാളികൾക്ക് ആശ്വാസമായി ഒരു തീരുമാനം. ഏറെ നാളായി മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ബുദ്ധിമുട്ടാക്കിയിരുന്ന വിഷയമായിരുന്നു വിസ പുതുക്കൽ. യുഎഇയിൽ ഉള്ളപ്പോൾ വിസ പുതുക്കാനോ വിസ മാറാനോ കഴിയാത്ത അവസ്ഥ. ഇതിനാണ് പരിഹാര ഉണഅടാകുന്നത്. വിസ മാറാൻ രാജ്യം വിടേണ്ട ആവശ്യമില്ലെന്നു യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
യു.എ.ഇൽ സന്ദർശന വിസായിൽ വരുന്നവർ വിസാകാലാവധി കഴിഞ്ഞാൽ വിസപുതുക്കുന്നതിനും പുതിയ വിസക്ക് വേണ്ടി അപേക്ഷിക്കുന്നതിനും രാജ്യത്തിനു പുറത്തു പോകുന്നത് പലപ്പോഴും ഇറാന്റെ ഭാഗമായ ഈ ദ്വീപിലേക്കാണ്. യു.എ.ഇ.യിൽ നിന്ന് കിഷ് ദ്വീപിലെത്താൻ വിമാനമാർഗ്ഗം ഏകദേശം അരമണിക്കൂർ യാത്രാസമയം മതിയാകും. അതുകൊണ്ടാണ് ഈ ദ്വീപിലെത്തുന്നത്. എന്നാൽ തീവ്രവാദികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഇവിടെ എത്തുന്നത് പല പ്രശ്നങ്ങളും പ്രവാസികൾക്ക് ഉണ്ടാക്കാറുണ്ട്. ഇതിനും പരിഹാരമാണ് യുഎഇയുടെ പുതിയ തീരുമാനം.
ഇതോടെ ഏതുതരം വിസയിൽ വന്നവർക്കും പുതിയ വിസയിലേക്കു എളുപ്പത്തിൽ മാറാൻ കഴിയും. രാജ്യത്തിനകത്തുനിന്നു തന്നെ ഇതിന് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിദേശികൾക്കു വേഗത്തിൽ വിസാനടപടികൾ പൂർത്തിയാക്കാൻ ഇതുമൂലം സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസകുടിയേറ്റ വകുപ്പ് വക്താവ് ബ്രിഗേഡിയർ ഡോ. റാഷിദ് സുൽത്താൻ അൽ ഖദ്ർ അറിയിച്ചു. ഏതുവിസയിലാണോ രാജ്യത്തു പ്രവേശിച്ചത് ആ വിസയുടെകാലാവധി അവസാനിക്കും മുൻപു തന്നെ സ്പോൺസർമാർക്കു വിസ മാറ്റിനൽകാനാകും. കാലാവധി തീരുംമുൻപ് വിസാ പ്രക്രിയകൾ പൂർത്തിയാക്കണം എന്നുമാത്രം. നിലവിലുള്ള വിസയുടെ നിശ്ചിതകാലാവധി കഴിഞ്ഞാൽ പിഴയൊടുക്കേണ്ടി വരും. രാജ്യത്തെ എല്ലാ താമസ കുടിയേറ്റ കാര്യാലയങ്ങളിലും വിസാമാറ്റം സാധ്യമാകുമെന്നു യുഎഇ അറിയിച്ചു.
യുഎഇയിലെ താമസക്കാർക്കും സന്ദർശകർക്കും ഓൺലൈൻ വഴി വിസാനടപടികൾ പൂർത്തിയാക്കാനാകും. സൗകര്യപ്രദമായ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ സമയനഷ്ടം ഒഴിവാക്കാം. അപേക്ഷകർക്കു നിശ്ചയിച്ച ഫീസ് അടച്ചാൽ രാജ്യം വിടാതെതന്നെ വിസ ലഭിക്കും. സന്ദർശക വിസയിലെത്തിയവർ ജോലി കിട്ടിയാൽ രാജ്യംവിടുകയാണു പതിവ്. സ്വദേശത്തേക്കോ സമീപരാജ്യങ്ങളിലേക്കോ കിഷ് ദ്വീപിലേക്കോ യാത്രചെയ്താണു പുതിയ വിസയിൽ തിരിച്ചെത്തിയിരുന്നത്. ഈ ദുരിതം പ്രവാസി സമൂഹം പലപ്പോഴും യുഎഇയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. എന്നാൽ പരിഹാരം ഉണ്ടായിരുന്നില്ല. ഇന്ത്യൻ വിദേശ കാര്യമന്ത്രാലയവും ചില ഇടപെടൽ നടത്തി. ഇതോടെയാണ് യുഎഇ നയം മാറ്റത്തിന് തയ്യാറായത്. ഇന്ത്യാക്കാർക്ക് മാത്രമലല്ല യുഎയിൽ പ്രവാസ ജീവിതം നയിക്കുന്ന എല്ലാവർക്കും ആശ്വാസമാണ് ഈ തീരുമാനം.
തൊഴിൽ വിസയ്ക്ക് ആപ്പുറമുള്ളവയും പുതിയ സംവിധാനത്തിലൂടെ പുതുക്കാൻ കഴിയും. ട്രാൻസിറ്റ്, പലതവണ യാത്രചെയ്യാൻ കഴിയുന്ന വിസകൾ, 90 ദിവസം കാലാവധിയുള്ള സന്ദർശകവിസ, 30 ദിവസത്തെ ഹ്രസ്വകാല വിസ, വിദ്യാഭ്യാസ വിസ, ചികിൽസയ്ക്കുവേണ്ടി നൽകുന്ന വിസ, സമ്മേളനങ്ങൾക്കും പ്രദർശനങ്ങൾക്കുമായി നൽകുന്ന പ്രത്യേക പെർമിറ്റുകൾ, ടൂറിസ്റ്റ് വിസ, ജിസിസി രാജ്യങ്ങളിൽ താമസിക്കുന്നവർക്കു ലഭിക്കുന്ന സന്ദർശക വിസകൾ, 14 ദിവസം കാലാവധിയുള്ള മിഷൻ വിസ, പലതവണ യാത്രചെയ്യാനാകുന്ന മിഷൻ വിസകൾ, വിനോദസഞ്ചാര മേഖലകളിൽ നൽകുന്ന 60 ദിവസം കാലാവധിയുള്ള വിസകൾ, 90 ദിവസം തങ്ങാനാകുന്ന മിഷൻ വിസ എന്നിവയെല്ലാം രാജ്യം വിടാതെ മാറാനാകും. സമയവും സാമ്പത്തിക ലാഭവുമാണ് ഈ നിയമം പ്രവാസികൾക്കു സമ്മാനിക്കുന്നത്.
യു.എ.ഇയിലെ വിസ മാറ്റാനായി ഇറാൻ അധീനതയിലുള്ള കിഷ് ദ്വീപിലെത്തി വഞ്ചിതരാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന തിരിച്ചറിൽ നിന്നാണ് ഈ തീരുമാനം. ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൈൻസ്, കാമറൂൺ, പാക്കിസ്ഥാൻ, ചൈന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവിടെയെത്തി കുടുങ്ങുന്നവരിൽ ഏറെയും. ഗൾഫ് നാടുകളിലെ വിവിധ സ്വകാര്യ കമ്പനികളുടെ ജോലി വാഗ്ദാനം വിശ്വസിച്ചാണ് ഇവർ കിഷിലെത്തുന്നത്. വിസ നൽകാമെന്ന വാഗ്ദാനം ചില കമ്പനികൾ പാലിക്കാറില്ല. ഇത് പരാതിയായി എത്തി. ഇതോടെയാണ് യുഎഇ നയം മാറ്റത്തിന് തയ്യാറായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന സമയത്തും ഈ വിഷയം ഇന്ത്യ ഉയർത്തിയിരുന്നതായി സൂചനയുണ്ട്.
വിസ പുതുക്കാനായി യാത്രാ ചെലവ് താരതമ്യേന കുറവായത് കാരണമാണ് നാട്ടിൽ പോകാതെ കിഷ് തെരഞ്ഞെടുത്തിരുന്നത്. ദുബായ് വിമാനത്താവളത്തിൽ നിന്നും ആകാശ മാർഗം മുപ്പത് മിനിറ്റ് സഞ്ചരിച്ചാൽ ഇവിടെയെത്തുാം. കിഷ് ദ്വീപിലെ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയാൽ കാത്തിരിക്കുന്ന ബസുകൾ സൗജന്യമായി ഹോട്ടലുകൾക്ക് മുന്നിൽ എത്തിക്കും. പിന്നീടങ്ങോട്ടാണ് ചൂഷണം തുടങ്ങുന്നത്. അതേ സമയം വിസ മാറ്റുന്നതിനായി ഇവിടെ എത്തുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള യുവതികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുമുണ്ട്. ഒരു ദിവസം ഇരുനൂറിലേറെ പേരാണ് വിസ മാറ്റുന്നതിന് വേണ്ടി മാത്രം കിഷ് ദ്വീപിലെത്തുന്നത്. ഇത് കിഷ് ദ്വീപിനെ തീവ്രവാദികളുടെ പറുദീസയുമാക്കി. പണമുണ്ടാക്കാൻ ഈ ദ്വീപിനേയും ഭീകരവാദികൾ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ ദുബായിൽ നിന്നുള്ള കിഷ് ദ്വീപ് യാത്ര പ്രവാസികൾക്ക് ഭാവിയിൽ പല പ്രശ്നവും ഉണ്ടാക്കി.
യുഎഇയുടെ പുതിയ തീരുമാനത്തോടെ ഇത്തരം റിസ്ക് എടുക്കാതെ തന്നെ വിസ പുതുക്കാൻ പ്രവാസികൾക്ക് അവസരം ഒരുങ്ങുകയാണ്.
Stories you may Like
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- കെയർ വിസ: ഇനിയാർക്കും വരാനാകില്ലെന്ന് ഉറപ്പിച്ചു ബ്രിട്ടീഷ് സർക്കാരിന്റെ ഉത്തരവ്
- വിസ തട്ടിപ്പുകാരൻ ഗൾഫിലേക്ക് മുങ്ങുമ്പോൾ
- മനുഷ്യക്കടത്തായി മാറിയ വിസ തട്ടിപ്പ് കേസുകളിൽ ബ്രിട്ടനിലെങ്ങും ഊർജിത അന്വേഷണം
- സ്റ്റുഡന്റ് വിസയിൽ അവസാന ബസിൽ കയറിപ്പറ്റാൻ തിക്കും തിരക്കും
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍