ഇന്നലെ യുകെ മലയാളികളെ തേടിയെത്തിയ മാഞ്ചസ്റ്ററിലെ കുട്ടി പീഡകന്റെ വീഡിയോ പുതിയ സംഭവമല്ല; യുകെയിലെത്തി രണ്ടു മാസത്തിനുള്ളിൽ ഒളിക്യാമറയിൽ കുടുങ്ങിയ മലയാളി യുവാവ് ശിക്ഷ കഴിഞ്ഞതോടെ മലയാളി സമൂഹത്തിൽ സജീവം; ഒന്നര വർഷം മുൻപുണ്ടായ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുക്കാൻ കാരണം അജ്ഞാതം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇന്നലെ യുകെ മലയാളികളുടെ വാട്സാപ്പിലും ഫേസ്ബുക് പേജുകളിലും 14 വയസായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 'ബീവി'യെന്ന മലയാളി യുവാവിനെ ഒളിക്യാമറയിൽ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലായി മാറിയത്. എന്നാൽ കഴിഞ്ഞ വർഷം ഉണ്ടായ സംഭവം എന്തുകൊണ്ടോ അന്ന് മാധ്യമ ശ്രദ്ധയിൽ പോലും എത്തിയിരുന്നില്ല, അക്കാരണത്താൽ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലും സംഭവം അറിയാതെ പോകുക ആയിരുന്നു. എന്നാൽ ശിക്ഷ കഴിഞ്ഞു പുതിയ ജീവിതത്തിലേക്ക് കടന്ന മലയാളി യുവാവ് ഇപ്പോൾ പൊതുസമൂഹത്തിൽ സജീവ സാന്നിധ്യമാണ്. കഴിഞ്ഞ ആഴ്ചകളിൽ നടന്ന പിറന്നാൾ പരിപാടികളിലും ഇയാൾ സാന്നിധ്യമായതോടെ അടുത്ത് പരിചയമുള്ള ആരോ ഇയാളെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതായാണ് മാഞ്ചസ്റ്ററിൽ നിന്നും ലഭ്യമാകുന്ന വിവരം.
അതിനിടെ യുകെയിൽ എത്തി രണ്ടു മാസത്തിനകം ഇയാളെ കുട്ടി പീഡകരെ വലവീശുന്ന ഒളിക്യാമറ സംഘത്തിന് മുന്നിൽ കുടുങ്ങി എന്നാണ് ദൃശ്യമാകുന്ന വീഡിയോയിൽ വെളിപ്പെടുത്തുന്നത്. ഓൺലൈൻ സെക്സ് ചാറ്റ് ഗ്രൂപ്പുകളിലും നിന്നും മറ്റുമാണ് ഇത്തരക്കാരെ ഒളികാമറ സംഘം കണ്ടെത്തുന്നത്. കഴിഞ്ഞ വർഷം മൂന്നു മലയാളി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ഇതിന്റെ പേരിൽ ശിക്ഷ നടപടികൾ നേരിടേണ്ടി വന്നിരുന്നു. ഒരാളെ പിടികൂടിയതിൽ നിന്നും ലഭ്യമായ വിവരത്തെ തുടർന്ന് ഹേമേൽ ഹെംസ്റ്റഡിൽ അന്ന് താമസിച്ചിരുന്ന അനേകം മലയാളി വിദ്യാർത്ഥികൾ ഒളിക്യാമറ സംഘത്തിന്റെ നിരീക്ഷണത്തിലും ആയിരുന്നു. എന്നാൽ അന്ന് വാർത്തകൾ കയ്യോടെ പുറത്തു വന്നതിനാൽ നിരീക്ഷണ ലിസ്റ്റിൽ ഉൾപ്പെട്ടവരെല്ലാം പൊടുന്നനെ മര്യാദക്കാരായി മാറിയതോടെ കൂടുതൽ അറസ്റ്റുകൾ സംഭവിക്കുന്നതിൽ നിന്നും വിദ്യാർത്ഥികൾ രക്ഷപ്പെടുക ആയിരുന്നു.
ഇപ്പോൾ പുറത്തു വന്ന ദൃശ്യത്തിലെ ബിവിയെന്ന മലയാളി യുവാവ് മാഞ്ചസ്റ്റർ എൻഎച്ച്എസിൽ ടെക്നീഷ്യൻ ആയി ജോലി ചെയ്യുക ആയിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇയാൾ ഗൾഫിൽ നിന്നുമാണ് ഭാര്യക്കൊപ്പം ജീവിതം തേടി യുകെയിൽ എത്തുന്നത്. അയാൾക്കൊരു കുട്ടിയുമുണ്ട്. മാഞ്ചസ്റ്ററിലെ ആഷ്ടൺ എന്ന സ്ഥലത്താണ് ഇയാൾ യുകെയിൽ എത്തിയപ്പോൾ താമസിച്ചിരുന്നതും. ഇവിടെ നിന്നുമാണ് ഇയാൾ രണ്ടു മണിക്കൂറിലേറെ യാത്ര ദൂരെയുള്ള ന്യുകാസിലിൽ പെൺകുട്ടിയെ തേടി എത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് കോടതി ഇയാളെ നല്ല നടപ്പിന് ശിക്ഷിച്ചിരുന്നു. അഞ്ചു ദിവസത്തേക്ക് കൂടെ കഴിയാൻ ഉള്ള ഒരുക്കങ്ങൾ നടത്തി അത് ഒളികാമറ സംഘത്തിൽ പെൺകുട്ടിയായി അഭിനയിച്ച സ്ത്രീയോട് വെളിപ്പെടുത്തിയാണ് ഇയാൾ ന്യുകാസിലിൽ എത്തിയതെന്ന് കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ചെറുപ്പക്കാർ കൂടുതൽ സജീവമായ സ്കൗട്ട് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്നുമാണ് ഇയാൾ കുടുങ്ങിയത്.
ചൈൽഡ് ഓൺലൈൻ സേഫ്റ്റി ടീം വളണ്ടിയർ ''പെഗ്ഗി'' എന്ന അപരനാമമുള്ള യുവതിയുമായാണ് ബീവി ഇടപാട് ഉറപ്പിച്ചത്. സംഭാഷണത്തിനിടയിൽ ഇയാളെ പിന്തിരിപ്പിക്കാൻ പെഗ്ഗി തനിക്ക് 14 വയസു മാത്രമേ പ്രായമുള്ളൂ എന്നും വെളിപ്പെടുത്തിയിരുന്നു. എന്നാൽ ബീവി പിന്മാറാൻ ഒരുക്കമല്ലെന്നു കണ്ടെത്തിയതോടെയാണ് ഒളികാമറ പകർത്തൽ സംഘം ഇയാളെ കുടുക്കാൻ തീരുമാനിച്ചത്. ഇത്തരം സംഘങ്ങൾ മനഃപൂർവം പ്രായം കുറച്ചു പറയുമ്പോൾ വെളിവുകെട്ട കാമഭ്രാന്തന്മാർ ആ തന്ത്രം മനസിലാക്കാതെ ആർത്തി പൂണ്ടു പാഞ്ഞടുക്കുകയാണ് പതിവ്. എന്നാൽ മുൻകൂട്ടി ഉറപ്പിച്ച സ്ഥലത്ത് എത്തുമ്പോൾ അറസ്റ്റിനുള്ള എല്ലാ കരുതലോടെയും നിലയുറപ്പിച്ച കുട്ടി പീഡകർക്ക് എതിരെ പ്രവർത്തിക്കുന്ന സംഘത്തിന് മുന്നിൽ ചെന്ന് ചാടുകയാകും പതിവ്. ഈ രീതിയിൽ തന്നെയാണ് ബീവിയും കുടുങ്ങിയത്.
മാഞ്ചസ്റ്റർ മിൻസ് ഹാൾ സ്ട്രീറ്റ് ക്രൗൺ കോടതിയിൽ എത്തിയ കേസിൽ ബിവി അസ്വാഭാവിക സംഭാഷണം ആരംഭിച്ചതോടെയാണ് കുട്ടി പീഡക വിരുദ്ധ നിരീക്ഷക സംഘത്തിന്റെ ശ്രദ്ധയിൽ ഇയാളുടെ പ്രൊഫൈൽ പതിയുന്നതെന്നു പ്രോസിക്യൂട്ടർ ജാമി ബാക്സ്റ്റർ വ്യക്തമാക്കിയിരുന്നു. പെൺകുട്ടി ആയി അഭിനയിച്ച യുവതിയോട് ശരിക്കും ഒരാളെ കാണാൻ ആഗ്രഹിക്കുന്നുണ്ടോ എന്നിയാൾ ആരാഞ്ഞിരുന്നു. തുടർന്ന് വാട്സാപ്പ് വഴി നമ്പർ കൈമാറിയായി സംഭാഷണം. തുടർന്ന് ഇയാൾ സ്വന്തം ചിത്രങ്ങളും കൈമാറിയിരുന്നു. എന്നാൽ ഈ ചിത്രങ്ങളിൽ അശ്ലീലം ഇല്ലാതിരുന്നതിനാലാണ് ഇയാൾ കോടതിയിൽ നിന്നും കടുത്ത ശിക്ഷ ഏറ്റുവാങ്ങാതിരുന്നതെന്നു കരുതുന്നു. അടുത്തിടെ നോർത്താംപ്ടണിൽ തമിഴ് വംശജനായ ഒരാൾക്ക് 11 വർഷമാണ് കോടതി തടവ് ശിക്ഷ നൽകിയത്.
ഒരു ഘട്ടത്തിൽ അസ്വാഭാവിക സാഹചര്യത്തിൽ താൻ ഒരു യുവാവിനെ ഇതുവരെ കണ്ടിട്ടില്ലെന്നും പെൺകുട്ടി ആയി അഭിനയിച്ച യുവതി വെളിപ്പെടുത്തുന്നുണ്ട്. ആ ഘട്ടത്തിലും താൽപര്യത്തോടെയാണ് ബിവി സംഭാഷണം തുടർന്നത്. അഞ്ചു ദിവസം ഒരുമിച്ചു കഴിയാനുള്ള സൗകര്യം ഒരുക്കാമെന്നും പാചകം പഠിപ്പിക്കാമെന്നും ഒക്കെ സ്വാഭാവിക രീതിയിൽ പറഞ്ഞ ബീവി പിന്നീട് വെളിപ്പെടുത്തിയത് നന്നായി ചുണ്ടിൽ എങ്ങനെ ചുംബിക്കാം എന്ന സ്കിൽ പഠിപ്പിച്ചു തരാമെന്നാണ്.
കഴുത്തിലും നെഞ്ചിലുമൊക്കെ ചുംബനം നൽകുന്ന സുഖവും ഇയാൾ കാൽപനിക ചേർത്ത് യുവതിയുമായി പങ്കുവച്ചിരുന്നു. കൂട്ടത്തിൽ ബ്രാ ധരിക്കാറുണ്ടോയെന്നും അതിന്റെ സൈസും ചോദിച്ച ബീവി ഉപയോഗിക്കുന്ന ബ്രായുടെ ഒരു ചിത്രം കൂടി അയച്ചു തരുവാനും ആവശ്യപ്പെടുന്നുണ്ട്. ഇവിടെ കൊണ്ടും നിർത്താതിരുന്ന ബീവി 2021 നവംബർ 20നു കൂടുതൽ ആവേശത്തോടെ സംസാരിച്ച കാര്യവും പ്രോസെക്യൂട്ടർ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.
രാത്രി എട്ടു മണിയാകുന്നതിനു തൊട്ടു മുൻപാണ് താൻ ന്യുകാസിലിൽ എത്തുക എന്ന് പറഞ്ഞ ബീവി, തുടർന്ന് അവളുടെ ചുണ്ടുകളെയും ബ്രായേയും അതിനുള്ളിൽ ഉള്ളതുമൊക്കെ വല്ലാതെ ഇഷ്ടപെടുന്നു എന്നാണ് മെസേജിലൂടെ വ്യക്തമാക്കിയത്. മാത്രമല്ല തുടർന്ന് സ്തനങ്ങളിലും സ്തന ഞെട്ടിലുമൊക്കെ ചുംബിക്കുന്നതും പെൺകുട്ടിയെ അടിവസ്ത്രം മാത്രം ധരിച്ചു കാണാനുമാണ് ഇഷ്ടമെന്നും തുടർന്നുള്ള മെസേജുകളിൽ ഇയാൾ വ്യക്തമാക്കുന്നുണ്ട്.
ഇതെല്ലം പറഞ്ഞ ശേഷം സന്ദേശങ്ങൾ വേഗം മായ്ച്ചു കളയുവാനാണ് ഇയാൾ ഉപദേശിക്കുന്നത്. തുടർന്ന് പെൺകുട്ടിയുമായി സംഭാഷണം തുടരുന്നത് അവസാനിപ്പിക്കുക ആണെന്നും ഇയാൾ പറയുന്നുണ്ട്. എന്നാൽ നിരീക്ഷക സംഘം ഇതിനിടയിൽ തന്നെ ഇയാൾക്കുള്ള കുരുക്ക് മുറുക്കിയിരുന്നു. നവംബർ 22നു ന്യുകാസിലിൽ എത്തിയ ഇയാളെ ക്രൗൺ പ്ലാസ ഹോട്ടലിനു മുന്നിൽ വച്ചാണ് അറസ്റ്റ് ചെയ്യുന്നത്.
എന്നാൽ ബീവിക്ക് വേണ്ടി കോടതിയിൽ എത്തിയ അഭിഭാഷകൻ ജോലി ഒന്നും ഇല്ലാതിരുന്ന തന്റെ കക്ഷി വെറും ഭാവനയിൽ ലൈംഗികത ആസ്വദിക്കുക മാത്രമാണ് ചെയ്തതെന്ന് കോടതിയിൽ വാദിച്ചു. കോടതി ഈ വാദം സ്വീകരിക്കുകയും പെൺകുട്ടിയെ കണ്ടുമുട്ടിയില്ല എന്ന വാദത്തോട് പ്രോസിക്യൂട്ടർക്കു എതിർപ്പ് ഉയർത്താൻ കഴിയാതെ പോയതുകൊണ്ടും കമ്മ്യുണിറ്റി സേവനം നിർദ്ദേശിക്കുക ആയിരുന്നു. മാത്രമല്ല ബീവിക്ക് മുന്നോട്ട് പോകാൻ പാകത്തിൽ പെൺകുട്ടിയുടെ ഭാഗത്തു നിന്നും ഊർജ്ജം ലഭിച്ചതും കോടതി നിരീക്ഷണ വിധേയമാക്കി. ഇതും ശിക്ഷ കുറവ് കിട്ടാൻ കാരണമായി.
മികച്ച വിദ്യാഭ്യസം ഉള്ള ആൾ എന്ന നിലയിൽ യുകെയിൽ എത്തിയ ശേഷം ഇവിടുത്തെ സാമൂഹ്യ സാഹചര്യവുമായി ഇണങ്ങി ചേരാൻ ശ്രമിക്കുക ആയിരുന്നു വേണ്ടത്. കാൽപനിക ലൈംഗികതയുടെ പുറകെ പോയതും നേരിട്ടുള്ള കണ്ടുമുട്ടൽ സാധിക്കാതെ പോയതും കോടതി അംഗീകരിക്കുക ആയിരുന്നു. എന്നാൽ കുട്ടി പീഡകരുടെ കാര്യത്തിൽ മുൻപ് പലപ്പോഴും കോടതികൾ മെസേജ് അയച്ചത് മാത്രം കണക്കിലെടുത്തു ശിക്ഷിച്ച സംഭവങ്ങളും ഏറെയാണ്.
രണ്ടു വർഷത്തേക്ക് ഇയാൾ കുട്ടികളുമായി അടുപ്പത്തിൽ സംഭാഷണത്തിൽ ഏർപ്പെടുന്നത് കമ്യുണിറ്റി ഓർഡറിന്റെ പരിധിയിൽ പെടുത്തിയ കോടതി ലൈംഗിക പുനരധിവാസ കോഴ്സിൽ ചേരാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ശമ്പളമില്ലാത്ത ജോലിക്കു കോടതി ഇയാൾക്ക് നിർദ്ദേശം നൽകിയിട്ടില്ല. 25 പൗണ്ട് എന്ന കുറഞ്ഞ പിഴ ശിക്ഷ വിധിച്ച കോടതി അഞ്ചു വർഷത്തേക്ക് ഇയാളുടെ പേര് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ സൂക്ഷിക്കുവാനും നിർദ്ദേശം നൽകിയാണ് കേസ് അവസാനിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്