യുകെ മലയാളികൾക്ക് വേണ്ടി വക്കാലത്ത് എടുക്കാൻ വനിതാ സോളിസിറ്റർ ഹൈക്കോടതിയിലും വക്കീൽ ഗൗൺ അണിയുന്നു; സോളിസിറ്റർ അഡ്വക്കേറ്റ് പദവി സ്വന്തമാക്കിയ ഷൈമ അമ്മാൾ എത്തുന്നത് ബാരിസ്റ്റർക്കു തുല്യമായ പദവിയിൽ; വിദ്യാർത്ഥിനി ആയെത്തി ഹൈക്കോടതി വക്കീലായി മാറുന്ന ആദ്യ യുകെ മലയാളി വനിതയെന്ന വിശേഷണത്തോടെ

കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: യുകെ മലയാളികൾക്കിടയിൽ സോളിസിറ്റർമാർ ആയി ജോലി ചെയ്യുന്നവർ അനേകമുണ്ട്. എന്നാൽ അവർക്കിടയിൽ വക്കീൽ ഗൗൺ അണിഞ്ഞു കോടതികളിൽ വാദത്തിന് എത്താൻ യോഗ്യതയുള്ളവർ എത്രയുണ്ട് എന്ന അന്വേഷണത്തിൽ അധികം പേരെ കണ്ടെത്താനാകില്ല. ഇപ്പോൾ ഇതാ ആ രംഗത്തേക്കും സ്വയം പ്രയത്നം കൊണ്ട് ഒരു യുകെ മലയാളി എത്തിച്ചേർന്നിരിക്കുന്നു, അതും വനിതയായ അഡ്വ ഷൈമ അമ്മാൾ. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തട്ടകമായ ഉക്സ്ബ്രിജിൽ തന്നെയാണ് ഷൈമയും ചുവടു ഉറപ്പിച്ചിരിക്കുന്നത്. ഒന്നര പതിറ്റാണ്ട് മുൻപ് ബർമിങ്ഹാം യൂണിവേഴ്സിറ്റിയിൽ നിയമ പഠനത്തിനു എത്തിയ പാലക്കാട്ടുകാരിയായ ഷൈമ ബിരുദം സ്വായത്തമാക്കിയ ശേഷം സ്വന്തം പേരിൽ തന്നെ ഓഫിസ് തുറന്നു നിയമ വഴികളിൽ സ്വന്തം പാത കണ്ടെത്തുക ആയിരുന്നു.
ഏറെക്കാലം കുടിയേറ്റ നിയമവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ഒരു നിയമ സഹായ സ്ഥാപനത്തിൽ ജോലി ചെയ്ത അനുഭവ സമ്പത്തും കൈപ്പിടിച്ചാണ് ഇപ്പോൾ ഷൈമ ഗൗൺ അണിഞ്ഞു ക്രൗൺ കോർട്ടിലും ഹൈക്കോടതിയിലും ഒക്കെ എത്താൻ കഴിയുന്ന സോളോസിറ്റർ അഡ്വക്കേറ്റ് ആയി മാറിയിരിക്കുന്നത്. ഇത്തരത്തിൽ യുകെയിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിക്കുന്ന ആദ്യ മലയാളി വനിത കൂടിയാണ് ഷൈമ അമ്മാൾ എന്ന് കരുതപ്പെടുന്നു. രാജ്യത്താകെയുള്ള രണ്ടേകാൽ ലക്ഷം സോളിസിറ്റർമാർക്കിടയിൽ വെറും 7200 പേരാണ് സോളിസിറ്റർ അഡ്വക്കേറ്റ് ആയി ജോലി ചെയ്യാൻ യോഗ്യത ഉള്ളത് എന്ന കണക്കിൽ നിന്നും തന്നെ ഇവരുടെ പ്രാധാന്യവും തിരിച്ചറിയാനാകും.
സോളിസിറ്റർ എല്ലാ കോടതിയിൽ എത്താറില്ല
സാധാരണ ഗതിയിൽ സോളിസിറ്റർ വഴിയാണ് ഓരോ കേസും കോടതികളിൽ എത്തുന്നത്. എന്നാൽ കേസുകളുടെ ഗൗരവം കൂടുമ്പോൾ സാധാരണ ഗതിയിൽ സോളിസിറ്റർക്കു മുതിർന്ന കോടതികളിൽ എത്താനാകില്ല. ഇത്തരം സന്ദർഭങ്ങളിലാണ് സോളിസിറ്ററിൽ നിന്നും കേസുകൾ ബാരിസ്റ്ററിലേക്ക് എത്തുക. സോളിസിറ്റർമാരിൽ നിന്നുള്ള വിവര ശേഖരം ക്രോഡീകരിച്ചു പരാതിക്കാരുടെ മൗത്ത് സ്പീക്കർ ആയി കോടതിയിൽ എത്തുകയാണ് ബാരിസ്റ്റർ ചെയ്യുക. എന്നാൽ സോളിസിറ്റർ അഡ്വക്കേറ്റ് കൈകാര്യം ചെയ്യുന്ന കേസുകളിൽ അവർ തന്നെയാണ് ബാരിസ്റ്ററുടെ ജോലിയും ചെയ്യുക. അതിനാൽ സാധാരണ വ്യവഹാരം നടക്കുന്ന കോടതികൾ മുതൽ ഗൗരവം ഉള്ള കേസുകൾ കൈകാര്യം ചെയ്യുന്ന ക്രൗൺ കോടതിയും ഹൈക്കോടതിയും ഒക്കെ സോളിസിറ്റർ അഡ്വക്കേറ്റിന്റെ വ്യവഹാര മേഖല കൂടിയാണ്.
പരമ്പരാഗത ശൈലിൽ ഗൗണും തലയിൽ വിഗും ഒക്കെ അണിഞ്ഞു ജഡ്ജി കോടതിയിൽ എത്തിയാൽ ബാരിസ്റ്ററും സോളിസിറ്റർ അഡ്വക്കേറ്റും അതെ ശൈലിയിൽ തന്നെയാണ് വാദത്തിനായി കോടതി മുറിയിൽ എത്തുക. ആ അർത്ഥത്തിലും വിഗ് ധരിക്കാൻ ഭാഗ്യം ലഭിക്കുന്ന ആദ്യ യുകെ മലയാളി വനിതയും ഷൈമ താന്നെയായേക്കും. സാധാരണ ഗതിയിൽ കേസിന്റെ ടിപ്സ് മാത്രമാണ് ബാരിസ്റ്ററുടെ കൈവശമെത്തുക. കേസിന്റെ മുഴുവൻ നാൾവഴികളും അറിയുക സോളിസിറ്റർമാർക്കായിരിക്കും. എന്നാൽ ഒരാൾ ഒരേ സമയം സോളിസിറ്ററും ബാരിസ്റ്റാർക്കു തുല്യമായ വാദവും നടത്തുന്നു എന്നതാണ് സോളിസിറ്റർ അഡ്വക്കേറ്റിനുള്ള അധിക മേന്മ. മാത്രമല്ല ചെറിയ കോടതികളിൽ നിന്നും മുതിർന്ന കോടതികളിലേക്കു പോകുമ്പോഴും സോളിസിറ്ററിൽ നിന്നും ബാരിസ്റ്ററിലേക്കു യാത്ര ചെയ്യണ്ട കാര്യവുമില്ല. കേസിന്റെ അവസാനം വരെ സോളിസിറ്റർ അഡ്വക്കേറ്റിന് കൈകാര്യം ചെയ്യാനാകും.
ഗൗൺ അണിയുന്ന വക്കീലിലേക്കു നടത്തിയത് വിശ്രമം ഇല്ലാത്ത നീണ്ട യാത്ര
20 വർഷം മുൻപ് എറണാകുളം ലോ കോളേജിൽ നിന്നും നിയമ പഠനം നടത്തിയ ശേഷം കേരള ഹൈക്കോടതിൽ പ്രാക്ടീസ് ചെയ്യാനുള്ള അവസരമാണ് ഷൈമയെ തേടിയെത്തിയത്. വീണ്ടും പഠിക്കണമെന്ന ആശയം ഉള്ളിൽ യുദ്ധം തുടങ്ങിയതോടെ നേരെ ബിർമിൻഹാമിലെത്തി. തുടർന്ന് കഴിഞ്ഞ പതിനഞ്ചു വർഷമായി കുടിയേറ്റം, കുടുംബ വഴക്കുകൾ തുടങ്ങിയ കേസുകൾ കൈകാര്യം ചെയുന്ന തിരക്കുള്ള സോളിസിറ്റർ ആയി മാറുക ആയിരുന്നു ഷൈമ. ഏതാനും വർഷം ബ്രിട്ടീഷ് നിയമ സഹായ സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം ഉക്സ്ബ്രിജിൽ അമ്മാൾ സോളിസിറ്റേഴ്സ് എന്ന പേരിൽ സ്വന്തം സ്ഥാപനം ആരംഭിക്കുക ആയിരുന്നു.
ഇതിനിടയിൽ മലയാളികളുടെയും ഗൾഫ്, ഈജിപ്ത്, അറബ്, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ ഉള്ളവരുടെയും കൂടുതൽ കുഴപ്പം പിടിച്ച കേസുകൾ ഷൈമയെ തേടി എത്തി തുടങ്ങി. പലതിലും ബാരിസ്റ്റർ സേവനവും ആവശ്യമാകുന്ന ഘട്ടമായി. ഇതോടെയാണ് കോടതിയിൽ പോയി സ്വയം കേസ് വാദിക്കാനുള്ള അവസരം തേടി ഷൈമ ഇറങ്ങുന്നത്. കഴിഞ്ഞ 12 വർഷമായി സോളിസിറ്റർ ആയി ജോലി ചെയ്യുന്ന ഷൈമ ഇമ്മിഗ്രേഷൻ, തൊഴിൽ തർക്കങ്ങൾ, കുടുംബ വഴക്കുകൾ എന്നിവയൊക്കെ കൈകാര്യം ചെയ്തു പ്രാഗൽഭ്യം തെളിയിച്ചാണ് ഇപ്പോൾ സോളിസിറ്റർ അഡ്വക്കേറ്റ് ആകുന്നത്. എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ സെക്യൂരിറ്റി ട്രിബ്യുണൽ, മജിസ്ട്രേറ്റ് കോടതികൾ, ഫാമിലി കോടതികൾ എന്നിവിടങ്ങളിൽ ഒക്കെ മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാരുടെ കേസുകൾ കൈകാര്യം ചെയ്യാൻ ഷൈമ എത്തിയിട്ടുണ്ട്.
മലയാളികൾ സൂക്ഷിക്കണം, സൗജന്യ നിയമ സഹായം ലഭിക്കാൻ വഴികൾ അടയുകയാണ്
സ്വാഭാവികമായും മലയാളികളുടെ എണ്ണം കൂടുന്നത് അനുസരിച്ചു കേസുകളും കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് ഷൈമയും പറയുന്നത്. എന്നാൽ കുട്ടികൾ ഉൾപ്പെടുന്ന കുടുംബ വഴക്കുകളിൽ തർക്കമുണ്ടാകുമ്പോൾ എല്ലായ്പ്പോഴും സൗജന്യ നിയമ സഹായം ലഭിക്കണമെന്നില്ല എന്ന വ്യത്യാസമാണ് മലയാളികൾ അറിഞ്ഞിരിക്കേണ്ടത്. അതിനർത്ഥം ചെറിയ കുടുംബ വഴക്ക് പോലും ചിലവേറിയ നിയമ പോരാട്ടമായി മാറുമെന്ന് ചുരുക്കം. യുട്യൂബ് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ ഉപദേശങ്ങളിലും വീണു പോകാതിരിക്കാൻ ഓരോ യുകെ മലയാളികളും ശ്രദ്ധിക്കേണ്ടതാണ്.
കേസുകൾ കൂടുന്നത് വക്കീലിനും രോഗികൾ വർധിക്കുന്നത് ആശുപത്രിക്കും ഡോക്ടർമാർക്കും ഗുണം ആണെന്ന തമാശ സമൂഹത്തിൽ ഉണ്ടെങ്കിലും കേസുകൾ കൂടുന്നത് സമൂഹം എന്ന നിലയിൽ യുകെ മലയാളികൾക്ക് തിരിച്ചടി തന്നെയാകും എന്ന അഭിപ്രായമാണ് ഷൈമ വക്കീലിന്. തനിക്കു കുമിഞ്ഞു കൂടുന്ന കേസിനേക്കാൾ ഈ വക്കീലിന് സന്തോഷം കേസൊന്നും ഇല്ലാതെ സമാധാനമായി ജീവിക്കുന്ന കുടുംബങ്ങളെ കാണാനാണ്.
സാധ്യതകൾ അനേകം, ചെറുപ്പക്കാർക്ക് അവസരമേറെ
അൽപം പ്രയാസം നിറഞ്ഞ വഴികളിലൂടെയേ ഒരാൾക്ക് സോളിസിറ്റർ അഡ്വക്കേറ്റ് ആയി മാറാനാകൂ. എഴുത്തു പരീക്ഷയും വാചാ പരീക്ഷയും ട്രയലും മോക്കും ഒക്കെയായി പലവിധ കടമ്പകൾ കടക്കാനായാൽ ഒരാൾക്ക് സോളിസിറ്റർ അഡ്വക്കേറ്റ് ആയി മാറാനാകും. ഇപ്പോൾ യുകെയിൽ അനേകം മലയാളി വിദ്യാർത്ഥികൾ നിയമ പഠനം ഇഷ്ട വിഷയമായി തിരഞ്ഞെടുക്കുകയാണ്. ഇവർക്കൊക്കെ ധാരാളം അവസരങ്ങൾ ലഭിക്കുന്ന നാട് കൂടിയാണ് ബ്രിട്ടൻ എന്നതാണ് ഷൈമയുടെ വക്കീൽ ജീവിതം പഠിപ്പിക്കുന്നത്. എന്നാൽ അനവധി വർഷത്തെ പ്രായോഗിക പരിശീലനം കൂടി ആവശ്യമായ ശേഷമേ ഒരാൾക്ക് ബാരിസ്റ്റർ ആയി മാറാനാകൂ എന്നതും നിയമ വഴികളിലേക്ക് ഇറങ്ങുന്ന ഓരോ വിദ്യാർത്ഥിയും ഓർത്തിരിക്കേണ്ട കാര്യവുമാണ്. ഒരിക്കൽ ചുവടുറപ്പിച്ചാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട കാര്യം ഇല്ലെന്നതാണ് നിയമത്തെ എന്നും വിദ്യാർത്ഥികളുടെ ഇഷ്ട വിഷയമാക്കുന്നതും.
എന്നും കൂടെയുണ്ട് ഈ വക്കീൽ
മറ്റു അഭിഭാഷകരിൽ നിന്നും അൽപം വ്യത്യസ്തമാണ് ഷൈമയുടെ വഴികൾ. സാമൂഹ്യ രംഗത്ത് ഷൈമ നടത്തുന്ന പ്രവർത്തനം തന്നെയാണ് ഇതിന് എടുത്തുകാട്ടാൻ കഴിയുന്ന ഉദാഹരണങ്ങൾ. അനവധി മലയാളി വിദ്യാർത്ഥികൾക്ക് സഹായവുമായി ഷൈമ എത്തിയിട്ടുണ്ട്. എന്നാൽ കോവിഡ് കാലത്തു സകല രാജ്യങ്ങളും വിമാനങ്ങൾ താഴെ ഇറക്കി സ്വയം പ്രതിരോധത്തിന് തയ്യാറായപ്പോൾ ഏറ്റവും വിഷമം നേരിട്ടവരിൽ യുകെ മലയാളികളുമുണ്ട്. ഇതിനിടയിൽ വിമാന സർവീസ് കോവിഡ് ബബിൾ പാക്കേജിൽ പുനരാരംഭിക്കാൻ യുകെയും ഇന്ത്യയും തീരുമാനിച്ചപ്പോൾ മലയാളികൾ മുംബൈ, ഡൽഹി വഴി കേരളത്തിൽ എത്തണം എന്ന ഗതികേടിലായി.
ഓരോ വിമാനത്താവളത്തിലും എത്തുമ്പോൾ ക്വാറന്റീൻ അടക്കമുള്ള തലവേദനകൾ സമയവും പണവും കൊയ്യാനുള്ള വഴി കൂടി ആവുന്ന നീതികേട് ആവർത്തിച്ചതോടെ ഷൈമ കേരള ഹൈക്കോടതിയുടെ സഹായം തേടിയെത്തി. ഇതിൽ ഉടനടി കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ കോടതി മറ്റു നടപടികളിലേക്ക് കടക്കും മുൻപേ ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിക്കുക ആയിരുന്നു കേന്ദ്ര സർക്കാർ. ആ വിമാനമാണ് ഇപ്പോൾ ആഴ്ചയിൽ മൂന്നു സർവീസ് നടത്തികൊണ്ടിരിക്കുന്നത്. ഉച്ചക്ക് ലണ്ടനിൽ നിന്നും പറക്കുന്ന യുകെ മലയാളി വൈകിട്ട് കൊച്ചിയിൽ ഇറങ്ങാൻ കരണമായതിൽ ഒരു ചെറിയ പങ്കു ഷൈമയ്ക്കും കൂടി അവകാശപ്പെട്ടതാണ്.
ഇത് കൂടാതെ നൂറു കണക്കിന് യുകെ മലയാളി വനിതകളെ ഉൾപ്പെടുത്തിയ അമല യുകെ എന്ന സാമൂഹ്യ കൂട്ടായ്മയും ഷൈമ അമ്മാൾ അടക്കമുള്ള ഏതാനും വനിതകളുടെ പ്രവർത്തന ഫലമായി രൂപം കൊണ്ടതാണ്. വ്യക്തി വികസനത്തിനും സ്വയം സഹായത്തിനും വല്ലപ്പോഴും ഉള്ള കൂട്ടായ്മയും ഒക്കെയായി സജീവമാണ് അമേസിങ് മലയാളി ലേഡീസ് ഓഫ് യുകെ എന്ന അമല യുകെ. പൂർണ സമയ ജോലിയും കുടുംബവും ഒക്കെയായി ഷൈമയെ പോലെ തിരക്കുള്ളവരാണ് അമലയിലെ ഓരോ അംഗവുമെങ്കിലും സാധ്യമായ തലത്തിലൊക്കെ ഇടപെടൽ നടത്തിയാണ് ഇവരുടെ പ്രവർത്തനം വേര് പിടിക്കുന്നത്. ഭാര്യയുടെ കർമ്മ മണ്ഡലത്തിൽ പൂർണ പിന്തുണ നൽകുന്ന ബിസിനസുകാരൻ കൂടിയായ ഷിറാസ് ആണ് ഭർത്താവ്. എട്ടാം ക്ലാസിൽ പഠിക്കുന്ന നോറ ഏക മകളും.
Stories you may Like
- യഹൂദവിരോധ പോസ്റ്റ് കുത്തിപ്പൊക്കി യഹൂദ വിദ്യാർത്ഥികൾ; വനിത നേതാവിന് പണി തെറിച്ചു
- യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ
- നെടുമങ്ങാട്ടെ ഒളിച്ചോട്ടം സത്യമംഗലം കാട്ടിൽ പൊളിച്ച് കേരളാ പൊലീസ് ബ്രില്യൻസ്
- 'ഹാൾ ഓഫ് ഫെയിമിൽ' മലയാളിത്തിളക്കമായി മൂന്ന് വനിതകൾ
- തൊണ്ണൂറാം വയസ്സിലെ കൈപ്പുണ്യം നാർത്തങ്ങ അച്ചാറിലെ രസക്കൂട്ടുമായി മണ്ടക്കാട്ട് അമ്മാൾ
- TODAY
- LAST WEEK
- LAST MONTH
- എങ്ങനെയാണ് ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ ആകാശത്ത് എത്തിയത്? വെടിവച്ചിടാൻ ബൈഡൻ ഉത്തരവിട്ടപ്പോൾ സംഭവിച്ചത് എന്ത് ? ഒരു ബലൂൺ വീഴ്ത്താൻ മിസൈലുകൾ ആവശ്യമുണ്ടോ? കടലിൽ വീണ അവശിഷ്ടം വീണ്ടെടുത്താൽ സത്യം തെളിയും; ചാര ബലൂണിന്റെ പിന്നാമ്പുറക്കഥകൾ
- ഡൽഹിയിൽ ജനിച്ച് കറാച്ചിയിൽ വളർന്നു; താക്കോൽ സ്ഥാനം കൊടുത്തവനെ സ്ഥാനഭൃഷ്ടനാക്കി രാഷ്ട്രതലവനായ തോറ്റ യുദ്ധങ്ങളിലെ പോരാളി; ഒടുവിൽ രാജ്യദ്രോഹിയും; പിടിയിലാകും മുമ്പ് മരിച്ചാൽ പാർലമെന്റ് മന്ദിരത്തിലേക്ക് മൃതശരീരം കൊണ്ടു വരേണ്ടത് വലിച്ചിഴച്ച്; ശരീരം കെട്ടിത്തൂക്കേണ്ടത് മൂന്നു ദിവസം! 2019ലെ കോടതി വിധി ഇങ്ങനെ; മുഷറഫ് ഓർമ്മയാകുമ്പോൾ
- നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പാർട്ടി നിർദ്ദേശ പ്രകാരം തിരുത്തേണ്ടി വരുന്നത് ചരിത്രത്തിൽ ആദ്യമാകും; പാർട്ടിയോട് ആലോചിക്കാതെയുള്ള തീരുമാനം തിരുത്തിക്കുമെന്ന വാശിയിൽ ഗോവിന്ദൻ; പിണറായിസത്തിന് വീണ്ടും കാലിടറുമ്പോൾ
- ഹാരി രാജകുമാരന്റെ പുരുഷത്വം ആദ്യം കവർന്നത് ഞാനാണ്; പബ്ബിന്റെ പിറകിലെ വഴിയിൽ വച്ച് ഒരു രാത്രിയിൽ; 21 വർഷം സൂക്ഷിച്ച ആ രഹസ്യം തുറന്നു പറഞ്ഞ് 41 കാരി; ഹാരിയുടെ പുസ്തകത്തിലെ ആദ്യ ഹീറോയിൻ രണ്ടു കുട്ടികളുടെ അമ്മ
- രണ്ടു പേരെ മതം മാറാൻ പ്രേരിപ്പിച്ചെന്നും മാസം 3000 രൂപയും മക്കളുടെ പഠനച്ചെലവും ഉൾപ്പെടെ വഹിക്കാമെന്നും ഉറപ്പു നൽകിയെന്ന് ആരോപണം; പരാതി നൽകിയത് ബജ്റംഗ് ദള്ളുകാരെന്ന് സഭ; മിഷൻ സെന്ററും ട്യൂഷനുമായി സേവനത്തിൽ നിറഞ്ഞ മലയാളി വൈദികനെ ജയിലിൽ അടച്ച് മധ്യപ്രദേശ് പൊലീസ്; നെയ്യാറ്റിൻകരക്കാരനായ അച്ചന്റെ ജയിൽ മോചനത്തിൽ പ്രതിസന്ധി
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിലെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ; നാളെ യാത്ര പുനരാരംഭിക്കും; നാല് മാസം തങ്ങിയത് അമൃത്സറിലെ ആഫിയ കിഡ്സ് സ്കൂളിലെന്നും ശിഹാബ്
- ഒരിറ്റുവെള്ളം ഇറക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ വല്ലാതെ കഷ്ടപ്പെട്ടു; ഇരിക്കാനും നടക്കാനും കഴിയാതെ പൂർണമായി വീൽചെയറിൽ; പർവേസ് മുഷറഫിനെ തളർത്തിയത് നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവരോഗം; മുഷറഫിന്റെ ജീവനെടുത്തത് പത്ത് ലക്ഷത്തിലൊരാൾക്ക് എന്ന തോതിൽ ലോകത്ത് കാണുന്ന അമിലോയിഡോസിസ്
- പ്രസംഗത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി നടത്തിയ അഴിമതി പേര് സഹിതം വിളിച്ചു പറഞ്ഞു; ധൈര്യമുണ്ടെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളിച്ചു; ചാനലിന് ബൈറ്റ് നൽകുമ്പോൾ ലോക്കൽ സെക്രട്ടറി പാഞ്ഞെത്തി മർദിച്ചു; വീഡിയോ സഹിതം യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകിയിട്ടും പൊലീസിന് അനക്കമില്ല: സിപിഎം നേതാവിന്റെ പരാതിയിൽ അടികൊണ്ട ആൾക്കെതിരെ കേസും
- പുരുഷനേക്കാൾ മുകളിലാണ് സ്ത്രീയുടെ മഹത്വം; അത് തിരിച്ചറിയാൻ പറ്റാത്തവരാണ് ഞങ്ങൾക്ക് ഒപ്പമെത്തണം എന്നു പറയുന്നത്; അവരുണ്ടായതു കൊണ്ടാണ് കേസ് ഇങ്ങനെയായത് എന്ന് വിശ്വസിക്കുന്നില്ല; ഡബ്ല്യൂസിസി ഇല്ലായിരുന്നെങ്കിൽ നടിക്ക് കൂടുതൽ പിന്തുണ ലഭിച്ചേനെ; ഇന്ദ്രൻസ് മനസ്സ് തുറക്കുമ്പോൾ
- സെർബിയ അടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ എത്തിയ ശേഷം ചെറു ബോട്ടുകളിൽ റിസ്ക് എടുത്ത് അഭയാർത്ഥികളായി ബ്രിട്ടണിൽ എത്തുന്ന ഇന്ത്യാക്കാരുടെ എണ്ണം പെരുകുന്നു; ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന മൂന്നാമത്തെ വലിയ വിഭാഗം ഇന്ത്യാക്കാർ! യു കെ പൗരന്മാരുടെ ഫീസിൽ ഡിഗ്രി പഠനം നടത്താൻ അഭയാർത്ഥികളാവുന്ന ഇന്ത്യാക്കാരുടെ ഞെട്ടിക്കുന്ന കഥ
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്