യു കെയിൽ ഒരു വർഷം കെയററായി ജോലി ചെയ്ത നാട്ടിൽ നഴ്സിങ് ഡിഗ്രി പഠിച്ചവർക്ക് മാന്യമായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയാമെങ്കിൽ ഐ ഇ എൽ ടി എസ് അല്ലെങ്കിൽ ഒ ഇ ടി ഇല്ലാതെ നഴ്സാകാൻ അനുമതി; വർഷങ്ങളായി യു കെയിൽ എത്തി ഇംഗ്ലീഷ് പരീക്ഷയിൽ കുടുങ്ങി പണികിട്ടിയവർക്ക് ആശ്വാസം; രണ്ടു പേരുടെ പ്രയത്നം ഫലം കാണുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
യു കെ മലയാളികളായ ഡോ. അജിമോൾ പ്രദീപ്, ഡോ. ഡില്ല ഡേവിസ് എന്നിവരുടെ പ്രയത്നം അവസാനം ഫലം കണ്ടിരിക്കുന്നു. ഇന്ത്യയിൽ നഴ്സിങ് പരിശീലനം കഴിഞ്ഞ് യു കെയിൽ റെജിസ്റ്റർ ചെയ്യാൻ കഴിയാതിരിക്കുന്ന ആയിരക്കണക്കിന് നഴ്സുമാർക്ക് ഇനി ആശ്വസിക്കാം. റെജിസ്ട്രേഷൻ നിബന്ധനകളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമായി ബന്ധപ്പെട്ട നിബന്ധനകളിൽ കാതലായ മാറ്റം വരുത്തുന്നതിന് നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ അന്തിമാധികാരം നൽകിയിരിക്കുന്നു.
ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുവനുള്ള അനുമതി നൽകിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്. 2023 മുതലായിരിക്കും ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. ഈ മാറ്റങ്ങൾ അനുസരിച്ച് യു കെയിൽ ഉള്ള നഴ്സിങ് ബിരുദം പൂർത്തിയാക്കിയവർക്ക്, അവരുടെ നഴ്സിങ് പഠനവും പരീക്ഷയും ഇംഗ്ലീഷ് മാധ്യമത്തിലായിരുന്നു എന്ന് തെളിയിക്കുകയും, അവരുടെ നിലവിലെ തൊഴിലുടമ, അവരുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം സാക്ഷ്യപ്പെടുത്തുകയും ചെയ്താൽ റെജിസ്ട്രേഷൻ നടപടികളുമായി മുൻപോട്ട് പോകാം.
ഇനിമുതൽ ഒ ഇ ടി/ ഐ ഇ എൽ ടി എസ് പരീക്ഷകളിൽ നിർബന്ധമായും ജയിച്ചിരിക്കണം എന്ന നിബന്ധന പ്രാബല്യത്തിൽ ഉണ്ടാവുകയില്ല. അതേസമയം, യു കെ യ്ക്ക് പുറത്തുള്ളവർക്ക്, ഇതുവരെ അവർ 6 മാസക്കാലയളവിൽ എഴുതിയ പരീക്ഷകളുടെ മാർക്കുകൾ ഒന്നായി കണക്കാക്കാനുള്ള അവസരം ഉണ്ടായിരുന്നത്, 12 മാസക്കാലത്തിനുള്ളിൽ എഴുതിയ പരീക്ഷകളുടെ മാർക്കുകളാക്കി മാറ്റിയിട്ടുണ്ട്. ഇതും, മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യൻ നഴ്സുമാർക്ക് ഏറെ അനുഗ്രഹകരമായ കാര്യമായി മാറിയിരിക്കുകയാണ്.
ഈ മാറ്റങ്ങൾക്കായി ഏറെ പ്രയത്നിച്ചത് രണ്ടു മലയാളികൾ ആയിരുന്നു കിങ്സ് കോളേജ് ഹോസ്പിറ്റലിലെ ലിവർ ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്ററായ ഡോ. അജിമോൾ പ്രദീപും, യൂണിവേഴ്സിറ്റി ഓഫ് സാൽഫോർഡിലെ നഴ്സിങ് ലക്ചറർ ഡോ. ഡില്ല ഡെവിസുമായിരുന്നു ഈ മാറ്റങ്ങൾക്കായി പരിശ്ര്മിച്ചത്. ഇന്ത്യയിൽ പരിശീലനം നേടിയെത്തി, ഇംഗ്ലീഷ് ഭാഷാ പരീക്ഷയിൽ മികവ് പുലർത്താനാകാത്തതുകൊണ്ട് മാത്രം റെജിസ്ട്രേഷൻ അവസരം നഷ്ടപ്പെട്ട ആയിരക്കണക്കിന് നഴ്സുമാർക്കായി കഴിഞ്ഞ രണ്ടു വർഷമായി ഇവർ നീണ്ട പോരാട്ടം നടത്തി വരികയായിരുന്നു.
ഇത്തരത്തിൽ, ഇന്ത്യയിൽ നിന്നും നഴ്സിങ് പരിശീലനം കഴിഞ്ഞ് യു കെയിൽ എത്തി ഇംഗ്ലീഷ് പരീക്ഷ വിജയിക്കാനാകാതെ പോയ നിരവധി പേർ വർഷങ്ങളായി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരായും കെയറർമാരായും യു കെയി ജോലി ചെയ്യുന്നുണ്ട്. ഇത്തരക്കാർക്ക് തീർച്ചയായും അനുഗ്രഹമായി മാറിയിരിക്കുകയാണ് ഈ മാറ്റങ്ങൾ. ഇവരുടെ നീണ്ട പോരാട്ടത്തിനൊടുവിൽ എൻ എം സി ഒരു കൺസൾട്ടേഷന് തയ്യാറായിരുന്നു.
ഈ കൺസൾട്ടേഷനെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതനുസരിച്ച്, കഴിഞ്ഞ രണ്ടു വർഷക്കാലയളവിൽ, കുറഞ്ഞത് ഒരു വർഷമെങ്കിലും യു കെയിലെ ആരോഗ്യ മേഖലയിലോ സോഷ്യൽ കെയർ സെക്ടറിലോ നോൺ- റെജിസ്റ്റേർഡ് ആയി പ്രവർത്തിച്ചു പരിചയമുള്ള, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യങ്ങളിൽ നിന്നും ഇംഗ്ലീഷ് ഭാഷയിൽ നഴ്സിങ് പഠനവും പരീക്ഷയും പൂർത്തിയാക്കി ബിരുദമെടുത്തവർക്ക്, അവരുടെ ഭാഷാ പ്രാവിണ്യം തെളിയിക്കുന്നതിന് നിലവിലുള്ള തൊഴിലുടമയുടെ സാക്ഷ്യപത്രം മതിയാകും.
എന്നാൽ, തങ്ങളുടെ നഴ്സിങ് പഠനവും പരീക്ഷയും ഇംഗ്ലീഷിൽ ആണെന്നുള്ളതിന് അവർ തെളിവ് നൽകേണ്ടതായി വരും.അതല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പരീക്ഷിക്കുന്നതിനുള്ള ടെസ്റ്റുകളിൽ 0.5 സ്കോറിനോ (ഐ ഇ എൽ ടി എസ്) പകുതി ഗ്രേഡിനോ (ഒ ഇ ടി) മാത്രമാണ് പരാജയപ്പെട്ടതെന്ന് തെളിയിച്ചാലും മതിയാകും. എഴുത്ത്, വായന, സംസാരം, മനസ്സിലാക്കൽ എന്നീ നാലു മേഖലകളിലെ ഇംഗ്ലീഷ് പരിജ്ഞാനം വ്യക്തമാക്കുന്ന പരീക്ഷയിൽ ആവശ്യമായ സ്കോറിനേക്കാൾ 0.5 സ്കോറിൽ കൂടുതൽ കുറയരുത് അല്ലെങ്കിൽ അര ഗ്രേഡിനേക്കാൾ കുറയരുത്.
നിലവിൽ എഴുത്ത്, സംസാരം, മനസ്സിലാക്കൽ എന്നിവ മൂന്നിനും ചേർത്ത് വിജയിക്കാൻ ആവശ്യമായ മിനിമം സ്കോർ 6.5 ആണ്. എഴുത്ത് പരീക്ഷിക്കുന്നതിൽ ആവശ്യമായത് 6 ഉം. ഒ ഇ ടിയുടെ കാര്യത്തിൽ ആദ്യ മൂന്നു വിഭാഗങ്ങൾക്കും കൂടി സി * ഗ്രേഡും എഴുത്തിന് സി ഗ്രേഡും ആവശ്യമാണ്. അതുപോലെ നിലവിൽ ആറുമാസക്കാലയളവിൽ എഴുതിയ പരീക്ഷകളുടെ മാർക്കുകൾ ഒന്നു ചേർത്ത് പരിഗണിക്കുമെങ്കിൽ ഇനി മുതൽ അത് 12 മാസക്കാലമായി ഉയർത്തിയിട്ടുമുണ്ട്.
തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലെ ലീഡർഷിപ്പ് സ്ഥാനത്തുള്ള വ്യക്തിക്ക് ഇത്തരത്തിൽ ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം സാക്ഷ്യപ്പെടുത്താനാവും. അതേ സ്ഥാനത്തുള്ള മറ്റൊരു വ്യക്തി അതിനെ പിന്തുണക്കുകയും വേണം. മാത്രമല്ല, ഇവർ രണ്ടു പേരും എൻ എം സി റെജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. ആരോഗ്യരംഗത്ത് പ്രവർത്തിക്കുമ്പോൾ ഉറപ്പാക്കേണ്ട സുരക്ഷ ഉറപ്പാക്കുവാനും, അതിനായി ആവശ്യമായ രീതിയിൽ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുവാൻ കഴിയുമെന്ന് ഉറപ്പാക്കാനും ഇതുവഴി കഴിയുമെന്ന് എൻ എം സിയിലെ സ്ട്രാറ്റജി വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ മാത്യൂ മെക്ക്ലാൻഡ് പറഞ്ഞു. അതേസമയം, യു കെയിലെ ആരോഗ്യ മേഖലയ്ക്ക് സ്തുത്യർഹമായ സേവനം നൽകിക്കൊണ്ടിരിക്കുന്നവർക്ക് അർഹമായ പരിഗണന നൽകാനും ഇതുവഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഏതായാലും ഇപ്പോൾ വരുത്തിയ മാറ്റങ്ങളുടെ പൂർണ്ണമായ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നായിരുന്നു ഡോ. അജിമോൾ പ്രദീപ് ഈ വാർത്തയോട് പ്രതികരിച്ചത്. ഈ മറ്റങ്ങൾ നിലവിൽ യു കെയിൽ ഉള്ള്, നാട്ടിൽ നിന്നും നഴ്സിങ് പടനം പൂർത്തിയാക്കി എത്തിയവർക്കാണ് പ്രയോജനപ്പെടുക. സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ പോകുന്ന അപൂർവ്വം സന്ദർഭങ്ങളിൽ ഒന്ന് എന്നായിരുന്നു ഡോ. ഡെല്ല ഡേവിസിന്റെ പ്രതികരണം. പ്രതീക്ഷകളും, ആഗ്രഹങ്ങളും, നിരാശകളും, തിരിച്ചടികളുമൊക്കെ ഉണ്ടായ ഒരു യാത്രയായിരുന്നു തങ്ങളുടേതെന്ന് ഡോ. ഡെല്ല ഓർമ്മിച്ചു.
തങ്ങളുടെ പോരാട്ടം ലക്ഷ്യം കണ്ടതിൽ സന്തോഷം രേഖപ്പെടുത്തിയ ഇരുവരും ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതിന് എൻ എം സിയോട് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. യു കെയിൽ എത്തി, നിസ്സാര മാർക്കുകൾക്ക് ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷയിൽ തോറ്റതുകൊണ്ട് മാത്രം റെജിസ്റ്റർ ചെയ്യാൻ ആകാത്ത ആയിരക്കണക്കിന് വിദേശ നഴ്സുമാർക്ക് ഈ തീരുമാനം അനുഗ്രഹമാകും എന്നും അവർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍