ഇന്ത്യയ്ക്കെതിരെ ലണ്ടനിൽ സമരം ചെയ്യാനിറങ്ങുമ്പോൾ നാട്ടിലേക്കുള്ള യാത്ര മറന്നേക്കുക; ഇന്ത്യൻ എംബസിയുടെ ബ്ലാക്ക് ലിസ്റ്റിൽ ഒന്നിലേറെ യുകെ മലയാളികൾ; ഭാവിയിൽ നടപടികൾ കടുപ്പിക്കും; രണ്ടു വർഷത്തേക്ക് യാത്രകൾക്ക് നിരോധനം; പതാക കത്തിച്ചത് മുതൽ ഗൗരവ നിരീക്ഷണവുമായി ഇന്ത്യ

കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇന്ത്യക്കെതിരെ ബ്രിട്ടീഷ് പാസ്പോർട്ട് സ്വന്തമാണെന്ന ചിന്തയിൽ ബ്രിട്ടീഷ് മണ്ണിൽ സമരത്തിന് ഇറങ്ങുന്നവർ ശ്രദ്ധിക്കുക. നിങ്ങൾക്ക് മേൽ ഒരു കണ്ണുണ്ട്. ഏതു നിമിഷവും നിങ്ങൾ ലണ്ടനിലെ ഇന്ത്യൻ എംബസി ആസ്ഥാനത്തേക്ക് വിളിപ്പിക്കപ്പെട്ടേക്കാം. ഒരു പക്ഷെ കടുത്ത നടപടിയാണ് കാത്തിരിക്കുന്നതെങ്കിൽ ഒസിഐ കാർഡ് തന്നെ നഷ്ടമായേക്കും, അല്ലെങ്കിൽ താൽക്കാലികമായി രണ്ടോ അതിലധികം വർഷമോ ഇന്ത്യ സന്ദർശിക്കാനുള്ള അവസരം നഷ്ടമായേക്കും. ഇതിനർത്ഥം ജന്മ നാട്ടിൽ തിരിച്ചെത്തുക എന്ന സ്വപ്നം താൽക്കാലികമായെങ്കിലും ഉപേക്ഷിക്കേണ്ടി വന്നേക്കും.
ചുരുക്കത്തിൽ ജന്മ നാട്ടിൽ നിന്നും സമരം ചെയ്യുന്നത് പോലെയല്ല വിദേശ മണ്ണിൽ സമരം ചെയ്യുക എന്നത്. ഇത്തരം നടപടികൾക്ക് സമരം മാത്രം വേണമെന്നി, ഇന്ത്യക്ക് നീരസമുള്ള വ്യക്തിയോടോ, രാഷ്ട്രീയ പ്രസ്ഥാനങ്ങളോടോ, ശത്രു രാജ്യങ്ങളുടെ പക്ഷം ചേരുന്നവർ എന്ന ആരോപണം ഉയർന്നവരോടുള്ള സഹകരണമോ ഒക്കെ പ്രകോപന കാരണമായേക്കാം.
ഇത്തരം നടപടിക്കു വിധേയരാകുന്നവരെ കരിമ്പട്ടികയിൽ പെടുത്തുന്ന നടപടിയാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആരംഭിച്ചിരിക്കുന്നത്. ഇത്തരം നടപടി നേരിട്ട യുകെ മലയാളികളിൽ ഒരാളിപ്പോൾ രണ്ടു വർഷത്തെ നിരോധനം നേരിടുകയാണ്. ഇദേഹഹത്തിനു പുറമെ സംഘടനാ തലപ്പത്തു നിൽക്കുന്ന ഒന്നിലേറെ യുകെ മലയാളികളോടും ഇന്ത്യൻ എംബസി സമീപകാലത്തെ പ്രവർത്തനത്തെ കുറിച്ച് വിശദീകരണം തേടിയിരിക്കുകയാണ്.
ഇവരിൽ പലരും എംബസി അധികൃതർ തെറ്റിദ്ധരിച്ചതാണെന്നും തങ്ങൾ ഇന്ത്യാ വിരുദ്ധ പക്ഷത്ത് അല്ലെന്നും എഴുതി നൽകിയാണ് തൽക്കാലം നടപടികളിൽ നിന്നും രക്ഷപെട്ടതെന്നും സൂചനയുണ്ട്. എന്തായാലും ഭാവിയിലും ഇത്തരം കാര്യങ്ങളിൽ ഇന്ത്യൻ അധികൃതരുടെ ഭാഗത്തു നിന്നും കർശന നിരീക്ഷണം ഉണ്ടാകുമെന്നു ഉറപ്പാണ്.
ലണ്ടനിലെ മലയാളി പരിപാടികളിൽ സ്ഥിരം സാന്നിധ്യം ആയ ഒരു എംപിയോടൊപ്പമുള്ള അടുത്ത സഹകരണമാണ് മലയാളി യുവാവിന് നിരോധന പട്ടികയിൽ എത്താൻ വഴിയൊരുക്കിയതെന്നു പറയപ്പെടുന്നു. ഈ എംപി അടുത്ത കാലത്തായി പാക്കിസ്ഥാൻ അനുകൂല പ്രസ്താവനകളും പാക് അനുകൂല സംഘടനകളുമായി സഹകരിക്കുന്നു എന്നുമാണ് ആക്ഷേപം. ഇദ്ദേഹം ഭാര്യ സമേതനായി ഏതാനും വർഷം മുൻപ് ഇന്ത്യ സന്ദർശനം നടത്തിയിട്ടുണ്ട്. കേരളത്തിലും ഏതാനും ദിവസം ചെലവിട്ടിരുന്നു.
സാധാരണക്കാർക്ക് നിരോധനം ഏർപ്പെടുത്തിയ ഇന്ത്യൻ അധികൃതർ ഈ എംപി സന്ദർശത്തിനു ശ്രമിച്ചാൽ വിലക്കേർപ്പെടുത്തുമോ എന്നും നടപടികൾ നേരിടേണ്ടി വന്നവർ രഹസ്യമായി ചോദിക്കുന്നു. ഇക്കാര്യങ്ങൾ പരസ്യമായി പറയാൻ പോലും ഇവരൊക്കെ ഭയപ്പെടുകയാണ്. രാഷ്ട്രീയ കാരണങ്ങളെക്കാൾ രാജ്യത്തെ വിദേശ നാടുകളിൽ തുടർച്ചയായി അപമാനിക്കാൻ ഒരു വിഭാഗം ഇന്ത്യക്കാർ ശ്രമിക്കുന്നു എന്ന ആക്ഷേപം ഇന്ത്യയിൽ ശക്തമായതാണ് എംബസികൾ ഇക്കാര്യത്തിൽ കർക്കശ നിലപാട് എടുക്കാൻ കാരണമായതെന്നും കരുതപ്പെടുന്നു.
കർഷക സമരം കാരണമായി, മലയാളികൾ പങ്കെടുത്തത് പേരിനു മാത്രം
അനേക ലക്ഷം ഇന്ത്യക്കാർ ഉള്ള യുകെയിൽ പഞ്ചാബി വംശജരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം നടന്നത്. ചില മലയാളി സംഘടനകൾ രാഷ്ട്രീയ കാരണങ്ങളാൽ ഈ സമരങ്ങളുടെ ഭാഗമായെങ്കിലും ഇന്ത്യൻ പക്ഷം അത് കണ്ടില്ലെന്നു നടിക്കുകയാണ്. പക്ഷെ ഭീകര സംഘടനകളുടെ വ്യാപക പിന്തുണ ഉണ്ടായി എന്ന് സംശയിക്കപ്പെടുന്ന പഞ്ചാബി വംശജരുടെ പ്രതിഷേധത്തെ എംബസി അധികൃതർ വളരെ ഗൗരവത്തോടെയാണ് പരിശോധിച്ചത്.
ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും പതാകയെ അപമാനിക്കുന്ന സംഭവങ്ങളുടെ വീഡിയോ അടക്കമുള്ള തെളിവുകളും ഇന്ത്യൻ അധികൃതർക്കു ലഭിച്ചിരുന്നു. ബ്രിട്ടനിലും കാനഡയിലും കർഷക സമരത്തിന് ലഭിച്ച വലിയ പിന്തുണ ഇന്ത്യൻ സർക്കാരിനെ അസ്വസ്ഥമാക്കിയിരുന്നു. ഈ പിന്തുണ സ്വാഭാവികമായി ഉണ്ടായതല്ല എന്നാണ് ഇന്ത്യയുടെ നിരീക്ഷണം. പൗരത്വ ബിൽ നടപ്പാക്കാൻ ഒരുങ്ങിയപ്പോഴും സമാനമായ തരത്തിൽ ലണ്ടൻ പ്രക്ഷോഭ വേദി ആയിരുന്നു. ലണ്ടനിലെ തെരുവുകളിൽ ഇന്ത്യ വിരുദ്ധ പ്രക്ഷോഭം തുടർച്ചയായി അരങ്ങേറുന്നതിൽ ബ്രിട്ടീഷ് സർക്കാരിനെ അസ്വസ്ഥത അറിയിക്കുവാനും ഒരു ഘട്ടത്തിൽ ഇന്ത്യ തയ്യാറായിരുന്നു.
ജയിലിലേക്ക് പോകുന്ന മുൻ പ്രഭു സഭ അംഗം നസീർ അഹമ്മദ് മുതൽ പതാക കത്തിക്കൽ വരെ സംശയ നിഴലിൽ ലൈംഗിക അതിക്രമ കേസിൽ ജയിൽ ശിക്ഷ ഉറപ്പായിരിക്കുന്ന മുൻ പ്രഭു സഭ അംഗം നസീർ അഹമ്മദ് സ്പോൺസർ ചെയ്തെന്നു വിശ്വസിക്കുന്ന ഇന്ത്യൻ വിരുദ്ധ സമരം മുതലാണ് ലണ്ടൻ ലാക്കാക്കി നടക്കുന്ന വിധ്വസക പ്രവർത്തനങ്ങൾ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്. ആറു വർഷം മുൻപ് നടന്ന സംഭവത്തിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ നസീർ അഹമ്മദിന്റെ ക്ഷണ പ്രകാരം പാക് അധീന കാശ്മീർ പ്രധാനമന്ത്രി വരെ എത്തിയിരുന്നു. തുടർന്ന് ബ്രിട്ടീഷ് പാർലിമെന്റിൽ എല്ലാ പാർട്ടിയിൽ നിന്നുമുള്ള മുസ്ലിം വംശജരായ എംപിമാരുടെ നേതൃത്വത്തിൽ ഇന്ത്യ വിരുദ്ധ പ്രമേയവും പാസാക്കി. പാക് അധീന കാശ്മീർ നേതാക്കളും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.
അക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി കർക്കശ ഭാഷയിൽ ബ്രിട്ടനു താക്കീത് നൽകിയപ്പോൾ ആ യോഗത്തിനു ഔദ്യോഗിക ഭാഷ്യം ഇല്ലെന്നു വിശദീകരണം നൽകിയാണ് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ തലയൂരിയത്. മോദിയോടുള്ള പ്രക്ഷോഭം എന്ന നിലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെങ്കിലും മുഴങ്ങിയത് മുഴുവൻ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളാണ്. കിട്ടിയ അവസരം എന്ന നിലയിൽ ഖാലിസ്ഥാൻ വാദികളും പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറിയിരുന്നു. തുടർന്ന് ഇന്ത്യൻ പതാക വലിച്ചു താഴെയിടുകയും ചവിട്ടി അനാദരവ് കാട്ടുകയും ചെയ്തത് കൂടാതെ കത്തിക്കുകയും ചെയ്തു.
ഇതിനെ അങ്ങേയറ്റം വേദനയോടെയാണ് ഇന്ത്യ നിരീക്ഷിച്ചത്. തുടർന്നാണ് ഇത്തരം കാര്യങ്ങൾക്കു വഴി വയ്ക്കും തരത്തിൽ ഉള്ള കാര്യങ്ങൾ ഭാവിയിൽ ഉണ്ടാകാതെ നോക്കുക എന്ന നിർദ്ദേശം എംബസിയിൽ എത്തുന്നത്. അന്ന് മെട്രോപൊളിറ്റൻ പൊലീസ് ലണ്ടനിൽ കാഴ്ചക്കാരായി നിന്നതിനു ബ്രിട്ടനിൽ പോലും കടുത്ത വിമർശം ഉയർന്നിരുന്നു. പാക് വംശജർ ബ്രിട്ടീഷ് മണ്ണിനെ തുടർച്ചയായി ഏഷ്യൻ രാഷ്ട്രീയ വേദിയാക്കി മാറ്റുന്നു എന്നാണ് ആരോപണം ഉയർന്നത്. പല പാക് നിരോധന സംഘടനകളും പിറവിയെടുക്കുന്നതും ബ്രിട്ടീഷ് മണ്ണിലാണെന്നതും ഇന്ത്യയെ കാര്യങ്ങൾ കുറേക്കൂടി ഗൗരവത്തിൽ എടുക്കാൻ പ്രേരിപ്പിച്ച സാഹചര്യമാണ്.
സൂചന കണ്ടു പഠിച്ചില്ലെങ്കിൽ
ഈ രാഷ്ട്രീയ പശ്ചാത്തലം മനസിലാക്കാതെ മലയാളികൾ ഉൾപ്പെടെയുള്ളവർ എന്തിനും ഏതിനും ഇന്ത്യ മുദ്രാവാക്യം ഉയർത്തിയാൽ അതിനെ മറയാക്കുക വിധ്വംസക ശക്തികൾ ആണെന്നണ് ഇന്ത്യയുടെ നിലപാട്. അതിനാൽ വിദേശ മണ്ണിൽ മാതൃ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ഉള്ള ഏതു ചെറിയ ശ്രമവും മുളയിലേ നുള്ളുക എന്നതാണ് ഇന്ത്യയുടെ നയം. നിയമം കർക്കശമായതിനാൽ ഇത്തരം കാര്യങ്ങൾ ഇന്ത്യക്കാർ ഏറെയുള്ള ഗൾഫ് നാടുകളിൽ സംഭവിക്കുന്നില്ല എന്നതും പാശ്ചാത്യ നാടുകളിലെ ഇന്ത്യൻ എംബസികളോട് കരിമ്പട്ടിക തയ്യാറാക്കാൻ ഉള്ള നിർദ്ദേശം എത്തിയതിനു മറ്റൊരു കാരണമായും വിലയിരുത്തപ്പെടുന്നു. ഈ കാര്യങ്ങളെ കുറിച്ച് നേരത്തെ തന്നെ വാർത്തകൾ എത്തിയിരുന്നെങ്കിലും നടപടി നേരിടുന്നവരിൽ മലയാളികളും ഉണ്ടെന്ന സൂചന യുകെ മലയാളികൾക്ക് താക്കീതായി മാറുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- ഗൾഫിൽ നിന്ന് വീട്ടിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ഉറ്റസുഹൃത്തിനെ ഏൽപിച്ചു; പരിചയം അടുപ്പവും പിന്നീട് മുതലെടുപ്പുമായി; സാധനങ്ങൾ എത്തിച്ചതിന് ഒപ്പം പ്രവാസി യുവാവിന്റെ ഭാര്യയെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; മുങ്ങിയ പ്രതി പിടിയിൽ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- തടവുകാർക്കൊപ്പം ക്യൂ നിന്ന് ഭക്ഷണം വാങ്ങും; ഇഷ്ടം മട്ടനും ചോറും, മീൻ കറിയും കൂട്ടിയുള്ള ശാപ്പാടും കേമം! ഞായറാഴ്ച സിനിമയോടു താൽപ്പര്യം ഇല്ലാത്തതിനാൽ സെല്ലിലിരുന്ന് കുറ്റാന്വേഷണ നോവലുകൾ വായിക്കും; സഹതടവുകാരോട് വാതോരാത്ത സംസാരം; തന്റെ സാമ്പത്തിക ശാസ്ത്രം മനസിലാക്കാത്ത വിഡ്ഡികളാണ് പുറത്തെന്ന് പറഞ്ഞ് ഉറക്കെ ചിരിക്കും; തടവുകാരെയും ആരാധകരാക്കി പ്രവീൺ റാണ
- കത്തിയമർന്നത് മാരുതി സുസൂക്കിയുടെ എസ്പ്രസോ കാർ; കാറിനുള്ളിലെ എക്സ്ട്രാ ഫിറ്റിങ്സിൽ നിന്ന് തീ പടർന്നെന്ന് സംശയം; റിവേഴ്സ് ക്യാമറയടക്കം എക്സ്ട്രാ ഫിറ്റിങ് ആയി നൽകിയതിൽ ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം; കാർ കമ്പനി ഉദ്യോഗസ്ഥരും എംവിഡിയും സംയുക്ത പരിശോധന നടത്തും; ഹൃദയഭേദകം കണ്ണൂരിലെ ദുരന്തം
- നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾ; അപ്പീൽ കോടതിയെ സമീപിച്ചു; നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രേസിക്യൂഷന്റെ നിർദ്ദേശം; മകളെ രക്ഷിക്കാൻ തന്റെ ജീവൻ നൽകാമെന്ന് നിമിഷപ്രിയയുടെ അമ്മ
- എന്താണ് അദ്ദേഹം അവതരിപ്പിച്ച കാര്യങ്ങൾ? എന്തും വിളിച്ചുപറയുന്ന ഒരാളാണ് എന്നതുകൊണ്ട് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ? അസംബന്ധം വിളിച്ചുപറയരുത്, എന്തിനും അതിരു വേണം; മാത്യു കുഴൽനാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി; പിണറായിയെ ചൊടിപ്പിച്ചത് ഷാനവാസിന്റെ ലഹരിക്കേസ് സഭയിൽ ഉന്നയിച്ചത്
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- 65 വയസ്സുവരെ ദുബായിൽ കഴിഞ്ഞത് സ്വന്തമായി ജോലിയെടുത്ത് ; ജോലിയിൽ നിന്നും വിരമിച്ചത് വിസ പുതുക്കാൻ സാധിക്കാതെ വന്നതോടെ ; മാതാപിതാക്കളുടെ മരണവും വിവാഹ ബന്ധത്തിലെ തകർച്ചയും പ്രവാസ ലോകത്ത് ഒറ്റപ്പെടുത്തി; അനാരോഗ്യത്തിനൊപ്പം സാമ്പത്തിക ബാധ്യതയും ജയിൽശിക്ഷയും; നാട്ടിലേക്ക് മടങ്ങാൻ സഹായം തേടി ശശി തരൂരിന്റെ ബാല്യകാല സുഹൃത്ത്
- ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ വയ്യ; താൽപ്പര്യം ചുറ്റിക്കറങ്ങാൻ; അമൃതസറിലും ലഡാക്കിലും കറങ്ങി ഒടുവിൽ ഗോവയിൽ; അമ്മയെയോ ബന്ധുക്കളേയൊ കാണാൻ തോന്നാറില്ല; അജ്ഞാതവാസം പണ്ടുതൊട്ടേ ഇഷ്ടം; മൃതദേഹം മാറി സംസ്ക്കരിക്കപ്പെട്ട കേസിലെ വിവാദ നായകൻ ദീപകിന്റെ മൊഴിയിൽ ഞെട്ടി പൊലീസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്