ഇന്ത്യയ്ക്കെതിരെ ലണ്ടനിൽ സമരം ചെയ്യാനിറങ്ങുമ്പോൾ നാട്ടിലേക്കുള്ള യാത്ര മറന്നേക്കുക; ഇന്ത്യൻ എംബസിയുടെ ബ്ലാക്ക് ലിസ്റ്റിൽ ഒന്നിലേറെ യുകെ മലയാളികൾ; ഭാവിയിൽ നടപടികൾ കടുപ്പിക്കും; രണ്ടു വർഷത്തേക്ക് യാത്രകൾക്ക് നിരോധനം; പതാക കത്തിച്ചത് മുതൽ ഗൗരവ നിരീക്ഷണവുമായി ഇന്ത്യ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇന്ത്യക്കെതിരെ ബ്രിട്ടീഷ് പാസ്പോർട്ട് സ്വന്തമാണെന്ന ചിന്തയിൽ ബ്രിട്ടീഷ് മണ്ണിൽ സമരത്തിന് ഇറങ്ങുന്നവർ ശ്രദ്ധിക്കുക. നിങ്ങൾക്ക് മേൽ ഒരു കണ്ണുണ്ട്. ഏതു നിമിഷവും നിങ്ങൾ ലണ്ടനിലെ ഇന്ത്യൻ എംബസി ആസ്ഥാനത്തേക്ക് വിളിപ്പിക്കപ്പെട്ടേക്കാം. ഒരു പക്ഷെ കടുത്ത നടപടിയാണ് കാത്തിരിക്കുന്നതെങ്കിൽ ഒസിഐ കാർഡ് തന്നെ നഷ്ടമായേക്കും, അല്ലെങ്കിൽ താൽക്കാലികമായി രണ്ടോ അതിലധികം വർഷമോ ഇന്ത്യ സന്ദർശിക്കാനുള്ള അവസരം നഷ്ടമായേക്കും. ഇതിനർത്ഥം ജന്മ നാട്ടിൽ തിരിച്ചെത്തുക എന്ന സ്വപ്നം താൽക്കാലികമായെങ്കിലും ഉപേക്ഷിക്കേണ്ടി വന്നേക്കും.
ചുരുക്കത്തിൽ ജന്മ നാട്ടിൽ നിന്നും സമരം ചെയ്യുന്നത് പോലെയല്ല വിദേശ മണ്ണിൽ സമരം ചെയ്യുക എന്നത്. ഇത്തരം നടപടികൾക്ക് സമരം മാത്രം വേണമെന്നി, ഇന്ത്യക്ക് നീരസമുള്ള വ്യക്തിയോടോ, രാഷ്ട്രീയ പ്രസ്ഥാനങ്ങളോടോ, ശത്രു രാജ്യങ്ങളുടെ പക്ഷം ചേരുന്നവർ എന്ന ആരോപണം ഉയർന്നവരോടുള്ള സഹകരണമോ ഒക്കെ പ്രകോപന കാരണമായേക്കാം.
ഇത്തരം നടപടിക്കു വിധേയരാകുന്നവരെ കരിമ്പട്ടികയിൽ പെടുത്തുന്ന നടപടിയാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആരംഭിച്ചിരിക്കുന്നത്. ഇത്തരം നടപടി നേരിട്ട യുകെ മലയാളികളിൽ ഒരാളിപ്പോൾ രണ്ടു വർഷത്തെ നിരോധനം നേരിടുകയാണ്. ഇദേഹഹത്തിനു പുറമെ സംഘടനാ തലപ്പത്തു നിൽക്കുന്ന ഒന്നിലേറെ യുകെ മലയാളികളോടും ഇന്ത്യൻ എംബസി സമീപകാലത്തെ പ്രവർത്തനത്തെ കുറിച്ച് വിശദീകരണം തേടിയിരിക്കുകയാണ്.
ഇവരിൽ പലരും എംബസി അധികൃതർ തെറ്റിദ്ധരിച്ചതാണെന്നും തങ്ങൾ ഇന്ത്യാ വിരുദ്ധ പക്ഷത്ത് അല്ലെന്നും എഴുതി നൽകിയാണ് തൽക്കാലം നടപടികളിൽ നിന്നും രക്ഷപെട്ടതെന്നും സൂചനയുണ്ട്. എന്തായാലും ഭാവിയിലും ഇത്തരം കാര്യങ്ങളിൽ ഇന്ത്യൻ അധികൃതരുടെ ഭാഗത്തു നിന്നും കർശന നിരീക്ഷണം ഉണ്ടാകുമെന്നു ഉറപ്പാണ്.
ലണ്ടനിലെ മലയാളി പരിപാടികളിൽ സ്ഥിരം സാന്നിധ്യം ആയ ഒരു എംപിയോടൊപ്പമുള്ള അടുത്ത സഹകരണമാണ് മലയാളി യുവാവിന് നിരോധന പട്ടികയിൽ എത്താൻ വഴിയൊരുക്കിയതെന്നു പറയപ്പെടുന്നു. ഈ എംപി അടുത്ത കാലത്തായി പാക്കിസ്ഥാൻ അനുകൂല പ്രസ്താവനകളും പാക് അനുകൂല സംഘടനകളുമായി സഹകരിക്കുന്നു എന്നുമാണ് ആക്ഷേപം. ഇദ്ദേഹം ഭാര്യ സമേതനായി ഏതാനും വർഷം മുൻപ് ഇന്ത്യ സന്ദർശനം നടത്തിയിട്ടുണ്ട്. കേരളത്തിലും ഏതാനും ദിവസം ചെലവിട്ടിരുന്നു.
സാധാരണക്കാർക്ക് നിരോധനം ഏർപ്പെടുത്തിയ ഇന്ത്യൻ അധികൃതർ ഈ എംപി സന്ദർശത്തിനു ശ്രമിച്ചാൽ വിലക്കേർപ്പെടുത്തുമോ എന്നും നടപടികൾ നേരിടേണ്ടി വന്നവർ രഹസ്യമായി ചോദിക്കുന്നു. ഇക്കാര്യങ്ങൾ പരസ്യമായി പറയാൻ പോലും ഇവരൊക്കെ ഭയപ്പെടുകയാണ്. രാഷ്ട്രീയ കാരണങ്ങളെക്കാൾ രാജ്യത്തെ വിദേശ നാടുകളിൽ തുടർച്ചയായി അപമാനിക്കാൻ ഒരു വിഭാഗം ഇന്ത്യക്കാർ ശ്രമിക്കുന്നു എന്ന ആക്ഷേപം ഇന്ത്യയിൽ ശക്തമായതാണ് എംബസികൾ ഇക്കാര്യത്തിൽ കർക്കശ നിലപാട് എടുക്കാൻ കാരണമായതെന്നും കരുതപ്പെടുന്നു.
കർഷക സമരം കാരണമായി, മലയാളികൾ പങ്കെടുത്തത് പേരിനു മാത്രം
അനേക ലക്ഷം ഇന്ത്യക്കാർ ഉള്ള യുകെയിൽ പഞ്ചാബി വംശജരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം നടന്നത്. ചില മലയാളി സംഘടനകൾ രാഷ്ട്രീയ കാരണങ്ങളാൽ ഈ സമരങ്ങളുടെ ഭാഗമായെങ്കിലും ഇന്ത്യൻ പക്ഷം അത് കണ്ടില്ലെന്നു നടിക്കുകയാണ്. പക്ഷെ ഭീകര സംഘടനകളുടെ വ്യാപക പിന്തുണ ഉണ്ടായി എന്ന് സംശയിക്കപ്പെടുന്ന പഞ്ചാബി വംശജരുടെ പ്രതിഷേധത്തെ എംബസി അധികൃതർ വളരെ ഗൗരവത്തോടെയാണ് പരിശോധിച്ചത്.
ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും പതാകയെ അപമാനിക്കുന്ന സംഭവങ്ങളുടെ വീഡിയോ അടക്കമുള്ള തെളിവുകളും ഇന്ത്യൻ അധികൃതർക്കു ലഭിച്ചിരുന്നു. ബ്രിട്ടനിലും കാനഡയിലും കർഷക സമരത്തിന് ലഭിച്ച വലിയ പിന്തുണ ഇന്ത്യൻ സർക്കാരിനെ അസ്വസ്ഥമാക്കിയിരുന്നു. ഈ പിന്തുണ സ്വാഭാവികമായി ഉണ്ടായതല്ല എന്നാണ് ഇന്ത്യയുടെ നിരീക്ഷണം. പൗരത്വ ബിൽ നടപ്പാക്കാൻ ഒരുങ്ങിയപ്പോഴും സമാനമായ തരത്തിൽ ലണ്ടൻ പ്രക്ഷോഭ വേദി ആയിരുന്നു. ലണ്ടനിലെ തെരുവുകളിൽ ഇന്ത്യ വിരുദ്ധ പ്രക്ഷോഭം തുടർച്ചയായി അരങ്ങേറുന്നതിൽ ബ്രിട്ടീഷ് സർക്കാരിനെ അസ്വസ്ഥത അറിയിക്കുവാനും ഒരു ഘട്ടത്തിൽ ഇന്ത്യ തയ്യാറായിരുന്നു.
ജയിലിലേക്ക് പോകുന്ന മുൻ പ്രഭു സഭ അംഗം നസീർ അഹമ്മദ് മുതൽ പതാക കത്തിക്കൽ വരെ സംശയ നിഴലിൽ ലൈംഗിക അതിക്രമ കേസിൽ ജയിൽ ശിക്ഷ ഉറപ്പായിരിക്കുന്ന മുൻ പ്രഭു സഭ അംഗം നസീർ അഹമ്മദ് സ്പോൺസർ ചെയ്തെന്നു വിശ്വസിക്കുന്ന ഇന്ത്യൻ വിരുദ്ധ സമരം മുതലാണ് ലണ്ടൻ ലാക്കാക്കി നടക്കുന്ന വിധ്വസക പ്രവർത്തനങ്ങൾ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്. ആറു വർഷം മുൻപ് നടന്ന സംഭവത്തിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ നസീർ അഹമ്മദിന്റെ ക്ഷണ പ്രകാരം പാക് അധീന കാശ്മീർ പ്രധാനമന്ത്രി വരെ എത്തിയിരുന്നു. തുടർന്ന് ബ്രിട്ടീഷ് പാർലിമെന്റിൽ എല്ലാ പാർട്ടിയിൽ നിന്നുമുള്ള മുസ്ലിം വംശജരായ എംപിമാരുടെ നേതൃത്വത്തിൽ ഇന്ത്യ വിരുദ്ധ പ്രമേയവും പാസാക്കി. പാക് അധീന കാശ്മീർ നേതാക്കളും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.
അക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി കർക്കശ ഭാഷയിൽ ബ്രിട്ടനു താക്കീത് നൽകിയപ്പോൾ ആ യോഗത്തിനു ഔദ്യോഗിക ഭാഷ്യം ഇല്ലെന്നു വിശദീകരണം നൽകിയാണ് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ തലയൂരിയത്. മോദിയോടുള്ള പ്രക്ഷോഭം എന്ന നിലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെങ്കിലും മുഴങ്ങിയത് മുഴുവൻ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളാണ്. കിട്ടിയ അവസരം എന്ന നിലയിൽ ഖാലിസ്ഥാൻ വാദികളും പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറിയിരുന്നു. തുടർന്ന് ഇന്ത്യൻ പതാക വലിച്ചു താഴെയിടുകയും ചവിട്ടി അനാദരവ് കാട്ടുകയും ചെയ്തത് കൂടാതെ കത്തിക്കുകയും ചെയ്തു.
ഇതിനെ അങ്ങേയറ്റം വേദനയോടെയാണ് ഇന്ത്യ നിരീക്ഷിച്ചത്. തുടർന്നാണ് ഇത്തരം കാര്യങ്ങൾക്കു വഴി വയ്ക്കും തരത്തിൽ ഉള്ള കാര്യങ്ങൾ ഭാവിയിൽ ഉണ്ടാകാതെ നോക്കുക എന്ന നിർദ്ദേശം എംബസിയിൽ എത്തുന്നത്. അന്ന് മെട്രോപൊളിറ്റൻ പൊലീസ് ലണ്ടനിൽ കാഴ്ചക്കാരായി നിന്നതിനു ബ്രിട്ടനിൽ പോലും കടുത്ത വിമർശം ഉയർന്നിരുന്നു. പാക് വംശജർ ബ്രിട്ടീഷ് മണ്ണിനെ തുടർച്ചയായി ഏഷ്യൻ രാഷ്ട്രീയ വേദിയാക്കി മാറ്റുന്നു എന്നാണ് ആരോപണം ഉയർന്നത്. പല പാക് നിരോധന സംഘടനകളും പിറവിയെടുക്കുന്നതും ബ്രിട്ടീഷ് മണ്ണിലാണെന്നതും ഇന്ത്യയെ കാര്യങ്ങൾ കുറേക്കൂടി ഗൗരവത്തിൽ എടുക്കാൻ പ്രേരിപ്പിച്ച സാഹചര്യമാണ്.
സൂചന കണ്ടു പഠിച്ചില്ലെങ്കിൽ
ഈ രാഷ്ട്രീയ പശ്ചാത്തലം മനസിലാക്കാതെ മലയാളികൾ ഉൾപ്പെടെയുള്ളവർ എന്തിനും ഏതിനും ഇന്ത്യ മുദ്രാവാക്യം ഉയർത്തിയാൽ അതിനെ മറയാക്കുക വിധ്വംസക ശക്തികൾ ആണെന്നണ് ഇന്ത്യയുടെ നിലപാട്. അതിനാൽ വിദേശ മണ്ണിൽ മാതൃ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ഉള്ള ഏതു ചെറിയ ശ്രമവും മുളയിലേ നുള്ളുക എന്നതാണ് ഇന്ത്യയുടെ നയം. നിയമം കർക്കശമായതിനാൽ ഇത്തരം കാര്യങ്ങൾ ഇന്ത്യക്കാർ ഏറെയുള്ള ഗൾഫ് നാടുകളിൽ സംഭവിക്കുന്നില്ല എന്നതും പാശ്ചാത്യ നാടുകളിലെ ഇന്ത്യൻ എംബസികളോട് കരിമ്പട്ടിക തയ്യാറാക്കാൻ ഉള്ള നിർദ്ദേശം എത്തിയതിനു മറ്റൊരു കാരണമായും വിലയിരുത്തപ്പെടുന്നു. ഈ കാര്യങ്ങളെ കുറിച്ച് നേരത്തെ തന്നെ വാർത്തകൾ എത്തിയിരുന്നെങ്കിലും നടപടി നേരിടുന്നവരിൽ മലയാളികളും ഉണ്ടെന്ന സൂചന യുകെ മലയാളികൾക്ക് താക്കീതായി മാറുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്