ഇന്ത്യയ്ക്കെതിരെ ലണ്ടനിൽ സമരം ചെയ്യാനിറങ്ങുമ്പോൾ നാട്ടിലേക്കുള്ള യാത്ര മറന്നേക്കുക; ഇന്ത്യൻ എംബസിയുടെ ബ്ലാക്ക് ലിസ്റ്റിൽ ഒന്നിലേറെ യുകെ മലയാളികൾ; ഭാവിയിൽ നടപടികൾ കടുപ്പിക്കും; രണ്ടു വർഷത്തേക്ക് യാത്രകൾക്ക് നിരോധനം; പതാക കത്തിച്ചത് മുതൽ ഗൗരവ നിരീക്ഷണവുമായി ഇന്ത്യ

കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇന്ത്യക്കെതിരെ ബ്രിട്ടീഷ് പാസ്പോർട്ട് സ്വന്തമാണെന്ന ചിന്തയിൽ ബ്രിട്ടീഷ് മണ്ണിൽ സമരത്തിന് ഇറങ്ങുന്നവർ ശ്രദ്ധിക്കുക. നിങ്ങൾക്ക് മേൽ ഒരു കണ്ണുണ്ട്. ഏതു നിമിഷവും നിങ്ങൾ ലണ്ടനിലെ ഇന്ത്യൻ എംബസി ആസ്ഥാനത്തേക്ക് വിളിപ്പിക്കപ്പെട്ടേക്കാം. ഒരു പക്ഷെ കടുത്ത നടപടിയാണ് കാത്തിരിക്കുന്നതെങ്കിൽ ഒസിഐ കാർഡ് തന്നെ നഷ്ടമായേക്കും, അല്ലെങ്കിൽ താൽക്കാലികമായി രണ്ടോ അതിലധികം വർഷമോ ഇന്ത്യ സന്ദർശിക്കാനുള്ള അവസരം നഷ്ടമായേക്കും. ഇതിനർത്ഥം ജന്മ നാട്ടിൽ തിരിച്ചെത്തുക എന്ന സ്വപ്നം താൽക്കാലികമായെങ്കിലും ഉപേക്ഷിക്കേണ്ടി വന്നേക്കും.
ചുരുക്കത്തിൽ ജന്മ നാട്ടിൽ നിന്നും സമരം ചെയ്യുന്നത് പോലെയല്ല വിദേശ മണ്ണിൽ സമരം ചെയ്യുക എന്നത്. ഇത്തരം നടപടികൾക്ക് സമരം മാത്രം വേണമെന്നി, ഇന്ത്യക്ക് നീരസമുള്ള വ്യക്തിയോടോ, രാഷ്ട്രീയ പ്രസ്ഥാനങ്ങളോടോ, ശത്രു രാജ്യങ്ങളുടെ പക്ഷം ചേരുന്നവർ എന്ന ആരോപണം ഉയർന്നവരോടുള്ള സഹകരണമോ ഒക്കെ പ്രകോപന കാരണമായേക്കാം.
ഇത്തരം നടപടിക്കു വിധേയരാകുന്നവരെ കരിമ്പട്ടികയിൽ പെടുത്തുന്ന നടപടിയാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആരംഭിച്ചിരിക്കുന്നത്. ഇത്തരം നടപടി നേരിട്ട യുകെ മലയാളികളിൽ ഒരാളിപ്പോൾ രണ്ടു വർഷത്തെ നിരോധനം നേരിടുകയാണ്. ഇദേഹഹത്തിനു പുറമെ സംഘടനാ തലപ്പത്തു നിൽക്കുന്ന ഒന്നിലേറെ യുകെ മലയാളികളോടും ഇന്ത്യൻ എംബസി സമീപകാലത്തെ പ്രവർത്തനത്തെ കുറിച്ച് വിശദീകരണം തേടിയിരിക്കുകയാണ്.
ഇവരിൽ പലരും എംബസി അധികൃതർ തെറ്റിദ്ധരിച്ചതാണെന്നും തങ്ങൾ ഇന്ത്യാ വിരുദ്ധ പക്ഷത്ത് അല്ലെന്നും എഴുതി നൽകിയാണ് തൽക്കാലം നടപടികളിൽ നിന്നും രക്ഷപെട്ടതെന്നും സൂചനയുണ്ട്. എന്തായാലും ഭാവിയിലും ഇത്തരം കാര്യങ്ങളിൽ ഇന്ത്യൻ അധികൃതരുടെ ഭാഗത്തു നിന്നും കർശന നിരീക്ഷണം ഉണ്ടാകുമെന്നു ഉറപ്പാണ്.
ലണ്ടനിലെ മലയാളി പരിപാടികളിൽ സ്ഥിരം സാന്നിധ്യം ആയ ഒരു എംപിയോടൊപ്പമുള്ള അടുത്ത സഹകരണമാണ് മലയാളി യുവാവിന് നിരോധന പട്ടികയിൽ എത്താൻ വഴിയൊരുക്കിയതെന്നു പറയപ്പെടുന്നു. ഈ എംപി അടുത്ത കാലത്തായി പാക്കിസ്ഥാൻ അനുകൂല പ്രസ്താവനകളും പാക് അനുകൂല സംഘടനകളുമായി സഹകരിക്കുന്നു എന്നുമാണ് ആക്ഷേപം. ഇദ്ദേഹം ഭാര്യ സമേതനായി ഏതാനും വർഷം മുൻപ് ഇന്ത്യ സന്ദർശനം നടത്തിയിട്ടുണ്ട്. കേരളത്തിലും ഏതാനും ദിവസം ചെലവിട്ടിരുന്നു.
സാധാരണക്കാർക്ക് നിരോധനം ഏർപ്പെടുത്തിയ ഇന്ത്യൻ അധികൃതർ ഈ എംപി സന്ദർശത്തിനു ശ്രമിച്ചാൽ വിലക്കേർപ്പെടുത്തുമോ എന്നും നടപടികൾ നേരിടേണ്ടി വന്നവർ രഹസ്യമായി ചോദിക്കുന്നു. ഇക്കാര്യങ്ങൾ പരസ്യമായി പറയാൻ പോലും ഇവരൊക്കെ ഭയപ്പെടുകയാണ്. രാഷ്ട്രീയ കാരണങ്ങളെക്കാൾ രാജ്യത്തെ വിദേശ നാടുകളിൽ തുടർച്ചയായി അപമാനിക്കാൻ ഒരു വിഭാഗം ഇന്ത്യക്കാർ ശ്രമിക്കുന്നു എന്ന ആക്ഷേപം ഇന്ത്യയിൽ ശക്തമായതാണ് എംബസികൾ ഇക്കാര്യത്തിൽ കർക്കശ നിലപാട് എടുക്കാൻ കാരണമായതെന്നും കരുതപ്പെടുന്നു.
കർഷക സമരം കാരണമായി, മലയാളികൾ പങ്കെടുത്തത് പേരിനു മാത്രം
അനേക ലക്ഷം ഇന്ത്യക്കാർ ഉള്ള യുകെയിൽ പഞ്ചാബി വംശജരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം നടന്നത്. ചില മലയാളി സംഘടനകൾ രാഷ്ട്രീയ കാരണങ്ങളാൽ ഈ സമരങ്ങളുടെ ഭാഗമായെങ്കിലും ഇന്ത്യൻ പക്ഷം അത് കണ്ടില്ലെന്നു നടിക്കുകയാണ്. പക്ഷെ ഭീകര സംഘടനകളുടെ വ്യാപക പിന്തുണ ഉണ്ടായി എന്ന് സംശയിക്കപ്പെടുന്ന പഞ്ചാബി വംശജരുടെ പ്രതിഷേധത്തെ എംബസി അധികൃതർ വളരെ ഗൗരവത്തോടെയാണ് പരിശോധിച്ചത്.
ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും പതാകയെ അപമാനിക്കുന്ന സംഭവങ്ങളുടെ വീഡിയോ അടക്കമുള്ള തെളിവുകളും ഇന്ത്യൻ അധികൃതർക്കു ലഭിച്ചിരുന്നു. ബ്രിട്ടനിലും കാനഡയിലും കർഷക സമരത്തിന് ലഭിച്ച വലിയ പിന്തുണ ഇന്ത്യൻ സർക്കാരിനെ അസ്വസ്ഥമാക്കിയിരുന്നു. ഈ പിന്തുണ സ്വാഭാവികമായി ഉണ്ടായതല്ല എന്നാണ് ഇന്ത്യയുടെ നിരീക്ഷണം. പൗരത്വ ബിൽ നടപ്പാക്കാൻ ഒരുങ്ങിയപ്പോഴും സമാനമായ തരത്തിൽ ലണ്ടൻ പ്രക്ഷോഭ വേദി ആയിരുന്നു. ലണ്ടനിലെ തെരുവുകളിൽ ഇന്ത്യ വിരുദ്ധ പ്രക്ഷോഭം തുടർച്ചയായി അരങ്ങേറുന്നതിൽ ബ്രിട്ടീഷ് സർക്കാരിനെ അസ്വസ്ഥത അറിയിക്കുവാനും ഒരു ഘട്ടത്തിൽ ഇന്ത്യ തയ്യാറായിരുന്നു.
ജയിലിലേക്ക് പോകുന്ന മുൻ പ്രഭു സഭ അംഗം നസീർ അഹമ്മദ് മുതൽ പതാക കത്തിക്കൽ വരെ സംശയ നിഴലിൽ ലൈംഗിക അതിക്രമ കേസിൽ ജയിൽ ശിക്ഷ ഉറപ്പായിരിക്കുന്ന മുൻ പ്രഭു സഭ അംഗം നസീർ അഹമ്മദ് സ്പോൺസർ ചെയ്തെന്നു വിശ്വസിക്കുന്ന ഇന്ത്യൻ വിരുദ്ധ സമരം മുതലാണ് ലണ്ടൻ ലാക്കാക്കി നടക്കുന്ന വിധ്വസക പ്രവർത്തനങ്ങൾ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്. ആറു വർഷം മുൻപ് നടന്ന സംഭവത്തിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ നസീർ അഹമ്മദിന്റെ ക്ഷണ പ്രകാരം പാക് അധീന കാശ്മീർ പ്രധാനമന്ത്രി വരെ എത്തിയിരുന്നു. തുടർന്ന് ബ്രിട്ടീഷ് പാർലിമെന്റിൽ എല്ലാ പാർട്ടിയിൽ നിന്നുമുള്ള മുസ്ലിം വംശജരായ എംപിമാരുടെ നേതൃത്വത്തിൽ ഇന്ത്യ വിരുദ്ധ പ്രമേയവും പാസാക്കി. പാക് അധീന കാശ്മീർ നേതാക്കളും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.
അക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി കർക്കശ ഭാഷയിൽ ബ്രിട്ടനു താക്കീത് നൽകിയപ്പോൾ ആ യോഗത്തിനു ഔദ്യോഗിക ഭാഷ്യം ഇല്ലെന്നു വിശദീകരണം നൽകിയാണ് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ തലയൂരിയത്. മോദിയോടുള്ള പ്രക്ഷോഭം എന്ന നിലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെങ്കിലും മുഴങ്ങിയത് മുഴുവൻ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളാണ്. കിട്ടിയ അവസരം എന്ന നിലയിൽ ഖാലിസ്ഥാൻ വാദികളും പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറിയിരുന്നു. തുടർന്ന് ഇന്ത്യൻ പതാക വലിച്ചു താഴെയിടുകയും ചവിട്ടി അനാദരവ് കാട്ടുകയും ചെയ്തത് കൂടാതെ കത്തിക്കുകയും ചെയ്തു.
ഇതിനെ അങ്ങേയറ്റം വേദനയോടെയാണ് ഇന്ത്യ നിരീക്ഷിച്ചത്. തുടർന്നാണ് ഇത്തരം കാര്യങ്ങൾക്കു വഴി വയ്ക്കും തരത്തിൽ ഉള്ള കാര്യങ്ങൾ ഭാവിയിൽ ഉണ്ടാകാതെ നോക്കുക എന്ന നിർദ്ദേശം എംബസിയിൽ എത്തുന്നത്. അന്ന് മെട്രോപൊളിറ്റൻ പൊലീസ് ലണ്ടനിൽ കാഴ്ചക്കാരായി നിന്നതിനു ബ്രിട്ടനിൽ പോലും കടുത്ത വിമർശം ഉയർന്നിരുന്നു. പാക് വംശജർ ബ്രിട്ടീഷ് മണ്ണിനെ തുടർച്ചയായി ഏഷ്യൻ രാഷ്ട്രീയ വേദിയാക്കി മാറ്റുന്നു എന്നാണ് ആരോപണം ഉയർന്നത്. പല പാക് നിരോധന സംഘടനകളും പിറവിയെടുക്കുന്നതും ബ്രിട്ടീഷ് മണ്ണിലാണെന്നതും ഇന്ത്യയെ കാര്യങ്ങൾ കുറേക്കൂടി ഗൗരവത്തിൽ എടുക്കാൻ പ്രേരിപ്പിച്ച സാഹചര്യമാണ്.
സൂചന കണ്ടു പഠിച്ചില്ലെങ്കിൽ
ഈ രാഷ്ട്രീയ പശ്ചാത്തലം മനസിലാക്കാതെ മലയാളികൾ ഉൾപ്പെടെയുള്ളവർ എന്തിനും ഏതിനും ഇന്ത്യ മുദ്രാവാക്യം ഉയർത്തിയാൽ അതിനെ മറയാക്കുക വിധ്വംസക ശക്തികൾ ആണെന്നണ് ഇന്ത്യയുടെ നിലപാട്. അതിനാൽ വിദേശ മണ്ണിൽ മാതൃ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ഉള്ള ഏതു ചെറിയ ശ്രമവും മുളയിലേ നുള്ളുക എന്നതാണ് ഇന്ത്യയുടെ നയം. നിയമം കർക്കശമായതിനാൽ ഇത്തരം കാര്യങ്ങൾ ഇന്ത്യക്കാർ ഏറെയുള്ള ഗൾഫ് നാടുകളിൽ സംഭവിക്കുന്നില്ല എന്നതും പാശ്ചാത്യ നാടുകളിലെ ഇന്ത്യൻ എംബസികളോട് കരിമ്പട്ടിക തയ്യാറാക്കാൻ ഉള്ള നിർദ്ദേശം എത്തിയതിനു മറ്റൊരു കാരണമായും വിലയിരുത്തപ്പെടുന്നു. ഈ കാര്യങ്ങളെ കുറിച്ച് നേരത്തെ തന്നെ വാർത്തകൾ എത്തിയിരുന്നെങ്കിലും നടപടി നേരിടുന്നവരിൽ മലയാളികളും ഉണ്ടെന്ന സൂചന യുകെ മലയാളികൾക്ക് താക്കീതായി മാറുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- 'മനുഷ്യാവകാശത്തിന്റെ പേരിൽ മദനിയെ ന്യായീകരിച്ചതിൽ ലജ്ജിക്കുന്നു; മദനി അർഹിക്കുന്നയിടത്തു തന്നെയാണ് എത്തിച്ചേർന്നിരിക്കുന്നത്' എന്ന് ന്യൂസ് അവർ ചർച്ചയിൽ വിനു വി. ജോൺ; പിന്നാലെ വിനുവിനെ ടാർഗെറ്റു ചെയ്തു ഇസ്ലാമിസ്റ്റുകളും; വിനുവിനെ വിമർശിച്ച് മദനിയുടെ കുറിപ്പ്; പിന്നാലെ ഏഷ്യാനെറ്റ് അവതാരകനെതിരെ സൈബർ ആക്രമണവും
- മാതു പീപ് സൗണ്ട് ഇടാതെ ആ വീഡിയോ ഇടണം എന്നാണ് എന്റെ അഭിപ്രായം; ഞാൻ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചില്ല എന്നാണ് എന്റെ വേർഷൻ; ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ എന്നാണ് ഉപയോഗിച്ചത്; ലാൽ കുമാറിന്റെ വിശദീകരണത്തിന് പിന്നാലെ വീഡിയോ നീക്കം ചെയ്തു മാതൃഭൂമി
- റോയലായി സഞ്ജുവിന്റെ ഫൈനൽ എൻട്രി ആഘോഷമാക്കി മലയാളികൾ; 'ഫൈനലിൽ കളിക്കാൻ അവർക്ക് തന്നെയാണ് അർഹത' എന്ന് ഫാഫ് ഡ്യൂ പ്ലെസി പറഞ്ഞതിൽ കൂൾ ക്യാപ്ടനുള്ള കൈയടിയും; ഷ്വെയ്ൻ വോൺ ആദ്യ ഐപിഎൽ കപ്പുയർത്തുമ്പോൾ കേരളത്തിലെ അണ്ടർ 16 കളിക്കാരനായ സഞ്ജുവിന് ഇത് ഇതിഹാസത്തിനൊപ്പം എത്താനുള്ള അസുലഭ അവസരം
- ബ്യൂട്ടിപാർലറിന് മുന്നിൽ നിന്നും മൊബൈലിൽ സംസാരിച്ചു; മകളുടെ മുന്നിലിട്ട് യുവതിയെ തല്ലിച്ചതച്ച് പാർലർ ഉടമ: വീഡിയോ വൈറലായതിന് പിന്നാലെ കേസ് എടുത്ത് പൊലീസ്
- ക്വാളിഫയറിൽ കളി മറന്ന് ബാംഗ്ലൂർ; സീസണിലെ നാലാം സെഞ്ചുറിയുമായി പട നയിച്ച് ജോസ് ബട്ലർ; 60 പന്തിൽ 106 റൺസ്; 'റോയൽ' ജയത്തോടെ രാജസ്ഥാൻ ഐപിഎൽ ഫൈനലിൽ; നായക മികവുമായി വീണ്ടും സഞ്ജു; ബാംഗ്ലൂരിനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; ഞായറാഴ്ച കലാശപ്പോരിൽ ഗുജറാത്തിനെ നേരിടും; രണ്ടാം കിരീടത്തിലേക്ക് ഇനി ഒരു ജയത്തിന്റെ ദൂരം
- പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം കുട്ടി സ്വയം വിളിച്ചത്; ഇതിന് മുൻപ് സിഎഎ സമരകാലത്തും ഇതേ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്; അതിൽ തെറ്റ് തോന്നുന്നില്ലെന്ന് കുട്ടിയുടെ പിതാവ്; പരാമർശം നടത്തിയത് ആർ.എസ്എസ്, സംഘപരിവാറിനെതിരെയെന്നും വിശദീകരണം; മലരും കുന്തിരിക്കവും മുദ്ര്യാവാക്യത്തെ ന്യായീകരിച്ച് അസ്കർ
- സംഭവ ബഹുലമായിരുന്നു ഈ വർഷം, ഇപ്പോൾ സമാധാനത്തിലാണെന്ന് അഭയ ഹിരൺമയിയുടെ പിറന്നാൾ ദിന പോസ്റ്റ്; വേദനയുടെ കാലം കഴിഞ്ഞു, ഇനി മനോഹര യാത്ര'യെന്ന് അമൃതയും ഗോപി സുന്ദറും പറയുമ്പോൾ ആശംസകളുമായി സോഷ്യൽ മീഡിയയും; അവർ രണ്ടാളും ഹാപ്പിയാണെങ്കിൽ പിന്നെന്ത് പ്രശ്നമെന്നും ചോദ്യം
- 12 അടി പൊക്കം; ഒരു വശത്ത് വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവും; എട്ട് ശിൽപികളുടെ മൂന്നര വർഷത്തെ പരിശ്രമത്തിനൊടുവിൽ വിശ്വരൂപം റെഡി: ലോക റെക്കോർഡ് ലക്ഷ്യമിട്ട് പണിത ശിൽപം അടുത്ത മാസം മോഹൻലാലിന്റെ വീട്ടിലെത്തും
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്