ബ്രിട്ടീഷ് പാർലിമെന്റിൽ പ്രസംഗിച്ച മലയാളി യുവതിയുടെ നിറമുള്ള ജീവിതം അവതരിപ്പിച്ചു ബ്രിട്ടീഷ് മൈഗ്രെഷൻ മ്യുസിയം; ബെഡ്ഫോർഡ്ഷയർ യൂണിവേഴ്സിറ്റി അദ്ധ്യാപികയായ തൃശൂരിലെ മൂന്നുമുറി സ്വദേശിനി ജോളി ജോർജ് സാധ്യമാക്കിയത് യുകെ മലയാളികൾക്കിടയിലെ അപൂർവ നേട്ടം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ബ്രിട്ടീഷ് പാർലിമെന്റിൽ മാനസികാരോഗ്യം സംബന്ധിച്ച തന്റെ നിരീക്ഷണവുമായി എത്തിയ മലയാളി യുവതിയുടെ അപൂർവ കഥയുമായി ബ്രിട്ടീഷ് മൈഗ്രെഷൻ മ്യുസിയം . ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ട് വിജയപാതയിൽ നീങ്ങുന്നവരെ ലോകത്തിനു പരിചയപ്പെടുത്തുന്ന ബ്രിട്ടീഷ് മ്യുസിയത്തിലെ താളുകളിൽ എത്തുന്ന അപൂർവം മലയാളികളിൽ ഒരാളായി മാറുകയാണ് ബെഡ്ഫോർഡ്ഷയർ യൂണിവേഴ്സിറ്റി ലെക്ച്ചർ കൂടിയായ തൃശൂരിലെ മൂന്നുമുറി സ്വദേശിനി ജോളി ജോർജ് .
ഒരു സാധാരണ വിദ്യാർത്ഥിയായി എത്തി യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് ലെക്ച്ചർ ആയും ഒടുവിൽ സ്ഥിരം അദ്ധ്യാപികയും ആയി മാറിയ ജോളി ജോർജ് ഓരോ വർഷവും യുകെയിൽ എത്തുന്ന അനേകായിരം വിദ്യാർത്ഥികൾക്ക് പ്രചോദനമായി മാറുകയാണ് . ജോളിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ ബ്ലാക് ബോർഡിൽ വിരിയുന്ന നിറമുള്ള അക്ഷരങ്ങളാണ് ഓരോ പ്രവാസിയുടെയും ജീവിതം . കഷ്ടപ്പാടുകൾ നിറഞ്ഞ പ്രതിസന്ധി കാലങ്ങൾക്കു ശേഷം ഒടുവിൽ മാത്രം തെളിയുന്ന നിറമുള്ള അക്ഷരമാവുകയാണ് ഓരോ പ്രവാസിയും .
യുകെ മലയാളികൾക്കിടയിൽ ഒട്ടേറെ പേർ യൂണിവേഴ്സിറ്റി ഫാക്കൽറ്റി അംഗങ്ങളായി ജോലി ചെയ്യുന്നവർ ഉണ്ടെങ്കിലും അവർക്കിടയിൽ ജോളിയെ പോലെ ശ്രദ്ധ നേടിയ മറ്റൊരാളെ കണ്ടെത്തുക പ്രയാസമാണ് . നാലു വര്‍ഷം മുൻപ് പാർലിമെന്റിൽ ഹൗസ് ഓഫ് കോമൺസിൽ ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ തന്റെ നിരീക്ഷണങ്ങൾ അവതരിപ്പിച്ച ജോളിയുടെ ശ്രോതാകകളായി സദസിൽ കാത്തിരുന്നത് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വമ്പന്മാരും യൂണിവേഴ്സിറ്റികളായിലെ അക്കാദമിക് തലവന്മാരും ഒക്കെ ആയിരുന്നു . മാനസിക ആരോഗ്യത്തിലെ ലോകം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലാണ് ജോളി തന്റെ നിരീക്ഷണങ്ങൾ അവതരിപ്പിച്ചത് . വിഷയത്തിലെ ആഴത്തിൽ ഉള്ള കണ്ടെത്തലുകൾക്ക് നിറഞ്ഞ കയ്യടിയും സ്വന്തമാക്കിയാണ് ജോളി അന്ന് മടങ്ങിയതും .
എന്നാൽ ഇപ്പോൾ മൈഗ്രെഷൻ മ്യുസിയം പബ്ലിക്ശേഷനിൽ ജോളിയുടെ ഔദ്യോഗിക ജീവിത കഥ പുറത്തു വന്നതോടെ അത് യുകെ മലയാളികൾക്കിടയിൽ തന്നെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് . 2008 ൽ പഠിക്കാൻ എത്തിയ ബെഡ്ഫോർഷെയർ യൂണിവേഴ്സിറ്റിയിൽ തന്നെ ഇപ്പോൾ സ്ഥിര അദ്ധ്യാപികയായി എന്നതും ജോളിയുടെ കാര്യത്തിൽ കൗതുകമായി മാറുകയാണ് . താൻ യുകെയിൽ വിദ്യാർത്ഥി ആയി എത്തുന്നതും തുടർന്ന് മക്കളോടൊപ്പം വിദ്യാർത്ഥി ആയി തുടരേണ്ടി വന്നതും ഒക്കെ ഓർത്തെടുക്കുമ്പോൾ ജീവിതത്തിലെ പ്രയാസ കാലഘട്ടമാണ് ഈ പ്രവാസി വനിതയുടെ വിജയ വഴികളിൽ നേട്ടത്തിന് കാരണമായി മാറിയതെന്ന് വക്തമാകുകയാണ് . അധ്വാനമില്ലാതെ ഒരു നേട്ടവും അതിന്റെ ലക്ഷ്യത്തിൽ എത്തുന്നില്ല എന്നുമാണ് ജോളിയുടെ ജീവിതം പഠിപ്പിക്കുന്നത് .
കുടിയേറ്റക്കാരുടെ വിജയ വഴികളാണ് ബ്രിട്ടീഷ് മൈഗ്രെഷൻ മ്യൂസിയം പ്രസിദ്ധീകരിക്കുക . താൻ കടന്നു വഴികളിൽ നിന്നും ഭാഷയും ജീവിതവും വസ്ത്രവും ഭക്ഷണവും ഒക്കെ വെത്യസ്തമായ നാടായാണ് ബ്രിട്ടൻ തന്നെ സ്വീകരിച്ചതെന്ന് ജോളി മൈഗ്രെഷൻ മ്യുസിയത്തിൽ എഴുതുന്നു . ഒരു പക്ഷെ ജീവിതം മോഹിച്ചെത്തിയ ഓരോ യുകെ മലയാളിയുടെയും ജീവിത പ്രയാസവും ഏറെയൊന്നും വെത്യസ്തം ആകാനിടയില്ല ജോളിയുടേതിൽ നിന്നും . എന്നാൽ കഠിനാധ്വാനവും ആത്മാർപ്പണവും നല്കാൻ തയ്യാറായി എന്നതാണ് ഇന്നത്തെ ജോളിയെ വത്യസ്തയാക്കുന്നത് . ആദ്യകാലങ്ങളിൽ എവിടെയോ ഒറ്റപ്പെട്ടു പോയ ഒരു മനുഷ്യ ജീവിയായി മാത്രം നാലു ചുവരുകൾക്കിടയിൽ ഒതുങ്ങിപ്പോയ ഒരാളായിരുന്നു താനെന്നും ജോളി ഓർമ്മിക്കുന്നു .
അക്കാദമിക് രംഗത്തെ മികവുകളാണ് ജോളിയെ തൊഴിൽ രംഗത്ത് നേട്ടപ്പട്ടികയിൽ മുന്നിൽ എത്തിക്കുന്നത് . ഇരട്ട ബിരുദാന്തര ബിരുദം നേടി കേരളത്തിൽ നിന്നും ലണ്ടൻ സ്കൂൾ ഓഫ് ലോയിൽ സ്ട്രാറ്റജിക് മാനേജമെന്റ് , ക്രിമിനോളജി എന്നിവയിൽ പഠനം നടത്തിയ ജോളി ബെഡ്ഫോർഡ്ഷയർ യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ സി സൈക്കോളജിയും പാസായാണ് അദ്ധ്യാപന രംഗത്ത് എത്തുന്നത് . അപ്പ്ലൈഡ് സോഷ്യൽ സയന്‍സിലാണ് ഇപ്പോൾ ജോളിയുടെ മുഴുവൻ ശ്രദ്ധയും . കഴിഞ്ഞ നാല് വർഷമായി ബെഡ്ഫോർഡ്ഷയർ യൂണിവേഴ്സിറ്റിയിൽ നിന്നും മറ്റു യൂണിവേഴ്സിറ്റികളിലും ഗെസ്റ് ലക്ച്ചറർ ആയും ജോളി പഠന വഴികളിൽ വെളിച്ചമായി എത്തുന്നു . തൊഴിൽ രംഗത്തെ ഗവേഷക വിഷയങ്ങളിലും ജോളി ശ്രദ്ധ നൽകുന്നുണ്ട് .
തീർത്തും ഒറ്റപ്പെട്ടു തുടങ്ങിയ സാഹചര്യത്തിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലൊരു ഉയിത്തെഴുന്നേൽപ്പായിരുന്നു ജോളിയുടെ വിദ്യാർത്ഥി ജീവിത കാലഘട്ടം . ഇന്ഗ്ലീഷിനെ കൈപ്പിടിയിൽ ഒതുക്കിയതാണ് വഴി തിരിഞ്ഞു പോകാൻ തുടങ്ങിയ ജീവിതത്തെ നിയന്ത്രണ രേഖയിലൂടെ ഓടിച്ചു പോകാൻ ജോളിക്ക് ധൈര്യം പകർന്നത് . ഇംഗ്ലീഷ് വെറുമൊരു ഭാഷ മാത്രമാണ്, അറിവിന്റെ അവസാനമല്ല എന്ന തിരിച്ചറിവിലാണ് ജോളി ഈ തിരിച്ചു പിടിക്കൽ നടത്തിയത് . പിന്നീടങ്ങോട്ട് ഒരു തിരിച്ചു പോക്ക് ജോളിയുടെ ജീവിതത്തിൽ ഉണ്ടായിട്ടുമില്ല . ഇന്ഗ്ലീഷിലെ അറിവ് വച്ച് മറ്റൊരാളെ വിലയിരുത്തേണ്ട കാര്യമേ ഇല്ലെന്നാണ് ഇപ്പോൾ മൈഗ്രെഷൻ മ്യുസിയം കുറിപ്പിൽ ജോളി കുറിച്ചിടുന്നതും .
പ്രത്യേകിച്ചും പ്രവാസ ജീവിതത്തിൽ സമ്മിശ്ര വികാരങ്ങളിലൂടെയാകും ഓരോരുത്തരും കടന്നു പോകുക . അതിൽ നേട്ടങ്ങളും കോട്ടങ്ങളും മാത്രമല്ല സന്തോഷവും സന്താപവും , പ്രണയവും നൈരാശ്യവും , സ്നേഹവും വെറുപ്പും ഒക്കെ ഇഴ ചേർന്ന് കിടന്നിരിക്കും . ചുരുക്കത്തിൽ ജീവിതം എന്നത് ഒരു ബ്ലാക് ബോർഡിൽ വരച്ചിടുന്ന നിറമുള്ള അക്ഷരങ്ങളെ പോലെ തന്നെയാണ് .
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍