ബ്രിട്ടീഷ് സമ്പദ് ഘടനയെ രക്ഷിക്കാൻ മലയാളി വിദ്യാർത്ഥികളും; വിദ്യാർത്ഥികളുടെ ഒഴുക്ക് കൂടിയപ്പോൾ ബ്രിട്ടന് ലഭിച്ചത് ശത കോടികൾ; ഇന്ത്യക്കാർ നിറയുന്ന യുകെ യൂണിവേഴ്സിറ്റികൾ പൊന്നു കായ്ക്കുന്ന മരങ്ങളെന്നു കണക്കുകൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: വിലക്കയറ്റവും നാണയപ്പെരുപ്പവും ചരിത്രത്തിലെ ഏറ്റവും താണ പലിശ നിരക്കും ഒക്കെയായി കാലിട്ടടിക്കുന്ന ബ്രിട്ടീഷ് സമ്പദ് ഘടനയെ കരകയറ്റാൻ ഉള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത് മലയാളികളും ചൈനക്കാരും ചേർന്ന് എന്ന് തോന്നിപ്പിക്കും വിധമാണ് യുകെ യൂണിവേഴ്സിറ്റികളിലേക്കുള്ള ഇടിച്ചു കയറ്റം. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നെത്തിയ വിദ്യാർത്ഥികൾ 56,000 ആണെന്ന് കണക്കുകൾ വന്നപ്പോൾ അതിൽ ഒട്ടും മോശം അല്ലാത്ത കണക്കായിരിക്കും മലയാളികളുടേതെന്ന് ഊഹിക്കാൻ ഓരോ യൂണിവേഴ്സിറ്റി പട്ടണത്തിലും താമസ സ്ഥലം തേടി അലയുന്ന മലയാളി വിദ്യാർത്ഥികളെ കണ്ടാൽ മാത്രം മതിയാകും.
ഒരു റൂമിൽ ഒരേ ബെഡിൽ രണ്ടു മലയാളി വിദ്യാർത്ഥികൾ താമസിക്കേണ്ട ഗതികേടിൽ എത്തിയിരിക്കുകയാണ് അഡ്മിഷൻ നേടിയവർ. പ്രതിമാസം 400 പൗണ്ട്(നാൽപ്പതിനായിരം രൂപ) നൽകിയാൽ പോലും സ്റ്റുഡിയോ ഫ്ലാറ്റുകൾ അടക്കം കിട്ടാനില്ലാത്ത നിലയിലാണ്. കഴിഞ്ഞ വർഷവും വിദ്യാർത്ഥി കയറ്റുമതിയിൽ മുന്നിൽ എത്തിയത് ചൈന തന്നെയാണെന്നു 2018- 19 അക്കാദമിക് വർഷത്തെ പ്രവേശന കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 87,000 വിദ്യാർത്ഥികളാണ് ചൈനയിൽ നിന്നെത്തിയത്. ഹയർ എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. ഈ ട്രെൻഡ് ഈ വർഷവും തുടരുകയാണ്. ഈ വർഷത്തെ ഇൻ ടേക്ക് തിങ്കളാഴ്ച തുടങ്ങാനിരിക്കെ വിസ അടിച്ചു കിട്ടാൻ വിദ്യാർത്ഥികൾ നെട്ടോട്ടം ഓടുകയാണ്.
കോവിഡ് സാഹചര്യങ്ങൾ മൂലം വിസ ലഭിച്ചാൽ എത്രയും വേഗം യുകെയിൽ എത്തുക എന്ന ചിന്തയാണ് ഓരോ വിദ്യാർത്ഥിയും പങ്കിടുന്നത്. കോവിഡിൽ തളച്ചിടപ്പെട്ട ജീവിതം ഇന്ത്യൻ സാഹചര്യത്തിൽ പച്ചപിടിക്കാൻ വർഷങ്ങൾ വേണ്ടി വരും എന്ന ചെറുപ്പക്കാരുടെ നിരാശാ ബോധവുമാണ് യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ജീവിതം പറിച്ചു നടാൻ മലയാളി യുവത്വത്തെ പ്രേരിപ്പിക്കുന്നത്.
എങ്ങനെയും പ്ലസ് ടു പഠനം പൂർത്തിയായാൽ യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പഠിക്കാൻ എത്തുക എന്ന ട്രെൻഡ് രൂപം കൊണ്ടിട്ട് ഏതാനും മാസങ്ങൾ പിന്നിടുകയാണ്. ഇതിൽ ഓസ്ട്രേലിയ പ്രവേശനം കർശനമായി വിലക്കിയതോടെ അങ്ങോട്ടുള്ള അപേക്ഷകരും ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത് യുകെയാണ്. ഇവിടെ പഠിച്ചാൽ ജോലി കണ്ടെത്താൻ രണ്ടു വർഷം കൂടി പോസ്റ്റ് സ്റ്റഡി വിസ കാലാവധി ലഭിക്കും എന്ന നിയമ മാറ്റമാണ് ഏവർക്കും ആവേശമായി മാറിയിരിക്കുന്നത്. മികച്ച കോഴ്സുകൾ മാത്രമല്ല സാധാരണ അണ്ടർ ഗ്രാഡുവേറ്റ് കോഴ്സുകൾ പോലും പഠിക്കാൻ പണം മുടക്കാൻ മലയാളി യുവത്വം തയ്യാറാണ് എന്ന റിപ്പോർട്ടാണ് കേരളത്തിൽ നിന്നും ലഭിക്കുന്നത്.
എന്തിനും തയ്യാറായി വനിതാ വിദ്യാർത്ഥികൾ
എന്നാൽ യുകെയിൽ എത്തിയ ഇത്തരം വിദ്യാർത്ഥികളുടെ ജീവിതം നരകതുല്യമാണ് എന്നത് യുകെയിലെ മലയാളി സമൂഹം വിളിച്ചു പറഞ്ഞാലും നാട്ടിൽ ആരും അംഗീകരിക്കുകയുമില്ല. ലൂട്ടൻ, മാഞ്ചസ്റ്റർ തുടങ്ങിയ സ്ഥലങ്ങളിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ വാടക നൽകാൻ ഉള്ള പണം കണ്ടെത്താൻ എന്തിനും തയ്യാറാണ് എന്ന ഞെട്ടിക്കുന്ന വിവരമാണ് പ്രാദേശികമായി ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന പ്രവണതയും വര്‍ധിക്കുന്നുണ്ട്.
മറ്റു മാർഗം ഇല്ലാതെ പറയുന്നത് അനുസരിക്കുകയാണ് പെൺകുട്ടികളിൽ പലരും എന്ന് അടുത്തിടെ രൂപം കൊണ്ട ഒരു പ്രവാസി കൂട്ടായ്മയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഭാരവാഹിയായ മലയാളി വനിതാ മെസേജ് നൽകിയത് ഞെട്ടലോടെയാണ് പലരും വായിച്ചത്. ഈ വിദ്യാർത്ഥികളെ എങ്ങനെ എങ്കിലും സഹായിക്കാനാകുമോ എന്ന വനിതയുടെ ചോദ്യത്തിന് സംഘടനാ ഭാരവാഹികൾ ആരും മറുപടി നൽകാൻ തയ്യാറായില്ല എന്നതും ശ്രദ്ധേയമായി.
എന്നാൽ ഇതേക്കുറിച്ചു ബ്രിട്ടീഷ് മലയാളി നടത്തിയ അന്വേഷണത്തിൽ ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് വ്യക്തമായത്. മിക്ക നഗരങ്ങളിലും വനിതാ വിദ്യാർത്ഥികൾ പലവിധത്തിൽ ചൂഷണത്തിന് വിധേയരാകുന്നു എന്ന റിപ്പോർട്ടാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വാടക കൂട്ടിവാങ്ങി കൊള്ളയടിക്കുന്ന സംഘങ്ങളും യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഇടനിലക്കാർ ആകുന്നത് മുൻ വർഷം എത്തിയ മലയാളി വിദ്യാർത്ഥി തന്നെ ആണെന്നത് ഞെട്ടിക്കുന്ന വിവരണമാണ്. കവൻട്രി യൂണിവേഴ്സിറ്റിയിൽ ഇത്തരത്തിൽ പെരുമാറുന്ന മലയാളി യുവാവിനെ കുറിച്ച് അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പൊതുപ്രവർത്തകരായ മലയാളികൾ എന്നും സൂചനയുണ്ട്.
പുരകത്തുമ്പോൾ വാഴ വെട്ടാതിരിക്കുന്നതെങ്ങനെ?
കച്ചവടക്കണ്ണിൽ കാര്യങ്ങൾ കാണാൻ മലയാളിയെ ആരും പഠിപ്പിക്കേണ്ട എന്നതിന്റെ സൂചനയും യൂണിവേഴ്സിറ്റി നഗരങ്ങളിൽ ലഭ്യമാണ്. മൂന്നു ബെഡ്റൂം ഉള്ള വീട്ടിൽ നാലും അഞ്ചു മലയാളി വിദ്യാർത്ഥികളെ വരെ താമസിപ്പിച്ചു ബെഡ്റൂം, ബെഡ് ഷെയറിങ് സമ്പ്രദായം വിജയകരമായി പരീക്ഷിക്കുന്നവർ ഏറെയാണ്. കൈ നനയാതെ ആയിരം പൗണ്ട് നിസാരമായി പോക്കറ്റിൽ എത്തും എന്നതാണ് ഇതിന്റെ ബിസിനസ് ഫോർമുല. മുൻപ് ലണ്ടൻ നഗരങ്ങളിൽ ദൃശ്യമായിരുന്ന ഈ ട്രെൻഡ് ഇപ്പോൾ സകല നഗരങ്ങളിലേക്കും എത്തുകയാണ്.
മാത്രമല്ല ഗാരേജ് മുറിയാക്കി മാറ്റിയും കൂടുതൽ മുറികൾ വീടിനോടു ചേർത്തും ഒക്കെ കാറ്റുള്ളപ്പോൾ തൂറ്റുക എന്ന തന്ത്രം വിജയകരമാകാൻ ശ്രമിക്കുന്നവരും ഏറെയാണ്. കാരണം യൂണിവേഴ്സിറ്റി തേടി ഏതാനും വർഷത്തേക്ക് മലയാളികളുടെ ഒഴുക്ക് തുടരും എന്ന വാർത്ത ലഭിക്കുമ്പോൾ ആരാണ് അൽപം പണം ഉണ്ടാക്കാനുള്ള വഴി കളയുക എന്ന് ചോദിക്കുന്നവരും ഏറെ. എന്നാൽ കൊള്ള ലാഭം എടുക്കാതെ അൽപം മയത്തിൽ ആയിക്കൂടെ എന്ന ചോദ്യത്തിന് ചക്കര കുടത്തിൽ കയ്യിട്ടാൽ നക്കാതിരിക്കാൻ സാധിക്കില്ല എന്ന മട്ടിലാണ് മിക്ക വീട് ഉടമകളും.
ഇടത്തരം കുടുംബങ്ങളിൽ നിന്നൊക്കെ എത്തിയ വിദ്യാർത്ഥികളാണ് ഈ യാതനാ പർവ്വം സഹിക്കേണ്ടി വരുന്നത്. പണക്കാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും ഒക്കെ മക്കൾ സ്വന്തമായി വീട് എടുത്താണ് താമസം തരപ്പെടുത്തുന്നത്. ലീഡ്സ്, പ്രെസ്റ്റൺ, ലെസ്റ്റർ, ലിവർപൂൾ തുടങ്ങിയ സ്ഥലങ്ങളിൽ ഒക്കെ ഇത്തരം താമസത്തിനായി അനേകം പേരാണ് ദിവസവും അന്വേഷിച്ചു എത്തുന്നത്.
അതേസമയം മക്കൾ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോയിട്ടുള്ള യുകെ മലയാളികളിൽ അപൂർവം പേരെങ്കിലും സൗജന്യമായി മലയാളി വിദ്യാർത്ഥികൾക്ക് താമസ സൗകര്യം നൽകുന്നുമുണ്ട്. പ്രായമായപ്പോൾ ഒരു കൂട്ടിരിക്കട്ടെ എന്നാണ് ഇത്തരത്തിൽ മലയാളി വിദ്യാർത്ഥികൾക്ക് അഭയം നൽകുന്ന കോട്ടയം സ്വദേശികളായ ദമ്പതികൾ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍