ഓക്സ്ഫോർഡിലെ ഫിലോമിന ചേച്ചിയുടെ ത്യാഗപൂർണമായ ജീവിതം ഫീച്ചർ ചെയ്യാൻ മത്സരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ; ചികിത്സിച്ച് രോഗം വാങ്ങിയ മാലാഖയ്ക്ക് എങ്ങും അശ്രുപൂജകൾ; കൊറോണ യുദ്ധത്തിൽ പോരാടി മരിച്ച എൻഎച്ച്എസ് ജീവനക്കാരുടെ എണ്ണം 171 ആവുമ്പോൾ രക്തസാക്ഷി പരിവേഷവുമായി മലയാളി നഴ്സുമാർ
മറുനാടൻ മലയാളി ബ്യൂറോ
കോവിഡ്-19 ബാധിച്ച് എൻഎച്ച്എസിലെ നിരവധി നഴ്സുമാർ മരിച്ചിട്ടുണ്ടെങ്കിലും ഇക്കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ച ഓക്സ്ഫോർഡ് എൻഎച്ച്എസ് ട്രസ്റ്റിലെ മലയാളി നഴ്സ് ഫിലോമിന ചേച്ചി അഥവാ ഫിലോമിന ചെറിയാന്റെ ത്യാഗപൂർണമായ ജീവിതം ഫീച്ചർ ചെയ്യാൻ മത്സരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ രംഗത്തെത്തി. ചികിത്സിച്ച് രോഗം വാങ്ങിയ മാലാഖയ്ക്ക് എങ്ങും അശ്രുപൂജകളാണുയർന്ന് കൊണ്ടിരിക്കുന്നത്. കൊറോണ യുദ്ധത്തിൽ പോരാടി മരിച്ച എൻഎച്ച്എസ് ജീവനക്കാരുടെ എണ്ണം 171 ആവുമ്പോൾ രക്തസാക്ഷി പരിവേഷവുമായി മലയാളി നഴ്സുമാർ നിറഞ്ഞ് നിൽക്കുന്ന അവസ്ഥയാണുള്ളത്.
എൻഎച്ച്എസിൽ നീണ്ട നാല് ദശാബ്ദക്കാലത്തെ നഴ്സിങ് സേവനത്തിന് ശേഷം റിട്ടയർ ചെയ്യൻ വെറും രണ്ട് വർഷം മാത്രം ശേഷിക്കവെയായിരുന്നു 63 കാരിയായ ഫിലോമിന ചേച്ചിയുടെ ജീവൻ മെയ് ഒന്നിന് കാലത്ത് 2.30ന് കൊറോണ കവർന്നെടുത്തത്. താൻ ജോലി ചെയ്തിരുന്ന ഓക്സ്ഫോർഡിലെ ജോൺ റാഡ്ക്ലിഫ് ഹോസ്പിറ്റലിലായിരുന്നു ഇവരുടെ അന്ത്യം. നല്ലൊരു മനുഷ്യനും കുട്ടികളുടെ സ്നേഹമയിയായ അമ്മയുമാണ് അകാലത്തിൽ പൊലിഞ്ഞ് പോയിരിക്കുന്നതെന്നാണ് ഭർത്താവായ ജോസഫ് വർക്കി അനുസ്മരിച്ചിരിക്കുന്നത്. നഴ്സിങ് എന്നത് ഇവരെ സംബന്ധിച്ചിടത്തോളം വെറുമൊരു ജോലി മാത്രമായിരുന്നില്ലെന്നും മറിച്ച് പാഷനും കൂടിയായിരുന്നുവെന്നും ഭർത്താവ് അനുസ്മരിക്കുന്നു.
തങ്ങളുടെ നഴ്സിങ് കുടുംബത്തിലെ ഏറ്റവും മൂല്യമേറിയ അംഗമാണ് കൊറോണക്ക് ബലിയാടായിത്തീർന്നിരിക്കുന്നതെന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് (ഒയുഎച്ച്) ഒരു പ്രസ്താവനയിലൂടെ അനുസ്മരിച്ചിരിക്കുന്നത്. സഹപ്രവർത്തകരോടും രോഗികളോടും സുഹൃത്തുക്കളോടും വളരെ ഹൃദ്യമായി പെരുമാറിയിരുന്ന വ്യക്തിത്വമായിരുന്നു അവരുടേതെന്നും ഒയിഎച്ച് ഓർക്കുന്നു. അങ്ങേയറ്റം കെയർ ചെയ്യുന്ന സഹപ്രവർത്തകയും സുഹൃത്തുമായിരുന്നു ഫിലോമിന ചെറിയാനെന്നാണ് ഒയുഎച്ചിന്റെ ചീഫ് നഴ്സിങ് ഓഫീസറായ സാം ഫോസ്റ്റർ അനുസ്മരിച്ചിരിക്കുന്നത്.
ഫിലോമിനയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ താനും പങ്ക് ചേരുന്നുവെന്നും ഫോസ്റ്റർ പറയുന്നു.ബ്രിട്ടനിലെ ഡെയിലി മെയിൽ അടക്കമുള്ള പത്രമാധ്യമങ്ങൾ ഫോട്ടോകൾ സഹിതം വൻ പ്രാധാന്യത്തോടെയാണ് ഫിലോമിന ചേച്ചിയുടെ ത്യാഗപൂർണമായ ജീവിതം ഫീച്ചർ ചെയ്തിരിക്കുന്നത്. തന്റെ പ്രിയതമയെ അവസാനമായി ഒരു നോക്ക് കാണാൻ പോലും സാധിക്കാത്ത ദുഃഖത്തിലാണ് ജോസഫ്. ഇദ്ദേഹത്തിനും കോവിഡ് ലക്ഷണങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. കുറവിലങ്ങാട് താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ മുഴുവൻ പേര് മോനിപ്പള്ളി ഇല്ലിക്കൽ ജോസഫ് വർക്കിയെന്നാണ്.ഫിലോമിന ചേച്ചിയുടെ സംസ്കാരം ഓക്സ്ഫോർഡിൽ തന്നെയാണ് നടത്തുന്നത്. ഇവരുടെ മൂന്ന് മക്കളിൽ ജെറിൽ ജോസഫ് ഓക്സ്ഫോർഡിൽ തന്നെയാണുള്ളത്. ജിം ജോസഫ് യുഎസിലും ജെസി കാനഡയിലുമാണ്.
കൊറോണ കവർന്നത് 171 എൻഎച്ച്എസ് ജീവനക്കാരുടെ ജീവൻ
യുകെയിൽ കൊറോണക്കെതിരെ രോഗികളെ പരിചരിച്ച് കൊണ്ട് മുൻനിരയിൽ നിന്ന് പോരാടുന്ന ഏതാണ്ട് 171 എൻഎച്ച്എസ് ജീവനക്കാരുടെ ജീവൻ ഇതുവരെ കൊറോണ കവർന്നെടുത്തുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇവരിൽ ഡോക്ടർമാരും നഴ്സുമാരും, ഹെൽത്ത് കെയർ അസിസ്റ്റന്റുമാരും, ഫാർമസിസ്റ്റുകളും, മിഡ് വൈഫുമാരും പോർട്ടർമാരും അടക്കമുള്ള വിവിധ തസ്തിതകളിൽ ഉള്ളവർ ഉൾപ്പെടുന്നുണ്ട്. വിശദമായി പറഞ്ഞാൽ ഇവരിൽ 27 ഡോക്ടർമാരും ഏതാണ്ട് നൂറോളം നഴ്സുമാരും ഹെൽത്ത്കെയർ സപ്പോർട്ടർമാരുമുണ്ടെന്നാണ മെഡിക്കൽ ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന വെബ്സൈറ്റായ നഴ്സിങ് നോട്ട്സ് പുറത്ത് വിട്ട ഏറ്റവും പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നത്.
ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ ഇരകളായവരിൽ ഉൾപ്പെടുന്ന ഒരാളാണ് മാഞ്ചസ്റ്റർ റോയൽ ഇൻഫേമറിയിലെ പ്ലാസ്റ്റിക് സർജനായ ഫർകാൻ അലി സിദ്ദിഖി(50). വെറും രണ്ട് മാസം മുമ്പായിരുന്നു അദ്ദേഹം എൻഎച്ച്എസിൽ ജോലി ചെയ്യുന്നതിനായി പാക്കിസ്ഥാനിൽ നിന്നുമെത്തിയിരുന്നത്. തന്റെ ജോലി ആരംഭിച്ച് ആഴ്ചകൾക്കകം അദ്ദേഹം കൊറോണ ബാധിതനാവുകയും മരിക്കുകയുമായിരുന്നു. ഇതിന് പുറമെ ഇന്ത്യൻ വംശജനായ ഹെൽത്ത് കെയർ വർക്കർ അനുജ് കുമാറും (44) കഴിഞ്ഞ ദിവസമാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ലിൻകോളിൻഷെയറിലെ ബോസ്റ്റണിലെ പിൽഗ്രിം ഹോസ്പിറ്റലിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്.
സന്ധ്യയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. 12ഉം മൂന്നും വയസുള്ള രണ്ട് ആൺകുട്ടികളാണ് ഇവർക്കുള്ളത്.കെന്റിലെ അഷ്ഫോർഡിലുള്ള വില്യം ഹാർവി ഹോസ്പിറ്റലിലെ ഇന്റൻസീവ് കെയർ നഴ്സായ അഡെകുൻലെ എനിറ്റനും(55) ഇക്കഴിഞ്ഞ ദിവസമാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്.
മരണമടഞ്ഞ എൻഎച്ച്എസ് ജീവനക്കാരടക്കമുള്ള മലയാളികൾ
ഫിലോമിന ചേച്ചിയടക്കം ഇതുവരെ പത്ത് മലയാളികളാണ് യുകെയിൽ കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും എൻഎച്ച്എസ് ജീവനക്കാരാണെന്നത് ദുഃഖസത്യമാണ്. ഫിലോമിന ചേച്ചിക്ക് മുമ്പ് എൻഎച്ച്എസ് നഴ്സും കോട്ടയം വെളിയന്നൂർ സ്വദേശിയുമായ അനൂജ് കുമാർ ഏപ്രിൽ 28ന് കൊറോണ ബാധിച്ച് മരിച്ചിരുന്നു. കോവിഡ് ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി ബോസ്റ്റണിലും ലെസ്റ്ററിലുമുള്ള ഹോസ്പിറ്റലുകളിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുകയായിരുന്നു ഇദ്ദേഹം.
തുടർന്ന് ലെസ്റ്ററിലെ ഗ്ലെൻഫീൽഡ് ഹോസ്പിറ്റലിലായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. കോവിഡിന് കീഴടങ്ങി മരിക്കുന്ന യുകെയിലെ എട്ടാമത്തെ മലയാളിയായിരുന്നു സതാംപ്ടണിലെ സെബി ദേവസിയായിരുന്നു. പെരിന്തൽമണ്ണ സ്വദേശി ഡോ. ഹംസ പാച്ചീരി എന്ന 80 കാരനാണ് യുകെയിൽ കൊറോണ മരണത്തിന് കീഴടങ്ങിയിരുന്ന ആദ്യ മലയാളി. ഏപ്രിൽ ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ മരണം. അതിന് ശേഷമാണ് ഒരു ദിവസം മൂന്ന് കൊറോണ മരണങ്ങൾ യുകെ മലയാളികളെ തേടിയെത്തിയിരുന്നത്. റെഡ്ഹിൽ മലയാളി സിന്റോ ജോർജും ലണ്ടനിൽ മകളെ കാണാനെത്തിയ കൊല്ലം സ്വദേശിനിയും റിട്ടയേർഡ് അദ്ധ്യാപികയുമായ ഇന്ദിരയും വെംബ്ലിയിലെ തൃശൂർ ചാവക്കാട് പുതിയകത്ത് വീട്ടിൽ ഇഖ്ബാലുമാണ് ഒരേ ദിവസം യുകെയിൽ കൊറോണ മരണത്തിന് കീഴടങ്ങിയ മലയാളികൾ.
ബെർമിങ്ഹാമിലെ മുതിർന്ന ജിപിയായ ഡോ. അമറുദ്ദീനും കോഴഞ്ചേരി സ്വദേശിയായ ഡോക്ടർ ജെസി ഫിലിപ്പും യുകെയിൽ കൊറോണ ബാധിച്ച് മരിച്ച മലയാളികളാണ്.ഇവർക്ക് പുറമെ കോവിഡ് പിടിപെട്ട് അനേകം മലയാളികൾ യുകെയിലെ അനേകം ഹോസ്പിറ്റലുകളിലും വീടുകളിലും ട്രീറ്റ്മെന്റിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി മലയാളികൾ വൈറസ് ബാധയിൽ നിന്നും മുക്തി നേടിയിട്ടുമുണ്ട്.
എൻഎച്ച്എസിൽ കൊറോണ ബാധിച്ച് മരിച്ച ഇന്ത്യക്കാരിൽ ചിലർ
എൻഎച്ച്എസിൽ കൊറോണ ബാധിച്ച് മരിക്കുന്ന നഴ്സുമാരും ഡോക്ടർമാരും അടക്കമുള്ള ഇന്ത്യൻ ഹെൽത്ത് കെയർ വർക്കർമാരുടെ എണ്ണം വർധിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 17നാണ് മെഡ് വേ കമ്മ്യൂണിറ്റി ഹെൽത്ത്കെയറിലെ ഒക്യുപേഷണൽ തെറാപ്പിസ്റ്റായിരുന്ന ഇന്ത്യൻ വംശജൻ വിവേകം ശർമ കൊവിഡ് ബാധിച്ച് മരിച്ചത്. നോർത്ത് ഈസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റിലെ കൺസൾട്ടന്റ് പീഡിയാട്രീഷ്യനായ ഡോ . രാജേഷ് കൽറായിയ എന്ന 70 കാരൻ ഏപ്രിൽ 15നാണ് കോവിഡ് -19 ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരിച്ചത്.
ഇന്ത്യൻവംശജനായ കൃഷ്ണൻ അറോറ എന്ന ജിപി ഏപ്രിൽ 15ന് തന്നെ കൊറോണ മൂർച്ഛിച്ച് മരിച്ചിരുന്നു.ഏപ്രിൽ ആറിന് കൊറോണ ബാധിച്ച് മരിച്ച 62 കാരനായ ഹാർട്ട് സർജനും ഇന്ത്യക്കാരനാണ്. കാർഡിഫ് ആൻഡ് വാലെ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ഇന്ത്യക്കാരിയായ ഹോസ്പിറ്റൽ ഫാർമസിസ്റ്റ് പൂജ ശർമ എന്ന 33 കാരി മാർച്ച് 26ന് കൊറോണ ബാധിച്ച് മരിച്ചിരുന്നു.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്