മാൾട്ടയിലും മലയാളി വസന്തം; കോവിഡ് കാലത്തെത്തിയ മലയാളി നഴ്സുമാർ ദേശീയ വനിതാ ക്രിക്കറ്റ് ടീം പോലും സ്വന്തമാക്കി; ഏജൻസികൾ അവസരം തേടി വന്നതോടെ യോഗ്യതയില്ലാത്ത അനേകം പേരെത്തി തുടങ്ങി; ഒപ്പം നാട്ടുകാരുടെ വക പരാതികളും; അന്തിമ ലക്ഷ്യം യുകെ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നായ മാൾട്ടയിലും ഇപ്പോൾ മലയാളി വസന്തം. യുകെയിലേക്ക് എത്താനുള്ള എളുപ്പ വഴിയായി മാൾട്ടയെ വർഷങ്ങളായി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഇയ്യിടെയായി യോഗ്യത ഉള്ളവരും ഇല്ലാത്തവരും ആയവരുടെ കുത്തൊഴുക്കാണ് ഈ ചെറു രാജ്യത്തേക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് അവിടെയുള്ള മലയാളികൾ തന്നെ പരാതിപ്പെടുന്നു.
യുകെയിൽ അടുത്തിടെയായി കുടിയേറ്റക്കാരുടെയും വിദ്യാർത്ഥി വിസക്കാരുടെയും എണ്ണം ക്രമാതീതമായി വർധിച്ചതോടെ വീടുകളുടെ ലഭ്യത കുറഞ്ഞതും ആശുപത്രികളിലും സ്കൂളുകളിലും പ്രവേശനം ലഭിക്കാൻ പോലും വലിയ കാത്തിരിപ്പ് വേണ്ടി വന്നതിനു സമാനമായ സാഹചര്യമാണ് ഇപ്പോൾ മാൾട്ടയിലും സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അവിടെയുള്ള മലയാളികൾ വ്യക്തമാക്കുന്നു.
കുറുക്കു വഴി തേടി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാൽ പ്രതീക്ഷിച്ച ജോലിയും ശമ്പളവും കിട്ടാതാകുമ്പോൾ മറുവഴി തേടുന്നതിനാൽ കുറ്റകൃത്യങ്ങളിൽ ഉൾപെടുന്നവരിൽ ഇന്ത്യൻ വംശജരുടെ എണ്ണം ഇരട്ടിയായി മാറിയിട്ടുണ്ട് എന്ന് മാൾട്ടയിൽ ഉള്ള മാധ്യമങ്ങളിൽ തന്നെ റിപ്പോർട്ട് എത്തിയിരുന്നു. മാൾട്ടയിൽ ആകെയുള്ള ഇന്ത്യക്കാരുടെ എണ്ണം ഔദ്യോഗികമായി 3000 ആണെങ്കിലും അനധികൃത കുടിയേറ്റക്കാർ അടക്കം ഇരട്ടിയോളം പേരുണ്ടാകുമെന്നാണ് അനദ്യോഗിക കണക്ക്. ഇതിൽ പാതിയും മലയാളികൾ ആണെന്നതാണ് ഏറ്റവും ശ്രദ്ധേയം.
താരതമ്യേനേ ദുർബലമായ കുടിയേറ്റ നടപടി ക്രമങ്ങൾ നിലനിൽക്കുന്ന രാജ്യം എന്നതിനാൽ റിക്രൂട്ടിങ് രംഗത്തുള്ള ഏജൻസികൾ കൊയ്ത്തിനിറങ്ങാൻ പറ്റിയ രാജ്യമായി മാൾട്ടയെ കണ്ടെത്തിയതാണ് മലയാളികളുടെ എണ്ണം ക്രമാതീതമായി ഉയരാൻ കാരണമായത്. ഷെങ്കൻ വിസ ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയും എന്ന സൗകര്യവും മാൾട്ടയെ ആകർഷക കേന്ദ്രമാക്കി മാറ്റിയ ഘടകമാണ്.
റിക്രൂട്ടിങ് ഏജൻസികൾ മാൾട്ടയിൽ കണ്ണ് നട്ടു, മലയാളികൾ കൂട്ടമായെത്തി, അന്തിമ ലക്ഷ്യം യുകെ, കാനഡ, ന്യുസിലാൻഡ്
അടുത്ത കാലത്തു തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിച്ച റിക്രൂട്ടിംങ് മാഫിയയും ആളെ പിടിക്കാൻ ഇറങ്ങിയത് മാൾട്ടയെ ചൂണ്ടിക്കാട്ടി ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഏജൻസികൾ പറഞ്ഞു പെരുപ്പിക്കുന്ന ശമ്പളം ലഭിക്കില്ല എന്നത് മാത്രമല്ല മറ്റു പല യൂറോപ്പ്യൻ രാജ്യങ്ങളിലേത് പോലെ മാൾട്ടയിലും ജീവിത ചെലവ് ഭീകരമായി വർധിക്കുകയാണ്. ഭക്ഷണ സാധങ്ങൾക്കൊക്കെ ബ്രിട്ടൻ ഉൾപ്പടെയുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസം ഉണ്ടെന്ന് പറയാനാകില്ല. വീട്ടു വാടക ഇനത്തിൽ മാത്രമാണ് അൽപമെങ്കിലും ആശ്വാസം ഉണ്ടന്ന് പറയാനാകുന്നത്. അതും സൗകര്യങ്ങൾ ഉള്ളതും ടൗൺ സെന്ററുകളോട് ചേർന്നതുമായ വീടുകൾക്കും ഫ്ളാറ്റുകൾക്കും ഒക്കെ യുകെയിലേതു പോലെ ഉയർന്ന വാടക നൽകുകയും വേണം.
കഴിഞ്ഞ ദിവസം മറുനാടൻ മലയാളി പുറത്തു വിട്ട യുകെയിലേക്കു പിള്ളേരെ വിടാൻ ആഗ്രഹിക്കുന്നവരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്ന തലക്കെട്ടോടെ പുറത്തു വിട്ട വീഡിയോ റിപ്പോർട്ടാണ് മാൾട്ടയെ കുറിച്ചും നിങ്ങൾ ചിലത് പറയണം എന്ന അടിവരയോടെ കത്ത് ലഭിച്ചിരിക്കുന്നത്. വെറും അഞ്ഞൂറ് പൗണ്ട് പോലും ആവശ്യം ഇല്ലാത്ത റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾക്ക് വേണ്ടി എജൻസികൾ കണ്ണിൽ ചോര ഇല്ലാത്ത വിധം വാങ്ങുന്ന എട്ടും പത്തും ലക്ഷം രൂപയൊക്കെ മാൾട്ടയിൽ ജോലി ചെയ്തു സമ്പാദിക്കാൻ വർഷങ്ങൾ അനേകം കാത്തിരിക്കേണ്ടി വരും എന്നതിനാലാണ് മലയാളികളിൽ പലരും ധനസമ്പാദനത്തിനായുള്ള കുറ്റകൃത്യങ്ങളിൽ പോലും എത്തപ്പെടുന്നത് എന്നാണ് പേര് വെളിപ്പെടുത്തരുത് എന്ന് വ്യക്തമാക്കിയിട്ടുള്ള കത്തിൽ ഉന്നയിക്കുന്ന പ്രധാന കാര്യം. ഇന്ത്യക്കാർ മാൾട്ടയിൽ കുറ്റകൃത്യങ്ങളിൽ വലിയ തോതിൽ ഏർപ്പെടുന്നുണ്ട് എന്ന നിഗമനം ഔദ്യോഗികമായി തന്നെ പുറത്തു വന്നിട്ടുമുണ്ട്.
വനിതാ ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കിയ മലയാളി വനിതകൾ
എന്നാൽ മാൾട്ടയെ കുറിച്ച് ഇതൊന്നുമല്ലാതെ നല്ലതെന്ന നിലയിൽ പറയാനും ഏറെയുണ്ട് കാര്യങ്ങൾ. ചെറിയ രാജ്യം എന്ന നിലയിൽ മികവ് കാട്ടാനും മിടുക്കരാകാനും വേഗത്തിൽ കഴിയുന്ന സ്ഥലം എന്നതും മാൾട്ടയും മലയാളിയും തമ്മിലുള്ള രസതന്ത്രത്തിനു വഴി മരുന്നിടുന്ന ഘടകമാണ്. മാൾട്ടയിൽ ഔദ്യോഗിക വനിതാ ക്രിക്കറ്റ് ടീമിനെ പോലും ഇപ്പോൾ മലയാളികളാണ് ഹൈജാക്ക് ചെയ്തിരിക്കുന്നത് എന്നതാണ് വാസ്തവം.
ഷംല ചോളശേരി എന്ന മലയാളി നഴ്സിന്റെ കീഴിൽ കുപ്പായമിട്ട വനിതകൾ രാജ്യത്തെ ക്രിക്കറ്റ് ടീമിനെ എണ്ണം പറഞ്ഞ ശക്തിയാക്കി മാറ്റിയിരിക്കുകയാണ്. കോവിഡ് കാലത്തു മാൾട്ടയിൽ എത്തിയ ഈ മലയാളി നഴ്സുമാർ വളരെ വേഗത്തിലാണ് ബാറ്റും ബോളും കയ്യിലെടുത്തു രാജ്യത്തിന് പുതിയൊരു മുഖച്ഛായ നൽകിയത്. റൊമാനിയയുമായുള്ള ടി 20 മത്സരം വിജയിച്ചു കിരീടം സ്വന്തവുമാക്കിയതോടെയാണ് ക്യാപ്റ്റൻ ഷംലയും ടീമും ദേശീയ മാധ്യമങ്ങളുടെ പോലും തലകെട്ടിൽ ഇടം കണ്ടെത്തിയത്.
20 അംഗ സംഘത്തിൽ ഭൂരിഭാഗവും മലയാളികളാണ്. കൂടാതെ യുകെ, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, സൗത്ത് ആഫ്രിക്ക വംശജരുമുണ്ട്. ഒരാൾ പോലും മാൾട്ടയിൽ ജനിച്ച അവകാശവാദവുമായി ഈ സംഘത്തിൽ ഇല്ല എന്നതും പ്രത്യേകതയാണ്. ആർക്കും തന്നെ കാര്യമായ ക്രിക്കറ്റ് പരിചയം മുൻപ് ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും വലിയ തമാശ. മൂന്നു വർഷം മുൻപ് ഏജൻസി മുഖേനെ കെയറർ ആയി എത്തിയ ഷംല ഇപ്പോൾ മാൾട്ടയിൽ രജിസ്റ്റേർഡ് നഴ്സാണ്. മാൾട്ട ക്രിക്കറ്റ് അസോസിയേഷന്റെ പേരിൽ എത്തിയ ഒരു മെസേജ് സോഷ്യൽ മീഡിയയിൽ കണ്ടതാണ് ഷംല ചിന്തകളിൽ തീപ്പൊരി ആയി ചിതറി വീണത്.\
പണ്ടെങ്ങോ ബന്ധുക്കളായ സമപ്രായക്കാരുമായി ക്രിക്കറ്റ് കളിച്ചുള്ള പരിചയമാണ് പ്രൊഫഷണൽ ക്രിക്കറ്റിനെ കുറിച്ച് കേട്ടിട്ട് പോലുമില്ലാത്ത ഷംലയെ ബാറ്റും ബോളും കയ്യിലെടുക്കാൻ പ്രചോദിപ്പിച്ചത്. ഷംലയ്ക്കൊപ്പം കുക്കു കുര്യൻ, അനുപമ രമേശൻ, അൻവി വിമൽ, രമ്യ വിപിൻ, അനിത സന്തോഷ് എന്നിവരൊക്കെ ദേശീയ ടീമിലുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ നഴ്സായും കെയറർ ആയും ജോലി ചെയ്യുന്ന മലയാളി വനിതകളാണ് തുടർന്ന് വൈകിട്ടു എട്ടുമണി മുതൽ രാത്രി 12നും ഒരു മണിക്കുമൊക്കെ ക്രിക്കറ്റർമാരായി വേഷപ്പകർച്ച നടത്തുന്നത്. ഞായറാഴ്ചകളിൽ എല്ലാവരും ഹാഫ് ഡേ ജോലി ചെയ്തു വൈകുന്നേരം നാലു മുതൽ എട്ടു മണിവരെ ക്രിക്കറ്റ് പരിശീലനത്തിൽ ആയിരിക്കും. ചുരുക്കത്തിൽ കഠിന പരിശ്രമത്തിലൂടെയാണ് മാൾട്ട ദേശീയ ക്രിക്കറ്റിൽ മലയാളി വനിതകൾ സ്വന്തം പേരെഴുതി വച്ചതു എന്ന് വ്യക്തം.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍