കാറോടിക്കുമ്പോൾ ഒരു നിമിഷം ശ്രദ്ധപാളി; യുകെയിലെ മലയാളി നഴ്സിന് ഇനി അഞ്ച് വർഷം ജയിൽ ജീവിതം; തൊടുപുഴ സ്വദേശിനിയായ യുവതിക്ക് വിനയായത് അപകടം നടന്ന ഉടൻ മൊബൈൽ ഫോണിലെ അവസാന കോൾ ഡിലീറ്റ് ചെയ്തത്
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഒരു വർഷം മുമ്പുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബ്രിട്ടനിലെ മലയാളി നഴ്സിന് ജയിൽ ശിക്ഷ. അഞ്ച് വർഷത്തെ തടവാണ് മലയാളി നഴ്സിന് ബ്രിട്ടീഷ് കോടതി വിധിച്ചത്. കേസ് അന്വേഷിച്ച് അപകട സമയം വാഹനം ഓടിച്ച നഴ്സ് കുറ്റക്കാരിയാണെന്ന് ഒരു മാസം മുമ്പ് കോടതി കണ്ടെത്തിയിരുന്നു. ഇത് പ്രകാരം കോടതി ഇന്നലെയാണ് കേസ് പരിഗണിച്ച് എല്ലാ ഭാഗങ്ങളും പരിഗണിച്ച് ശിക്ഷ വിധിച്ചത്.
അപകടം ഉണ്ടായ ഉടൻ തനിക്കെതിരായുള്ള തെളിവാകുമെന്ന് ഭയന്ന് മൊബൈൽ ഫോണിൽ വിളിച്ച വിവരങ്ങൾ ഡിലീറ്റ് ചെയ്തതും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ കടുത്ത നിലപാടുമാണ് മലയാളി നഴ്സിന് തടവറ ഒരുക്കിയത്. ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് ബ്രിട്ടനിലെ നോട്ടിങ്ഹാമിലെ മലയാളി നഴ്സിനാണ് അഞ്ചു വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്. ഇടുക്കി സ്വദേശിയായ നഴ്സിനെയാണ് കോടതി ശിക്ഷിച്ചത്. കോടതി വിധി പറയുമ്പോൾ പൊട്ടിക്കരഞ്ഞ മലയാളി നഴ്സിനെ പൊലീസ് കൊണ്ടു പോകുന്നത് നോക്കി വിങ്ങിപ്പൊട്ടാനേ ഭർത്താവിനും മക്കൾക്കും കഴിയുന്നൂള്ളൂ.
2014 നവംബറിൽ ലെസ്റ്ററിന് സമീപം എം1 ലെ ജംങ്ഷൻ 21 നും 22 നും ഇടയിൽ വച്ചായിരുന്നു അപകടം നടന്നത്. മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് അശ്രദ്ധയോടെ മോട്ടോർവേയിലേക്ക് കയറിയതു കൊണ്ട് കടന്നു പോയ ലോറിക്കിട്ട് ഇടിച്ചെന്നും ലോറി വെട്ടിച്ചപ്പോൾ സെൻട്രൽ റിസർവേഷൻ തകർത്ത് മറുവശത്തേക്ക് പോയെന്നും കോടതി കണ്ടെത്തി. എതിർ വശത്ത് കൂടി കടന്ന് പോയ ഒരാൾ തൽക്ഷണം കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ ഗുരതരമായി പരിക്കേറ്റ സ്ത്രീയുടെ മൊഴിയും മലയാളി വീട്ടമ്മയെ ശിക്ഷിക്കുന്നതിന് കാരണമായി. മികച്ച പൊതു പ്രവർത്തക എന്ന നിലയിൽ ചാൾസ് രാജകുമാരനിൽ നിന്നും എംബിഇ വാങ്ങി ഒരാഴ്ച കഴിഞ്ഞായിരുന്നു ഈ സ്ത്രീ അപകടത്തിൽ പെട്ടത്. കോടതിയിൽ ഹാജരായി വളരെ വികാരഭരിതയായി ലീസി ബൗറസ് സ്ട്രോ എമ്മന സ്ത്രീ നൽകിയ മൊഴിയാണ് പരമാവധി ശിക്ഷ വിധിക്കുന്നതിന് കാരണമായത്.
38 കാരിയായ മലയാളി നഴ്സ് കവൻട്രി ആശുപത്രിയിലേക്ക് നൈറ്റ് ഷിഫ്റ്റിന് പോകുമ്പോൾ ആയിരുന്നു അപകടം ഉണ്ടായത്. അശ്രദ്ധയോടെ വാഹനം ഓടിച്ച് ഉണ്ടായ മരണം, അശ്രദ്ധയോടെ വാഹനം ഓടിച്ചുണ്ടായ പരിക്ക്, നിയമവ്യവസ്ഥ അട്ടിമറിക്കാൻ നടത്തിയ ശ്രമം (മൊബൈൽ ഫോൺ വിവരങ്ങൾ ഡിലീറ്റ് ചെയ്തത്) എന്നീ മൂന്ന് കുറ്റങ്ങൾക്കാണ് ബ്രിട്ടീഷ് കോടതി ഇന്നലെ ശിക്ഷ വിധിച്ചത്. മൊബൈൽ ഫോൺ വിവരം ഡിലീറ്റ് ചെയ്തില്ലായിരുന്നെൽ ശിക്ഷ ഇതിലും കുറയുമായിരുന്നു എന്ന് നിയമ വിദഗ്ദ്ധർ പറയുന്നു'' അപകടത്തിന്റെ പുകപടലങ്ങൾ അടങ്ങും മുൻപ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കും മുൻപ് താങ്കൾ മൊബൈൽ ഫോൺ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ധൃതി കാണിച്ചു. നിങ്ങളിലേകക്ക് ആരോപണം എത്തുന്നത് തടയാൻ വേണ്ടി ആയിരുന്നു ഇത് ചെയ്തത്. അതുകൊണ്ട് തന്നെ നിങ്ങൾ കുറ്റക്കാരിയല്ലെന്ന് പറയാൻ വയ്യ വിധി പ്രസ്താവിച്ച് കൊണ്ട് ലെസ്റ്റർ ക്രൗൺ കോർട്ട് ജഡ്ജ് റോബർട്ട് ബ്രൗൺ പറഞ്ഞു.
മൊബൈൽ ഫോൺ ബ്ലൂ ടൂത്ത് വഴിയാണ് ഉപയോഗിച്ചതെന്നുള്ള വാദം കോടയിൽ ഉയർത്തിയെങ്കിലും ഇതും കോടതി തള്ളി. അങ്ങനെ ആണെങ്കിൽകൂടി ഫോൺ എടുക്കുകയും അൺലോക്ക് ചെയ്യുകയും ചെയ്തപ്പോൾ ഉണ്ടായ അശ്രദ്ധമൂലം ആകാം അപകടം എന്നതാണ് പൊലീസ് നിഗമനം. അത് അപകടകരമായ പരാതിയായാണ് കോടതി കണ്ടെത്തിയത്. ഇൻഷുറൻസ് ഉള്ള കാർ ആയിരുന്നെങ്കിലും ഈ കാറുമായി ജോലിക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നില്ല എന്നു പറഞ്ഞ് കമ്പനി ഇൻഷുറൻസും തള്ളിക്കളഞ്ഞു. അതുകൊണ്ട് തന്നെ കേസ് നടത്തിപ്പിനായി ലക്ഷങ്ങൾ ആണ് ഈ കുടുംബം ചെലവാക്കിയത്. അപകടത്തിൽ സംഭവിച്ച നഷ്ടങ്ങളും, പരിക്കേറ്റവരുടെ നഷ്ടങ്ങളും ഒക്കെ ഈ കുടുംബത്തിന് തന്നെ നൽകേണ്ടി വരുമെന്ന് റിപ്പോർട്ടുണ്ട്. അങ്ങനാണെങ്കിലും ഒരു നിമിഷത്തെ അശ്രദ്ധയുടെ പ്രതിഫലം അതിക്രൂരമായി മാറുമെന്ന് തീർച്ച. ഇതിനോടകം കേസ് നടത്താനായി ഇവർ ലക്ഷങ്ങൾ ചെലവാക്കി കഴിഞ്ഞതായി സുഹൃത്തുക്കൾ പറയുന്നു.
2014 നവംബർ 25നാണ് അപകടം ഉണ്ടായത്. എം 1 മോട്ടോർവേയുടെ ജംഗ്ഷൻ 21 എയ്ക്കും 22നും ഇടയ്ക്ക് മോട്ടോർവേയിലൂടെ ഡ്രൈവ് ചെയ്ത് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഫോണിൽ സംസാരിച്ചു കൊണ്ട് മോട്ടോർവേയിലേയ്ക്ക് കയറിയതുകൊണ്ട് അശ്രദ്ധമൂലം അപകടം ഉണ്ടായി എന്നാണ് പ്രോസിക്യൂഷൻ വാദം. നിയന്ത്രണം തെറ്റിയ സ്കോട കാർ ആദ്യം സെൻട്രൽ റിസർവേഷനിലേയ്ക്ക് പാഞ്ഞു കയറുകയും പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് ഇടത് വശത്ത് കൂടി പോയ ലോറിയിൽ ഇടിക്കുകയുമായിരുന്നു. നിയന്ത്രണം തെറ്റിയ ലോറി സെൻട്രൽ റിസർവേഷനിൽ ഇടിച്ചുകയറി മോട്ടോർവേയുടെ മറുവശത്ത് എതിരെ വന്നിരുന്ന ബിഎംഡബ്ല്യുവിൽ ഇടിക്കുകയുമായിരുന്നു. ബിഎംഡബ്ല്യു ഓടിച്ചിരുന്ന ആൾ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിച്ചു. സിംപ്സൺ മുറായ് എന്ന 48 കാരൻ ആയിരുന്നു മരിച്ചത്.
അപകടത്തിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു. മൂന്നു പേരെ അപ്പോൾ തന്നെ ആശുപത്രിയിലാക്കി. അന്നത്തെ അപകടത്തിൽ പെട്ട ഒരാൾ ഇപ്പോഴും ചികിത്സയിലാണ്. 18 മണിക്കൂർ നേരമാണ് മോട്ടോർവേ അടച്ചിടേണ്ടി വന്നത്. ഈ അപകടം ഉണ്ടാക്കാൻ കാരണം ഫോണിൽ സംസാരിച്ചതുകൊണ്ട് കാർ ഓടിച്ചതാണ് എന്നാണ് കോടതിയുടെ കണ്ടെത്തൽ. ഭർത്താവിനെയും സുഹൃത്തിനെയും ഫോൺ വിളിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. കാറപകടം ഉണ്ടായതിന്റെ കാരണം കണ്ടെത്തിയതോടെ ഇൻഷൂറൻസ് കമ്പനിയും കയ്യൊഴിഞ്ഞു. തടവ് ശിക്ഷയ്ക്കു പുറമെ പരിക്കേറ്റ വാഹനങ്ങളുടെ എല്ലാം നഷ്ടപരിഹാരവും നൽകേണ്ടി വരുമെന്ന ആശങ്ക ശക്തമാണ്. വാഹനാപകടങ്ങളിൽ പരുക്കേറ്റവരുടെ പേഴ്സണൽ ഇൻജുറിയും ഒരു പക്ഷേ നൽകേണ്ടി വന്നേക്കാം എന്ന സ്ഥിതി വിശേഷമുണ്ട്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഇൻഷുറൻസ് കമ്പനികൾക്ക് കൈയൊഴിയാൻ എളുപ്പമാണ്.
കഴിഞ്ഞ ഏതാനും ദിവസമായി ലെസ്റ്റർ ക്രൗൺ കോടതിയിൽ തുടരുന്ന വാദത്തിൽ കാർ ഡ്രൈവർ ആയ മലയാളി ഗുരുതരമായ തെറ്റു ചെയ്തു എന്നു സ്ഥാപിക്കാൻ ആണ് പ്രോസിക്യൂഷൻ ശ്രമിച്ചത്. എന്നാൽ താൻ ഓടിച്ച ലൈനിൽ പുറകിൽ നിന്നും അപകടകരമായ വിധത്തിൽ ഒരു ട്രെയ്ലർ പിന്തുടർന്നു എത്തിയതിനെ തുടർന്നു ഉണ്ടായ വെപ്രാളമാണ് അപകട കാരണം ആയി മാറിയതെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു മലയാളി യുവതി. ഈ ഘട്ടത്തിലാണ്, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചിരുന്നതായും അപകടം നടന്ന ഉടനെ മൊബൈലിൽ നിന്നും കോൾ ലിസ്റ്റ് ബോധപൂർവം നീക്കം ചെയ്യുക ആയിരുന്നു എന്നും പ്രോസിക്യൂഷൻ എതിർ വാദം ഉയർത്തുന്നത്. ഫോൺ വിളിച്ചതിന്റെ വിശദാംശങ്ങൾ ഡിലീറ്റ് ചെയ്തതു ബോധപൂർവ്വം കുറ്റം മറയ്ക്കാൻ ആണെന്ന നിഗമനത്തിൽ എത്തുകയായിരുന്നു കോടതി. തുടർന്നാണ് കഴിഞ്ഞ മാസം ഇവരെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. ഇന്നലെ ആയിരുന്നു ശിക്ഷാവിധി.
ഏജൻസി നേഴ്സായി കവൻട്രി എൻഎച്ച്എസ് ഹോസ്പിറ്റലിൽ ആയിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. സംഭവ ദിവസം ഇവർ നൈറ്റ് ഡ്യുട്ടിക്ക് വേണ്ടി കവൻട്രി ഹോസ്പിറ്റലിലേക്ക് വരുന്ന വഴിക്കാണ് അപകടം സംഭവിക്കുന്നത്. അപകടത്തിൽ പെട്ട ഒരു ഡ്രൈവർക്കു കഴുത്തിൽ രണ്ടിടത്തായി പരുക്ക് പറ്റുകയും തലച്ചോറിന് ക്ഷതം സംഭവിക്കുകയും ചെയ്തെന്നും കോടതിയിൽ വാദം ഉണ്ടായി. ബിയർ കാനുകളുമായി സഞ്ചരിച്ച ലോറി കൂടി അപകടത്തിൽ പെട്ടതോടെ നൂറുകണക്കിന് ബിയർ കാനുകൾ റോഡിൽ ചിതറി തെറിച്ചതും ഇതു നീക്കം ചെയ്തു റോഡ് വൃത്തിയാക്കുന്നതിനും വേണ്ടിയാണ് 18 മണിക്കൂർ സമയം വേണ്ടി വന്നത്. ഓവർ ടേക്ക് ചെയ്യാൻ ഉള്ള ശ്രമത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടമായാണ് അപകടത്തിന് കാരണം എന്നു കോടതിയിൽ വാദി ഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
മൊബൈൽ ഫോൺ ഡ്രൈവിങ്ങിൽ ഉപയോഗിച്ചിരുന്നു എന്നു ഇവർ കോടതിയിൽ സമ്മതിച്ചു. എന്നാൽ ഇതു തന്റെ ശീലം അല്ലായിരുന്നു എന്നും അത്യാവശ്യ കാരണത്താൽ മാത്രം ആയിരുന്നു ഹാൻഡ് ഫ്രീ സീറ്റായ ഐ ഫോൺ ഉപയോഗിക്കേണ്ടി വന്നത് എന്നും ഇവർ ബോധിപ്പിച്ചു. ചെയ്ത തെറ്റു അംഗീകരിക്കുന്നതായും കോടതിയിൽ ഇവർ വ്യക്തമാക്കിയിട്ടുണ്ട്. അപകടം സൃഷ്ടിച്ച പരിഭ്രാന്തിയിൽ അബദ്ധത്തിൽ മൊബൈൽ ഫോൺ കോൾ ലിസ്റ്റ് നീക്കം ചെയ്തുവെന്നും ഇതൊരിക്കലും ബോധപൂർവം ആയിരുന്നില്ലെന്നും ഇവർ പറഞ്ഞെങ്കിലും വ്യക്തമായ കാരണം കൊണ്ടു കൂടി ആകണം ഇങ്ങനെ ചെയ്തതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ ഗ്രഹാം ഹ്യൂസ്റ്റൻ ചൂണ്ടിക്കാട്ടി.
Stories you may Like
- കൺമുന്നിൽ മൂന്ന് മക്കൾ മുങ്ങിത്താഴ്ന്നു, ശബ്ദിക്കാനാകാതെ നിസഹായനായി ആ പിതാവ്
- ആ കുടുംബത്തിനൊപ്പം നിൽക്കുമെന്ന് ഷവോമി കമ്പനി
- അപകട കാരണം സിഗ്നൽ തകരാർ? ഡേറ്റ ലോഗർ ദൃശ്യം പരിശോധിച്ച് പ്രധാനമന്ത്രി
- എ ഐ കാമറയ്ക്കും നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളെ കുറിച്ച് പറഞ്ഞ് ഡോ. എസ് എസ് ലാൽ
- മണ്ണാർക്കാട് മൂന്ന് സഹോദരികൾ കുളത്തിൽ മുങ്ങിമരിച്ചു, അപകടം, അച്ഛന്റെ കൺമുന്നിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്