എയർ ഇന്ത്യയോട് ഒന്നേ പറയാനുള്ളൂ, ഇതിലും ഭേദം കക്കാനിറങ്ങുന്നതാ! കോവിഡ് ടെസ്റ്റ് നടത്തി യുകെയിലേക്ക് മടങ്ങാൻ നെടുമ്പാശ്ശേരിയിൽ എത്തിയ മലയാളി കുടുംബത്തിന് യാത്ര നിഷേധിച്ചു; നഷ്ടപരിഹാരം തേടി ബ്രിട്ടീഷ് മലയാളി ജിൻസ് നിയമനടപടിക്ക്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ''ഇതിലും ഭേദം ഇവർക്ക് കക്കാനിറങ്ങിക്കൂടെ'', മുണ്ടക്കയം സ്വദേശിയും കവൻട്രി മലയാളിയുമായ ജിൻസ് തോമസ് ആത്മരോഷം അടക്കി എയർ ഇന്ത്യയോട് ചോദിക്കുന്നത് ഈ ഒരൊറ്റക്കാര്യമാണ്. കാരണം തന്നെപ്പോലുള്ള സാധാരണക്കാരായ പ്രവാസികളുടെ പോക്കറ്റിൽ കയ്യിട്ടു വരുന്ന പിച്ചക്കാശാണോ എയർ ഇന്ത്യയെ ഇനി രക്ഷപ്പെടുത്തുക? വെറും രണ്ടു മാസം പ്രായമുള്ള കുഞ്ഞടക്കം ജീൻസും ഭാര്യയും കുട്ടികളും ചേർന്ന അഞ്ചാംഗ കുടുംബം കഴിഞ്ഞ മാസം നാട്ടിലെത്തി തിരികെ യുകെയിലേക്കു മടങ്ങാൻ നെടുമ്പാശേരി എയർപോർട്ടിൽ എത്തിയപ്പോഴാണ് എയർ ഇന്ത്യ ജീവനക്കാർ കോവിഡ് മാനദണ്ഡം അനുസരിച്ചു യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ചത്. ബൂസ്റ്റർ ഡോസ് വാക്സിനും എടുത്തു കോവിഡ് നെഗറ്റീവ് ആയ യാത്രക്കാർ രണ്ടു ദിവസം മുൻപേ പിസിആർ ടെസ്റ്റ് നടത്തണം എന്നതനുസരിച്ചു ടെസ്റ്റ് റിസൾട്ട് ആയി എത്തിയപ്പോഴാണ് ടെസ്റ്റ് സമയത്തിൽ നാല് മണിക്കൂർ നേരത്തെ എന്ന കുഴപ്പം എയർ ഇന്ത്യ കണ്ടുപിടിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബർ പത്തിന് വെള്ളിയാഴ്ചയാണ് ജിൻസിനും കുടുംബത്തിനും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് ദുരനുഭവം ഉണ്ടായത്. ലോകമെങ്ങും മുന്നണി പോരാളികൾ എന്ന് വിളിച്ചു സുഖിപ്പിക്കുകയും കൂടെ സൗജന്യമായി കയ്യടികൾ നൽകിയും ഒക്കെ ആദരവ് ലഭിച്ച നഴ്സുമാരുടെ പ്രതിനിധിയാണ് ജിൻസും.
കോവിഡ് കാലത്തു ലോകത്തെ രക്ഷിക്കാൻ ഇറങ്ങിയ ആരോഗ്യപ്രവർത്തകരോട് പറഞ്ഞതൊക്കെ പൊള്ള വാക്കുകൾ ആണെന്നു തന്നെയാണ് ദയയുടെയോ മനുഷ്യത്വത്തിന്റെയും ചെറു കണിക പോലും കാണിക്കാതെ ജിൻസ് അടക്കമുള്ള ആരോഗ്യപ്രവർത്തകർ ഇത്തരത്തിൽ അപമാനിതരാകുന്നതും. നാലു മണിക്കൂർ നേരത്തെ നടത്തിയ പിസിആർ റിസൾട്ട് ആയി യാത്ര തുടരാനാവില്ലെന്നു വിമാനക്കമ്പനി ജീവനക്കാർ കട്ടായം പറഞ്ഞപ്പോൾ യുകെയിലെ റൂൾ വെക്തമായി അവരെ ധരിപ്പിക്കാൻ ജിൻസ് ശ്രമിച്ചെങ്കിലും അതൊന്നും അവർക്കു കേൾക്കുവാൻ പോലും താൽപര്യം ഉണ്ടായിരുന്നില്ല.
വെള്ളിയാഴ്ച യാത്ര ചെയുന്ന കുടുംബത്തിനു കോവിഡ് മാർഗ നിർദ്ദേശം അനുസരിച്ചു ബുധനാഴ്ച നടത്തുന്ന ടെസ്റ്റ് റിസൾട്ടുമായി യാത്ര ചെയ്യാം. ജിൻസും അത്രയേ ചെയ്തുള്ളൂ. പക്ഷെ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ ജിൻസും കുടുംബവും ബുധനാഴ്ച രാവിലെ പത്തു മണിക്ക് ടെസ്റ്റ് നടത്തി. ഇതോടെ 48 മണിക്കൂർ എന്ന സമയപരിധി പിന്നിട്ടിരിക്കുന്നു.
എയർ ഇന്ത്യയുടെ ഭാഷയിൽ കൊടുംപാതകം തന്നെ. ബ്രിട്ടനിലെ റൂൾ അനുസരിച്ചു രണ്ടു ദിവസം മുൻപേ എന്ന് മാത്രമേ പറയുന്നുള്ളൂ, മണിക്കൂറുകളുടെ വ്യത്യാസം അതിൽ പ്രത്യേകമായി പറയുന്നില്ല എന്നതൊന്നും കേൾക്കാൻ എയർ ഇന്ത്യ തയ്യാറായില്ല. മാത്രമല്ല വിമാനം ഏതു രാജ്യത്തേക്കാണോ വരുന്നത്, ആ നാട്ടിലെ നിയമ വ്യവസ്ഥയാണ് ഇക്കാര്യത്തിൽ കൂടുതൽ പാലിക്കപ്പെടേണ്ടത് എന്നതും എയർ ഇന്ത്യയുടെ ബധിര കർണത്തിലാണ് എത്തിയത്.
ഏതായാലും തർക്കത്തിനും വിശദീകരണത്തിനും ഒന്നും എയർ ഇന്ത്യ ജീവനക്കാർക്ക് സമയം ഉണ്ടായിരുന്നില്ല. അഞ്ചു പേരുടെയും ടിക്കറ്റ് കയ്യോടെ ക്യാൻസൽ ചെയ്യാനായിരുന്നു അവർക്കു തിരക്ക്. യാത്ര മുടങ്ങിയ ജിൻസും കുടുംബവും തിരികെ വീട്ടിലേക്കു മടങ്ങേണ്ട സാഹചര്യവും. പിന്നീട് ലഭ്യമായ തീയതിയിൽ മറ്റൊരു ടിക്കറ്റ് എടുത്താണ് ഈ കുടുംബം തിരികെ യുകെയിൽ എത്തിയത്.
എന്നാൽ യുകെയിൽ എത്തി വെറും ഒരു വർഷം മാത്രമായ ജിൻസിനും കുടുംബത്തിനും നഷ്ടമായ ഒന്നര ലക്ഷം രൂപയിലേറെ വരുന്ന തുകയ്ക്ക് ഒന്നരക്കോടിയുടെ മൂല്യമാണ് പറയാനുള്ളത്. കാരണം കോവിഡ് കാലത്തു ഏതു സാധാരണക്കാരയെയും പോലെ സാമ്പത്തികമായ പ്രയാസത്തിനിടയിലും ഇളയ കുഞ്ഞിനെ വീട്ടിൽ എല്ലാവരും കൺനിറയെ കാണട്ടെ എന്ന ആഗ്രഹവുമായാണ് ഇവർ നാട്ടിൽ എത്തിയത്. വെറുമൊരു അവധിക്കാല യാത്ര അല്ലായിരുന്നു എന്ന് സാരം.
തിരികെ യുകെയിൽ എത്തിയ ജിൻസ് ഇക്കാര്യത്തിൽ നിയമ വിദഗ്ധരുമായി സംസാരിച്ച ശേഷം എയർ ഇന്ത്യക്കും എംബസിക്കും സർക്കാർ മന്ത്രാലയത്തിനും ഒക്കെ കത്തുകൾ അയച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. എന്നാൽ മടക്ക യാത്ര ആയതിനാൽ സംഭവത്തിൽ കൂടുതൽ എന്തെങ്കിലും വിശദീകരണം നൽകാനാകുക ബ്രിട്ടീഷ് സർക്കാരിന് ആയിരിക്കും എന്ന മറുപടി നൽകി അൽപം മാന്യത കാണിക്കാൻ ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫിസ് തയ്യാറായി.
എങ്കിലും സംഭവം പ്രവാസികളായ യാത്രക്കാർ അറിഞ്ഞിരിക്കട്ടെ എന്ന ചിന്തയിൽ എയർ ഇന്ത്യയെ ക്വോട്ട് ചെയ്തു ട്വീറ്റും ചെയ്തു. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ കയ്യോടെ സഹായവും ആയി ഓടിയെത്തിയിരുന്ന അന്തരിച്ച സുഷമ സ്വരാജിനെ പോലെയുള്ള ഒരു മന്ത്രിയല്ല ഇപ്പോൾ വകുപ്പ് ഭരിക്കുന്നത് എന്ന് നന്നായി അറിയുന്ന എയർ ഇന്ത്യ ജീവനക്കാർ ജീൻസിന്റെ ഇമെയിൽ പരാതികൾ അവഗണിച്ചത് പോലെ ട്വീറ്റും കണ്ടില്ലെന്നു നടിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് യുകെ മലയാളികൾ എങ്കിലും തനിക്കുണ്ടായ ദുരനുഭവം അറിഞ്ഞിരിക്കട്ടെ എന്ന ചിന്തയിൽ ജിൻസ് ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെടുന്നത്. കഴിഞ്ഞ ദിവസം ബിർമിൻഹാമിൽ മകളെ കാണാൻ എത്തി മടങ്ങിയ ജോർജ് പുല്ലാട്ട് എന്ന മുൻ സൈനിക ഉദ്യോഗസ്ഥന് ഡൽഹി എയർപോർട്ടിൽ ദുരനുഭവം ഉണ്ടായപ്പോൾ പരിചയക്കാർ ആയ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയും മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും വരെ ബന്ധപ്പെട്ടെങ്കിലും കോവിഡ് പ്രോട്ടോകോൾ എന്ന ഉമ്മാക്കി കാട്ടി സ്വാഭാവിക നീതി നിഷേധിക്കപ്പെടുക ആയിരുന്നു.
ഇതേ അനുഭവം തന്നെയാണ് ഇപ്പോൾ ജിൻസിനും പങ്കിടാനുള്ളത്. മനുഷ്യത്വം എന്ന നാലക്ഷരം കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ മറക്കുകയാണ് എല്ലാ സർക്കാർ സംവിധാനവും. ഇതേ സംവിധാനങ്ങൾ തന്നെ ആർക്കാവശ്യമുള്ളപ്പോൾ സകല പ്രോട്ടോക്കോളും മറക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്നലെ ആയിരക്കണക്കിനാളുകൾ തടിച്ചു കൂടിയ എടപ്പാൾ മേൽപ്പാല ഉദ്ഘാടനം.
ഇതോടെ ഇത്തരം കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി നിയമ നടപടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ജിൻസ്. തന്നെക്കൊണ്ട് സാധിക്കും പോലെ ഇക്കാര്യത്തിൽ നിയമ നടപടിയുമായി മുന്നോട്ടു പോകും എന്നാണ് ഈ യുവാവിന്റെ നിലപാട്. ഒരു മറുപടി പോലും നൽകാനില്ലാതെ നിഷേധാത്മക നിലപാട് സ്വീകരിച്ചതാണ് ജിൻസിനെയും കുടുംബത്തെയും ഏറെ വിഷമിപ്പിക്കുന്നത്.
Stories you may Like
- ലണ്ടൻ - കൊച്ചി ഡയറക്റ്റ് ഫ്ളൈറ്റ് ആവിയായോ?
- കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു
- ബ്രിട്ടനിലെ നിയമ വ്യവസ്ഥയെ നിസാരമായി കാണുന്ന മലയാളി ശീലം കുരുക്കാകുമ്പോൾ
- കിട്ടാത്ത വിസ പുതുക്കി തരാം എന്ന ഓഫറും സജീവം; ചതിയുടെ വലയിൽ ഇനിയും കുടുങ്ങരുത്
- അടിച്ചു പൂസായ മലയാളി വനിത കെയർ ജീവനക്കാരിക്ക് ജോലി നഷ്ടമായി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍