മകളുടെ സ്വപ്നത്തിനായി വീട് പണയപ്പെടുത്തി മലയാളി മാതാപിതാക്കൾ; പൈലറ്റാകാൻ സ്വപ്നം കാണുന്ന ഐശ്വര്യയ്ക്ക് വേണ്ടി 82 ലക്ഷം രൂപ വായ്പ എടുത്തു ധീരത കാട്ടിയതു തിരുവനന്തപുരം സ്വദേശികൾ; പണം ഉണ്ടെങ്കിൽ മാത്രം പഠിക്കാൻ പറ്റുന്ന ബ്രിട്ടനിലെ പൈലറ്റ് കോഴ്സിൽ ചേരാൻ ധൈര്യ സമേത മുന്നോട്ടു വന്ന് നിരവധി മലയാളികൾ; ബ്രിട്ടനിൽ മലയാളി പൈലറ്റുമാർ ലോകം കീഴടക്കുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: മക്കളെ നല്ല നിലയിൽ പഠിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ശരാശരി മലയാളി മാതാപിതാക്കൾ. ലോകത്ത് ഏതു കോണിൽ ആയാലും മലയാളികൾ ഇക്കാര്യത്തിൽ മുന്നിലാണ്. ബ്രിട്ടനിലെ ധീരരായ മലയാളി മാതാപിതാക്കളുടെ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലണ്ടനിലെ ന്യൂഹാമിൽ നിന്നും. സാധാരണ വരുമാനക്കാരായ അച്ഛനും അമ്മയും മകളുടെ ആഗ്രഹത്തിന് വേണ്ടി സ്വന്തം വീട് പണയപ്പെടുത്തിയിരിക്കുന്നു. 82 ലക്ഷം രൂപയ്ക്കാണ് ഈ മാതാപിതാക്കൾ വീട് പണം വെച്ചത്. കോട്ടയം കുട്ടിക്കാനം ചെമ്പൻകുളം തറവാട്ടിലെ ബിജു ബാലചന്ദ്രനും പത്നി രജിതമാണ് മകൾക്ക് വേണ്ടി ഈ ധീരത കാണിച്ചത്. മക്കൾ നല്ല നിലയിൽ എത്തണം എന്ന ചിന്തയുള്ള വെറും സാധാരണക്കാരായ ദമ്പതികളാണ്. അതിനായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ ജീവിതം ഇവർ മാറ്റിവച്ചതും.
രണ്ടു പേരും ആഴ്ചയിൽ അമ്പതു മണിക്കൂർ വീതമാണ് ജോലി ചെയ്തതും. എന്നാൽ ആ കഷ്ടപ്പാടുകൾ വെറുതെ ആയില്ല എന്നതാണ് ഇപ്പോൾ യുകെ മലയാളി സമൂഹത്തിനു മാതൃക ആയി മാറുന്നത്. ഇപ്പോൾ ഇളയമകൾ ഐശ്വര്യയ്ക്ക് പൈലറ്റ് ആകണം എന്ന ആഗ്രഹം സാധ്യമാക്കാനാണ് പഠനചെലവിന് ആവശ്യമായ പണം കണ്ടെത്താൻ ഇവർ വീട് പണയപ്പെടുത്തിയിരിക്കുന്നത്.
യുകെയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നൽകാത്ത അപൂർവം കോഴ്സുകളിൽ ഒന്നാണ് പൈലറ്റ് പഠനം. ആവശ്യമായ മുഴുവൻ പണവും സ്വന്തമായി കണ്ടെത്തണം. മൂന്നു വർഷത്തെ ഡിഗ്രി കോഴ്സ് പഠിച്ചിറങ്ങുമ്പോഴേക്ക് ശരാശരി 1.30 ലക്ഷം പൗണ്ട് എങ്കിലും ചെലവാകുമെന്നു യുകെ മലയാളികൾക്കിടയിലെ ആദ്യ പൈലറ്റ് ആകാൻ തയ്യാറെടുക്കുന്ന കാർഡിഫിലെ അലൻ റെജി പറയുന്നു. പരിശീലനം പൂർത്തിയാക്കി ഒറ്റയ്ക്കുള്ള പറക്കൽ തുടങ്ങിയിരിക്കുന്ന അലൻ ഇപ്പോൾ ന്യൂസിലാന്റിൽ തന്റെ അവസാനവട്ട പരിശീലനങ്ങൾ പൂർത്തിയാക്കുകയാണ്.
തന്റെ പഠന ചെലവിനു വേണ്ടി ഒഴിവു സമയങ്ങളിൽ പലവിധ ജോലികൾ വരെ ചെയ്തു പണമുണ്ടാക്കിയ കാര്യം അലൻ മുൻപ് ബ്രിട്ടീഷ് മലയാളി വായനക്കാരുമായി പങ്കിട്ടിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഏതാനും മാസം ടാക്സി ഡ്രൈവർ ആയും വേഷം ഇടേണ്ടി വന്ന കാര്യം അലൻ പറയുമ്പോൾ അത്ഭുതത്തോടെയേ കേട്ടിരിക്കാൻ ആകൂ. ഇപ്പോൾ പൈലറ്റ് പഠനത്തിന് തയ്യാറെടുപ്പ് നടത്തിയതിന്റെ മറ്റൊരു വിസ്മയ കഥകളാണ് ന്യൂഹാമിലെ ഐശ്വര്യയ്ക്ക് പറയാനുള്ളത്.
ദിവസേനെ 14 ലക്ഷം ആളുകൾ വായിക്കുന്ന മെട്രോ പത്രത്തിൽ ഇവരെക്കുറിച്ചുള്ള വാർത്ത ഇന്നലെ പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ വിവരം മലയാളി സമൂഹത്തിൽ എത്തുന്നത്. ഐശ്വര്യ പഠിക്കുന്ന ന്യൂഹാം കോളീജിയറ്റ് സിക്സ്ത് ഫോം സെന്ററിലെ ഹെഡ് ടീച്ചർ മുഹ്സിൻ ഇസ്മായിൽ മുൻകൈ എടുത്താണ് ദേശീയ മാധ്യമങ്ങളെ ബന്ധപ്പെട്ടത്. ഇതോടെ മാതാപിതാക്കളുടെ പ്രയ്തനം സമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിക്കാൻ ദേശീയ മാധ്യമങ്ങൾ തയ്യാറാവുക ആയിരുന്നു. വരും ദിവസങ്ങളിൽ മറ്റു പ്രധാന മാധ്യമങ്ങളിലും ഐശ്വര്യയുടെ സ്വപ്നം പൂവണിയാൻ തയാറാകുന്ന വാർത്ത പ്രത്യക്ഷപ്പെടും. മാധ്യമ പ്രതിനിധികൾ ഇതിനകം കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഐശ്വര്യ പൈലറ്റായി കുപ്പായമിടുമ്പോൾ യുകെ മലയാളി സമൂഹത്തിലെ ആദ്യ വനിതാ പൈലറ്റ് എന്ന കിരീടവും ഈ പെൺകുട്ടിക്കൊപ്പം ചേർന്നു നിൽക്കും.
കഴിഞ്ഞ വർഷത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ യുവ പ്രതിഭകളിൽ അലൻ പിടിച്ചതും കവൻട്രി കേരള സ്കൂളിൽ എത്തി മലയാളികുട്ടികളുമായി നടത്തിയ സംവാദത്തിൽ പറഞ്ഞ കാര്യങ്ങളും ഒക്കെ പൈലറ്റ് കോഴ്സിനെക്കുറിച്ചു കൂടുതൽ അറിയാൻ സഹായകമായി. ഇതോടെ തീരുമാനവും വേഗത്തിലായി. മകൾക്ക് പൈലറ്റാകാൻ ഉള്ള ആഗ്രഹം ചെറുപ്പത്തിലേ പറഞ്ഞിട്ടുണ്ടെങ്കിലും എ ലെവൽ പഠനത്തിന് ബുദ്ധിമുട്ടുള്ള കണക്കും ഫിസിക്സും ഒന്നിച്ചെടുത്തതോടെ പൈലറ്റാകാൻ ഉള്ള തീരുമാനം തന്നെയാണെന്ന് മാതാപിതാക്കൾ ഉറപ്പിച്ചു.
പഠിക്കാൻ മിടുക്കിയായ ഐശ്വര്യ മുഴുവൻ വിഷയങ്ങളിലും മികച്ച മാർക്കിലാണ് ജിസിഎസ്ഇ പാസായത്. അതിനാൽ ബുദ്ധിമുട്ടുള്ള രണ്ടു വിഷയവും ഒന്നിച്ചെടുക്കണ്ട എന്ന് ഉപദേശിച്ചിട്ടും മകൾ ആ വഴി തിരഞ്ഞെടുക്കുക ആയിരുന്നു എന്ന് ബിജു പറയുന്നു. ആറു വർഷം മുൻപ് മൂത്തമകൾ അശ്വതി മുഴുവൻ വിഷയത്തിലും എ ഗ്രേഡ് നേടി മെഡിസിൻ പഠനം തിരഞ്ഞെടുത്തിരുന്നു. അന്ന് മുതൽ മികവ് കാട്ടുന്ന കുട്ടികളെ കുറിച്ച് പ്രത്യക്ഷപ്പെടുന്ന ഫീച്ചറുകൾ ഇദ്ദേഹം മുടങ്ങാതെ വായിക്കുന്നുണ്ട്. അതിനാൽ മക്കളെ പഠിപ്പിക്കാൻ പണം മുടക്കുന്നതിൽ ഒരിക്കലും രണ്ടാമതൊരു ചിന്ത ഉണ്ടായിട്ടില്ല. തനിക്കു 18 വയസുള്ളപ്പോൾ പിതാവിന്റെ മരണം മൂലം പഠനം നിർത്തേണ്ടി വന്ന ബിജു ആ സങ്കടം തീർക്കുന്നത് മക്കളിലൂടെയാണ്. പതിനേഴു വയസായപ്പോൾ തന്നെ പൈലറ്റ് പരിശീലന യോഗ്യത നേടിയ ഐശ്വര്യ 18 തികയാൻ കാത്തിരിക്കുകയാണ് കോഴ്സിൽ പ്രവേശനം നേടാൻ.
അതിനിടയിൽ എ ലെവൽ പഠനം പൂർത്തിയാക്കാൻ കഴിയും എന്നതും ഈ മിടുക്കിക്ക് ഒട്ടും സമയം കളയാതെ പൈലറ്റ് പഠനത്തിലേക്ക് പ്രവേശിക്കാൻ അവസരം നൽകും. കോഴ്സ് പാസായാൽ ഐശ്വര്യയുടെ കയ്യിൽ എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ് എ ടി പി എൽ - എത്തും. ഇതോടെ വിമാനം പറത്താനും യോഗ്യതയാകും. മക്കളുടെ ആഗ്രഹം സാധിക്കാൻ കൂടെ നിൽക്കുന്നതിലും വലിയ സന്തോഷം വേറെ എന്തുണ്ട് എന്ന് ബിജു ചോദിക്കുമ്പോൾ ഇത്രയും സ്നേഹമുള്ള പിതാവിന്റെ മക്കളായി ജനിക്കാൻ സാധിച്ചതല്ലേ ഏറ്റവും വലിയ പുണ്യമെന്നു ഐശ്വര്യയും അശ്വതിയും ഒരേപോലെ ചോദിക്കും.
ആദ്യമായി അഞ്ചു വയസുള്ളപ്പോൾ കേരളത്തിൽ വർക്കലയിലും കൂട്ടിക്കലിലും ഉള്ള തറവാട്ടു വീടുകളിലേക്കുള്ള യാത്രയിൽ പ്ലെയിനിൽ കാലെടുത്തു വച്ചപ്പോൾ മുതൽ തന്നെ ഒരു വികാരമായി അത് പിന്തുടരുക ആയിരുന്നെന്നു ഐശ്വര്യ പറയുന്നു. ഒരിക്കലും ആ ആഗ്രഹത്തിൽ നിന്നും മോചനം നേടാൻ സാധിച്ചിട്ടില്ല. വിമാനം ഒരു വലിയ പക്ഷിയെ പോലെ പറക്കുന്നതായാണ് തനിക്കു തോന്നുന്നത്. തന്റെ ആഗ്രഹത്തിന് ഒപ്പം നിൽക്കുന്ന മാതാപിതാക്കളെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനവും ആദരവും കടപ്പാടും എല്ലാം ചേർന്ന വികാരങ്ങളാണ് മനസ്സിൽ നിറയുന്നത്, കൂടെ ഒരിക്കലും തീർക്കാൻ പറ്റാത്ത സ്നേഹക്കടവും.
അതിനായി ആഴ്ചയിൽ ശരാശരി 50 മണിക്കൂർ വരെയാണ് ഇദ്ദേഹം കഠിനാദ്ധ്വാനം ചെയ്യുന്നത്. ഭാര്യ രാജിതയും മക്കളുടെ പഠനത്തിന് വേണ്ടി ടെസ്കോയിൽ ഡ്യൂട്ടി മാനേജരായി ജോലി ചെയ്യുകയാണ്. ബൾഗേറിയയിൽ പഠിക്കുന്ന മൂത്ത മകൾക്കു വേണ്ടിയും നല്ലൊരു സമ്പാദ്യം ചെലവിട്ടു കഴിഞ്ഞു. മറ്റൊരു വീട് കൂടിയുള്ള ബിജു ഇളയമകൾക്കു പൈലറ്റ് പ്രവേശനം ഉറപ്പാണെന്നു വ്യക്തമായപ്പോഴാണ് വീട് വീണ്ടും പണയപ്പെടുത്താൻ നിശ്ചയിച്ചത്. പൈലറ്റാകാൻ വേണ്ട അടിസ്ഥാന യോഗ്യതകൾക്കുള്ള 13 പ്രിലിമിനറി ടെസ്റ്റുകളും പാസായാണ് ഐശ്വര്യ വെസ്റ്റ് സസക്സിലെ ക്രൗളി എൽ ത്രീ ഹാരിസ് എയർലൈൻ അക്കാഡമിയിൽ പഠനത്തിന് യോഗ്യത നേടിയിരിക്കുന്നത്. ഈ അക്കാദമിക്ക് ലോകമൊട്ടാകെ ആയി 31 എയർലൈനുകളുമായി ക്യാമ്പസ് റിക്രൂട്ട്മെന്റ് കരാർ ഉള്ളതിനാൽ പഠന ശേഷം ജോലിയും പ്രയാസമായി മാറിയേക്കില്ല.
Stories you may Like
- താരദമ്പതികൾ പിരിഞ്ഞോ! മുംബൈ മാധ്യമങ്ങുടെ ചുടൻ ചർച്ചയുടെ യാഥാർഥ്യമെന്ത്?
- വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി ഐശ്വര്യ രാജേഷ്
- അടുത്ത 25 വർഷത്തേക്ക്കൂടി ഭരണം ബിജെപിക്കോ?
- ഐശ്വര്യ റായി പരാമർശത്തിൽ മുൻ പാക് താരം മാപ്പ് പറഞ്ഞതിന് പിന്നാലെ ട്വീറ്റുമായി ബച്ചൻ
- 'അഴിമതിയിൽ ഒത്തുതീർപ്പില്ല, ഗെലോട്ട് സർക്കാർ നടപടിയെടുത്തേ മതിയാവൂ'
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്