ലണ്ടനിൽ മരിച്ച ഹോട്ടൽ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം വൈകുന്നു; ശിവപ്രസാദ് ദിവസങ്ങൾക്കു മുന്നേ മരിച്ചിരുന്നതായി സൂചന; വിവരങ്ങൾ അറിയാൻ കഴിയാതെ വേദനിച്ച് ഭാര്യയടക്കം കുടുംബാംഗങ്ങൾ; കൊച്ചച്ചന് എന്തുപറ്റിയെന്ന ചോദ്യവുമായി ജ്യേഷ്ഠന്റെ മകൾ സോഷ്യൽ മീഡിയയിൽ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ലണ്ടനിൽ റേഞ്ച് ഹോട്ടലിൽ ഇന്ത്യൻ പാചക വിദഗ്ധൻ ആയി ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി ശിവപ്രസാദ് നായർ ആരുമറിയാതെ മരണത്തിന് കീഴടങ്ങിയ വാർത്ത ലണ്ടനിലെ മലയാളി സമൂഹത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ് കഴിയുന്നത്. അതിനാൽ തന്നെ മരണം നടന്നത് ആരും അറിയാതെ പോയി. ഏതാനും ദിവസമായി നാട്ടിലേക്കു ഫോൺ വിളി എത്താതിരുന്നതിനെ തുടർന്ന് ഭാര്യ യുകെയിലുള്ള ഏതാനും സുഹൃത്തുക്കളെ ബന്ധപ്പെട്ട ശേഷം മുറിയിൽ അന്വേഷണം നടത്താൻ എത്തിയവരാണ് മരിച്ചു കിടക്കുന്ന നിലയിൽ ശിവപ്രസാദിന്റെ കണ്ടെത്തുന്നത്.
ഇക്കഴിഞ്ഞ ഡിസംബർ 18 വരെ ശിവ പ്രസാദ് ജോലിക്കെത്തിയിരുന്നതായി ഹോട്ടൽ മാനേജർ വ്യക്തമക്കിയിരുന്നു. പിറ്റേന്ന് നാട്ടിലേക്കു വിളിച്ചു സംസാരിച്ചതായി ശിവയുടെ പത്നി ശാലു ശിവപ്രസാദും അറിയിച്ചു. അതിനു ശേഷമാണു ശിവയെ കുറിച്ചുള്ള വിവരങ്ങൾ നഷ്ടമാകുന്നത്. ഈ ദിവസങ്ങൾക്കിടയിൽ എപ്പോഴോ മരണം സംഭവിച്ചു എന്ന് ഊഹിക്കാൻ മാത്രമേ ഇപ്പോൾ കഴിയൂ.
അതിനിടെ ശിവ ജോലി ചെയ്തിരുന്ന ലണ്ടൻ ടവർ ബ്രിജ് ഹോട്ടൽ മാനേജർ മുഹമ്മദ് രാംസി പറയുന്ന വിവരങ്ങൾ മാത്രമാണ് കുടുംബത്തിനുള്ളത്. മെട്രോപൊളിറ്റൻ പൊലീസിൽ നിന്നുള്ള സന്ദേശം ഇതുവരെ കുടുംബത്തെ തേടി എത്തിയിട്ടില്ല. പലയിടത്തു നിന്നായി പല തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നത് മൂലം ഏറെ വിഷമാവസ്ഥയിലാണ് ശിവയുടെ കുടുംബ അംഗങ്ങൾ. ഇന്നലെ അദ്ദേഹത്തിന്റെ ഭാര്യ സഹോദരൻ ലണ്ടനിൽ നിന്നുള്ള വിവരങ്ങൾ തേടുകയാണ്.
എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു കുടുംബത്തിൽ നിന്നും ആവശ്യമായ രേഖകൾ എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കു ശിവയുടെ ഭാര്യ സഹോദരൻ സിജുവാണ് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. അസ്വാഭാവിക മരണം എന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ പൊലീസ് വിട്ടു നൽകൂ എന്നതിനാൽ പോസ്റ്റ് മോർട്ടം സംബന്ധിച്ച നടപടിക്രമങ്ങൾക്ക് സാധാരണയിൽ കവിഞ്ഞ താമസം നേരിട്ടേക്കും എന്നാണ് കരുതപ്പെടുന്നത്. എങ്കിലും 10, 12 ദിവസത്തിനകം ശിവയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ കഴിയും എന്നാണ് കരുതപ്പെടുന്നത്.
എന്നാൽ വിവരങ്ങൾ അറിയാൻ വെമ്പൽ കൊള്ളുന്ന ശിവയുടെ കുടുംബത്തിൽ നിന്നും പൊള്ളൽ അനുഭവപ്പെടുന്ന ഒരു ചോദ്യവും ആയാണ് ശിവയുടെ സഹോദര പുത്രി ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ശിവയുടെ ഫേസ്ബുക്കിൽ എത്തി കൊച്ചച്ഛ, ഞാൻ പാറുവാണ്, കൊച്ചച്ഛന് എന്ത് പറ്റി? എന്ന ചോദ്യം കരൾ നുറുക്കും വേദനയോടെ മാത്രമേ വായിച്ചു പോകാൻ കഴിയൂ. ശിവപ്രസാദിന്റെ മരണം സൃഷ്ടിച്ച ശൂന്യതയും കൃത്യമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യവും ആ കുടുംബത്തെ എത്രമാത്രം വേദനയുടെ കാണാക്കയത്തിൽ തള്ളിയിട്ടിരിക്കുന്നു എന്ന് കൂടിയാണ് ശിവ സ്നേഹപൂർവ്വം പാറൂ എന്ന് വിളിക്കുന്ന സ്വന്തം വീട്ടിലെ പെൺകുട്ടി ചോദിച്ചിരിക്കുന്നത്.
അതേ സമയം ഭാര്യയും ശിവയുടെ അച്ഛനും അടക്കമുള്ള ഉറ്റ ബന്ധുക്കൾ മരണം അറിഞ്ഞിട്ടുണ്ട് താനും. എന്നാൽ ജോലിക്കു എത്താതിരുന്ന ശിവയെ കുറിച്ച് ഹോട്ടൽ അധികൃതർ അന്വേഷണം നടത്തിയിരുന്നോ എന്ന കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഒറ്റയ്ക്ക് താമസിച്ചിരുന്നതും മരണം മറ്റാരും അറിയാതെ പോകാൻ കാരണമായി എന്ന് കരുതപ്പെടുന്നു.
പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പൊലീസ് അധികൃതർ ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് ഹോട്ടൽ അധികൃതർക്ക് വിവരങ്ങൾ കൈമാറാൻ സമയം അനുവദിച്ചിരിക്കുന്നത്. ഇതിനു ശേഷം മാത്രമേ മരണം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കൂ. ഇന്നലെ അർദ്ധ രാത്രിയും ശിവയുടെ മരണം സംബന്ധിച്ച വിവരങ്ങൾ തേടി കേരളത്തിൽ നിന്നും ഫോൺകോളുകൾ എത്തിയിരുന്നു. ശിവയുടെ കുടുംബം അദ്ദേഹത്തിന്റെ മരണത്തിൽ എത്രമാത്രം ആകുലത അനുഭവിക്കുന്നു എന്ന് കൂടിയാണ് നിരന്തരമുള്ള ഫോൺ വിളികൾ തെളിയിക്കുന്നത്.
എന്നാൽ ആർക്കോ സംഭവിച്ച ഒരു മരണം എന്ന മട്ടിൽ നിസ്സംഗമായ യുകെ മലയാളി സമൂഹത്തിന്റെ നിർവികാരത ഭയപ്പെടുത്തുന്നതാണ്. സാധാരണയായി മരണം പോലുള്ള ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഒന്നിക്കാൻ വെമ്പൽ കൊള്ളുന്ന മലയാളി സമൂഹം വ്യക്തമായ വിവരങ്ങൾ അറിയാത്തതിനാലും സൗഹൃദ ബന്ധങ്ങളുടെ കുറവും മൂലമാകും ഈ നിർവികാരത പ്രകടിപ്പിക്കുന്നതെന്നു കരുതപ്പെടുന്നു.
ശിവയോടൊപ്പം മുൻപ് ജോലി ചെയ്തിരുന്ന ലീഡ്സിലെ മലയാളിയും ശിവയുടെ ഫേസ്ബുക്ക് സുഹൃത്ത് മുഖേനെ സഹായ വാഗ്ദാനവും ആയി രംഗത്ത് വന്ന ന്യൂകാസിൽ മലയാളി രാജേഷുമാണ് ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങാൻ സന്നദ്ധത കാണിച്ചത്. മൃതദേഹം ഏറ്റെടുക്കുന്നത് ഉൾപ്പെടെ എന്താവശ്യത്തിനും ലണ്ടനിൽ എത്താൻ താൻ തയ്യാറെന്നു രാജേഷ് അറിയിച്ചിട്ടുണ്ട്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോഗ്രസീവ് മലയാളി സൊസൈറ്റി പ്രവർത്തകരും ആവശ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേ സമയം ശിവപ്രസാദ് ജോലിക്കു ചെല്ലാതിരുന്നതിനെ തുടർന്ന് ഹോട്ടലിൽ നിന്നും അന്വേഷണം ഉണ്ടായോ എന്ന കാര്യം വ്യക്തമല്ല. അഥവാ, ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ലീവ് വിളിച്ചിരുന്നെങ്കിൽ ആരും തുടർ അന്വേഷണം നടത്താതെ പോയതാകും മരണം നടന്ന വിവരം പുറം ലോകം അറിയാതെ പോകാൻ കാരണം എന്നും കരുതപ്പെടുന്നു. ശിവപ്രസാദിന് മലയാളി സമൂഹവുമായി അധികം അടുപ്പമുണ്ടായിരുന്നില്ല.
ലണ്ടനിലെ ഏറ്റവും തിരക്കുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ശൃംഖലയാണ് റേഞ്ച് ഹോട്ടലുകൾ. നഗരത്തിൽ മൂന്നു ഹോട്ടലുകൾ ഉള്ളതിൽ ശിവപ്രസാദ് ഏതിലായിരുന്നു എന്നതും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നേരത്തെ മാരിയറ്റ് ഹോട്ടലിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കുക്കറിൽ ബിരുദം നേടിയ ശിവ പ്രസാദ് തൊഴിൽ രംഗത്ത് ഏറെ പ്രാഗൽഭ്യം തെളിയിച്ചിരുന്നു എന്നാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം. ശാലു ശിവപ്രസാദാണ് ഭാര്യ. രണ്ടു കുഞ്ഞുങ്ങളുമുണ്ട്.
Stories you may Like
- ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം സഫിയയ്ക്ക് വിട്ടുനൽകി കുടുംബം
- പീച്ചിയിൽ തോണിമറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി
- ദേശീയ ഹാൻഡ് ബോൾ താരത്തെ മർദ്ദിച്ചതിന് പിന്നിൽ
- വിദേശ രാജ്യങ്ങളിൽ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
- അദ്ധ്യാപികയായ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍