മലയാളി യുവതി ഭാഗ്യയെ ജീവിത പങ്കാളിയാക്കിയ അയർലണ്ടുകാരൻ മദ്യ വ്യവസായി റോബർട്ട് പുതിയ ബ്രാൻഡിന് പേരിട്ടത് ''മഹാറാണി'' എന്ന്; കറുവപ്പട്ടയുടെയും ജാതിപത്രിയുടെയും രുചിക്കൂട്ടിൽ പുറത്തുവരുന്ന ജിൻ മദ്യത്തിന് തൊട്ടാൽ പൊള്ളുന്ന വില; മദ്യക്കുപ്പിയിൽ കേരളത്തിലെ ഓരോ സ്ത്രീക്കും വേണ്ടി അഭിവാദ്യവും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ : കൊല്ലംകാരിയായ ഭാഗ്യ എന്ന സോഫ്ട്വെയർ എൻജിനിയർ അയർലണ്ടുകാരൻ റോബർട്ടിന്റെ ജീവിതത്തിലേക്ക് എത്തുന്നത് അവിചാരിതമായാണ് . അന്യ നാട്ടുകാരിയായ പുതിയ പങ്കാളി ജീവിതത്തിൽ എത്തിയപ്പോൾ അവളുടെ നാടും വീടുമൊക്കെ കഥകളായും ചരിത്രമായും ഒക്കെ റോബെർട്ടിനെ സ്വാധീനിച്ചിരിക്കണം .
അതോടെ റോബർട്ട് തീരുമാനമെടുത്തു , തന്റെ ഭാര്യയുടെ നാടിനോട് തനിക്കുള്ള സ്നേഹം പ്രകടിപ്പിക്കാൻ എന്തെങ്കിലും ചെയ്യണം , അതും ഓർമ്മിക്കപ്പെടും വിധത്തിൽ . അങ്ങനെ മദ്യവ്യവസായിയായ റോബർട്ട് തന്റെ മദ്യ ഉല്പാദന ശാലയിൽ പുതിയ രുചിക്കൂട്ട് തേടിയപ്പോൾ ഭാര്യ അടുക്കളയിൽ ഉപയോഗിക്കുന്ന കേരളത്തിന്റെ സ്വന്തം സുഗന്ധവ്യഞ്ജന കൂട്ടുകൾ തേടിയെത്തി . പല രൂപത്തിലും ഭാവത്തിലും രുചിയിലുമുള്ള മദ്യങ്ങൾ ലോകത്തെല്ലായിടത്തും ഉള്ളപ്പോൾ എന്തുകൊണ്ട് കേരളത്തിന്റെ പേരിൽ അഭിമാനിക്കാവുന്ന രുചിക്കൂട്ട് തയാറാക്കിക്കൂടാ എന്ന ചിന്തയിലാണ് റോബർട്ട് മലയാളികളുടെ അടുക്കളയിൽ ഒഴിവാക്കാൻ പറ്റാത്ത സുഗന്ധവ്യന്ജങ്ങൾ തേടിയെത്തിയത് .
ഒടുവിൽ അദ്ദേഹത്തിന്റെ മനസ് ഉടക്കിയത് ജാതിപത്രിയിലും കറുവപ്പട്ടയിലും . മലയാളികൾ കഴിക്കുന്ന ദോശയോട് സാമ്യമുള്ള പാൻകേക്ക് എന്ന വിഭവത്തിലും ബേക്കറി വിഭവങ്ങളിലും കറുവപ്പട്ട ധാരാളമായി ഉപയോഗിക്കുന്ന ശീലം ബ്രിട്ടനിലും അയർലണ്ടിലും ഉള്ളതിനാൽ പുതിയ രുചിക്കൂട്ടിൽ കറുവപ്പട്ടയുടെ സ്ഥാനം രണ്ടാമത് ആലോചിക്കാതെ റോബർട്ട് ഉറപ്പിക്കുകയും ചെയ്തു . എന്നാൽ അല്പം കടുപ്പം കൂടിയ ഗന്ധവും രുചിയും ഉള്ള ജാതിക്ക കൂടി പുതിയ ജിൻ മിശ്രണത്തിൽ ഇടം പിടിച്ചത് ഏറെ നാളത്തെ ആലോചനക്ക് ശേഷമാണു . ഒടുവിൽ നല്ല കടുപ്പമുള്ള ചായ എന്ന് പറയുംപോലെ തന്റെ കടുപ്പം കൂടിയ ജിൻ മികച്ച ഒരു പേരിൽ അറിയപ്പെടണം എന്ന ആഗ്രഹം റോബർട്ട് പങ്കാളിയായ ഭാഗ്യയുമായി ചർച്ച ചെയ്യപ്പെട്ടതോടെയാണ് ഇംഗ്ലീഷിലെ രാജ്ഞിക്കു സമാനമായ മഹാറാണി എന്ന പേര് പിറവിയെടുത്തത് .
ഇപ്പോൾ ഈ ബ്രാൻഡിന്റെ പിറവി പ്രമുഖ ഇംഗ്ലീഷ് ലൈഫ് സ്റ്റൈൽ മാഗസിനുകളും ടാബ്ലോയ്ഡുകളും ഒക്കെ ആഘോഷമാക്കുകയാണ് . പതിവിൽ നിന്നും വെത്യസ്തമായ തരത്തിൽ കിഴക്കിന്റെ രുചിക്കൂട്ടുമായി പിറവിയെടുത്ത ജിൻ പാശ്ചാത്യർക്ക് അത്ഭുതമാകുകയാണ് . തനിമ കാത്തുസൂക്ഷിക്കുന്ന ജിൻ എന്നും മദ്യം ഇഷ്ട്ടപ്പെടുന്നവരുടെയും മദ്യത്തിൽ പുതുമകൾ പരീക്ഷിക്കാൻ ഇഷ്ട്ടപ്പെടുന്നവരുടെയും ഏറ്റവും പ്രിയപ്പെട്ട വിഭവം കൂടിയായതിനാൽ പുതിയ അതിഥി അതിവേഗം ശ്രദ്ധ നേടുകയാണ് .
ഒറ്റവലിക്ക് അകത്താക്കി ശീലമുള്ള മലയാളിക്ക് ജിൻ അത്ര രസിക്കുന്ന മദ്യക്കൂട്ട് അല്ലെങ്കിലും രുചിയറിഞ്ഞു മദ്യം കഴിക്കുന്ന പാശ്ചാത്യർ ഏറെ ഇഷ്ട്ടപ്പെടുന്ന മദ്യ വിഭവമാണ് ജിൻ . സ്ത്രീകളിൽ ഒട്ടേറെ ആരാധകർ ഉള്ളതും ജിൻ മദ്യത്തിനാണ് . ഇക്കാരണത്താൽ തന്നെ സ്ത്രീകൾക്ക് വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുകയാണ് മഹാറാണി ജിൻ . വത്യസ്തത ഇഷ്ട്ടപെപ്പടുന്ന സ്ത്രീകൾ മഹാറാണിയുടെ ആരധകരായി മാറും എന്നാണ് ഭാഗ്യയുടെയും റോബർട്ടിന്റേയും പ്രതീക്ഷ .
മദ്യകുപ്പിയുടെ പുറകിലെ ലേബലിൽ കേരള സ്ത്രീകളുടെ സമൂഹത്തിൽ ലഭിക്കുന്ന ആദരവും വിപ്ലവകാരികൾ എന്ന പരിവേഷവും ഒക്കെ എടുത്തു പറഞ്ഞാണ് ആദരവ് അർപ്പിക്കുന്നത് . കേരളത്തിലെ സ്ത്രീ ശാക്തീകരണം ലോകത്തിനു തന്നെ മാതൃക ആയതിനാൽ റിബൽ കൗണ്ടി എന്നറിയപ്പെടുന്ന കോർക്കിൽ നിന്നും ജന്മം എടുത്ത മദ്യത്തിന് മഹാറാണി എന്ന പേര് തികച്ചും അനുയോജ്യം എന്നാണ് റോബർട്ടിന്റെ വിലയിരുത്തൽ . അരനൂറ്റാണ്ടിനിടയിലെ കോർക്ക് നഗരത്തിലെ ആദ്യ ഡിസ്റ്റിലറിയാണ് റോബർട്ടിന്റേത്. നാലു കോടി രൂപ ചെലവിൽ ആരംഭിച്ച ഡിസ്റ്റിലറിയുടെ ആദ്യ ജിൻ കൂടിയാണ് മഹാറാണി എന്നതും പ്രത്യേകതയാണ് . ഈ പ്രത്യേക ബ്രാൻഡിന് തന്റെ ജീവിത പങ്കാളിയുടെ സാന്നിധ്യമാണ് കാരണമെന്നു പറയാനും റോബർട്ട് മടിക്കുന്നില്ല .
കോർക്ക് പട്ടണത്തിന്റെയും കേരളത്തിന്റെയും പാരമ്പര്യ സമ്മിശ്രണമാണ് മഹാറാണിയുടെ വീര്യം എന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. കമ്പിളി നാരങ്ങയുടെ രുചിയിലേക്കു കറുവപ്പട്ടയും ജാതിപത്രിയും ചേരുന്ന പ്രത്യേക മിശ്രണമാണ് മഹാറാണിയുടേത് . ഇതിനാവശ്യമായ വസ്തുക്കൾ ഒക്കെയെത്തുന്നതും കേരളത്തിലെ ഒരു വനിതാ സൊസൈറ്റിയുടെ പക്കൽ നിന്നുമാണ് എന്നത് മറ്റൊരു പ്രത്യേകത . ഇതോടെ കേരളത്തിന് കൂടി ഭാഗികമായി അവകാശപ്പെടുകയാണ് മഹാറാണിയുടെ ''പേറ്റന്റ് ''. പേരിൽ മാത്രമല്ല പിറവിക്കും കൂടി കേരളത്തിന് ന്യായമായ അവകാശം പങ്കുപറ്റാം എന്ന് ചുരുക്കം .
കൊല്ലം സ്വദേശിയായ ഭാഗ്യ ചെന്നൈയിലെ സോഫ്ട്വെയർ എൻജിനിയർ പഠനശേഷമാണ് ഡബ്ലിനിൽ ഉപരി പഠനത്തിന് എത്തുന്നത് . ഇതിനിടയിൽ കണ്ടുമുട്ടിയ പരിചയമാണ് റോബെർട്ടും ഒത്തുള്ള ജീവിതത്തിനു വഴി തുറന്നതു . അയർലണ്ടിലെ പ്രധാന രണ്ടാമത്തെ പട്ടണമായ കോർക്ക് കൗണ്ടിയിൽ നിന്നുമാണ് പുതിയ ജിൻ പിറവിയെടുത്തിരിക്കുന്നത് . റിബൽ കൗണ്ടി എന്ന അപരനാമം ഉള്ള ഈ പട്ടണത്തിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മഹാറാണി ജിൻ ഒരു റിബൽ പരിവേഷത്തിലാണ് മദ്യപകർക്കു മുന്നിൽ എത്തുന്നത് . ബയോ കെമിസ്റ് ആയി നീണ്ട കാലത്തേ അനുഭവ സമ്പത്തുള്ള റോബർട്ട ഏറെക്കാലം മദ്യകയറ്റുമതി നടത്തി വിപണിയുടെ രുചി ശരിക്കറിഞ്ഞ ശേഷമാണു നിർമ്മാണത്തിലേക്കു കടക്കുന്നത് .
കോവിഡ് വന്നതിനാൽ ഈ പുതിയ മദ്യത്തിന്റെ അന്താരാഷ്ട്ര വിപണി പ്രവേശം വൈകുകയാണ് . എന്നാൽ ഐറിഷ് മാൾട്ട് ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴി ആവഹ്സ്യക്കാർക്കു വേണ്ടി മഹാറാണി വീട്ടിൽ എത്തും. എന്നാൽ മഹാറാണിക്ക് തൊട്ടാൽ പൊള്ളുന്ന വിലയാണ്. ഏതാണ് 4300 രൂപ നൽകണം.
സാമൂഹികരംഗത്ത് ശക്തമായ സാന്നിധ്യമായ കേരളത്തിലെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു' എന്ന് കുപ്പിയിൽ ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. മുലക്കരത്തിനെതിരേ സ്വന്തംമാറിടം അരിഞ്ഞ് പ്രതിഷേധിച്ച നങ്ങേലിയുടെ വീര്യത്തെ അനുസ്മരിക്കാനാണ് കുപ്പിയിലെ ഊരിപ്പിടിച്ച വാളിന്റെ ചിത്രം. ലോക്ഡൗണിന് അയവുവന്ന് പബ്ബുകൾ തുറക്കാൻ തുടങ്ങിയ അയർലൻഡിൽ 'മഹാറാണി'ക്ക് ആവശ്യക്കാരേറെ. കുപ്പിയിലെ മലയാളം എഴുത്തും ചിത്രങ്ങളുംകണ്ട് കൗതുകമുണരുന്നവർ നങ്ങേലിക്കഥയും കേരളത്തിന്റെ ചരിത്രവുമൊക്കെ തേടാറുണ്ടെന്ന് ഭാഗ്യ പറയുന്നു.
ബ്രിട്ടീഷുകാരെ തുരത്തിയ പോരാട്ടവീര്യംകൊണ്ട് 'റിബൽ സിറ്റി' എന്നുകൂടി പേരുള്ള കോർക്ക് നഗരത്തിൽ അങ്ങനെ മലയാളത്തിന്റെ വിപ്ലവസ്പിരിറ്റ് കൂടി ചേർന്നു. അയർലൻഡ് സർക്കാരിന്റെ ഫുഡ് ബോർഡിന്റെ സാമ്പത്തികസഹായത്തോടെയാണ് ഈ സംരംഭം. ഓൺലൈനിലൂടെ കേരളത്തിലും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണിവർ.
കേരളത്തിലെ സുഗന്ധദ്രവ്യങ്ങൾ ഉൾപ്പെടുത്തി ഉൽപന്നമിറക്കാമെന്നതു ഭാഗ്യലക്ഷ്മിയുടെ ആശയമായിരുന്നു.വയനാട്ടിലെ 'വനമൂലിക' എന്ന വനിതാ സ്വയംസഹായ സംഘവുമായി സഹകരിച്ചു ജാതിപത്രി, കറുവപ്പട്ട, ഏലം തുടങ്ങിയവ ഇറക്കുമതി ചെയ്തു ജിൻ ഉൽപാദനം തുടങ്ങി. 49 യൂറോയാണ് (ഏകദേശം 4300 രൂപ) ഒരു കുപ്പിയുടെ വില. 'മോക്ഷം', 'സർഗാത്മകത' എന്നീ മലയാള പദങ്ങളും കുപ്പിയിലുണ്ട്. കേരളത്തനിമയുള്ള റം ആണ് അടുത്ത ലക്ഷ്യം. ജിൻ ഉണ്ടാക്കാൻ പഠിപ്പിക്കുന്ന സ്കൂൾ മറ്റൊരു പദ്ധതി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്