കിർഗിസ്ഥാനിലെ സൈന്യാധിപനെന്ന വാദം ചോദ്യം ചെയ്യപ്പെട്ടപ്പോൾ പുതിയ അവകാശവാദവുമായി ഷെയ്ഖ് റഫീഖ് മുഹമ്മദ്; റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് തനിക്ക് സൈനിക പദവി നൽകിയതെന്ന് പുതിയ വാദം; റഷ്യൻ ഭാഷയിലുള്ള നിയമന ഉത്തരവും പുറത്തുവിട്ടു; പത്ത് ദിവസത്തിനകം കിർഗിസ്ഥാൻ ഉദ്യോഗസ്ഥരുമായി വാർത്താസമ്മേളനം വിളിക്കുമെന്നും വിശദീകരണം
എം പി റാഫി
കോഴിക്കോട്: കിർഗിസ്ഥാനിൽ നിന്ന് ലഭിച്ച സൈനിക പദവിയെ കുറിച്ച് ഒരു മാധ്യമത്തെയോ വ്യക്തികളേയോ തെറ്റിദ്ധരിപ്പിച്ചില്ലെന്നും വിദേശ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള ആശയ വിനിമയത്തിൽ വന്ന കാല താമസമാണ് തനിക്കെതിരെ തെറ്റിദ്ധാരണ പരത്താൻ ഇടയാക്കിയതെന്നും ശൈഖ് റഫീഖ് മുഹമ്മദ്. കോഴിക്കോട് എരവന്നൂർ സ്വദേശിയും ഗാമൺഗ്രൂപ്പ് ചെയർമാനുമായ ശൈഖ് റഫീഖ് തനിക്കെതിരെയുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഫേസ് ബുക്കിലൂടെ വിശദീകരണവുമായി എത്തുകയായിരുന്നു.
അറബ് പത്രമായ ഖലീജ് ടൈംസാണ് റഫീഖിന്റെ സൈനിക പദവി ആദ്യം വാർത്തയാക്കിയത്.പിന്നാലെ മലയാള മാധ്യമങ്ങളടക്കം ഏറ്റുപിടിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഖലീജ് ടൈംസ് വാർത്ത തിരുത്തുകയും മാപ്പു പറയുകയും ചെയ്തതോടെയാണ് ഷ ശൈഖ് റഫീഖിനെതിരെ ആരോപണങ്ങൾ ഉയർന്നത്. കിർഗിസ്ഥാന്റെ സാമ്പത്തിക പേരോഗതിക്ക് റഫീഖിന്റെ പ്രവർത്തനം വലിയ കരുത്തായതായും ഇതോടെയാണ് അദ്ദേഹത്തെ കിർഗിസ്ഥാർ ഉന്നത പദവി നൽകി ആദരിച്ചതെന്നുമായിരുന്നു വാർത്ത. എന്നാൽ വാർത്ത തെറ്റാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് ഗൾഫിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസിന്റെ അധികൃതർക്ക് കിർഗിസ്ഥാന്റെ യു എ ഇ അംബാസിഡർ ചിംഗിസ് എഷിംബക്കേവ് കത്ത് നൽകുകയായിരുന്നു. ഇതനുസരിച്ച് വാർത്ത തിരുത്തി ഖലീജ് ടൈംസ് മാപ്പ് പറഞ്ഞ് രംഗത്തെത്തി.
എന്നാൽ ഇതിനു പിന്നാലെ ശൈഖ് റഫീഖ് വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. റഷ്യൻ നിയന്ത്രണത്തിലുള്ള പ്രതിരോധ മന്ത്രാലയമാണ് തനിക്ക് സൈനിക പദവി നൽകിയതെന്ന് റഫീഖ് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. രണ്ട് മന്ത്രാലയങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിൽ വന്ന കാലതാമസം കൊണ്ടാണ് വിദേശമന്ത്രാലയത്തിനു കീഴിൽ വരുന്ന എംബസി കത്ത് ഖലീജ് ടൈംസിന് കൈമാറിയത്. റഷ്യൻ ചാനലിൽ വന്ന ചടങ്ങിന്റെ വീഡിയോ മുമ്പ് പോസ്റ്റ് ചെയ്തിരുന്നതായും താൻ കളവാണെങ്കിൽ വീഡിയോയിലെ കിർഗിസ്ഥാൻ ഉന്നത ഉദ്യോഗസ്ഥരെല്ലാം കളവായിരുന്നോ എന്നാണ് റഫീഖ് കുറിപ്പിലൂടെ ചോദിക്കുന്നത്.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരണം തേടി ശൈഖ് റഫീഖിനെ മറുനാടൻ മലയാളി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഫേസ്ബുക്കിൽ കുറിച്ച കാര്യങ്ങൾ റഫീഖിന്റെ അടുത്ത വൃത്തവും ആവർത്തിക്കുകയും പത്ത് ദിവസത്തിനകം കിർഗിസ്ഥാനിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തി യു എ ഇയിൽ ഇതു സംബന്ധിച്ച് പ്രസ്സ് കോൺഫറൻസ് നടത്തുമെന്നും അറിയിച്ചു. ശൈഖ് റഫീഖിനെതിരെ ഇപ്പോൾ നടക്കുന്ന പ്രചാരണം തെറ്റാണെന്നും സൈനിക പദവി നൽകി കൊണ്ടുള്ള ഉത്തരവ് അടങ്ങിയ റഷ്യൻ ഭാഷയിലുള്ള സാക്ഷ്യപത്രം ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് പുറത്തിറക്കുമെന്നും ശൈഖ് റഫീഖുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ത്തറിയിച്ചു.
ഫേസ്ബുക്കിൽ കുറിച്ച ശൈഖ് റഫീഖിന്റെ വിശദീകരണത്തിന്റെ പൂർണ രൂപം ഇങ്ങനെ:
' എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളെ, കഴിഞ്ഞ രണ്ട് ദിവസമായി കിർഗിസ്ഥാനിലെ എന്റെ സൈനിക പദവിയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന മോശമായ പ്രചരണങ്ങൾ നടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഒരു പ്രതികരണം നിർബന്ധമായി വന്നത്. കിർഗിസ്ഥാനിൽ നിന്ന് ലഭിച്ച സൈനിക പദവിയെ കുറിച്ച് ഒരു മാധ്യമത്തെയോ വ്യക്തികളെയോ തെറ്റിദ്ധരിപ്പിക്കുന്ന പരാമർശം എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതിന്റെ ആവശ്യവുമില്ല. പതിറ്റാണ്ടുകളോളം സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന കിർഗിസ്ഥാൻ സ്വതന്ത്ര രാജ്യമായെങ്കിലും പ്രതിരോധ മന്ത്രാലയത്തിന്റെയും സൈന്യത്തിന്റെയും പരോക്ഷ നിയന്ത്രണം ഇപ്പോഴും റഷ്യക്ക് തന്നെ ആണ് ,എനിക്ക് സൈനിക പദവി നൽകിയത് പ്രതിരോധ മന്ത്രാലയമാണ്.
വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും തമ്മിൽ ആശയ വിനിമയത്തിൽ വന്ന കാലതാമസമാണ് ഇത്തരത്തിൽ ഒരു തെറ്റിദ്ധാരണ പരത്തിയത്. അതു കൊണ്ട് തന്നെയാണ് വിദേശമന്ത്രാലയത്തിന്റെ കീഴിൽ വരുന്ന എംബസി ഇത്തരത്തിൽ ഒരു കത്ത് ഒരു മാധ്യമത്തിന് നൽകിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇത് ഉടനെ പരിഹരിക്കപ്പെടും .സൈനിക പദവി ലഭിച്ചതിനു ശേഷം തൽസമയം ഞാൻ എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നു ,റഷ്യൻ ചാനലിൽ വന്ന സൈനിക പദവി സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങിന്റെ വീഡിയോ ഞാൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഞാൻ കളവാണെങ്കിൽ ആ വീഡിയോയിൽ കാണുന്ന കിർഗിസ്ഥാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരും കളവാണോ?
ലളിതമായ ഈ ഒരു ചോദ്യം മാത്രമാണ് എനിക്കെതിരെ പ്രചാരണം നടത്തുന്നവരോട് ചോദിക്കാൻ ഉള്ളത് അതുപോലെ കിർഗിസ്ഥാൻ പ്രതിരോധ മന്ത്രാലയം സൈനിക പദവിയുമായി ബന്ധപ്പെട്ടു നൽകിയ ഒദ്യോഗിക മുദ്രയോട് കൂടിയ തരിച്ചറിയൽ കാർഡുകളും ഞാൻ പൊതു സമൂഹത്തിനു മുൻപിൽ പ്രദർശിപ്പിച്ചതാണ്. ഇതിനു മറുപടി പറയാനുള്ള ആർജ്ജവം ദുഷ്പ്രചാരണം നടത്തുന്ന തൽപരകക്ഷികളും എംബസിയും കാണിക്കണം. എക്കാലത്തും എന്നെ പ്രോത്സാഹിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടുള്ള എന്റെ മാധ്യമ സുഹ്യത്തുക്കൾക്ക് കൂടി ഈ പ്രചാരണങ്ങൾ മൂലം പ്രയാസം അനുഭവിക്കേണ്ടി വന്നതിൽ ഖേദമുണ്ട് '.
Stories you may Like
- മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്
- മുഈൻ അലി തങ്ങൾ കേസ് പിൻവലിക്കുമോ?
- സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു
- ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് മനസാക്ഷിയുള്ളവർ ചെയ്യേണ്ടത്
- ആ പക്ഷത്ത് നിൽക്കാൻ തലച്ചോറുള്ള ആരെയും കിട്ടില്ല; മുഈനലി തങ്ങളെ പിന്തുണച്ച് കെടി ജലീൽ
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍