പ്രവാസികൾ അയക്കുന്ന കാശുകൊണ്ട് സമ്പദ് വ്യവസ്ഥയെ പിടിച്ച് നിർത്തുമ്പോഴും എന്നെങ്കിലും ഏതെങ്കിലും എംബസി എന്തിനെങ്കിലും പ്രവാസിക്ക് എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ? ഒരു കാരണവും ഇല്ലാതെ 300 പ്രവാസി സംഘടനകളുടെ അംഗീകാരം റദ്ദ് ചെയ്ത കുവൈറ്റ് എംബസിയുടെ ലക്ഷ്യം എന്താണ്? രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ചാൽ പണി കിട്ടുമെന്നറിഞ്ഞ് എന്തിനാണ് എംബസി ഇങ്ങനെ പെരുമാറുന്നത്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കുവൈറ്റിൽ പ്രവർത്തിക്കുന്ന മൂന്നൂറോളം ഇന്ത്യൻ സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കിയ ഇന്ത്യൻ എംബസിയുടെ നടപടിയിൽ പ്രതിഷേധം ശക്തം. വർഷങ്ങളായി കുവൈത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ സംഘടനകളുടെ രജിസ്ട്രേഷൻ കാരണംകൂടാതെയാണ് എംബസി ഒഴിവാക്കിയിരിക്കുന്നത്. പ്രവാസികൾക്ക് ഏറെ താങ്ങും തണലുമായ സംഘടനകൾക്കാണ് രജിസ്ട്രേഷൻ നഷ്ടമാകുന്നത്. ഇത് മൂലം വലയരുന്നത് പ്രവാസികളാണ്. പ്രവാസികളുടെ പണം കൊണ്ട് ഇന്ത്യൻ സംബദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. കേരളമടക്കമുള്ള സംസ്ഥ്നങ്ങൾക്ക് കരുത്തും പ്രവാസികളുടെ പണമാണ്. ഇതെല്ലാം അറിയാമായിരുന്നിട്ടും പ്രവാസികളെ കഷ്ടതയിലാക്കുന്ന തരത്തിലാണ് കുവൈറ്റ് എംബസിയുടെ ഇടപെടൽ.
രജിസ്ട്രേഷൻ റദ്ദ് ചെയ്ത സംഘടനകൾക്കെല്ലാം മൂന്ന് വർഷത്തെ കാലാവധിയുള്ള സർട്ടിഫിക്കറ്റുകളുണ്ട്. ഇന്ത്യൻ എംബസികളുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇന്ത്യക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി കുവൈത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനകളുടെ പേരുകൾ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് നീക്കംചെയ്തിരിക്കുകയാണ്. ഇങ്ങനെ പേരുകൾ നീക്കിയതിന് കാരണങ്ങളൊന്നും എംബസി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടില്ല. ഇതു മൂലം ഈ സംഘടനകൾക്ക് പ്രവർത്തിക്കാനാവാത്ത സ്ഥിതി വരും. കുവൈറ്റിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോലും നാട്ടിലെത്തിക്കാൻ ഈ സംഘടനകളാണ് പ്രവാസികൾക്ക് താങ്ങും തണലുമാകുന്നത്. ഇവിടെയെല്ലാം എംബസി നോക്കു കുത്തിയാകാറാണ് പതിവ്. പല സേവനത്തിനും കൈക്കൂലിയും കൊടുക്കണം.
ഇങ്ങനെ കൈക്കൂലി വാങ്ങാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കലെന്ന ആക്ഷേപം സജീവമാണ്. പേരുകൾ നീക്കിയതെന്തുകൊണ്ടെന്ന് രേഖാമൂലം ചോദിച്ചെങ്കിലും എംബസി ഉദ്യോഗസ്ഥർ മറുപടി നൽകിയിട്ടില്ലെന്ന് ഫിറ കൺവീനർ ബാബു ഫ്രാൻസിസ്, ജനറൽ സെക്രട്ടറി ഡാർവിൻ പിറവം എന്നിവർ പറയുന്നു. വീണ്ടും രജിസ്റ്റർചെയ്യാനും അനുമതി നൽകുന്നില്ല. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തോട് വിവധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് എംബസി തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ കൂട്ടായ്മയായ 'ഫിറ'യുടെ ഭാരവാഹികൾ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, എംപി.മാരായ ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർക്ക് നിവേദനം നൽകി.
വർഷങ്ങളായി കുവൈത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ സംഘടനകളുടെ രജിസ്ട്രേഷൻ കാരണംകൂടാതെയാണ് എംബസി ഒഴിവാക്കിയിരിക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. രജിസ്ട്രേഷൻ ഇല്ലാതെ കുവൈറ്റിൽ സംഘടനകൾ പ്രവർത്തിക്കുന്നത് കുറ്റകരമാണ്. അതുകൊണ്ട് തന്നെ രജിസ്ട്രേഷൻ ഇല്ലാതെ ആർക്കും ഒരു സഹായവും ചെയ്യാൻ സംഘടനകൾക്ക് ആകില്ല. ഇത്തരത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവരെ സഹായിക്കുന്ന സംഘടനകളെ ഇല്ലാതാക്കാനാണ് എംബസി ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. മൃതദേഹം നാട്ടിൽ എത്തിക്കാൻ വരെ കമ്മീഷൻ വാങ്ങുന്ന ഉദ്യോഗസ്ഥ ലോബിയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
നേരത്തെ കുവൈറ്റിൽ സംഘടനകളുടെ രജിസ്ട്രേഷൻ സംബന്ധിച്ച് ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. സംഘടനകൾ കുവൈത്ത് തൊഴിൽ സാമൂഹിക മന്ത്രാലയത്തിന്റെ നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കണമെന്നും പ്രവർത്തനങ്ങൾക്ക് എംബസിക്ക് നിയമപരമായി യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും എംബസി വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം പ്രാദേശിക, ജില്ലാ, അലുംനി അസോസിയേഷനുകൾക്ക് എംബസി രജിസ്ട്രേഷൻ അനുവദിക്കില്ല. എംബസി രജിസ്ട്രേഷനുവേണ്ടി അപേക്ഷിക്കുന്ന സംഘടനകൾ ചുരുങ്ങിയത് രണ്ടുവർഷം പ്രവർത്തിക്കുന്നവരും മറ്റു സംഘടനകളിൽ അംഗമല്ലാത്ത 500 അംഗങ്ങൾ ഉള്ളതുമായിരിക്കണം. ഫണ്ട് പിരിവ് പോലുള്ള നിയമ വിരുദ്ധ പ്രവരത്തനങ്ങൾ നടത്തുന്നതിൽ എംബസിക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.
സംഘടനകളുടെ റെജിസ്ട്രേഷൻ അവരുടെ സാന്നിധ്യത്തിനുള്ള അനുമതി മാത്രമാണെന്നും പ്രവർത്തനങ്ങളിൽ എംബസിക്ക് യാതൊരു വിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും പുതിയ മാർഗനിർദ്ദേശത്തിൽ സൂചിപ്പിക്കുന്നു. എന്നാൽ ഡോക്ടർമാർ, അഭിഭാഷകർ, നഴ്സുമാർ, എഞ്ചിനീയർമാർ, ബിസിനസുകാർ മുതലായ പ്രൊഫഷനുകളിൽ കേന്ദ്രീകൃത സംഘടനകൾക്ക് രജിസ്ട്രേഷൻ നിബന്ധനകളിൽ ചില ഇളവുകൾ നൽകുമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. മൂന്നു വർഷത്തേക്കായിരിക്കും രജിസ്ട്രേഷൻ കാലാവധി. ഈ കാലയളവിൽ സംഘടനയുടെ പ്രവർത്തനം സംബന്ധിച്ച് അവലോകനം നടത്താനും ആവശ്യമെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കാനും എംബസിക്ക് അധികാരമുണ്ടായിരിക്കും.
ഇതിന് ശേഷം എംബസി പുതുക്കി നിശ്ചയിച്ച പട്ടികയിൽ നിന്നാണ് നിരവധി പ്രമുഖ മലയാളി സംഘടനകൾ പുറത്താവുകയും പല കടലാസു സംഘടനകളും നിലനിൽക്കുകയും ചെയ്തത്. ഇത് നല്ല രീതിയിൽ പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള മാർഗ്ഗമാണെന്നാണ് വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍