യുകെ മലയാളികൾ വീണ്ടും കബളിപ്പിക്കപ്പെട്ടു; ലണ്ടൻ - കൊച്ചി വിമാനം ഉടനില്ല; ടിക്കറ്റ് എടുത്ത യാത്രക്കാർ മറ്റു വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടിവരും; കനത്ത പ്രതിഷേധത്തിനിടയിൽ മടങ്ങിയെത്തി; ബുക്കിങ് ആരംഭിച്ച വിമാനത്തിന് എന്തുപറ്റിയെന്നു ആർക്കുമറിയില്ല; 'മഹാരാജാ'ക്ക് മൗനം

പ്രത്യേക ലേഖകൻ
ലണ്ടൻ: രണ്ടാം കോവിഡ് തരംഗത്തിൽ നിലച്ചു പോയ ലണ്ടൻ - കൊച്ചി വിമാനത്തിന്റെ പേരിൽ യുകെ മലയാളികൾ വീണ്ടും കബളിപ്പിക്കപ്പെട്ട അവസ്ഥയിൽ. ജനുവരി എട്ടു വരെ ഇന്ത്യയിലേക്ക് വിമാന സർവീസ് യുകെയിൽ നിന്നും നിർത്തിവച്ച എയർ ഇന്ത്യ വീണ്ടും സർവീസ് ആരംഭിച്ചപ്പോൾ കൊച്ചി പട്ടികയിൽ ഇല്ലാതെ പോയതിനെത്തുടർന്നു യുകെ മലയാളികൾക്കിടയിൽ വ്യാപക പ്രതിഷേധമാണ് രൂപം കൊണ്ടിരുന്നത്. കൊച്ചി സർവീസ് ഒരു പക്ഷെ ശക്തമായ ആഭ്യന്തര, അന്താരാഷ്ട്ര ലോബിയിങ്ങിന്റെ ഭാഗമായി എന്നെന്നേക്കും നിലച്ചേക്കുമെന്നും നേരത്തെ മറുനാടൻ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് യുകെ മലയാളിയായ സുഭാഷ് ശശിധരൻ തയാറാക്കിയ ഓൺലൈൻ പെറ്റിഷനിൽ ആയിരക്കണക്കിന് യുകെ മലയാളികൾ കൊച്ചി വിമാനത്തിനായി ഒപ്പിടുകയും ചെയ്തു.
ഇതേതുടർന്ന് മാധ്യമപ്രവർത്തകർ അടക്കമുള്ള പൊതു സമൂഹത്തിന്റെ പരിച്ഛേദമായ 30തോളം വ്യക്തികൾ ചേർന്ന് രൂപം നൽകിയ വാട്സാപ്പ് കൂട്ടായ്മ ഓൺലൈൻ പരാതിയുടെ പ്രചാരണം ഏറ്റെടുക്കുക ആയിരുന്നു. പൊടുന്നനെ യുകെ മലയാളികൾക്ക് പൊതു വിഷയത്തിൽ ഒന്നാകാൻ ഒരു മടിയുമില്ലെന്നു തെളിയിച്ചു യുകെ മലയാളികളുട കൂട്ടായ്മയായ യുക്മയും അസംഖ്യം മലയാളി കൂട്ടായ്മകളും ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ സീറോ മലബാർ രൂപതയും യുകെ കെസി എ യും അടക്കമുള്ളവർ ചേർന്ന് പരാതി ഏറ്റെടുക്കുകയും പ്രധാനമന്ത്രി , വ്യോമയാന മന്ത്രി , മലയാളി കൂടിയായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി , മുഖ്യമന്ത്രി , എയർ ഇന്ത്യ മാനേജ്മെന്റ് എന്നിവർക്ക് ഒറ്റയ്ക്കും കൂട്ടായും അനവധി പരാതികളാണ് അയച്ചത്. ഇതിന്റെ ഫലമായി രണ്ടു ദിവസത്തിനകം എയർ ഇന്ത്യയുടെ ഷെഡ്യൂൾ ലിസ്റ്റിൽ കൊച്ചി വിമാനവും ഇടം പിടിക്കുകയായിരുന്നു.
വീണ്ടും വിമാനം മടങ്ങി എത്തിയ സന്തോഷത്തിൽ അനവധി മലയാളികളാണ് ഈ വിമാനത്തിനായി ബുക്ക് ചെയ്തത്. എന്നാൽ ഇവർക്കൊക്കെ ഇപ്പോൾ ഡൽഹി , മുംബൈ , ബാംഗ്ലൂർ വിമാനങ്ങളിൽ ഒന്നിൽ യാത്ര ചെയ്ത് അവിടെ നിന്നും കണക്ഷൻ വിമാനത്തിൽ കൊച്ചിയിൽ എത്തണം എന്ന് നിർദേശിക്കുന്ന ഇമെയിൽ ആണ് എയർ ഇന്ത്യയിൽ നിന്നും ലഭിക്കുന്നത്. തങ്ങൾ ബുക്ക് ചെയ്ത കൊച്ചി വിമാനത്തിന് എന്ത് സംഭവിച്ചു എന്ന് ഈ കത്തിൽ പറയുന്നുമില്ല. യുകെയിൽ നിന്നും ഇന്ത്യയിലേക്ക് വിമാന സർവീസ് വീണ്ടും ആരംഭിച്ചപ്പോൾ കൊച്ചി ടിക്കറ്റ് എടുത്ത യാത്രക്കാരെ ഡൽഹിയിൽ കോവിഡ് ടെസ്റ്റിന്റെ പേരിൽ തടഞ്ഞു വച്ച് ഹോട്ടലിലേക്ക് നീക്കാൻ ഉണ്ടായ ശ്രമം വലിയ കോലാഹലം ഉണ്ടാക്കിയതിനെ തുടർന്ന് നൂറു കണക്കിന് മലയാളികളാണ് ഡൽഹി വഴിയുള്ള യാത്ര ഉപേക്ഷിച്ചത്.
കൊച്ചി വിമാനം ആഴ്ച്ചകൾക്കുളിൽ മടങ്ങി എത്തും എന്ന വിശ്വാസത്തിലാണ് ഡൽഹി വഴിയുള്ള യാത്ര യുകെ മലയാളികൾ ഉപേക്ഷിച്ചു കാത്തിരിപ്പു ആരംഭിച്ചത്. എന്നാൽ ഈ യാത്രക്കാർ അടക്കം മുഴുവൻ യുകെ മലയാളികളെയും വിഡ്ഢികളാക്കിയാണ് ഇപ്പോൾ എയർ ഇന്ത്യ എല്ലാവരോടും ഡൽഹി വഴിയോ മുംബൈ വഴിയോ യാത്ര ചെയ്യാൻ നിർബന്ധിക്കുന്നത്. ഈ റൂട്ടിലൂടെ ഇപ്പോൾ കേരളത്തിൽ എത്താൻ ആഗ്രഹം ഇല്ലാത്തവർക്ക് ഈ വർഷം ഡിസംബർ 31 വരെ യാത്ര നീട്ടി വയ്ക്കാം എന്ന ഓഫറും എയർ ഇന്ത്യ നൽകുന്നു. ഇപ്പോൾ ബുക്ക് ചെയ്ത ടിക്കറ്റിൽ പിന്നീടൊരിക്കൽ യാത്ര ചെയ്യാൻ തയാറാകുമ്പോൾ അന്നത്തെ ടിക്കറ്റ് നിരക്കനുസരിച്ചുള്ള വ്യത്യാസമുള്ള തുകയും അടക്കേണ്ടി വരും. ഇപ്പോൾ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഭീമമായ തുകയുടെ നഷ്ടവും സംഭവിക്കും. ഇതോടെ ടിക്കറ്റ് എടുത്ത യാത്രക്കാർ ശരിക്കും ചെകുത്താനും കടലിനും നടുവിലായ അവസ്ഥയിലായി.
അതിനിടെ ലണ്ടൻ - കൊച്ചി വിമാനം നിന്നുപോയതിനെ കുറിച്ച് ഔദ്യോഗികമായി എയർ ഇന്ത്യ ഒരു പ്രതികരണവും നടത്തുന്നില്ല എന്നതാണ് കൂടുതൽ വിചിത്രമായിരിക്കുന്നത്. നൂറുകണക്കിന് പൗണ്ട് മുടക്കി ടിക്കറ്റ് എടുത്ത യാത്രക്കാരോട് ധർമ്മികമായ ഒരു ഉത്തരവാദിത്തവും തങ്ങൾക്കു കാണിക്കാനില്ല എന്ന മട്ടിലാണ് എയർ ഇന്ത്യ മൗനം തുടരുന്നത്. കോവിഡ് കാലത്തു ഡൽഹിക്കും മുംബൈക്കും പിന്നാലെ ഏറ്റവും ലാഭകരമായി പറന്ന ഈ റൂട്ടിൽ വീണ്ടും മടങ്ങി എത്തുമോ എന്ന് വ്യക്തമാക്കാൻ എയർഇന്ത്യ തയാറല്ല എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഈ റൂട്ട് റദ്ദാക്കി കളയാൻ ശക്തമായ ആഭ്യന്തര, അന്താരാഷ്ട്ര ലോബിയിങ് നടന്നിരുന്നു എന്നതാണ് വസ്തുത.
ലണ്ടൺ - കൊച്ചി റൂട്ടിനെ തങ്ങളുടെ അഭിമാന വിഷയമായി ഏറ്റെടുത്ത സിയാൽ എയർപോർട്ട് കനത്ത നഷ്ടം സഹിച്ചാണ് ഈ വിമാനത്തിനായി ലാൻഡിങ് ഫീ വേണ്ടെന്നു വച്ചതും ജീവനക്കാർക്ക് താമസ, ഭക്ഷണ സൗകര്യം ഒരുക്കിയതും. ഈ ഇനത്തിൽ ഒരു വിമാനം ചെല്ലുമ്പോൾ രണ്ടു ലക്ഷത്തിലേറെ രൂപയാണ് സിയാൽ മുടക്കിയിരുന്നത്. ഇത്തരത്തിൽ ആഴ്ചയിൽ മൂന്നു വിമാനങ്ങൾക്കായി ചെലവിട്ടിരുന്നത് ആറു ലക്ഷത്തിലേറെ രൂപ. എന്നാൽ ഈ വിമാനം കാണിച്ചു ബ്രിട്ടീഷ് എയർവേഴ്സ് , ലുഫ്താൻസ അടക്കമുള്ളവരെ ആകർഷിക്കാൻ വേണ്ടിയാണു സിയാൽ ഈ ഭാരിച്ച ചെലവ് ഏറ്റെടുത്തിരുന്നതും. ബ്രിട്ടീഷ് എയർവേയ്സ് അടക്കമുള്ളവരുമായി പ്രാരംഭ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. പക്ഷെ ലണ്ടൻ കൊച്ചി വിമാനം വന്നപ്പോൾ ഗൾഫ് റൂട്ടിൽ സാരമായ തോതിൽ യാത്രക്കാർ കുറഞ്ഞത് ഗൾഫിലെ വിമാനക്കമ്പനികളെ ചൊടിപ്പിച്ചിരുന്നു.
സിയാൽ മറ്റു തെന്നിത്യൻ സംസ്ഥാനങ്ങളിലെ എയർപോർട്ടുകളേക്കാൾ രാജ്യാന്തര ശ്രദ്ധ നേടുന്നത് അവിടെ നിന്നും എതിർശബ്ദം ഉയരാൻ കാരണമായി എന്ന് സംശയിക്കപ്പെടുകയാണ്. ഇതോടൊപ്പം കൊച്ചി വിമാനത്തിൽ ജോലി ചെയ്യാൻ ഡൽഹി, മുംബൈ നിവാസികളായ ജീവനക്കാർ മടി കാട്ടിയിരുന്നതായും പറയപ്പെടുന്നു. കൊച്ചിയിൽ സർവീസ് അവസാനിച്ചാൽ വീട്ടിൽ പോകാൻ പറ്റുന്നില്ല എന്നതായിരുന്നു ജീവനക്കാരുടെ പരാതി. ഇതിനൊക്കെ പുറമെ കോവിഡ് രോഗികളുമായാണ് വിമാനം എത്തുന്നത് എന്ന സംശയത്താൽ നിന്നു പോയ വിമാനം മടക്കി കൊണ്ടുവരുന്ന കാര്യത്തിൽ കേരള സംസ്ഥാനവും നിരുത്തരവാദപരമായ മൗനമാണ് പുലർത്തിയത്. േഫലത്തിൽ യുകെ മലയാളികളുടെ ചങ്കിൽ ചവിട്ടാൻ ഏവരും ഒറ്റക്കെട്ടായി എത്തിയപ്പോൾ , ചിരകാല ആവശ്യമായി ഉയർത്തിയ നേരിട്ടുള്ള വിമാനം എന്ന സ്വപ്നമാണ് ഇല്ലാതാകുന്നത്.
Stories you may Like
- ചെറിയ പിഴവുകൾക്ക് വലിയ വിലകൊടുക്കേണ്ട വിമാന ദുരന്തങ്ങളുടെ കഥ
- ജനിതക മാറ്റം വന്ന വൈറസിന്റെ പേരിൽ യുകെ മലയാളികൾക്ക് ജന്മനാട്ടിൽ വിലക്ക്
- യുകെ മലയാളികളുടെ സ്വപ്നങ്ങൾക്ക് ദൂരം കുറയുമോ?
- കൊച്ചി വിമാനത്തെ വിട്ടുകളയാനാവില്ല എന്ന തീരുമാനത്തോടെ യുകെ മലയാളികൾ
- വന്ദേ ഭാരത് മിഷൻ: ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള രണ്ടാം വിമാനവും എത്തുന്നു
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- ക്രെഡിറ്റ് കാർഡിൽ സഹോദരിയെ ഇറക്കി ഇഡിയെ പ്രതികൂട്ടിലാക്കിയത് ബിനീഷിന്റെ അമ്മ; കാർഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് തെളിഞ്ഞത് ബിനീഷിനെ അഴിക്കുള്ളിൽ തളച്ചു; ലൈഫ് മിഷനിലെ ഐ ഫോണിലും കോൾ പാറ്റേൺ അനാലിസിസ് കോടിയേരി കുടുംബത്തെ കുടുക്കും; മകന് പിന്നാലെ അമ്മയും അതിസമ്മർദ്ദത്തിൽ; വിനോദിനി കോടിയേരിയും അകത്താകാൻ സാധ്യത
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- കാറ്റു അനുകൂലമെങ്കിൽ ജോസ് കെ മാണി സൂപ്പർ സ്റ്റാറാകും; സിറ്റിങ് സീറ്റുകളോ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സീറ്റുകളോ അടക്കം മിക്ക ജില്ലകളിലും ജോസിന് സീറ്റ് വിട്ടു നൽകി സിപിഎം; 12 സീറ്റുകൾ ഉറപ്പിച്ച് ചങ്ങനാശ്ശേരി വേണ്ടെന്ന് വച്ചേക്കും; സിപിഐയേയും ജോസിനായി പിണറായി മെരുക്കുമ്പോൾ
- ഷൊർണ്ണൂരിൽ ശശി കട്ടക്കലിപ്പിൽ; പൊന്നാനിയിലെ പോസറ്റർ ശ്രീരാമകൃഷ്ണനേയും വിമതനാക്കി; അമ്പലപ്പുഴയിൽ സുധാകരനും പിണക്കത്തിൽ; കരുതലോടെ ഐസക്കും; കുന്നത്തനാട്ടിലെ വിൽപ്പനയും റാന്നിയിലെ വച്ചു മാറ്റവും കുറ്റ്യാടിയിൽ കുഞ്ഞമ്മദ്കുട്ടിയെ തഴഞ്ഞതും 'പിണറായി ബുദ്ധിയോ'? തരൂരിൽ ജമീല എത്തുമ്പോൾ സിപിഎമ്മിൽ പ്രതിസന്ധി ഇങ്ങനെ
- കെജി മാരാരേയും രാമൻപിള്ളയേയും പിന്തുണച്ച കരുണാകര ബുദ്ധിയെ വീഴ്ത്തിയ ഹംസ; ആർ എസ് എസുകാരൻ പൊതു സ്വതന്ത്രനായിട്ടും വീഴാത്ത ഇടതുകോട്ട; 13ൽ 12ലും ജയം ചുവപ്പന്മാർക്ക്; മുഹമ്മദ് റിയാസ് മത്സരിക്കാൻ എത്തുന്നത് വികെസിക്ക് രണ്ടാമൂഴം നൽകാതെ; പിണറായിയുടെ മരുമകന് പാർട്ടി നൽകുന്നത് കോലീബിക്കും നേടാനാകാത്ത ബേപ്പൂർ
- 90 കാരനായ ആത്മീയാചാര്യൻ ആയത്തൊള്ള സിസ്താനിയെ വീട്ടിൽ പോയി കണ്ട് സമാധാനം അഭ്യർത്ഥിച്ചു; വാക്സിൻ എടുത്ത ധൈര്യത്തിൽ മാസ്ക് വയ്ക്കാതെ ജനങ്ങൾക്കിടയിലൂടെ സ്നേഹം വിതറി യാത്ര; ഇറാക്കിന്റെ വീഥികളിൽ പോപ് ഫ്രാൻസിസിന്റെ കൈയൊപ്പു മാത്രം; രണ്ടാം ദിവസം കണ്ണീരോടെ പടിയിറങ്ങൽ
- ശൈലജയെ തിരുവനന്തപുരത്തേക്ക് അയച്ച് മട്ടന്നൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചത് ഇപി! രണ്ട് ടേം മാനദണ്ഡം കർശനമാക്കിയതും ഈ നീക്കം പാളിയതിന്റെ പ്രതികാരം; പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് ഓർമ്മപ്പെടുത്തി പിജെ ആർമി; സഖാവിന് അഴിക്കോട് കിട്ടാത്തതിൽ കേഡർമാരിൽ നിരാശ അതിശക്തം; കണ്ണൂർ സിപിഎമ്മിൽ ആശയക്കുഴപ്പം വ്യക്തം
- കെ എം എബ്രഹാമിന്റെ വിശ്വസ്ത കൈമാറിയത് എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം; ഐഎഎസ് വിവാദത്തിൽ കുടുങ്ങിയ അഡീഷണൽ സെക്രട്ടറിയുടെ പരാതി പച്ചക്കള്ളം; കിഫ്ബിക്കാരെ ഇഡി വെറുതെ വിടില്ല; കെ എം എബ്രഹാമിനേയും ചോദ്യം ചെയ്യും; കസ്റ്റംസിനും മുന്നോട്ട് കുതിക്കാൻ അനുമതി; സ്വർണ്ണവും ഡോളറും വീണ്ടും
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്