വിദേശത്തായതിനാൽ നോട്ട് മാറ്റിയെടുക്കാൻ കഴിയാത്ത പ്രവാസി മലയാളികൾ ഇനി നോട്ടുമാറ്റാൻ ചെന്നൈയിലോ മുംബൈയിലോ പോകേണ്ടിവരും; കേരളത്തിലെ ഓഫീസുകളിൽ നോട്ടുമാറ്റാൻ സൗകര്യമൊരുക്കാതെ റിസർവ് ബാങ്കിന്റെ ഇരുട്ടടി; 25000 രൂപവരെ മാറ്റിയെടുക്കാൻ യാത്രാച്ചെലവിന് പണം കണ്ടെത്തേണ്ട ഗതികേടിൽ മലയാളികൾ
തിരുവനന്തപുരം: പ്രവാസികൾക്ക് കൈവശമുള്ള ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിക്കപ്പെട്ട നോട്ടുകൾ റിസർവ് ബാങ്കിലൂടെ മാറ്റിയെടുക്കാൻ ജൂൺ 30 വരെ സമയം നൽകിയെങ്കിലും അത് കേരളത്തിലെ ബാങ്കുകളിൽ മാറ്റാനാവില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രവാസി ഇന്ത്യക്കാരുള്ള കേരളത്തിലെ റിസർവ് ബാങ്ക് ശാഖകൡ നോട്ടുമാറ്റാൻ സൗകര്യം നൽകാത്തത് ഇതോടെ പ്രവാസി മലയാളികൾക്ക് വൻ തിരിച്ചടിയാവുകയാണ്.
ഡൽഹി, മുംബയ്, ചെന്നൈ, കൊൽക്കത്ത സോണൽ ഓഫീസുകളിലും നാഗ്പൂരിലെ
റീജിയണൽ ഓഫീസിലുമാണ് നോട്ട് മാറ്റിയെടുക്കാവുന്നതെന്ന് ആർ.ബി.ഐ വാർത്താക്കുറിപ്പിൽ പറയുന്നു. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമുള്ളത് റീജയണൽ ഓഫീസുകളാണെങ്കിലും ഇവ ലിസ്റ്റിൽ ഇല്ല. അതിനാൽ കേരളത്തിലെത്തുന്ന പ്രവാസികൾ നോട്ട് മാറ്റാൻ ഏറ്റവും അടുത്തുള്ള ചെന്നൈയിലെ സോണൽ ഓഫീസിൽ പോകണം.
പരമാവധി 25,000 രൂപവരെയാണ് മാറ്റിയെടുക്കാൻ അനുവദിച്ചിരിക്കുന്നത് എന്നതിനാൽ ഇതു മാറ്റാനായി ചെന്നൈ സോണൽ ഓഫീസിൽ പോകുകയെന്നത് പ്രായോഗികമല്ല. ഇതിനായി വേറെ പണച്ചെലവും ഉണ്ടാകുമെന്നതാണ് പ്രവാസികളെ അലട്ടുന്നത്. ചെറിയ തുകകൾ കൈവശമുള്ളവർ ചെന്നൈവരെയോ മുംബൈയിലോ പോയി നോട്ടുമാറ്റുകയെന്നത് വൻ നഷ്ടവുമായി മാറും
നവംബർ ഒമ്പതുമുതൽ ഡിസംബർ 30വരെയാണ് നോട്ടുമാറ്റിയെടുക്കാൻ സമയം നിശ്ചയിച്ചിരുന്നത്. ഈ കാലത്ത് വിദേശത്ത് ജോലിയിലിരുന്നവർക്ക് ജൂൺ 30വരെയും വിദേശങ്ങളിൽ യാത്രയിലായിരുന്ന ഇന്ത്യക്കാർക്ക് മാർച്ച് 31 വരെയും നോട്ടുകൾ മാറ്റിയെടുക്കാമെന്നായിരുന്നു സർക്കാർ ഓർഡിൻസിൽ വ്യക്തമാക്കിയിരുന്നത്. അസാധുവായ 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനുള്ള അവസരം ഡിസംബർ 30ന് അവസാനിച്ച സാഹചര്യത്തിലാണ് ഇതിനായി പ്രത്യേക ഓർഡിനൻസ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. നവംബർ 9 മുതൽ ഡിസംബർ 30 വരെ വിദേശത്തായിരുന്ന ഇന്ത്യക്കാർക്ക് മാർച്ച് 30വരെയും പ്രവാസി ഇന്ത്യക്കാർക്ക് ജൂൺ 30വരെയുമാണ് നോട്ട് മാറ്റിയെടുക്കാവുന്നത്. ഇന്ന് മുതൽ ഈ അവസരം ഉപയോഗിക്കാം. അക്കൗണ്ട് ഉടമ നേരിട്ട് നേരിട്ട് ഹാജരാവണം. ആരെയും ചുമതലപ്പെടുത്താനാവില്ല.
അസാധുവാക്കിയ നോട്ടുകൾ മാർച്ച് 31ന് ശേഷം കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാക്കാനും പിഴ ഈടാക്കാനും വ്യവസ്ഥയുള്ള ഓർഡിനൻസാണ് കേന്ദ്രം പുറത്തിറക്കിയത്. ഇപ്പോൾ അനുവദിച്ച ഗ്രേസ് പിരിയഡിനു ശേഷവും അസാധുവാക്കിയ നോട്ട് ആരു കൈവശം വച്ചാലും ക്രിമനൽ കുറ്റമാകും. ഈ വ്യവസ്ഥയിലാണ് പ്രവാസികൾക്ക് ചെറിയ ഇളവ് നൽകുന്നത്.
പ്രവാസികൾക്ക് ഡിക്ലറേഷൻ എഴുതി നൽകിയശേഷം പരമാവധി 25,000 രൂപവരെയുള്ള പഴയ നോട്ടുകൾ നിക്ഷേപിക്കാനാണ് അനുമതിയുള്ളത്. ഡിസംബർ 30നകം പഴയ നോട്ടുകൾ ബാങ്കുകളിലൂടെ മാറ്റിയെടുക്കാൻ സാധിക്കാത്തവർക്ക് മാർച്ച് 31 വരെ റിസർവ് ബാങ്ക് ഓഫീസുകളിൽ നിക്ഷേപിക്കാൻ അനുവാദമുണ്ട്. ഇക്കാലയളവിൽ വിദേശത്തായിരുന്ന ഇന്ത്യൻ പൗരന്മാർക്കും ഈ സൗകര്യം ഉപയോഗിക്കാനാകുമെന്ന് ഓർഡിനൻസ് വ്യക്തമാക്കുന്നു.
പ്രവാസികൾക്ക് ജൂൺ 30 വരെയാണ് ഇതിനുള്ള അനുമതി. പരമാവധി 25000 രൂപ വരെ മാത്രം. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ഇന്ത്യയിലെത്തുമ്പോൾ വിമാനത്താവളത്തിലെ കസ്റ്റംസ് ഡെസ്കിൽ തന്റെ കൈവശം ഇത്രയും രൂപയ്ക്കുള്ള പഴയ ഇന്ത്യൻ നോട്ടുകളുണ്ടെന്ന് ഡിക്ലറേഷൻ നൽകുക. ഈ ഡിക്ലറേഷൻ നൽകിയ നോട്ടുകൾ മാത്രമേ റിസർവ് ബാങ്കിൽ നിക്ഷേപിക്കാനാവൂ. ഡിക്ലറേഷന്റെ വിശദാംശങ്ങൾ റിസർവ് ബാങ്ക് അറിയിക്കും.
തെറ്റായ ഡിക്ലറേഷൻ നൽകി നോട്ടുകൾ മാറാൻ ശ്രമിക്കുന്നത് 50,000 രൂപവരെയോ മാറാൻ ശ്രമിച്ച തുകയുടെ അഞ്ചിരട്ടിവരെയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇപ്പോൾ അനുവദിച്ചിട്ടുള്ള കാലയളവിന് ശേഷം പഴയ നോട്ടുകൾ കൈവശംവെക്കുന്നതും മാറാൻ ശ്രമിക്കുന്നതും കുറ്റകരമാണ്. പതിനായിരം രൂപയോ പിടിക്കപ്പെടുന്ന തുകയുടെ അഞ്ചിരട്ടിയോ പിഴലഭിക്കാവുന്ന കുറ്റമായാണ് അത് പരിഗണിക്കപ്പെടുക. നവംബർ എട്ടിന് കേന്ദ്ര സർക്കാർ കൈക്കൊണ്ട നോട്ടസാധുവാക്കൽ തീരുമാനത്തിന്റെ തുടർച്ചയാണ് സ്പെസിഫൈഡ് ബാങ്ക് നോട്സ് ഓർഡിനൻസ് പുറത്തിറക്കിയത്.
ഒറ്റത്തവണയായി മാത്രമേ നോട്ട് നിക്ഷേപിക്കാനാവൂ. നിക്ഷേപിക്കുന്ന നോട്ടിന് പകരം പുതിയ കറൻസി കെ.വൈ.സിയുള്ള അക്കൗണ്ടിലേക്കായിരിക്കും റിസർവ് ബാങ്ക് നിക്ഷേപിക്കുക. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഈ ഇളവുകൾ ലഭിക്കില്ല. നൽകുന്ന നോട്ടുകൾ മാറ്റി നൽകുന്നതിന് എന്തെങ്കിലും തടസ്സം ഉന്നയിക്കപ്പെട്ടാൽ അപ്പീൽ നൽകുന്നതിന് 14 ദിവസത്തെ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.
വേണ്ട രേഖകൾ
- ഉത്തരവിൽ പറയുന്ന കാലയളവിൽ വിദേശത്തായിരുന്നുവെന്ന് തെളിയിക്കുന്നതിന് ഇമിഗ്രേഷൻ സീൽ പതിച്ച പോർട്ടിന്റെ കോപ്പി സത്യവാങ്മൂലത്തോടൊപ്പം സമർപ്പിക്കണം.
- അസൽ പാസ്പോർട്ട് പരിശോധനയ്ക്ക് വിധേയമാക്കണം.
- നവംബർ 10നും ഡിസംബർ 30നുമിടയ്ക്ക് അസാധുവായ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടില്ലെന്ന് തെളിയിക്കാൻ ഇന്ത്യയിലെ ബാങ്കുകളിലുള്ള അക്കൗണ്ടുകളുടെയെല്ലാം നോട്ടുനിരോധന കാലയളവിലെ സ്റ്റേറ്റ്മെന്റുകൾ ഹാജരാക്കണം
- തിരിച്ചയൽ രേഖയോ ആധാർ കാർഡോ കൈവശമുണ്ടാവണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍