സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ ജിയോമോൻ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പെടുത്തത് ഏഴ് കോളേജുകൾ; ലണ്ടനിലെ ക്യാമ്പസുകളിൽ നടത്തിയത് ബ്രിട്ടീഷ് യൂണിവേഴ്സിറ്റി കോഴ്സുകൾ; വിദ്യാഭ്യാസ ബിസിനസ് ദുബായിലേക്കും വളർന്നപ്പോൾ ശതകോടീശ്വരനായി; നാലു മാസം മുമ്പ് ബാധിച്ച കോവിഡ് വിട്ടൊഴിഞ്ഞിട്ടും വെന്റിലേറ്ററിന് പുറത്തിറങ്ങിയില്ല; ലണ്ടനിൽ മരണത്തിന് കീഴടങ്ങിയ കാഞ്ഞിരപ്പള്ളിക്കാരന് വേണ്ടി കണ്ണീരൊഴുക്കി പ്രവാസികൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ : നീണ്ട അഞ്ചു മാസം ജീവന് വേണ്ടി പൊരുതിയ യുവ ബിസിനസുകാരൻ ജിയോ മോൻ
ജോസഫ് ഓർമ്മയായി . ഇന്ത്യൻ സമയം ഇന്ന് രാവിലെ ഒന്നരയോടെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് അവസാനത്തിൽ ലണ്ടനിൽ ഉണ്ടായ കോവിഡ് സമൂഹ വ്യാപനത്തിന്റെ ഇരയായി മാറുക ആയിരുന്നു ഈ യുവാവ് .
ഒന്നര പതിറ്റാണ്ടിലെ യുകെ ജീവിതത്തിനിടയിൽ തൊഴിൽ രംഗത്ത് തന്റേതായ പാത കണ്ടെത്തിയ ജിയോ മോൻ സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തി യുകെ മലയാളി സമൂഹത്തിന്റെ പ്രതീക്ഷയായി വളരവേയാണ് അദ്ദേഹത്തെ തേടി വിധിയുടെ വിളി എത്തുന്നത് . ക്വീൻ എലിസബത്ത് ആശുപത്രിയിലെ ചികിത്സയിൽ രോഗനില വഷളായപ്പോൾ എക്മോ വെന്റിലേറ്റർ സൗകര്യം ഉള്ള കേംബ്രിജിലെ പാപ്വർത്ത ഹോസ്പിറ്റലിലേക്ക് അദ്ദേഹത്തെ എത്തിച്ചെങ്കിലും ആ ശ്രമങ്ങൾ ഒക്കെ വൃഥാവിലാകുന്ന കാഴ്ചയാണ് ഇന്നലെ ഉണ്ടായത്.
ഇന്ത്യയായിരുന്നു ജിയോ മോന് ഏറ്റവും പ്രധാനം. രണ്ട് പതിറ്റാണ്ടായി യുകെയിൽ തുടർന്നിട്ടും ബ്രിട്ടീഷ് പൗരത്വം എടുത്തില്ല. ഇന്ത്യാക്കാരനായി എല്ലാവരേയും സഹായിച്ച് ഓടി നടന്നു. ഇന്ത്യൻ പാസ്പോർട്ട് തന്നെ തന്റേതാക്കി വച്ചു. അതുകൊണ്ട് തന്നെ ജിയോ മോന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോവിഡ് നെഗറ്റീവ് ആയ ശേഷമാണ് മരണത്തിന് കീഴടങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഇതിന്റെ സാധ്യതകൾ തേടുന്നത്.
എല്ലാവരേയും സഹായിക്കുന്നതായിരുന്നു പ്രകൃതം. സ്റ്റൂഡന്റ് വിസയിലാണ് ലണ്ടനിൽ എത്തിയത്. അതിന് ശേഷം സ്വന്തം നിലയിൽ ബിസിനസ് തുടങ്ങാൻ തീരുമാനിച്ചു. വിദ്യാഭ്യാസ മേഖലയിലേക്കാണ് ചുവട് വച്ചത്. സ്വന്തം പ്രയത്നത്താൽ കോളേജുകൾ തുടങ്ങി. ഏഴു കോളേജുകൾ യുകെയിൽ സ്വന്തമായി. ഇവിടെ എല്ലാം ബ്രിട്ടീഷ് യൂണിവേഴ്സിറ്റി കോഴ്സുകളാണ് പഠിപ്പിച്ചത്. പിന്നീട് ദുബായിലേക്കും വിദ്യാഭ്യാസ ബിസിനസ്സിന്റെ സാധ്യതകളുമായി കോളേജ് തുറന്നു. കൊച്ചിയിൽ ഐടി കമ്പനിയും ഉണ്ടായിരുന്നു. യുകെസിബിസി എന്ന കോളേജിന് യുകെയിൽ എങ്ങും അംഗീകാരം നേടിയെടുത്ത ജീമോന്റെ മരണത്തിലൂടെ എന്തിനും ഏതിനും ഓടിയെത്തുന്ന വ്യക്തിയെയാണ് യുകെ മലയാളിക്ക് നഷ്ടമാകുന്നത്.
യുകെയിൽ തന്നെ കോവിഡ് ബാധിച്ചവരിൽ ഏറ്റവും ദീർഘ കാലം ചികിത്സ നടത്തിയതും ജിയോ മോന് വേണ്ടി ആയിരുന്നിരിക്കണം . പാപ്വർത്ത ഹോസ്പിറ്റലിൽ തന്നെ വേറെയും മലയാളികളെ ഗുരുതരമായ നിലയിൽ ഏകമോ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും അവരൊക്കെ രോഗം ഭേദമായി വീട്ടിൽ മടങ്ങി എത്തി ആരോഗ്യം വീണ്ടെടുക്കുകയാണ് . എന്നാൽ കോവിഡ് പടർന്ന ആദ്യ ദിവസങ്ങളിൽ തന്നെ രോഗബാധിതനായ ജിയോ മോൻ ഏകമോ സൗകര്യം ഉള്ള വെന്റിലേറ്ററിലേക്ക് മാറ്റാൻ സമയം എടുത്തത് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഉള്ള ശ്രമത്തിൽ ഏറെ നിർണയകമായതായി വിലയിരുത്തപ്പെടുന്നു .
ലണ്ടനിലായിരുന്നു തുടക്കത്തിൽ ചികിൽസ. കേന്ദ്രമന്ത്രി വി മുരളീധരൻ കത്തെഴുതിയാണ് അത്യാധുനിക ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടെ കഴിഞ്ഞ ആഴ്ച ബോധം വന്നു. വർത്തമാനവും പറഞ്ഞു. പക്ഷേ വെന്റിലേറ്ററിൽ നിന്ന് മാറ്റിയാൽ ജീവന് വെല്ലുവിളിയാകുമെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെയാണ് പെട്ടെന്ന് തളർന്ന് മരണമുണ്ടാകുന്നത്. ഈ ആശുപത്രിയിൽ ആയുത കൊണ്ടാണ് ഇത്രയും കാലം ജീമോന്റെ ജീവൻ നിലനിർത്താനായത്.
രോഗ നില വഷളാകും മുന്നേ ഏകമോ വെന്റിലേറ്ററിലേക്ക് മാറ്റുന്നതാണ് രോഗിയുടെ ജീവൻ തിരിച്ചു പിടിക്കാൻ ഏറ്റവും ഫലപ്രദമെന്ന് ഏതാനും കോവിഡ് രോഗികളെ പരിചരിച്ച ശേഷമാണു മെഡിക്കൽ ടീമിന് പോലും വക്തമാകുന്നത് . തുടർന്നാണ് ഏറ്റവും വേഗത്തിൽ ഗുരുതരനിലയിൽ ഉള്ള രോഗികളെ ഏകമോ സംവിധാനത്തിൽ മാറ്റുവാൻ തുടങ്ങിയതും അനേകം പേര് ജീവിതത്തിലേക്ക് മടങ്ങി എത്തിയതും .
ഗവേഷക പ്രാധാന്യം ഉള്ള ആശുപത്രിയിലെ ചികിത്സക്കിടയിൽ ജിയോ മോന് കോവിഡ് രോഗ വിമുക്തി ഉണ്ടായതായാണ് കുടുംബവുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കൾ സ്ഥിരീകരിക്കുന്നത് . എന്നാൽ ആന്തരിക അവയവ പ്രവർത്തനങ്ങൾ ഇതിനകം ഏറെ തകരാറിൽ ആയിക്കഴിഞ്ഞിരുന്നു . എങ്കിലും പ്രതീക്ഷ കൈവിടാതെ ഡോക്ടർമാർ ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി എത്തും എന്ന പ്രാക്ടീക്ഷയിലായിരുന്നു.
പക്ഷെ ദീർഘനാളായി ജീവൻ രക്ഷ ഉപകാരണത്തോടെ കഴിയുന്ന രോഗിയിൽ ഇനി പ്രതീക്ഷക്കു വകയില്ലെന്നു പലവട്ടം കൂടിയാലോചനകൾ നടത്തിയ മെഡിക്കൽ ബോർഡ് കുടുംബത്തെ അറിയിക്കുക ആയിരുന്നു . തുടർന്ന് ഉറ്റ ബന്ധുക്കളുടെ അനുമതിയോടെ ജീവൻ രക്ഷ ഉപകരണങ്ങൾ വിച്ഛേദിച്ചു ജിയോ മോന്റെ മരണം സ്ഥിരീകരിക്കുക ആയിരുന്നു . കോവിഡ് രോഗ വിമുക്തി നേടിയ സാഹചര്യത്തിൽ മൃതദേഹം സ്വദേശമായ കാഞ്ഞിരപ്പള്ളിയിലേക്കു കൊണ്ടുപോകാൻ ഉള്ള ശ്രമമാണ് ഇപ്പോൾ കുടുംബം നടത്തുന്നത് .
അതിനിടെ ജീമോന്റെ ജീവൻ രക്ഷിക്കാൻ സമാനതകൾ ഇല്ലാത്ത ശ്രമങ്ങളാണ് ഏപ്രിൽ ആദ്യവാരം നടന്നത് . അദ്ദേഹത്തെ പാപ്വർത്ത ആശുപത്രിയിൽ എത്തിച്ചു ഏകമോ സംവിധാനമുള്ള ചികിത്സ ഏർപ്പെടുത്താൻ ലണ്ടൻ ഹൈക്കമ്മിഷൻ , കേരള സർക്കാർ എന്നിവരൊക്കെ സമ്മർദം ചെലുത്തിയിരുന്നു . ഒടുവിൽ ഡൽഹിയിൽ നിന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ പോലും വേണ്ടി വന്നു .
പക്ഷെ ഇതിനിടയിൽ വിലപിടിച്ച ഏതാനും ദിവസങ്ങളാണ് കൈവിട്ടു പോയത് . ബിസിനസ് ആവശ്യങ്ങളാക്കായി നിരന്തരം യാത്ര ചെയ്യേണ്ടി വന്നിരുന്ന ജീവൻ വിദേശ യാത്ര കഴിഞ്ഞു എത്തിയ ഉടൻ ആണ് രോഗബാധിതകുന്നത് . മാത്രമല്ല കോവിഡ് പടർത്തുന്നതിൽ വലിയ പങ്കു വഹിച്ചു എന്ന് കരുതപ്പെടുന്ന ട്യൂബ് ട്രെയിനുകളിലെ യാത്രയും ജിയോ മോനെ പോലെ അനേകം ലണ്ടൻ മലയാളികളെ കോവിഡ് രോഗികളാക്കിയിരുന്നു .
ഒടുവിൽ വിഷുദിന തലേന്ന് ജിയോ മോൻ പാപ്വർത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ എവിടെയും പ്രതീക്ഷകൾ പരക്കുകയായിരുന്നു . യുകെ മലയാളികൾ മാത്രമല്ല , ഓസ്ട്രേലിയയിലും അമേരിക്കയിലും ഗൾഫിലും ഒക്കെ പ്രാർത്ഥന ഗ്രൂപുകളിൽ നിന്നും അദ്ദേഹത്തന്റെ ജീവൻ രക്ഷിക്കാനുള്ള സഹായം തേടി അനേകം സന്ദേശങ്ങൾ എത്തിയത് പതിനായിരക്കണക്കിന് മലയാളികളിലേക്കാണ് .
കാഞ്ഞിരപ്പളിയിലെ പ്രശസ്തമായ പന്തിരുവേലിൽ കുടുംബം അംഗം എന്ന നിലയിലും യുകെയിലും പ്രവാസ മലയാളി സമൂഹത്തിലും ചുരുങ്ങിയ കാലത്തിൽ വ്യാപകമായ ബന്ധം വളർത്തിയെടുത്ത ജിയോ മോന്റെ രോഗനില വഷളാകാതിരിക്കാൻ അദ്ദേഹത്തെ ഒരു പരിചയവും ഇല്ലാത്ത അനേകായിരങ്ങളാണ് പ്രാർത്ഥനയുമായി കൂടെയെത്തിയത് . പക്ഷെ വിധി നിശ്ചയം തടുക്കുന്നതിൽ നിസ്സാരരരായ മനുഷ്യർക്ക് കാര്യമായ പങ്കു ഒന്നുമില്ലെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തിയാണ് ജീവൻ വിടപറയുന്നത്.
ഒഐസിസി യുകെയുടെ നാഷണൽ കമ്മറ്റി അംഗവും കോൺഗ്രസ്സ് നേതാവുമായിരുന്നു ജിയോ മോൻ യുകെയിലെത്തുന്ന മലയാളികൾക്ക് ആതിഥ്യം അരുളുന്നതിൽ മുന്നിൽ നിന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. ഈ സാഹചര്യത്തിലാണ് കോവിഡ് മൂലം ജീവിതത്തിൽ അനാഥമാക്കപ്പെടുന്ന യുകെ മലയാളികൾക്കിടയിലെ ഏറ്റവും ഒടുവിലത്തെ കുടുംബമായ ജിയോ മോന്റെ വിധവ സ്മിതയുടെയും മൂന്ന് പിഞ്ചു കുഞ്ഞുങ്ങളുടെയും മുഖം നൊമ്പരക്കാഴ്ചയായി മാറുന്നത് . ബിസ്നെസിൽ കണ്ണടച്ചു തുറക്കും മുൻപേ വളർന്നു കയറിയ ജീമോൻ വന്ന വഴികൾ മറക്കുന്ന ആളായിരുന്നില്ല . അതിനാൽ ഒരു ശരാശരി കാഞ്ഞിരപ്പള്ളിക്കാരന്റെ മനസും എന്നും അദ്ദേഹം കൂടെ കൊണ്ട് നടന്നിരുന്നു .
അതുകൊണ്ടു തന്നെയാണ് യുകെയിലും മലയാളികളുടെ നേതൃത്വത്തിൽ കൊണ്ഗ്രെസ്സ് സംഘടനാ പ്രവർത്തനം ആരംഭിച്ചപ്പോൾ മുന്നിൽ നില്ക്കാൻ തയ്യാറായതും . സ്വാഭാവികമായും കാഞ്ഞിരപ്പള്ളിക്കാർ ഒന്നിച്ചു കൂടണമെന്ന ആശയത്തോടെ സംഗമംത്തിനു രൂപം നല്കിയപ്പോഴും ജീമോൻ പിന്നോക്കം നിന്നില്ല .
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്