Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ ജിയോമോൻ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പെടുത്തത് ഏഴ് കോളേജുകൾ; ലണ്ടനിലെ ക്യാമ്പസുകളിൽ നടത്തിയത് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി കോഴ്‌സുകൾ; വിദ്യാഭ്യാസ ബിസിനസ് ദുബായിലേക്കും വളർന്നപ്പോൾ ശതകോടീശ്വരനായി; നാലു മാസം മുമ്പ് ബാധിച്ച കോവിഡ് വിട്ടൊഴിഞ്ഞിട്ടും വെന്റിലേറ്ററിന് പുറത്തിറങ്ങിയില്ല; ലണ്ടനിൽ മരണത്തിന് കീഴടങ്ങിയ കാഞ്ഞിരപ്പള്ളിക്കാരന് വേണ്ടി കണ്ണീരൊഴുക്കി പ്രവാസികൾ

സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ ജിയോമോൻ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പെടുത്തത് ഏഴ് കോളേജുകൾ; ലണ്ടനിലെ ക്യാമ്പസുകളിൽ നടത്തിയത് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി കോഴ്‌സുകൾ; വിദ്യാഭ്യാസ ബിസിനസ് ദുബായിലേക്കും വളർന്നപ്പോൾ ശതകോടീശ്വരനായി; നാലു മാസം മുമ്പ് ബാധിച്ച കോവിഡ് വിട്ടൊഴിഞ്ഞിട്ടും വെന്റിലേറ്ററിന് പുറത്തിറങ്ങിയില്ല; ലണ്ടനിൽ മരണത്തിന് കീഴടങ്ങിയ കാഞ്ഞിരപ്പള്ളിക്കാരന് വേണ്ടി കണ്ണീരൊഴുക്കി പ്രവാസികൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ : നീണ്ട അഞ്ചു മാസം ജീവന് വേണ്ടി പൊരുതിയ യുവ ബിസിനസുകാരൻ ജിയോ മോൻ
ജോസഫ് ഓർമ്മയായി . ഇന്ത്യൻ സമയം ഇന്ന് രാവിലെ ഒന്നരയോടെയാണ്‌ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് അവസാനത്തിൽ ലണ്ടനിൽ ഉണ്ടായ കോവിഡ് സമൂഹ വ്യാപനത്തിന്റെ ഇരയായി മാറുക ആയിരുന്നു ഈ യുവാവ് .

ഒന്നര പതിറ്റാണ്ടിലെ യുകെ ജീവിതത്തിനിടയിൽ തൊഴിൽ രംഗത്ത് തന്റേതായ പാത കണ്ടെത്തിയ ജിയോ മോൻ സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തി യുകെ മലയാളി സമൂഹത്തിന്റെ പ്രതീക്ഷയായി വളരവേയാണ് അദ്ദേഹത്തെ തേടി വിധിയുടെ വിളി എത്തുന്നത് . ക്വീൻ എലിസബത്ത് ആശുപത്രിയിലെ ചികിത്സയിൽ രോഗനില വഷളായപ്പോൾ എക്മോ വെന്റിലേറ്റർ സൗകര്യം ഉള്ള കേംബ്രിജിലെ പാപ്വർത്ത ഹോസ്പിറ്റലിലേക്ക് അദ്ദേഹത്തെ എത്തിച്ചെങ്കിലും ആ ശ്രമങ്ങൾ ഒക്കെ വൃഥാവിലാകുന്ന കാഴ്ചയാണ് ഇന്നലെ ഉണ്ടായത്.

ഇന്ത്യയായിരുന്നു ജിയോ മോന് ഏറ്റവും പ്രധാനം. രണ്ട് പതിറ്റാണ്ടായി യുകെയിൽ തുടർന്നിട്ടും ബ്രിട്ടീഷ് പൗരത്വം എടുത്തില്ല. ഇന്ത്യാക്കാരനായി എല്ലാവരേയും സഹായിച്ച് ഓടി നടന്നു. ഇന്ത്യൻ പാസ്‌പോർട്ട് തന്നെ തന്റേതാക്കി വച്ചു. അതുകൊണ്ട് തന്നെ ജിയോ മോന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോവിഡ് നെഗറ്റീവ് ആയ ശേഷമാണ് മരണത്തിന് കീഴടങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഇതിന്റെ സാധ്യതകൾ തേടുന്നത്.

എല്ലാവരേയും സഹായിക്കുന്നതായിരുന്നു പ്രകൃതം. സ്റ്റൂഡന്റ് വിസയിലാണ് ലണ്ടനിൽ എത്തിയത്. അതിന് ശേഷം സ്വന്തം നിലയിൽ ബിസിനസ് തുടങ്ങാൻ തീരുമാനിച്ചു. വിദ്യാഭ്യാസ മേഖലയിലേക്കാണ് ചുവട് വച്ചത്. സ്വന്തം പ്രയത്‌നത്താൽ കോളേജുകൾ തുടങ്ങി. ഏഴു കോളേജുകൾ യുകെയിൽ സ്വന്തമായി. ഇവിടെ എല്ലാം ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി കോഴ്‌സുകളാണ് പഠിപ്പിച്ചത്. പിന്നീട് ദുബായിലേക്കും വിദ്യാഭ്യാസ ബിസിനസ്സിന്റെ സാധ്യതകളുമായി കോളേജ് തുറന്നു. കൊച്ചിയിൽ ഐടി കമ്പനിയും ഉണ്ടായിരുന്നു. യുകെസിബിസി എന്ന കോളേജിന് യുകെയിൽ എങ്ങും അംഗീകാരം നേടിയെടുത്ത ജീമോന്റെ മരണത്തിലൂടെ എന്തിനും ഏതിനും ഓടിയെത്തുന്ന വ്യക്തിയെയാണ് യുകെ മലയാളിക്ക് നഷ്ടമാകുന്നത്.

യുകെയിൽ തന്നെ കോവിഡ് ബാധിച്ചവരിൽ ഏറ്റവും ദീർഘ കാലം ചികിത്സ നടത്തിയതും ജിയോ മോന് വേണ്ടി ആയിരുന്നിരിക്കണം . പാപ്വർത്ത ഹോസ്പിറ്റലിൽ തന്നെ വേറെയും മലയാളികളെ ഗുരുതരമായ നിലയിൽ ഏകമോ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും അവരൊക്കെ രോഗം ഭേദമായി വീട്ടിൽ മടങ്ങി എത്തി ആരോഗ്യം വീണ്ടെടുക്കുകയാണ് . എന്നാൽ കോവിഡ് പടർന്ന ആദ്യ ദിവസങ്ങളിൽ തന്നെ രോഗബാധിതനായ ജിയോ മോൻ ഏകമോ സൗകര്യം ഉള്ള വെന്റിലേറ്ററിലേക്ക് മാറ്റാൻ സമയം എടുത്തത് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഉള്ള ശ്രമത്തിൽ ഏറെ നിർണയകമായതായി വിലയിരുത്തപ്പെടുന്നു .

ലണ്ടനിലായിരുന്നു തുടക്കത്തിൽ ചികിൽസ. കേന്ദ്രമന്ത്രി വി മുരളീധരൻ കത്തെഴുതിയാണ് അത്യാധുനിക ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടെ കഴിഞ്ഞ ആഴ്ച ബോധം വന്നു. വർത്തമാനവും പറഞ്ഞു. പക്ഷേ വെന്റിലേറ്ററിൽ നിന്ന് മാറ്റിയാൽ ജീവന് വെല്ലുവിളിയാകുമെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെയാണ് പെട്ടെന്ന് തളർന്ന് മരണമുണ്ടാകുന്നത്. ഈ ആശുപത്രിയിൽ ആയുത കൊണ്ടാണ് ഇത്രയും കാലം ജീമോന്റെ ജീവൻ നിലനിർത്താനായത്.

രോഗ നില വഷളാകും മുന്നേ ഏകമോ വെന്റിലേറ്ററിലേക്ക് മാറ്റുന്നതാണ് രോഗിയുടെ ജീവൻ തിരിച്ചു പിടിക്കാൻ ഏറ്റവും ഫലപ്രദമെന്ന് ഏതാനും കോവിഡ് രോഗികളെ പരിചരിച്ച ശേഷമാണു മെഡിക്കൽ ടീമിന് പോലും വക്തമാകുന്നത് . തുടർന്നാണ് ഏറ്റവും വേഗത്തിൽ ഗുരുതരനിലയിൽ ഉള്ള രോഗികളെ ഏകമോ സംവിധാനത്തിൽ മാറ്റുവാൻ തുടങ്ങിയതും അനേകം പേര് ജീവിതത്തിലേക്ക് മടങ്ങി എത്തിയതും .

ഗവേഷക പ്രാധാന്യം ഉള്ള ആശുപത്രിയിലെ ചികിത്സക്കിടയിൽ ജിയോ മോന് കോവിഡ് രോഗ വിമുക്തി ഉണ്ടായതായാണ് കുടുംബവുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കൾ സ്ഥിരീകരിക്കുന്നത് . എന്നാൽ ആന്തരിക അവയവ പ്രവർത്തനങ്ങൾ ഇതിനകം ഏറെ തകരാറിൽ ആയിക്കഴിഞ്ഞിരുന്നു . എങ്കിലും പ്രതീക്ഷ കൈവിടാതെ ഡോക്ടർമാർ ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി എത്തും എന്ന പ്രാക്ടീക്ഷയിലായിരുന്നു.

പക്ഷെ ദീർഘനാളായി ജീവൻ രക്ഷ ഉപകാരണത്തോടെ കഴിയുന്ന രോഗിയിൽ ഇനി പ്രതീക്ഷക്കു വകയില്ലെന്നു പലവട്ടം കൂടിയാലോചനകൾ നടത്തിയ മെഡിക്കൽ ബോർഡ് കുടുംബത്തെ അറിയിക്കുക ആയിരുന്നു . തുടർന്ന് ഉറ്റ ബന്ധുക്കളുടെ അനുമതിയോടെ ജീവൻ രക്ഷ ഉപകരണങ്ങൾ വിച്ഛേദിച്ചു ജിയോ മോന്റെ മരണം സ്ഥിരീകരിക്കുക ആയിരുന്നു . കോവിഡ് രോഗ വിമുക്തി നേടിയ സാഹചര്യത്തിൽ മൃതദേഹം സ്വദേശമായ കാഞ്ഞിരപ്പള്ളിയിലേക്കു കൊണ്ടുപോകാൻ ഉള്ള ശ്രമമാണ് ഇപ്പോൾ കുടുംബം നടത്തുന്നത് .

അതിനിടെ ജീമോന്റെ ജീവൻ രക്ഷിക്കാൻ സമാനതകൾ ഇല്ലാത്ത ശ്രമങ്ങളാണ് ഏപ്രിൽ ആദ്യവാരം നടന്നത് . അദ്ദേഹത്തെ പാപ്വർത്ത ആശുപത്രിയിൽ എത്തിച്ചു ഏകമോ സംവിധാനമുള്ള ചികിത്സ ഏർപ്പെടുത്താൻ ലണ്ടൻ ഹൈക്കമ്മിഷൻ , കേരള സർക്കാർ എന്നിവരൊക്കെ സമ്മർദം ചെലുത്തിയിരുന്നു . ഒടുവിൽ ഡൽഹിയിൽ നിന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ പോലും വേണ്ടി വന്നു .

പക്ഷെ ഇതിനിടയിൽ വിലപിടിച്ച ഏതാനും ദിവസങ്ങളാണ് കൈവിട്ടു പോയത് . ബിസിനസ് ആവശ്യങ്ങളാക്കായി നിരന്തരം യാത്ര ചെയ്യേണ്ടി വന്നിരുന്ന ജീവൻ വിദേശ യാത്ര കഴിഞ്ഞു എത്തിയ ഉടൻ ആണ് രോഗബാധിതകുന്നത് . മാത്രമല്ല കോവിഡ് പടർത്തുന്നതിൽ വലിയ പങ്കു വഹിച്ചു എന്ന് കരുതപ്പെടുന്ന ട്യൂബ് ട്രെയിനുകളിലെ യാത്രയും ജിയോ മോനെ പോലെ അനേകം ലണ്ടൻ മലയാളികളെ കോവിഡ് രോഗികളാക്കിയിരുന്നു .

ഒടുവിൽ വിഷുദിന തലേന്ന് ജിയോ മോൻ പാപ്വർത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ എവിടെയും പ്രതീക്ഷകൾ പരക്കുകയായിരുന്നു . യുകെ മലയാളികൾ മാത്രമല്ല , ഓസ്ട്രേലിയയിലും അമേരിക്കയിലും ഗൾഫിലും ഒക്കെ പ്രാർത്ഥന ഗ്രൂപുകളിൽ നിന്നും അദ്ദേഹത്തന്റെ ജീവൻ രക്ഷിക്കാനുള്ള സഹായം തേടി അനേകം സന്ദേശങ്ങൾ എത്തിയത് പതിനായിരക്കണക്കിന് മലയാളികളിലേക്കാണ് .

കാഞ്ഞിരപ്പളിയിലെ പ്രശസ്തമായ പന്തിരുവേലിൽ കുടുംബം അംഗം എന്ന നിലയിലും യുകെയിലും പ്രവാസ മലയാളി സമൂഹത്തിലും ചുരുങ്ങിയ കാലത്തിൽ വ്യാപകമായ ബന്ധം വളർത്തിയെടുത്ത ജിയോ മോന്റെ രോഗനില വഷളാകാതിരിക്കാൻ അദ്ദേഹത്തെ ഒരു പരിചയവും ഇല്ലാത്ത അനേകായിരങ്ങളാണ് പ്രാർത്ഥനയുമായി കൂടെയെത്തിയത് . പക്ഷെ വിധി നിശ്ചയം തടുക്കുന്നതിൽ നിസ്സാരരരായ മനുഷ്യർക്ക് കാര്യമായ പങ്കു ഒന്നുമില്ലെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തിയാണ് ജീവൻ വിടപറയുന്നത്.

ഒഐസിസി യുകെയുടെ നാഷണൽ കമ്മറ്റി അംഗവും കോൺഗ്രസ്സ് നേതാവുമായിരുന്നു ജിയോ മോൻ  യുകെയിലെത്തുന്ന മലയാളികൾക്ക് ആതിഥ്യം അരുളുന്നതിൽ മുന്നിൽ നിന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. ഈ സാഹചര്യത്തിലാണ് കോവിഡ് മൂലം ജീവിതത്തിൽ അനാഥമാക്കപ്പെടുന്ന യുകെ മലയാളികൾക്കിടയിലെ ഏറ്റവും ഒടുവിലത്തെ കുടുംബമായ ജിയോ മോന്റെ വിധവ സ്മിതയുടെയും മൂന്ന് പിഞ്ചു കുഞ്ഞുങ്ങളുടെയും മുഖം നൊമ്പരക്കാഴ്ചയായി മാറുന്നത് . ബിസ്‌നെസിൽ കണ്ണടച്ചു തുറക്കും മുൻപേ വളർന്നു കയറിയ ജീമോൻ വന്ന വഴികൾ മറക്കുന്ന ആളായിരുന്നില്ല . അതിനാൽ ഒരു ശരാശരി കാഞ്ഞിരപ്പള്ളിക്കാരന്റെ മനസും എന്നും അദ്ദേഹം കൂടെ കൊണ്ട് നടന്നിരുന്നു .

അതുകൊണ്ടു തന്നെയാണ് യുകെയിലും മലയാളികളുടെ നേതൃത്വത്തിൽ കൊണ്‌ഗ്രെസ്സ് സംഘടനാ പ്രവർത്തനം ആരംഭിച്ചപ്പോൾ മുന്നിൽ നില്ക്കാൻ തയ്യാറായതും . സ്വാഭാവികമായും കാഞ്ഞിരപ്പള്ളിക്കാർ ഒന്നിച്ചു കൂടണമെന്ന ആശയത്തോടെ സംഗമംത്തിനു രൂപം നല്കിയപ്പോഴും ജീമോൻ പിന്നോക്കം നിന്നില്ല .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP