സ്റ്റുഡന്റ് വിസ എടുത്ത് 97 ൽ ജേക്കബ് ലണ്ടനിൽ എത്തിയത് എം ബി എ പഠിച്ചു മടങ്ങാൻ; ടോണി ബ്ലെയർ തുറന്നിട്ട അവസരത്തിന്റെ ആകാശത്തേക്ക് എടുത്തുചാടിയപ്പോൾ പൊടുന്നനെ ശത കോടീശ്വരനായി; ബ്രിട്ടീഷ് രാജ്ഞി ഒടുവില പത്മശ്രീക്ക് തുല്യമായ പുരസ്കാരം നൽകിയപ്പോൾ ആദരിക്കപ്പെട്ടത് മലയാളികളുടെ ഇച്ഛാശക്തി തന്നെ; ജേക്കബ് തുണ്ടിയിലിനെ അറിയാം
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: 1997 മേയിൽ ടോണി ബ്ലെയർ ബ്രിട്ടീഷ് പ്രധാനമന്ത്രിയായപ്പോൾ കേരളത്തിൽ ആരും അതിനെ ഗൗരവമായി എടുത്തില്ല. എന്നാൽ ഇന്ത്യാക്കാർ അടക്കമുള്ള വിദേശികൾക്ക് മുൻപിൽ ബ്രിട്ടന്റെ വാതിൽ തുറന്നിട്ട ടോണിയുടെ തീരുമാനം ഉപയോഗിക്കാൻ മിടുക്ക് കാട്ടിയവരൊക്കെ ഇപ്പോൾ ജീവിതത്തിൽ കരകയറി. അവരിൽ ചില ശതകോടീശ്വരന്മാരായി മാറി. നഴ്സുമാർക്കായി എൻ എച്ച് എസ് ആശുപത്രികളും വിദ്യാർത്ഥികൾക്കായി യു കെ യൂണിവേഴ്സിറ്റികളും തുറന്നിട്ടപ്പോൾ വേണ്ടപോലെ ഉപയോഗിച്ചവരാണ് രക്ഷപ്പെട്ടത്.
നഴ്സുമാർ ജോലിക്കായി യു കെയിലേക്ക് പറന്നതുപോലെ തന്നെ അനേകം മലയാളി വിദ്യാർത്ഥികൾ പഠിക്കാനും പോയി. പഠനത്തിനൊപ്പം ജോലി ചെയ്തവരും ഏറെ ആയിരുന്നു. അവരിൽ ചിലർ റിക്രൂട്ട്മെന്റിലേക്കും മറ്റു ചില വിദ്യാഭ്യാസ ബിസിനസ്സിലേക്കുമൊക്കെ എടുത്തുചാടി വിജയിച്ചു. പിന്നീട് പടിപടിയായി നിന്ത്രണങ്ങൾ വൗന്നതിന് മുൻപ് ജീവിതം കരുപ്പിടിപ്പിച്ചവർ ഏറെയാണ്. അക്കൂട്ടത്തിൽ തികച്ചും വ്യത്യസ്തമായ വഴിയിലൂടെ യാത്ര ചെയ്തു വിജയം എത്തിപ്പിടിച്ച മിടുക്കനായിരുന്നു ജേക്കബ് തുണ്ടിയിൽ എന്ന ബിസിനസ്സ് ടൈക്കൂൺ.
കൊല്ലത്തായിരുന്നു ജേക്കബിന്റെ ജനനം. തങ്കശ്ശേരിയിലെ ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിലെ പഠനം പൂർത്തിയാക്കി കൊല്ലം ടി കെ എം എഞ്ചിനീയറിങ് കോളേജിൽ നിന്നും എഞ്ചിനീയറിങ് ബിരുദവുമെടുത്താണ് ഇന്റർനാഷണൽ ഫിനാൻസിൽ എം ബി എ ചെയ്യുവാനായി ജേക്കബ് യു കെയിൽ എത്തുന്നത്. ജേക്കബ്ബിന്റെ ജീവിതത്തിലെ വഴിത്തിരിവും അതായിരുന്നു.
1997-ലാണ് എം ബി എ പഠനത്തിനായി ജേക്കബ് യു കെയിൽ എത്തുന്നത്. പഠനം പൂർത്തിയാക്കി ജന്മനാട്ടിലേക്ക് തന്നെ മടങ്ങണമെന്ന ഉദ്ദേശമായിരുന്നു ജേക്കബ്ബിന്. കൊല്ലത്ത് കശുവണ്ടി ഉദ്പന്നങ്ങളുടെ വ്യാപാരമായിരുന്നു ജേക്കബ്ബിന്റെ പിതാവ് ജോൺ മാത്യൂവിന്. ജേക്കബ്ബിന് 17 വയസ്സുള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്. പിന്നീട് പിതാവിന്റെ വ്യാപാര സ്ഥാപനം നടത്തിക്കൊണ്ടു പോയിരുന്നത് ജേക്കബ്ബും മാതാവും ഒന്നിച്ചായിരുന്നു. ബിസിനസ്സുമായുള്ള ഈ അത്മബന്ധം തന്നെയാണ് എഞ്ചിനീയറിങ് ബിരുദധാരിയെ ഫിനാൻസിലേക്ക് ആകർഷിച്ചതും.
ഏതായാലും പഠനം പൂർത്തിയായ ഉടനെ ബി ടി യിൽ നേരിട്ട് ജോലിക്ക് കയറി. തുടർന്ന്, ലോയ്ഡ്സ്, എച്ച് എസ് ബി സി, ബാങ്ക് ഓഫ് സ്കോട്ട്ലാൻഡ്, അക്സെഞ്ചർ, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് തുടങ്ങിയ വൻകിട സ്ഥാപനങ്ങളിലും ജോലിചെയ്തു. ഇക്കാലത്ത് റിയോയിലെ ഒരു ബീച്ചിൽ ചെലവഴിച്ച ഒരു ഒഴിവുദിനമാണ് ജേക്കബ്ബിന്റെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവായത്. ബീച്ചിൽ ഏകനായിരുന്ന് കടൽക്കാറ്റ് ആസ്വദിക്കുന്ന ജേക്കബ്ബിന്റെ മുന്നിലേക്ക് കരിക്ക് വിൽക്കുന്ന ഒരു തെരുവു കച്ചവടക്കാരനാണ് ജേക്കബ്ബിന്റെ ജീവിതത്തെ മാറ്റിമറിക്കാൻ എത്തിയത്.
ആ കരിക്ക് ജേക്കബ്ബിനെ കൊണ്ടുപോയത് ബാല്യകാലത്തെ ഗൃഹാതുര സ്മരണകളിലേക്കായിരുന്നു. വീട്ടിൽ തെങ്ങുകയറാൻ എത്തുന്ന തെങ്ങുകയറ്റക്കാരന്റെ പുറകെ കരിക്കിനായി നടന്നിരുന്ന ബാല്യകാലം. ആർത്തിയോടെ മോന്തിക്കുടിച്ചിരുന്ന ഇളം കരിക്ക്വെള്ളം. എല്ലാം ജേക്കബ്ബിന്റെ മനസ്സിലേക്ക് ഓടിയെത്തി, നനുത്ത ഓർമ്മകളായി. തേങ്ങ എന്നും ഒരു ദൗർബല്യമായിരുന്ന ബാല്യം മനസ്സിൽ നിന്നും വിട്ടൊഴിയാതെ, ഒഴിവുകാലം കഴിഞ്ഞ് തിരിച്ചെത്തിയ ജേക്കബ് കൊക്കോഫിന ''ദി കോക്കനട്ട് എക്സ്പേർട്ട്സി''ന് ജന്മമമേകുകയായിരുന്നു. അപ്പോഴും പാർട്ട് ടൈമിൽ ബി ടിയിൽ ജോലി ചെയ്തിരുന്നു.
ബി ബി സിയിൽ സംപ്രേഷണം ചെയ്തിരുന്ന ഡ്രാഗൺസ് ഡെൻ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതായിരുന്നു ജേക്കബ്ബിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. ബിസിനസ്സിൽ പണം നിക്ഷേപിക്കാൻ തയാറുള്ള അഞ്ച് ശതകോടീശ്വരന്മാരോട്, തങ്ങളുടെ ബിസിനസ്സ് ആശയങ്ങൾ പങ്കുവയ്ക്കാൻ, വളർന്നുവരുന്ന ബിസിനസ്സ് കാർക്ക് മൂന്ന് മിനിറ്റ് സമയം നൽകുന്നതായിരുന്നു ആ റിയാലിറ്റി ഷോ. ആ ഷോയുടെ അവസാനത്തിൽ രണ്ട് ശതകോടീശ്വരന്മാരാണ് ജേക്കബ്ബിന്റെ ബിസിനസ്സിൽ മുതൽകുടക്കാൻ തയ്യാറായത്.
പിന്നെ തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല ജേക്കബ്ബിന്. ഇന്ന് കൊക്കോഫിനയ്ക്ക് 32 ഉദ്പന്നങ്ങളാണ് ഉള്ളത്. ലോകമാകമാനം 28 രാജ്യങ്ങളിൽ സജീവ സാന്നിദ്ധ്യവും. ഭക്ഷ്യമേഖലയിൽ നിരവധി പുരസ്കാരങ്ങൾ ഇതിനോടകം തന്നെ കൊക്കോഫിനയ്ക്ക് ലഭിച്ചുകഴിഞ്ഞു. നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളിലും കൊക്കോഫിനയെ കുറിച്ചുള്ള ധാരാളം ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ബിസിനസ്സ് ചെയ്യുവൻ താൻ എന്നും ആഗ്രഹിച്ചിരുന്നു എന്നും താൻ അത് ആസ്വദിക്കുന്നു എന്നും പറയുന്ന ജേക്കബ്ബ് അത് ഒരു കാരണം മാത്രം കൊണ്ടാണ് ബാങ്കിങ് മേഖലയിലെ ജോലി ഉപേക്ഷിച്ചതെന്നും പറയുന്നു.
മറ്റുപലരേയും പോലെ കോവിഡ് പ്രതിസന്ധിക്കാലത്ത് ജേക്കബ്ബിനും കൊക്കോഫിനയ്ക്കും കഷ്ടകാലമായിരുന്നു. കൊക്കോഫിന ഉദ്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള അസംസ്കൃത പദാർത്ഥങ്ങളുടെ ലഭ്യതയായിരുന്നു ഏറെ വലച്ചത്. ഉദ്പന്നങ്ങൾ ഏറെയും നിർമ്മിക്കുന്നത് യു കെയിലാണെങ്കിലും അതിനുള്ള അസംസ്കൃത പദാർത്ഥങ്ങൾ വരുന്നത് പലയിടങ്ങളിൽ നിന്നായാണ്. ലോക്ക്ഡൗണും യാത്രാനിയന്ത്രണങ്ങളും ഇവ കൊണ്ടുവരുന്നതിൽ ഏറെ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. മാത്രമല്ല, സർക്കാർ നിർദ്ദേശമനുസരിച്ച് നിരവധി ചില്ലറവില്പനശാലകൾ അടച്ചിടേണ്ടതായും വന്നു.
എന്നാൽ, പ്രതിസന്ധികളിൽ തളരാതെ, പ്രതിസന്ധികളെ അവസരമാക്കി മാറ്റാൻ കഴിവുള്ള ജേക്കബ്ബ് ഇവിടെയും താൻ വ്യത്യസ്തനാണെന്ന് തെളിയിച്ചു. ഷോപ്പുകൾ അടച്ചിതിനാൽ, തന്റെ ഉപഭോക്താക്കൾക്ക് തന്റെ ഉദ്പന്നങ്ങൾ കിട്ടാതിരിക്കരുതെന്ന് നിർബന്ധമായിരുന്നു ഇദ്ദേഹത്തിന്. അങ്ങനെയാണ് ഓൺലൈൻ ഷോപ്പിംഗിലേക്ക് കൊക്കോഫിന കടക്കുന്നത്. 4000 ശതമാനത്തിന്റെ വർദ്ധനയാണ് ഓൺലൈൻ ഷോപ്പിംഗിൽ ദൃശ്യമായത്. അങ്ങനെ ഒരു രാത്രികൊണ്ട്, ഇ കോമേഴ്സ് രംഗത്തും കൊക്കോഫിന ശക്തമായ സാന്നിദ്ധ്യമായി മാറി.
ഇത്, സ്ഥാപനത്തിന്റെ അടിസ്ഥാന ഘടനയിലും ജീവനക്കാരുടെ കടമകളിലും വളരെയേറെ മാറ്റങ്ങൾ കൊണ്ടുവന്നു. പുതിയ സാഹചര്യത്തിനനുസരിച്ച്, നിലവിലുള്ള ജീവനക്കാരെ തന്നെ പുനർവിന്യസിച്ചു. ഡിജിറ്റൽ മാർക്കറ്റിംഗിന്റെ വിവിധ സാധ്യതകൾ വിപുലമായ രീതിയിൽ തന്നെ പ്രയോജനപ്പെടുത്തിക്കൊണ്ട് കൊക്കോഫിന ഇപ്പോഴും മുന്നേറ്റം തുടരുകയാണ്. അതുപോലെ പൂട്ടിയിടേണ്ടി വന്ന സ്റ്റോറുകളെ സംബന്ധിച്ച് സർക്കാർ വിവിധ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തു എന്ന് ജേക്കബ്ബ് നന്ദിയോടെ സ്മരിക്കുന്നു.
അവസരങ്ങൾക്കായി കാത്തുനിൽക്കാതെ, അവയെ തേടിപ്പിടിക്കാൻ കാണിച്ച ധൈര്യമാണ് ജേക്കബ് തുണ്ടിയിലിനെ ഇന്ന് ബ്രിട്ടീഷ് രാജ്ഞിയുടെ എം ബി ഇപുരസ്കാരം വരെ എത്തിച്ചത്. അവസരങ്ങൾ തേടിപ്പിടിക്കുക മാത്രമല്ല, സ്ഥിരോത്സാഹത്തോടെയും നിശ്ചയദാർഢ്യത്തോടെയും പ്രതിബന്ധങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകാനുള്ള കഴിവും കൊക്കോഫിനയുടെ വളർച്ചയിൽ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. പരീക്ഷണങ്ങൾ നേരിടേണ്ടി വന്നപ്പോഴൊക്കെ കൂടുതൽ ശക്തിയോടെ തിരിച്ചു വന്നിട്ടുള്ള ജേക്കബ്ബും കൊക്കോഫിനയും, കൊറോണ ലോക്ക്ഡൗണിനു ശേഷവും ചരിത്രം ആവർത്തിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്