ഞെട്ടരുത് ഒരു ചക്കക്ക് ഒന്നര ലക്ഷം രൂപ!എഡിൻബറ പള്ളിയിൽ മലയാളികൾ ആവേശത്തോടെ ചക്ക ലേലത്തിന് വച്ചപ്പോൾ കിട്ടിയത് 1.4 ലക്ഷം രൂപ! ലണ്ടനിൽ ചക്ക പതിനാറായിരം രൂപയ്ക്ക് വിറ്റുപോകുന്നത് വാർത്തയാക്കി ബിബിസിയും; ലേല ചക്കക്ക് വിയോജനക്കുറിപ്പുമായി സോഷ്യൽ മീഡിയയും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കേട്ടാൽ ഞെട്ടരുത്, ഒരു ചക്കക്ക് കിട്ടിയ വില ഒന്നരലക്ഷം. സ്വർണ ചക്കയൊന്നുമല്ല, ആവേശം കയറി ലേലം നടന്നപ്പോൾ കിട്ടിയ തുകയാണ്. ബോംബെ ലേലം എന്നറിയപ്പെടുന്ന വിധത്തിൽ ഉള്ള കൂട്ടലേലം വിളിയാണ് എഡിൻബറ സീറോ മലബാർ സഭയുടെ കീഴിൽ ഉള്ള സെന്റ് അൽഫോൻസാ ആൻഡ് അന്തോണി പള്ളിയിൽ നടന്നത്. ലേലത്തിന്റെ വെറും 29 സെക്കൻഡ് മാത്രം ദൈർഘ്യം ഉള്ള വിഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വിശദംശങ്ങൾ തേടി ബ്രിട്ടീഷ് മലയാളിയിൽ നിന്നും ലേലം നിയന്ത്രിച്ച വ്യക്തിയെ ബന്ധപ്പെട്ടെങ്കിലും ഇക്കാര്യം പുറത്തു പോകുന്നതിൽ പള്ളിക്കാർക്ക് വലിയ താല്പര്യം ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ പള്ളിക്കാരുടെ മനസ്സറിയാതെ എഡിൻബറയിൽ നിന്നും നിരവധി മലയാളികൾ ഈ ചക്ക വിശേഷം എന്തുകൊണ്ട് ബ്രിട്ടീഷ് മലയാളി വാർത്തയാക്കുന്നില്ല എന്ന് അന്വേഷിച്ചിരുന്നു.
ഒടുവിൽ ഇവരും പലരും ഇക്കാര്യം പള്ളി അധികൃതരുമായി ചോദിച്ചപ്പോഴും നെഗറ്റീവ് പബ്ലിസിറ്റിക്ക് സാധ്യതയുണ്ടാവുന്നതിനാൽ വിശദാംശങ്ങൾ പുറത്തു വിടേണ്ട എന്ന നിലപാടിലേക്ക് എത്തുക ആയിരുന്നു. എന്നാൽ ഇതിനകം വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞിരുന്നു. ഇതോടെ പള്ളിക്കാർ തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ ചക്കക്ക് ലഭിച്ചത് 1400 പൗണ്ട്(140960.72രൂപ) ആന്നെന്നും ഈ തുക നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുമെന്നും അറിയിച്ചു പോസ്റ്റ് ചെയ്തിരിക്കുകയാണ്.
എന്നാൽ ഒരു ചക്കയുടെ പേരിൽ നടന്നത് അനാവശ്യ പണപ്പിരിവ് ആണെന്ന മട്ടിൽ വിമർശവും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. കോവിഡിന് ശേഷം ആരാധനാലയങ്ങൾക്ക് പൊതുവെ വിദേശത്തുണ്ടായ വരുമാന ചോർച്ച മറികടക്കാനുള്ള ചില ശ്രമം മാത്രമായി ഇതിനെ കണ്ടാൽ മതിയെന്നാണ് പ്രധാന വിമർശം. എന്നാൽ മുൻപും മുട്ടയും മറ്റും വൻതുകയ്ക്ക് ലേലം പോയിട്ടുള്ളത് യുകെയിലെ വിശ്വാസികൾക്കിടയിൽ അപൂർവമല്ല. പെരുന്നാൾ വേളകളിലും മറ്റും ഇത്തരം ലേലങ്ങൾ പതിവുമാണ്. ലേലം നിയമാനുസൃതമായ നാട്ടിൽ വിമർശനമൊക്കെ എല്ലാക്കാര്യത്തിലും രണ്ടഭിപ്രായം ഉള്ളവരുടെ നിലപാട് മാത്രമായി കണ്ടാൽ മതിയെന്നാണ് ഇവർക്ക് ലഭിക്കുന്ന മറുപടിയും.
അതേസമയം ചക്കക്ക് തീ പിടിച്ച വിലയെത്തുന്നത് പുതിയ സംഭവം ഒന്നുമല്ല .ശരാശരി അമ്പതു പൗണ്ടിന് വിറ്റുപോകുന്ന ചക്ക ലണ്ടനിലെ ഓപ്പൺ മാർക്കറ്റുകളിൽ 160 പൗണ്ടിന്(16109.80 രൂപ) വരെ വില്പന നടന്നത് ബിബിസിയും മറ്റും പ്രധാന വാർത്തയാക്കിയതാണ് ബിബിസി പ്രസിദ്ധീകരിച്ച ചക്ക പടം ഒരു ലക്ഷത്തിൽ അധികം പേരാണ് ഷെയർ ചെയ്തു വൈറലാക്കിയത്. അന്ന് ബിബിസി ബ്രസിലീലിൽ നിന്നും ലണ്ടനിൽ എത്തിയ ചക്കയുടെ വിശേഷങ്ങളാണ് പങ്കിട്ടത്. ഇതിൽ കൗതുകം പൂണ്ടു എന്താണ് ആ മാജിക് പഴത്തിൽ ഒളിഞ്ഞിരിക്കുന്നത് എന്ന അന്വേഷണവുമായി ദി ഗാർഡിയൻ സ്പെഷ്യൽ ഫീച്ചർ നൽകിയതും കഴിഞ്ഞ ചക്ക സീസണിൽ സംഭവിച്ചതാണ്. ഇപ്പോൾ കൂടുതലായി മലയാളികളും ദക്ഷിണ ഇന്ത്യക്കാരും യുകെയിൽ എത്തിയതോടെ മറ്റൊരു ചൂടൻ ചക്കകാലം യുകെയിൽ പിറക്കും എന്ന സൂചനയാണ് എഡിൻബറ പള്ളി ലേലം നൽകുന്നതും.
സാധാരണ ശ്രീലങ്ക, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന ചക്കയാണ് മലയാളികൾ വാങ്ങുന്ന ഏഷ്യൻ കടകളിൽ വില്പനക്ക് വരുന്നത്. ഗുണമേറിയ മലേഷ്യൻ ചക്ക പത്തു പൗണ്ടിന് വരെ വിൽക്കുബോൾ നിലവാരം കുറഞ്ഞ ഫിലിപ്പീൻസ് ചക്ക നാലര പൗണ്ടിനും കഴിഞ്ഞ വർഷങ്ങളിൽ ലഭ്യമായിരുന്നു. ശ്രീലങ്കൻ ചക്കകൾ കഴിഞ്ഞ സീസണിൽ ആറുമുതൽ ഏഴു വരെ പൗണ്ടിനാണ് വിറ്റുപോയിരുന്നത്. നാലോ അഞ്ചോ കിലോ തൂക്കമുള്ള ചക്കകൾ 30 മുതൽ 40 പൗണ്ട് വരെയുള്ള നിരക്കിലും കടകളിൽ മുറിക്കാതെ വാങ്ങാൻ സാധിക്കുമായിരുന്നു. ഇപ്പോൾ ചുളകൾ പ്രത്യേക പായ്ക്കറ്റിലാക്കി മൂണും നാലും പൗണ്ടിന് വാങ്ങാൻ കഴിയുന്നതോടെ അടക്കാനാകാത്ത ചക്ക കൊതി ഉളവർക്കും താൽക്കാലിക ആഗ്രഹം തീർക്കാൻ അവസരമുണ്ട് എന്നതും കൗതുകമാണ്.ഇതിനൊപ്പം ഫ്രോസൺ ചെയ്ത ചക്കയും ചക്കക്കുരുവും ഇടിയൻ ചക്കയും ഏതു സീസണിലും യുകെയിൽ ലഭ്യവുമാണ്.
അതിനിടെ ചക്ക മാനിയ മലയാളികൾക്കിടയിൽ മാത്രമല്ല ബ്രിട്ടീഷ്കാരിലും പടരുകയാണ് എന്ന് തെളിയിച്ചു നാല് പ്രധാന സൂപ്പർ സ്റ്റോറിലും ചക്ക ചേർത്ത ബാര്‍ബിക്യു പിസകൾ ചൂടപ്പം പോലെയാണ് കഴിഞ്ഞ വർഷം വില്പനക്ക് എത്തിയത്. അമേരിക്കയിൽ തുടങ്ങിയ ഈ പിസ കച്ചവടം ലോകമെങ്ങും ആരാധകരെ കണ്ടെത്തിയതോടെ എത്ര ലഭിച്ചാലും കടകളിൽ തികയില്ലെന്ന അവസ്ഥയിലാണ് വില്പന ചൂടുപിടിച്ചത്. ചൂട് കാലത്തു വെജിറ്റേറിയൻ ഭക്ഷണമാണ് നല്ലതെന്ന ചിന്തയിൽ ടെസ്കോയിലും മറ്റും ഈ ചക്ക പിസ ആദായ വില്പനയും നടത്തിയിരുന്നു. ക്ലബ് കാർഡ് വിലയായ രണ്ടര പൗണ്ടിന് ആണ് കഴിഞ്ഞ വർഷം പിസ കച്ചവടം നടന്നത്. ഇതിന്റെ യഥാർത്ഥ വില 3.75 പൗണ്ട് ആയിരുന്നു.
ചക്ക ചേർത്ത ബർഗറും മറ്റും തിരഞ്ഞെടുത്ത കടകളിൽ യുകെയിൽ ലഭ്യമാണ് .അതിനിടെ ചക്കയുടെ രൂക്ഷഗന്ധം കാരണം ബ്രസീലിൽ ചക്ക ധാരാളം ഉണ്ടെങ്കിലും വിദേശ വിപണി കണ്ടെത്താനുള്ള ശ്രമാണ് ഈ രാജ്യം ഇപ്പോൾ നടത്തുന്നത്. ഏറെക്കാലമായി കേരളത്തിലെ സർക്കാരുകൾക്ക് മുന്നിൽ ഇത്തരം നിർദ്ദേശങ്ങൾ ഉണ്ടെങ്കിലും മലേഷ്യയും തായ്വാനും ഒക്കെ ചക്കയുടെ പേരിൽ കോടികൾ വിദേശത്തു നിന്നും കൊയ്തെടുക്കുമ്പോൾ അതിലൊരു വിഹിതം പങ്കു പറ്റാൻ കഴിയുന്ന കേരളം അതിനു ശ്രമിക്കുന്നില്ല എന്നതാണ് വസ്തുത. ഗുണമേന്മ കൂടിയ മേനോൻ വരിക്ക, സിന്ദൂര വരിക്ക തുടങ്ങി ഒട്ടേറെ ചക്ക ഇനങ്ങൾ കേരളത്തിൽ പ്രശസ്തി നേടിയെങ്കിലും അതിന്റെ വാണിജ്യ സാധ്യത ഇനിയും കേരളം ഉപയോഗപ്പെടുത്തിയിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍